tag:blogger.com,1999:blog-20286897408990383722024-03-03T16:26:05.652-08:00വിളംബരംവാര്ത്തകള് വര്‍ത്തമാനങ്ങള്‍HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger118125tag:blogger.com,1999:blog-2028689740899038372.post-22672880052446697112016-09-08T09:56:00.001-07:002016-09-08T09:56:13.490-07:00 ജയിലിലേക്കുള്ള വിസകള്‍
മണല്‍ക്കാട് മലയാളിയുടെ സ്വപ്നഭൂമിയായി മാറിയിട്ട് കാലങ്ങള്‍ പലതായി. കേരളീയ ഗ്രാമങ്ങള്‍ക്കു മുകളില്‍ അഭിവൃദ്ധിയും പ്രതീക്ഷയുടെ സമൃദ്ധിയും കൊണ്ടുവന്നു ആ മണല്പരപ്പും എണ്ണക്കിണറുകളും. ഒരുപാട് മനുഷ്യരെ സ്വപ്നം കാണാനും നിവര്‍ന്നു നില്‍ക്കാനും പ്രേരിപ്പിച്ചു ആ ആകാശം.
പുതിയ പ്രതീക്ഷകള്‍ തളിര്‍ക്കാനും പഴയ കിനാവുകള്‍ക്ക് വളമിടാനും ആ വെളിച്ചം തുണയുമായി. ഭാഗ്യവാന്മാര് കരപറ്റിയതിന്റെയും നിര്ഭാഗ്യവാന്മാര് തിരിച്ചെത്തിയതിന്റെയും നൂറ് നൂറ് കഥകള്‍.
ഈ പ്രതീക്ഷ പലരെയും ഉന്നതതൊഴില്‍ പഠിക്കുന്നതില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ നിന്നുപോലും പിന്തിരിപ്പിച്ചിട്ടുമുണ്ട്. മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും. എന്തെങ്കിലും ജോലി പഠിച്ചെടുത്തിട്ടായിരുന്നില്ല ആ യാത്ര. പഠിച്ച ജോലി ലഭിക്കണമെന്നുമില്ല. നിര്‍ഭാഗ്യങ്ങളുടെ സഹയാത്രികരോട് പലപ്പോഴും മണല്‍ക്കാട് കടാക്ഷിച്ചില്ല. പിന്നെയും അവരതേ കരയിലേക്കുതന്നെയാണ് തുഴ എറിഞ്ഞത്.
ഇപ്പോഴിതാ എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ ചൊല്ലി ഗള്‍ഫ് നാടുകള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. തൊഴിലാളി ജീവിതങ്ങള്‍ ആശങ്കകളുടെ നടുകടലില്‍ മുങ്ങുന്നു. പ്രവാസികളുടെ മടക്കം എത്രമാത്രം മലയാളികളെ ബാധിക്കും? അവര്‍ തിരിച്ചെത്തുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പര.
ഒന്ന്
തിരികെ നല്കാനാകുമോ
ഇവരുടെ സമ്പാദ്യങ്ങള്‍?
മലപ്പുറം കൂട്ടിലങ്ങാടിയിലെ ഉസ്മാന് കോയ മൂന്നാഴ്ച മുമ്പാണ് സഊദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയത്. നാല്‍പ്പത്തി ഏഴാം വയസ്സില്‍ ഇരുപത് വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ചായിരുന്നു ആ വരവ്. എണ്ണ വിപണിയുടെ ഏറ്റക്കുറച്ചിലിന്റെ ഇരയല്ല ഇദ്ദേഹം. എന്നാല്‍ സ്വദേശിവല്കരണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍പെട്ടായിരുന്നു മടക്കം. അതും നാലു മാസത്തെ ജയില്‍ യാതനകളെ കുടിച്ച് വറ്റിച്ച്.
ഇപ്പോള്‍ അയാളെ ഒരുപാട് ചോദ്യങ്ങള്‍ അലട്ടുന്നു. രണ്ടുപതിറ്റാണ്ട് മണല്ക്കാട്ടില് ഉരുകിത്തീരുന്നതിനിടയില്‍ ഒരു തൊഴില്‍പോലും പഠിച്ചെടുത്തില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് പ്രവാസം. ഇപ്പോള്‍ ഗള്ഫുകാരന് എന്ന മേല്‍വിലാസവും ഇല്ലാതായിരിക്കുന്നു. ഗള്‍ഫു പണത്തിന്റെ പളപളപ്പും അത്തര്‍ മണക്കുന്ന ഉടുപ്പും കണ്ട് ബഹുമാനം കൂറിയവര്‍ക്കിടയില്‍ സാധാരണ ജോലി ചെയ്ത് ജീവിക്കുന്നതെങ്ങനെ.? ഗള്‍ഫിലെ ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകിക്കിട്ടിയും ഒഴിവുവേളയില്‍ പെപ്സിക്കുപ്പി പെറുക്കിവിറ്റും കിട്ടിയ പണം ഉരുക്കിത്തൂക്കിയപ്പോള്‍ സഹോദരിമാര്‍ക്കൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനായി. പലരെയും പല തരത്തില്‍ സഹായിച്ചു. സ്വന്തം വീടെന്ന സ്വപ്നം പോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. തറവാട്ടുവീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍ ഈ മനുഷ്യന്. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും ചോദ്യങ്ങളെ എങ്കിലും അഭിമുഖീകരിക്കേണ്ടതില്ലല്ലോ.
എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ തുടര്‍ന്നോ സ്വദേശിവല്കരണത്തിന്റെ പേരിലോ നാടണയാന്‍ വിധിക്കപ്പെട്ട പ്രവാസി മലയാളികളുടെ പ്രതിനിധിയാണിദ്ദേഹം. കോഴിക്കോട് കിനാലൂരിലെ അബ്ദുല്‍ ലത്തീഫും മങ്കടയിലെ കക്കാടന്‍ മുഹമ്മദ് ശബീബും കരുവാരകുണ്ടിലെ മുഹമ്മദ് നിസാറും പുനലൂരിലെ സുല്‍ഫീക്കര്‍ അലിയും കല്‍പ്പകഞ്ചേരിയിലെ മുഹമ്മദ് ബഷീറും കോങ്ങാട്ടെ മുഹമ്മദ് ഫൈസലും ഇതേ ആശങ്കകളുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന അനേകായിരങ്ങളിലെ ചിലര്‍. ഇവരെല്ലാവരും നാട്ടില്‍ തിരിച്ചെത്തിയത് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം. വന്നതോ ജയില്‍ ജീവിതത്തിലെ മറക്കാനാകാത്ത ദുരിതദിനങ്ങള്‍ താണ്ടിയും.
അവര്‍ക്കൊന്നും ഇനി അഞ്ചുവര്‍ഷത്തേക്ക് സഊദിയിലേക്ക് തിരികെപോകാനാകില്ല. തിരിച്ചുവരാന്‍ പലര്‍ക്കും പല കാരണങ്ങളാണെങ്കിലും അവരുടെയൊക്കെ വീട്ടകങ്ങളിലെ ദൈന്യതക്ക് ഒരേ മുഖങ്ങളാണ്. എണ്ണപ്പണത്തിന്റെ മാന്ദ്യം കാരണം ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയാലും ഇനിയും തിരിച്ചുപോകാമെന്ന പ്രതീക്ഷ എങ്കിലുമുണ്ട്. ഇഖാമ മാറാനോ അവിടെത്തന്നെ തുടരാനോ ഉള്ള നീക്കങ്ങളും അധികൃതര്‍ ആരംഭിച്ചിരിക്കുന്നു. എന്നാല്‍ ഉസ്മാന് കോയ അടക്കമുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തേക്കെങ്കിലും പോകാനാകില്ല. കിഴിശ്ശേരിയിലെ മുഹമ്മദ് നവാസിനെ ഇരുപതുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അധികൃതര്‍ നാട്ടിലേക്ക് കയറ്റിയയച്ചപ്പോള്‍ അദ്ദേഹത്തെ അലട്ടുന്നതും ഇവരെല്ലാം ഉയര്‍ത്തുന്ന അതേ ചോദ്യം തന്നെ.
