24/8/12

രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍........ അഞ്ച്‌


ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അല്ലാതെയും ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളില്‍ ഏറെയും വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരായിരുന്നു. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല അവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ഇവര്‍ക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗവും ദുരിതവും കുഞ്ഞുങ്ങളില്‍ ഒതുങ്ങിയതുമില്ല. അരിവാള്‍കോശ രോഗവുമായി മല്ലടിച്ച്‌ പിടഞ്ഞ്‌ വീണവരില്‍ മുതിര്‍ന്നവരുമുണ്ടായി ഏറെ. സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന 504 പേര്‍ ഇപ്പോഴുമുണ്ട്‌ വയനാടന്‍ കാടുകളില്‍. ഇവരിലേറെയും കുട്ടികളാണ്‌. മറ്റു രോഗങ്ങളും പെയ്‌ത്‌കൊണ്ടിരിക്കുകയാണ്‌.

9/8/12

കാട് നീളെ കള്ളവാറ്റ് മൂന്ന്


കേരളത്തിലെ നാല്‍പത് ശതമാനം ആദിവാസികളും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കുന്നുള്ളൂ. 2402 കുടുംബങ്ങളാണ് ഈ നിര്‍ഭാഗ്യവാന്‍മാരുടെ പ്രതിനിധികള്‍. ഇവരില്‍ 1354 കുടുംബങ്ങളും കര്‍ഷക തൊഴിലാളികളാണ്. തോട്ടം തൊഴിലാളികളിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍. 34,092 കുടുംബങ്ങള്‍ക്ക് ദിവസത്തില്‍ രണ്ടുനേരം മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂ. മൂന്ന് നേരം അന്നം ലഭിക്കുന്നവരാകട്ടെ 4023 കുടുംബങ്ങളേയുള്ളൂ. 13960 കുടുംബങ്ങള്‍ പോഷകാഹാരമില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ നൂറുശതമാനമല്ല. മൂന്ന് ജില്ലയിലെ ഭാഗികമായ ഫലം കൂടി അറിയാനുണ്ട്. വയനാട് ജില്ലയില്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം ലഭിക്കുന്നവര്‍ 805 പേരുണ്ട്. 14572 പേര്‍ക്കും രണ്ട് തവണയേ ഭക്ഷണം കഴിക്കാന്‍ കഴിയുന്നുള്ളൂ. 1,53181 മനുഷ്യര്‍ക്കിടയില്‍ യഥേഷ്ടം അന്നം ലഭിക്കുന്നവര്‍ 36400 പേരേയുള്ളൂ.