അടുത്ത ദേശത്തേക്ക്. അയല്‍ സംസ്ഥാനത്തേക്ക്. അങ്ങനെയായിരുന്നു മലയാളീ പ്രവാസത്തിന്റെ ആരംഭം. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ് അറബിപ്പൊന്നിന്റെ സാന്നിധ്യം മലയാളനാട്ടില് സ്ഥിരം സാന്നിധ്യമായത്. പിന്നീട് കള്ള ലോഞ്ചുകളിലും മറ്റുമായി അവര്‍ അറേബ്യന്‍ നാടുകളിലുമെത്തി. കടല്‍ യാത്രകള്‍ ആകാശയാത്രക്ക് വഴിമാറിയപ്പോള്‍ പല പല രാജ്യങ്ങളിലേക്കും ചേക്കേറി. ആ പ്രവാസത്തിനിപ്പോള്‍ വയസായിരിക്കുന്നു. ബാല്യവും യൗവ്വനവും കടന്നാല്‍ വാര്‍ധക്യം അടുത്താണല്ലോ. വാര്‍ധക്യത്തിനൊടുവില്‍ മരണവും. എണ്ണക്കിണറുകളിലെ ഉറവ വറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
സ്വദേശിവത്കരണത്തിന്റെ പേരില്‍, പൊതുമാപ്പുകളില്‍, പലകാലങ്ങളില്‍ കൊണ്ടുവന്ന നിയമങ്ങളും നിബന്ധനകളും മലയാളികളെ വലിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. എന്നിട്ടും ഭാഗ്യവാന്മാര് മുത്തും പവിഴവുമായി തിരിച്ചെത്തുന്നുമുണ്ട്. എന്നാല്‍ മരുഭൂമിയില്‍ അന്നം തിരഞ്ഞുപോയ ഭൂരിപക്ഷം മലയാളികളും ചെന്നെത്തുന്നത് മികച്ചൊരു തൊഴില്‍മേഖലയിലേക്കല്ല തന്നെ. എക്കാലവും അതാണ് സ്ഥിതി. രൂപയുമായി തട്ടിച്ചുനോക്കുമ്പോഴുള്ള വിപണിമൂല്യം കൊണ്ട് അവരവിടെ ചെയ്യുന്ന തൊഴിലുകൊണ്ട് നാട്ടില്‍ ജീവിക്കാനുമാകില്ല. കാറും കക്കൂസും വൃത്തിയാക്കി കുടുംബഭദ്രത സുരക്ഷിതമാക്കാന്‍ പാടുപെടുന്നവര്‍ക്കെങ്ങനെ അതെ ജോലി നാട്ടില്‍ ചെയ്യാനാകും?
ബൂഫിയകളില്‍ സാന്റൂസ് മുറിച്ചും ചായകൂട്ടിയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളെടുത്തുകൊടുത്തും കാലം കഴിക്കുന്നതിനിടയില്‍ സുരക്ഷിതമായൊരു തൊഴില്‍ പഠിച്ചെടുക്കാത്തതിന്റെ ദുരന്തമാണിവരെയെല്ലാം അലട്ടുന്നത്. വരും നാളുകളിലും ഇത്തരം പ്രതിസന്ധികളിലേക്ക് ധാരാളമാളുകള്‍ വന്നണയുമെന്നു തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവരെ പുനരധിവസിക്കാനുള്ള പോംവഴികളൊന്നും തുറക്കപ്പെട്ടിട്ടേയില്ല. പതിനാറ് വര്‍ഷമായി പ്രവാസിയായിരുന്ന നിലമ്പൂരിലെ ഹൈദ്രോസ് ഇമ്പിച്ചികോയ പറയുന്നു. പ്രവാസികള്‍ മടക്കയാത്രക്ക് കിടക്കകെട്ടുമ്പോള്‍ മലയാളികളെ ആശങ്കയിലാക്കുന്നതും ഇതേ ചോദ്യം തന്നെയാണ്. പരിഹാരം കാണേണ്ടതും അതേ പ്രതിസന്ധിക്കു തന്നെയാണ്.
പ്രവാസിക്ഷേമത്തിനുവേണ്ടി രൂപീകരിച്ച നോര്‍ക്ക വകുപ്പിന്റെ പദ്ധതികളെല്ലാം പ്രവാസികളെ കരകയറ്റാന്‍ മതിയായവയല്ല. വിദേശ മലയാളികള്‍ക്ക് നിയമസഹായവും നിയമപ്രശ്നങ്ങളില്‍ വലഞ്ഞവര്‍ക്ക് വിമാനടിക്കറ്റുമൊക്കെ എത്തിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനുമൊക്കെ പരിപാടികളുമുണ്ട്. എന്നാല്‍ പ്രവാസജീവിതം തുടരുന്നവര്‍ക്കും ഉപേക്ഷിച്ചുവരുന്നവര്‍ക്കും താങ്ങാവുന്ന പദ്ധതികളില്ല. സാന്ത്വന പദ്ധതിയും കാരുണ്യ പദ്ധതിയും പുനരധിവാസ പദ്ധതിയുമെല്ലാം തുടങ്ങിയിടത്തുതന്നെ. സാന്ത്വനവും കാരുണ്യവും പദ്ധതികളുടെ പേരില്‍മാത്രമേയുള്ളൂവെന്നും അവയെല്ലാം നൂലാമാലകളില്‍ ചുറ്റപ്പെട്ടു കിടക്കുകയാണെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. . കേരള പ്രവാസി ബോര്‍ഡിന്റെ പെന്ഷന് പദ്ധതിയില്‍ പ്രവാസം മതിയാക്കി വന്നവര്‍ക്ക് നല്‍കുന്നത് 500 രൂപയാണ്. തുടരുന്നവര്‍ക്ക് 1000 രൂപയും. പ്രവാസികളില്‍ നിന്ന് അംശാദായം വാങ്ങുന്ന പദ്ധതിയോടാണിങ്ങനെ ചെയ്യുന്നത്.
തരക്കേടില്ലാത്ത ഉദ്യോഗങ്ങളില്‍ നിന്ന് വിദേശികളെ പറഞ്ഞുവിട്ടായിരുന്നു സഊദിയില്‍ സ്വദേശിവത്കരണം തുടങ്ങിയത്. ബാങ്കുകള്‍, എന്‍ജിനീയറിംഗ് മേഖല, വിമാന സര്‍വീസ് രംഗങ്ങളിലെല്ലാം സഊദി അറേബ്യയില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പാക്കി. ഭേദപ്പെട്ട തസ്തികകളിലെല്ലാം അവര്‍ കയറിക്കൂടി. സ്ത്രീകളുമുണ്ട് പ്രമുഖ സ്ഥാനങ്ങളില്‍. ഓഫീസുകളിലും അവര്‍ ഒഴിച്ചുകൂടാനാകാത്തവരായി. പുരുഷന്മാര് തീരെ വേതനം കുറഞ്ഞ തസ്തികകളില്‍പ്പോലും ഇപ്പോള്‍ തൊഴിലെടുക്കുന്നുണ്ട്. പല തൊഴിലുകളും പഠിച്ചെടുത്തു. പല തസ്തികകളിലും കയറിക്കൂടി. വിദേശികളില്‍ നിന്നും ഇഖാമ പുതുക്കുമ്പോള്‍ ഈടാക്കുന്ന തുകപോലും സഊദിയില്‍ പൗരന്മാരുടെ സാങ്കേതിക പഠനത്തിനും മറ്റുമായി അധികൃതര്‍ നീക്കിവെക്കുന്നു. മലയാളികള്‍ കൂടുതലായി അന്നം തിരയുന്ന ബഗാല, കഫ്ത്തീരിയ, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകളിലേക്കും അവര്‍ വന്നെത്തി. 55, 119 പരാതികളാണ് ഗള്‍ഫ് പ്രതിസന്ധിയുടെ ഫലമായി മൂന്നു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ പകുതിയും സഊദിയില്‍ നിന്നും ഖത്തറില്‍ നിന്നുമാണ്.
രാജ്യങ്ങള്‍ മാറുന്നുവെന്നേയുള്ളൂ. മറ്റിടങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. ചെറിയ ഭേദഗതികളുണ്ടാകാം. എങ്കിലും പ്രവാസത്തിന്റെ സാധ്യതാ വാതിലുകള്‍ അവിടെയും അടയുകയാണ്. നിര്‍മാണക്കമ്പനികളില്‍ മാത്രമെ പ്രതിസന്ധിയുള്ളൂവെന്നാണ് വെപ്പ്. ശമ്പളം മുടങ്ങിയതും ജോലിയില്‍ നിന്ന് തിരിച്ചയക്കപ്പെടുന്നതും ഇവിടെ മാത്രമല്ല. അതിപ്പോള്‍ തുടങ്ങിയതുമല്ല. ചില കഥകള്‍ കേട്ടോളൂ.
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com2tag:blogger.com,1999:blog-2028689740899038372.post-87564294352264466212014-06-23T06:39:00.000-07:002014-06-23T06:39:07.112-07:00പനിപ്പേടി വിതക്കുന്നു, കൊയ്യുന്നതോ? <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><span style="font-family: Verdana, Geneva, sans-serif; line-height: 18px;"><br /></span></span>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-VNxV52kzO_U/U6gtecA3OmI/AAAAAAAABMQ/x9G86PDzUqU/s1600/feever.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-VNxV52kzO_U/U6gtecA3OmI/AAAAAAAABMQ/x9G86PDzUqU/s1600/feever.jpg" /></a></div>
<span style="font-size: large;"><span style="font-family: Verdana, Geneva, sans-serif; line-height: 18px;"><br /></span></span>
<span style="font-size: large;"><span style="font-family: Verdana, Geneva, sans-serif; line-height: 18px;"><br /></span></span>
<span style="font-size: large;"><span style="font-family: Verdana, Geneva, sans-serif; line-height: 18px;">പനി മരണങ്ങളുടെ ഭീതി</span></span><span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">ത </span><span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">വാര്‍ത്തകള്‍ ഇപ്പോള്‍ പഴയതുപോലെ കാണുന്നില്ല. മഴക്കാലവും പനിക്കാലവും അല്ലാത്തതുകൊണ്ടാകുമോ..? എന്നാല്‍, ഇപ്പോഴും പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നു. കേരളത്തിലെ രണ്ടായിരത്തോളം സര്‍ക്കാര്‍ ആശുപത്രികളിലും ആയിരത്തി അഞ്ഞൂറോളം ഹോമിയോ ആശുപത്രികളിലും എണ്ണമറ്റ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും മറ്റുമായി പ്രതിദിനം പത്ത് ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഏത് കാലത്തും പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. സ്വയം ചികിത്സ നടത്തുന്നവര്‍ വേറെയും. പനി വരാതിരിക്കുന്ന ഒരു കാലം ഉണ്ടാകുകയേയില്ല. എന്നിട്ടും മഴക്കാലം പനിക്കാലമായി ഗണിക്കപ്പെട്ടിരിക്കുന്നു. പനിമരണ സീസണായി മഴക്കാലത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നു. </span><br />
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">പനിച്ച് വിറക്കുന്നവരുടെയും പേടിച്ച് വിറക്കുന്നവരുടെയും കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ആ കാലങ്ങളില്‍ മാത്രം മതി. ഒരു മഴക്കാലത്ത് മാത്രം മുന്നൂറ് കോടി രൂപയുടെ പനി മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. അപ്പോള്‍ പനിക്കാലമായി മാറ്റിയത് മരുന്ന് കമ്പനികളും അവരുടെ കുഴലൂത്തുകാരുമല്ലാതെ മറ്റാരാണ്…? ഏഴായിരത്തി അഞ്ഞൂറോളം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍. ആയിരക്കണക്കിന് ചെറു കമ്പനികള്‍. അറുപത്തിയാറായിരത്തിലേറെ മരുന്നുകള്‍. മൂവായിരം പേര്‍ക്ക് ഒരു ഡോക്ടര്‍ വീതം. മള്‍ട്ടി സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ. നാടുനീളെ ആശുപത്രികളും ഡോക്ടര്‍മാരും ഉണ്ടാകുമ്പോള്‍ രോഗങ്ങള്‍ ഇല്ലാതാകുകയല്ലേ വേണ്ടത്…? </span><br />
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">ചികിത്സാ സംവിധാനം അത്യാധുനികമാകുമ്പോള്‍ മാരക രോഗങ്ങളെ പടിയടച്ച് പിണ്ഡം വെക്കുന്ന കാഴ്ചകളെയല്ലേ കാണേണ്ടത്…? എന്നാല്‍, നിസ്സാരമായ പനിക്കു മുമ്പില്‍ പോലും പകച്ചു നില്ക്കുന്നു ആധുനിക വൈദ്യശാസ്ത്ര ചികിത്സ. പനിബാധിതരുടെ ജീവനെടുക്കുന്നതില്‍ പ്രതിസ്ഥാനത്ത് സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആതുരാലയങ്ങളുമാണ്. സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ തയ്യാറാക്കിയ പരമ്പര ഇന്നു മുതല്‍. മൂന്ന് മാസത്തിനിടയില്‍ കേരളത്തെ വിറപ്പിച്ച പനി വാര്‍ത്തകള്‍ പരതിയപ്പോള്‍ കണ്ടെത്തിയത് മൂന്നൂറോളം പനി മരണങ്ങള്. അവരില്‍ 76 പേര് പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്ന മിടുക്കരും മിടുക്കികളുമായ 76 വിദ്യാര്‍ഥികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നിറഞ്ഞുനിന്നിരുന്ന പൊന്നോമനകള്‍. പഠനമുറിയില്‍ നിന്ന് അവരെ മരണം വിളിച്ചിറക്കി കൊണ്ടുപോയതല്ല. വിവിധ ആശുപത്രികളില്‍ സാധാരണ പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു ആ കുട്ടികള്‍. മികച്ച ചികിത്സതന്നെ ലഭിക്കാന്‍ വേണ്ടി മുന്തിയ ആശുപത്രികളിലേക്ക് തന്നെയാണ് ബന്ധുക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും മോര്‍ച്ചറികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അവരുടെ ചേതനയറ്റ ശരീരങ്ങളെയായിരുന്നു. മരിച്ചവരില്‍ 160 പേര് 20നും 40നും മധ്യേ പ്രായമുള്ളവര്‍. വീട്ടമ്മമാരും യുവാക്കളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവരില്‍. അവര്‍ക്കുമുണ്ടായിരുന്നില്ല കാര്യമായ അസുഖങ്ങള്‍. 64 പേര് മാത്രമെ 45 വയസ്സിന് മുകളില്‍ കടന്നവരുണ്ടായിരുന്നുള്ളൂ. 20 പേരെ മാത്രമെ വാര്‍ധക്യസഹജമായ അസുഖങ്ങളെങ്കിലും അലട്ടിയിരുന്നുള്ളൂ. 206 പേരെ മരണം കവര്‍ന്നെടുത്തത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം. 2010ല്‍ പനി മൂലം മരിച്ച 170 പേരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് മലപ്പുറം പകരയിലെ അബ്ദുല്‍ ലത്തീഫ്. </span><br />
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">അവരില്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരാണ് 94 പേരും. 49 പേര് കുഞ്ഞുമക്കളാണ്. 47 പേര് ഗര്‍ഭിണികളും. ആരോഗ്യ പ്രശ്നങ്ങളേതുമില്ലാതെ സ്കൂളിലും കളിമുറ്റങ്ങളിലും ഓടികളിച്ചിരുന്ന കല്ലുവാതുക്കലെ അഞ്ചര വയസ്സുകാരി അഞ്ജലിയും പാണത്തൂരിലെ 11കാരന് ജിബിന്‍ ജോര്‍ജും ആലിപ്പറമ്പ് അമ്മിനിക്കാട്ടെ പന്ത്രണ്ടുകാരന് മുര്‍ഷിദും അഞ്ചരക്കണ്ടി ബാവോട് ഈസ്റ്റ് യു പി സ്കൂളിലെ അശ്വന്തിനും നിലമ്പൂര്‍ മണലൊടിയിലെ പ്ലസ് ടു വിദ്യാര്‍ഥി രാഹുലിനും എങ്ങനെയാണ് മരണത്തിന്റെ വെള്ളവസ്ത്രം പുതച്ച് പ്രിയപ്പെട്ടവര്‍ക്കുമുമ്പില്‍ കിടക്കേണ്ടി വന്നത്…? ചെന്ത്രാപ്പിന്നിയിലെ തോട്ടം പറമ്പില്‍ ശശിധരന്റെ മകള്‍ അഞ്ച് വയസ്സുകാരി അഞ്ജനക്കും പാപ്പനങ്കോട്ടെ ശ്രീനന്ദനക്കും പെരുമ്പടപ്പിലെ റമീസിനും ഉമ്മുസല്‍മക്കും പിന്നെയും എണ്ണമറ്റ കുഞ്ഞുങ്ങള്‍ക്കും എങ്ങനെയാണിവരുടെ പ്രതിനിധികളാകേണ്ടി വന്നത്…? </span><br />
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-xGL8tUAWwrs/U6gt3OAGEZI/AAAAAAAABMY/MjXN2DK5PfI/s1600/22222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-xGL8tUAWwrs/U6gt3OAGEZI/AAAAAAAABMY/MjXN2DK5PfI/s1600/22222222222.jpg" /></a></div>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;"><br /></span>
<span style="font-family: Verdana, Geneva, sans-serif; font-size: large; line-height: 18px;">മുളയിലേ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ലല്ലോ അവര്‍. ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴുണ്ടായ രക്തസാക്ഷികളായിരുന്നു ഇവരെന്ന് ഇപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിയുന്നു. അവരത് കണ്ണീരോടെ ഏറ്റുപറയുന്നു. അത് കേള്‍ക്കാന്‍ നൂറോളം പനിമരണ വീടുകളിലാണ് കയറിച്ചെന്നത്. മലപ്പുറം വളവന്നൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി, തയ്യില്‍ അസൈന്റെ മകന് ജില്‍സാദിന്റെ അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ മാതാവിന്റെയും സഹോദരിയുടെയും വാക്കുകള്‍ മുറിയുന്നു. തൊണ്ടയിടറുന്നു. അരീക്കോട് മൈത്രയിലെ സൂരജിന്റെ ഭാര്യ പ്രസീദ (24), 32 കാരായ താമരശ്ശേരിയിലെ ജയേഷ്, രഞ്ജിത്ത്, മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ പത്തായക്കോടന്‍ ആഇശ, തിരൂരങ്ങാടിയിലെ പതിനൊന്നുകാരി റസീഖ, എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഫിറോസ് ബാബു(30), ചങ്ങരംകുളം നന്നംമുക്കിലെ സുധീറിന്റെ ഭാര്യ സറീന(24). ഇങ്ങനെ പനിമൂലം ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയവരുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ചികിത്സാ പിഴവിന്റെ നൂറ് നൂറ് കഥകള്‍. രോഗത്തേക്കാള്‍ അപകടമാകുന്നു മരുന്നുകള്‍. മരുന്നിനേക്കാള്‍ ആപത്താകുന്നു ചികിത്സ. തെറ്റായ ചികിത്സയുടെയും അനാവശ്യ മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളാണവരെ ജീവിതത്തില്‍ നിന്ന് തിരികെ വിളിച്ചതെന്നും കേരളത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇപ്പോള്‍ സംശയിക്കുന്നു. പലരും ഉറച്ച് വിശ്വസിക്കുന്നു. ചിലര്‍ അതെക്കുറിച്ച് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കണ്ണൂര്‍ കൊട്ടിയൂരിലെ തുള്ളമ്പാറയില്‍ ഷിജി (34)യുടെ ബന്ധുക്കളും തിരുവനന്തപുരം പ്രാവച്ചനമ്പലം കുഴിവിള ബംഗ്ലാവില്‍ സാമിയ സജീവിന്റെ ബന്ധുക്കളുമെല്ലാം ഇന്നും ആശുപത്രിക്കെതിരെ സമരമുഖത്താണ്. മരുന്ന് പരീക്ഷണങ്ങളുടെ ബലിയാടുകളാണ് ഇവരെന്ന് ബന്ധുക്കള്‍ ഉറക്കെ പറയുന്നു. അതേറ്റു പറയാനും സമരമുഖത്ത് സജീവമാകാനും സമരസമിതിയും ഉണ്ട്. ഇവരെല്ലാം രണ്ട് സീസണുകളിലുണ്ടായ പനി മരണങ്ങളിലെ ഏതാനും ഇരകള്‍. അഞ്ഞൂറ് പേരുടെ പ്രതിനിധികള്‍. മുന്‍ വര്‍ഷങ്ങളിലെ രക്തസാക്ഷികളുടെ കണക്കുകള്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പനി മരുന്നുകള്‍ മനുഷ്യനെ കൊല്ലുന്നു. സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. പല കുടുംബങ്ങളെയും അനാഥമാക്കുന്നു. ചെറുബാല്യങ്ങളെപ്പോലും ചുടുലപ്പറമ്പിലേക്ക് പറഞ്ഞയക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചൊന്നും ആരും ആലോചിക്കുന്നില്ല. അന്വേഷണങ്ങളില്ല. ഓരോ പനി മരണവും സംഭവിച്ചത് ആശുപത്രികളില്‍ നിന്നായിരുന്നു എന്നതിന് പത്രവാര്‍ത്തകള്‍ സാക്ഷി. ചികിത്സയിലെയും മരുന്നിന്റെയും ഭീകരത കൊണ്ടാണതെന്നതിന് കുടുംബങ്ങള്‍ സാക്ഷി. ചികിത്സാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതുകൊണ്ടാണ് പല മരണങ്ങളുമുണ്ടായതെന്നതിന് ആരോഗ്യ വകുപ്പിന്റെ കുറ്റസമ്മതം. പനിയുടെ ചികിത്സ ഇവര്‍ ചെയ്യുന്നതൊന്നുമല്ലെന്നതിന് ആധനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും തെളിവ്. എന്നിട്ടും അതിനെ വിചാരണ ചെയ്യാന്‍ ആരും ഒരുക്കമാകുന്നില്ല. ഈ അപകടത്തെക്കുറിച്ചുപോലും മലയാളി ബോധവാന്മാരുമല്ല. പനി ഒരു രോഗമല്ല, രോഗങ്ങളെ ഇല്ലാതാക്കാനുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമാണ് എന്നാണ് പനിയെക്കുറിച്ചുള്ള ആധികാരിക രേഖകളിലെല്ലാം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്. എനിക്ക് പനി തരൂ. ഞാന്‍ സകല രോഗങ്ങളെയും മാറ്റിത്തരാമെന്നായിരുന്നു. ലോകത്തിലെ ഏറ്റവും ആധികാരിക ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ് എന്ന ഗ്രന്ഥത്തിന്റെ എട്ടാമത്തെ പേജില്‍ ഇത് ശരിവെക്കുന്നു. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്ന ഡേവിഡ് സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന് എന്ന ഗ്രന്ഥത്തിന്റെ 136ാം പേജില്‍ ഇതിന് അടിവരയിടുന്നു. ലോകപ്രസിദ്ധമായ ഗൈട്ടന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജിയുടെ 73ാം അധ്യായത്തിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇതെല്ലാം അലോപ്പതി ഡോക്ടര്‍മാരുടെ വേദ പുസ്തകങ്ങളാണ്. ആയൂര്‍വേദക്കാരും ഹോമിയോക്കാരും പ്രകൃതി ചികിത്സാവിധിക്കാരും സിദ്ധ, യൂനാനിക്കാരും ഇവയെ അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ ആര് ആരെയാണ് കബളിപ്പിക്കുന്നത്…? ആയൂര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും സ്വീകരിക്കുന്ന പനി ബാധിതര്‍ ചികിത്സമൂലം മരിക്കുന്നില്ല…? എന്നാല്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിക്കപ്പെടുന്ന ആരോഗ്യവാന്മാരായ പനിബാധിതര്‍ ഇയ്യാംപാറ്റകളെപ്പോലെ മരിച്ചൊടുങ്ങുന്നു…? ചികിത്സയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ചത് കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണിത്..? ഔഷധങ്ങള്‍ രോഗലക്ഷണങ്ങളെ താത്കാലികമായി മാറ്റുന്നുണ്ടെങ്കിലും പില്ക്കാലത്ത് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും. രോഗ ലക്ഷണങ്ങളെ തടയുകയല്ല വേണ്ടത്, രോഗകാരണങ്ങളെ ഇല്ലാതാക്കുകയാണ്. രോഗകാരണങ്ങളെ ഇല്ലായ്മ ചെയ്താല്‍ രോഗത്തെ ശരീരം തന്നെ സ്വയം അകറ്റും. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ മന:ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി വിരമിച്ച ഡോ. ബേബി ജോണ്‍ പറയുന്നു. രോഗങ്ങള്‍ നമ്മെ കൊല്ലാനല്ല രക്ഷിക്കാനാണ് വരുന്നത്. മരണകാരണം രോഗങ്ങളല്ല, പ്രാണക്ഷയമാണ്. പ്രാണക്ഷയം സംഭവിച്ചു എന്ന് ശരീരം നമ്മോട് പറയുന്ന ഭാഷയാണ് രോഗങ്ങള്‍. രോഗങ്ങളെയല്ല, രോഗ കാരണങ്ങളെയാണ് തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മെഡിക്കല്‍ സയന്‍സില്‍ പഠിച്ചതിനും പഠിപ്പിച്ചതിനും നേര്‍വിപരീതമായാണ് ചില അലോപ്പതി ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും അവലംബിക്കുന്നത്. അതിന്റെ ഫലമായാണ് ഈ മരണങ്ങളില്‍ ഏറെയും ഉണ്ടാകുന്നതെന്ന് ആയൂര്‍വേദ ഡോക്ടറായ ഡോ പി പി രാധാകൃഷ്ണന് പറയുന്നു. അത്തരത്തിലുണ്ടായ ഒരുപാട് മരണങ്ങളും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ട്. കോഴിക്കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. എം സി സൗമ്യയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള അനുഭവവും തിക്താനുഭവങ്ങളുമുണ്ടായ ഒട്ടേറെപ്പേരെയാണ് ഈ അന്വേഷണത്തില്‍ സിറാജിന് കണ്ടെത്താനായത്. ഇതെല്ലാം സത്യമാണെന്ന് സമര്‍ഥിക്കുന്നു സിറാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും. </span><br />
<span style="font-size: large;"><br /></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-63322641697028573252014-04-28T05:07:00.003-07:002014-04-28T05:07:39.176-07:00വിഷാദക്കാറ്റില്‍ വളര്‍ന്ന ചിത്രശലഭങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-HUiT6bYZdu-2loj_VfIe7X_bzVgUvWPtndyXzV-9CLACmvPkfLEp-tErsCBRaEevB1NDreGCg849F7k-NuXliFfRhnQONsX_prsTyLR0JpnQ3O33D5OMFIr7dySIu8shLMhY5g-ZMd0/s1600/hiv+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-HUiT6bYZdu-2loj_VfIe7X_bzVgUvWPtndyXzV-9CLACmvPkfLEp-tErsCBRaEevB1NDreGCg849F7k-NuXliFfRhnQONsX_prsTyLR0JpnQ3O33D5OMFIr7dySIu8shLMhY5g-ZMd0/s1600/hiv+1.jpg" /></a></div>
<span style="font-size: x-large;"><br /></span>
<br />
<span style="font-size: x-large;">മണ്ണാര്‍ക്കാട്ടെ ആശയുടെ ജീവിതത്തില്‍ നിന്ന് നിരാശയുടെ കാര്‍മേഘങ്ങള്‍ ഇപ്പോള്‍ പെയ്തൊഴിഞ്ഞിരിക്കുന്നു. കരയാനും ചിരിക്കാനും മറന്നു തുടങ്ങിയ അവര്‍ക്കിപ്പോള്‍ പുതിയ പ്രതീക്ഷകള്‍ തുന്നാനും പലരെയും ജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്താനും സാധിച്ചിരിക്കുന്നു.</span><br />
<span style="font-size: x-large;">വണ്ടൂരിലെ ദേവി നാട്ടുകാര്‍ക്കെല്ലാം ഒരു നോവിന്റെ ചിത്രമായിരുന്നു. എന്നാലിപ്പോള്‍ അവളുടെ മുഖത്തും പ്രതിസന്ധികളുടെ വന്‍ മതില് ചാടിക്കടന്നതിന്റെ ആഹ്ലാദം. അത് കാണുമ്പോള്‍ രോഗിയായ അമ്മയുടെയും സഹോദരിയുടെയും മുഖത്തും സമൃദ്ധിയുടെ നിറപുഞ്ചിരി.</span><br />
<span style="font-size: x-large;">തന്റെ ജീവിതത്തിലിനി കളി ചിരികള്‍ക്ക് സ്ഥാനമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടായിരുന്നില്ല നെടുമങ്ങാട്ടെ 19കാരി ജാനകി. എന്നാലിപ്പോള്‍ അവളിലൂടെ 15 കുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസത്തിന്റെ പുതിയ ചില്ലയില്‍ കൂടുകൂട്ടാനായിരിക്കുന്നു. </span><br />
<span style="font-size: x-large;">വിഷാദക്കാറ്റേറ്റ് വാടിയ ആശയുടെയും ദേവിയുടെയും നിഷയുടെയും നിരോഷയുടെയും സ്നേഹയുടെയും ആരിഫയുടെയും ആസിഫയുടെയും ജാനകിയുടെയുമെല്ലാം മുഖത്ത് ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ നിലാവ് ചിരിക്കുന്നു. പുതിയ ദൗത്യവുമായി പ്രസന്നതയോടെ അവര്‍ ജീവിച്ചു മുന്നേറുന്നു. </span><br />
<span style="font-size: x-large;">ജീവിതത്തിന്റെ അടഞ്ഞ വഴികളിലേക്ക് നോക്കി വിതുമ്പുകയും പുതിയ യാഥാര്‍ഥ്യങ്ങളുടെ മരവിപ്പില്‍ നിന്നും മോചനം നേടാനാകാതെ കണ്ണീര്‍വാര്‍ക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലമായിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. </span><br />
<span style="font-size: x-large;">കാരണം ജനിച്ചു വീണപ്പോള്‍ മുതല്‍ സമൂഹം അവര്‍ക്കൊരു ഓമനപ്പേരിട്ട് പച്ചകുത്തിയിരുന്നു. എച്ച് ഐ വി ബാധിതര്‍. രോഗം ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠവുമാണത്. എന്നിട്ടും ഈ കുട്ടികളോട് കരുണ കാണിക്കാന്‍ പലപ്പോഴും സമൂഹത്തിനായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ അവരുടെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ശമ്പളം പറ്റേണ്ടി വന്നതും അവര്‍ കൂടിയായിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiN_sTEAe-aBx54OFPyMxRBctQBZZTH2gizdgYdGDQoxl4rIGYydV4HZtJMYgwdP8jtbhnwerP9X26Qx9ncIR-_gy97pJzbAbWOoIaUa1EzgOoYprNQY_SSZQFVrh523AZZ4LYlmSA0w6M/s1600/hiv+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiN_sTEAe-aBx54OFPyMxRBctQBZZTH2gizdgYdGDQoxl4rIGYydV4HZtJMYgwdP8jtbhnwerP9X26Qx9ncIR-_gy97pJzbAbWOoIaUa1EzgOoYprNQY_SSZQFVrh523AZZ4LYlmSA0w6M/s1600/hiv+2.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">അതേ. ഇവരെല്ലാം കേരളത്തില്‍ എച്ച് ഐ വി ബാധിതരായി ജനിച്ചു വീണവരാണ്. അതും പെണ്‍കുട്ടികള്‍. വിദ്വേഷത്തിന്റെ ചുടുകാറ്റേറ്റ് തളര്‍ന്നും അമര്‍ഷത്തിന്റെ കൂരമ്പേറ്റ് പുളഞ്ഞും അവഗണനയുടെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. വീട്ടിലും നാട്ടിലും കലാലയത്തിലും വിവേചനത്തിന്റെ പാഠങ്ങള്‍ പഠിച്ച ആ കുട്ടികളില്‍ പലരും ഇന്ന് വളര്‍ന്നിരിക്കുന്നു. അവര്‍ വിവാഹിതരായി പല നാടുകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നു. സഹ ജീവികള്‍ക്ക് ജീവജലവും പകര്‍ന്ന് നല്കുന്നു.</span><br />
<span style="font-size: x-large;">എയ്ഡ്സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല അവര്‍. ഏതു വലിയ പ്രതിസന്ധിയിലും തളരാതെയും ആത്മവിശ്വാസത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭങ്ങളോട് പടപൊരുതിയും കരുത്തരാകുക കൂടിയാണ്. </span><br />
<span style="font-size: x-large;">തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായി കുടുംബവുമായി ജീവിക്കുന്നത്. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട പല പദ്ധതികളും ആവിഷ്കരിച്ചതും സാക്ഷാത്കരിച്ചതും അവരാണ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടക്കുന്ന ടൈലറിംഗ് യൂനിറ്റിന്റെ ചുമതലക്കാരിയാണ് നിരോഷ.</span><br />
<span style="font-size: x-large;">22 സ്ത്രീകളാണ് ഈ യൂനിറ്റിലുള്ളത്. പലരും എച്ച് ഐ വി ബാധിതര്‍. പക്ഷേ പുറം ലോകത്തിനതറിയില്ല. പ്രതിമാസം പതിനായിരം രൂപയില്‍ കുറയാത്ത വരുമാനം ഈ യൂനിറ്റില്‍ നിന്ന് ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് നിരോഷ പറയുന്നു. പാലക്കാട് ചിറ്റൂരില്‍ ടൈലറാണ് സ്നേഹ. എച്ച് ഐ വി പോസറ്റീവ് സ്പീക്കര്‍ കൂടിയായ സ്നേഹയും ഇവിടെ സ്നേഹത്തിന്റെയും ഒരുമയുടെയും കൂടാരമൊരുക്കിയിരിക്കുന്നു. അതുവഴി അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് ജീവിതോപാധിയും കണ്ടെത്താനായിരിക്കുന്നു. </span><br />
<span style="font-size: x-large;">ഭര്‍ത്താവ് രമണനും അവരെ സഹായിക്കാനും അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഓടി നടക്കുന്നതിനാല്‍ ഈ കൂട്ടായ്മയിലെ 18 വീടുകളിലും ആഹ്ലാദവും സന്തോഷവും നിറയുന്നുണ്ട്. </span><br />
<span style="font-size: x-large;">കൊല്ലം ജില്ലയിലുമുണ്ട് ഇത്തരത്തിലുള്ള മൂന്ന് പെണ്‍കുട്ടികള്‍. പാലക്കാടും മലപ്പുറത്തും കാസര്‍കോടുമെല്ലാമായി ഒമ്പത് പെണ്‍കുട്ടികള്‍. കാസര്‍കോട് മൂന്ന് പെണ്‍കുട്ടികളെങ്കിലും വിവാഹപ്രായം തെറ്റി നില്ക്കുന്നു. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശാ കേന്ദ്രങ്ങളിലും അവരുടെ നെറ്റ്വര്ക്കായ സി പി കെ പ്ലസിലും (കൗണ്‍സില്‍ ഓഫ് പീപ്പിള്‍ ലിവിംങ് വിത്ത് എച്ച് ഐ വി) രജിസ്റ്റര്‍ ചെയ്തവരാണിവര്‍. കാണാമറയത്ത് വേറെയും ഉണ്ടാകാം. എന്നാല്‍ ഇവര്‍ ദുരന്തപൂര്‍ണമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് ബാധ്യതയാകുകയല്ല. കണ്ണീരിലും പുഞ്ചിരിക്കാന്‍ പാടുപെടുന്നവര്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കില്‍ എണ്ണപകര്‍ന്ന് നല്‍കുകയാണ്. കരയാനും കണ്ണീര് വാര്‍ക്കാനുമുള്ളതല്ല ജീവിതമെന്ന് കാലത്തിനും സഹജീവികള്‍ക്കും കാണിച്ചുകൊടുക്കുകയാണ്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEAyIUW5YEabkJ6QWM_WoaKSCNKmecQgSUFxb-fnpOXesTbr1NDGsM5gQ1a0eBcoP4nyeX9aSLnqSI5Hx8lDhuDAW4dK5syyOtiuqQAIOfH_OngZWi82H-U9imTyGIgy2AutOsPz9EkH4/s1600/33333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEAyIUW5YEabkJ6QWM_WoaKSCNKmecQgSUFxb-fnpOXesTbr1NDGsM5gQ1a0eBcoP4nyeX9aSLnqSI5Hx8lDhuDAW4dK5syyOtiuqQAIOfH_OngZWi82H-U9imTyGIgy2AutOsPz9EkH4/s1600/33333.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്ന ജാനകിയെയും അമ്മയെയും ഇറക്കിവിട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എച്ച് ഐ വി ബാധിതരെ ചികിത്സിക്കാനാകില്ലെന്നായിരുന്നു ഡോക്ടറുടെ പ്രഖ്യാപനം. നഴ്സുമാരും ആശുപത്രി ജീവനക്കാരും ബഹിഷ്കരണത്തിന്റെ കാഹളം മുഴക്കി. രോഗികളും കൂട്ടിരുപ്പുകാരും അതുറക്കെ വിളിച്ചുകൂവി. പട്ടിയെപ്പോലെ ആട്ടിപ്പായിച്ചവരിലൊരാള്‍ പിന്നീട് എച്ച് ഐ വി ബാധിതനായി. അപ്പോള്‍ ആദ്യം കരഞ്ഞുകൊണ്ട് ഓടി എത്തിയത് ജാനകിയുടെ അമ്മക്കരികിലായിരുന്നു. </span><br />
<span style="font-size: x-large;">ഇനി എന്തുചെയ്യണമെന്നറിയാന്‍. അയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിലേക്കുള്ള യാത്രയില്‍ അയാള്‍ക്ക് താങ്ങായതും ജാനകിയുടെ അമ്മയായിരുന്നു. ഇന്ന് എച്ച് ഐ വി ബാധിതരായ അയാളുടെ ഭാര്യയും മകളും ജാനകിയുടെ നേതൃത്വത്തില്‍ നടത്തുന്ന കറി പൗഡര്‍ യൂനിറ്റിലെ ജീവനക്കാരാണ്. മകള്‍ക്ക് കല്യാണപ്രായമായതിനാല്‍ പറ്റിയൊരാളെ കണ്ടെത്താനുള്ള ചുമതലഏറ്റെടുത്തിരിക്കുന്നതും ജാനകിയാണ്.</span><br />
<span style="font-size: x-large;">ഈ പെണ്‍കുട്ടിയെപ്പോലെ കല്യാണപ്രായമായ ഒട്ടേറെ കുട്ടികളാണ് കേരളത്തിന്റെ വിവിധ ദിക്കുകളില്‍ ഉള്ളത്. എച്ച് ഐ വി ബാധിതരായവരുടെ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനുള്ള കേരളീയം പദ്ധതിയില്‍ 350 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 100 പേരെങ്കിലും വിവാഹപ്രായമെത്തിയവരാണ്. ഈ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്.</span><br />
<span style="font-size: x-large;">എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയോ എം എല്‍ എയുടെയോ ശിപാര്‍ശക്കത്ത് വേണം. സ്റ്റാറ്റസ് വെളിപ്പെടുത്താത്ത ഭൂരിഭാഗം കുട്ടികള്‍ക്കും ഇതുമൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ മാത്രം എഴുപതോളം കുട്ടികള്‍ എച്ച് ഐ വി ബാധിതരായുണ്ട്. എന്നാല്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 28 കുട്ടികള്‍ മാത്രം. ഇതുപോലെ തന്നെയാണ് മറ്റു ജില്ലകളിലേയും അവസ്ഥ.</span><br />
<span style="font-size: x-large;">എയ്ഡ്സ് രോഗത്തിന്റെ ബോധവത്കരണത്തിനാണ് ലോകം ഏറ്റവും കൂടുതല്‍ പണമൊഴുക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 800 കോടി രൂപ ഇതിനായി വിനിയോഗിക്കുന്നു. എന്നാല്‍ കേരളത്തിലെ എ ആര് ടി സെന്ററുകളില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഇന്നും ഒരു ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നതാണ് അവസ്ഥ. ബോധവത്കരണത്തിന്റെ പേരില്‍ കോടികള്‍ ഒഴുകുമ്പോഴും ജനങ്ങളിലെ തെറ്റിധാരണകളെ വേണ്ട വിധം തിരുത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല. എച്ച് ഐ വി ബാധിതര്‍ മരണത്തിന്റെ കൈപിടിച്ചാണ് നടക്കുന്നതെന്ന മിഥ്യാബോധം കൊണ്ടു നടക്കുന്നവരാണ് വലിയൊരു ജനവിഭാഗം. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJT1qcl72xhoRZrDSpuqAK1U-9HkefApYob15XKUQL3xQ85RRDtD04wOvDNHNqgURc6bMB813_1RKZITwMpyEbNCOWAMgfPnySm9AWKFs62VYiA8gxBSc54PuUTG7OryI2AovQQRzBBI8/s1600/44444444444444444.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJT1qcl72xhoRZrDSpuqAK1U-9HkefApYob15XKUQL3xQ85RRDtD04wOvDNHNqgURc6bMB813_1RKZITwMpyEbNCOWAMgfPnySm9AWKFs62VYiA8gxBSc54PuUTG7OryI2AovQQRzBBI8/s1600/44444444444444444.jpg" height="320" width="320" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">എന്നാല്‍ അര്‍ബുദരോഗവും ഹൃദ്രോഗവും ക്ഷയ രോഗികളും വൃക്ക രോഗികളുമൊക്കെ ജീവിച്ചിരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വര്‍ഷം ഇവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. വിവിധ തൊഴിലുകള്‍ ചെയ്യുന്നു. ഇരുപത്തിയെട്ട് വര്‍ഷത്തിലധികമായി ഈ അസുഖം ബാധിച്ചിട്ടും ഇന്നും കാര്യമായ കുഴപ്പങ്ങളില്ലാതെ ജീവിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് സി പി കെ പ്ലസിന്റെ സംസ്ഥാന പ്രസിഡന്റ് അനില്‍ ജോസഫ് പറയുന്നു. 25 വര്‍ഷം മുമ്പ് രോഗം തിരിച്ചറിഞ്ഞിട്ടും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നവരും ഒട്ടേറെയുണ്ടെന്നും അദ്ദേഹം.</span><br />
<span style="font-size: x-large;">എന്നിട്ടും കാരുണ്യമോ സഹാനുഭൂതിയോ അവര്‍ക്ക് സമൂഹത്തില്‍ നിന്ന് വേണ്ടത്ര ലഭിക്കുന്നില്ല. എയ്ഡ്സ് ഏതു മാര്‍ഗത്തിലൂടെ കിട്ടിയവനായാലും അയാള്‍ സമൂഹത്തിനു മുമ്പില്‍ ശപിക്കപ്പെട്ടവരാണ്. ക്യാന്‍സറോ ടി ബിയോ മറ്റോ ആണ് അസുഖമെന്നു കേള്‍ക്കുമ്പോള്‍ സഹതപിക്കാനും സഹായിക്കാനും ഏറെപ്പേര്‍ തയ്യാറാകും. സഹായ കമ്മിറ്റികള്‍ രൂപവത്കരിക്കും. എന്നാല്‍ എച്ച് ഐ വി ബാധിതരാണെന്നറിഞ്ഞാല്‍ ഇതൊന്നും പ്രതീക്ഷിക്കരുതെന്ന് മാത്രമല്ല ഊരുവിലക്കെപ്പോള്‍ വന്നു എന്ന് ചോദിച്ചാല്‍ മതി. </span><br />
<span style="font-size: x-large;">20 വര്‍ഷമായി എച്ച് ഐ വി ബാധിതനായ നല്ലളത്തെ നടരാജന് പറയുന്നു.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">എയ്ഡ്സ് ഒരു രോഗമല്ല. ഒരുപാട് രോഗ ലക്ഷണങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്കു രോഗി വിധേയനാകുന്നു. 29 ഓളം രോഗാക്രമണങ്ങളാണ് രോഗിയെ തളര്‍ത്തുന്നത്.</span><br />
<span style="font-size: x-large;">എന്നാല്‍ കൃത്യമായ ചിട്ടകളും കരുതലുമുണ്ടെങ്കില്‍ അവയെയൊക്കെ അതിജീവിക്കാന്‍ ഇന്നാകും. അതുകൊണ്ടാണ് രോഗം തിരിച്ചറിഞ്ഞവര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തും ആരോഗ്യത്തോടെ ജീവിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ രോഗവുമായി പിറന്നുവീണിട്ടും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പുതിയ മാതൃകകളായി മാറുന്നത്.</span><br />
<span style="font-size: x-large;">അവരുടെ കൈപിടിക്കാനെത്തിയവരും ഒരേ തൂവല്‍പക്ഷികളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനായി ഇവരുടെ കൈപിടിക്കാനെത്തുകയായിരുന്നു ഒരു നിയോഗം പോലെ അവര്‍.</span><br />
<span style="font-size: x-large;">തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേരില്‍ ഒരുപെണ്‍കുട്ടി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. 23 വയസ്സേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അവള് പ്രസവിച്ച കുഞ്ഞിനിന്ന് മൂന്ന് വയസ്സ്. എച്ച് ഐ വി ബാധിതയായ അമ്മയ്ക്കും അച്ഛനുമുണ്ടായ കുഞ്ഞ് എച്ച് ഐ വി ബാധിതനല്ല എന്നതും ആഹ്ലാദകരമായ വാര്‍ത്ത. എന്നാല്‍ ശഫീഖിന് ഉമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ അവനും ഒറ്റപ്പെട്ടു. എങ്കിലും ഇന്ന് വലിയുമ്മയുടെയും അമ്മാവന്റെയും തണലിലുറങ്ങുന്നു.</span><br />
<span style="font-size: x-large;">മലപ്പുറത്തെ ദേവിയുടെ അച്ഛന് മരിച്ചപ്പോള്‍ ഈ കുട്ടികളോട് പ്രദേശവാസികള്‍ കാണിച്ചത് കടുത്ത അവഗണനയായിരുന്നു. വീട്ടിലെ കോഴികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ചെല്ലുന്നതുപോലും വിലക്കിയിരുന്നു ചിലര്‍. ദേവിയുടെ സഹോദരി എച്ച് ഐ വി പോസിറ്റീവായിരുന്നില്ല. എന്നിട്ടുപോലും ഇവരെ നാടുകടത്തണമെന്ന പക്ഷക്കാരായിരുന്നു പഞ്ചായത്ത് ഭരണ സമിതി. </span><br />
<span style="font-size: x-large;">കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്ന വാദക്കാരനായിരുന്നു സ്കൂളിലെ പ്രധാന അധ്യാപകന് പോലും. ഈ വിലക്കുകളെ അതിജീവിച്ചും ബഹിഷ്കരണത്തെ ചെറുത്തുതോല്‍പ്പിച്ചും ദേവി പ്ലസ്ടുവരെ പഠിച്ചു. ചേച്ചിയുടെ വിവാഹം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് നടന്നു. പത്തൊമ്പതാം വയസ്സില്‍ അവള്‍ക്കും ഒരു ജീവിത പങ്കാളിയെത്തി. കുറ്റിയാടിയില്‍ നിന്നായിരുന്നു വരന്. ഒരു വര്‍ഷം മുമ്പായിരുന്നു തന്റെ പ്രശ്നങ്ങളോട് ചേര്‍ന്നു നില്ക്കാന് ഒരേ മനസ്സുള്ള ഒരാള്‍ അവളുടെ കൈപ്പിടിക്കാനെത്തിയത്. ഇന്ന് ദേവിയും ഭര്‍ത്താവും കുറ്റിയാടിയില്‍ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇവര്‍ പറയുന്നു.</span><br />
<span style="font-size: x-large;">പാലക്കാട് ചിറ്റൂരിലെ സ്നേഹയുടെ അച്ഛനും അമ്മയും എയ്ഡ്സ് രോഗത്തിന്റെ ഇരകളായാണ് ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയതെന്ന് ആര്‍ക്കുമറിയുമായിരുന്നില്ല. അച്ഛന് ഹോട്ടല്‍ ജോലിയായിരുന്നു. ഇടക്ക് ഡ്രൈവറായും പോകും. അച്ഛന് മരിച്ച ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അമ്മയ്ക്കും അച്ഛനുണ്ടായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. സംശയം തോന്നി നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് അമ്മയും എച്ച് ഐ വി ബാധിതയാണെന്നറിയുന്നത്. അന്ന് സ്നേഹ ഒമ്പതാം ക്ലാസില്‍ അവസാന പരീക്ഷ എഴുതിയിരുന്നു. പിന്നീടാണ് അവളുടെ രക്തവും പരിശോധിക്കുന്നത്. അന്നു മുതല്‍ അവള്‍ക്കും സ്വന്തമായി പുതിയ മേല്‍വിലാസം. അതില്‍ പിന്നെ അവള് ഏകയായിരുന്നു. </span><br />
<span style="font-size: x-large;">ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രത്യാശയുടെ വിളക്കുതെളിച്ച് ഒരു കൂട്ടമാളുകള്‍ വീടിന്റെ പടകടന്നുവന്നത്. </span><br />
<span style="font-size: x-large;">അവരില്‍ തന്റെ ദൈന്യത കണ്ടപ്പോള്‍, ആ മുഖങ്ങളില്‍ കണ്ണീരിന്റെ നനവിനിടയിലും സഹാനുഭൂതിയുടെ പുഴ തെളിഞ്ഞപ്പോള്‍ ആ കൂട്ടായ്മയില്‍ അവളും പങ്കാളിയാകുകയായിരുന്നു.</span><br />
<span style="font-size: x-large;">അവിടെ നിന്നാണ് സങ്കടങ്ങളുടെ മഹാകടല്‍ നീന്തിക്കടന്ന രമണന് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എട്ട് വര്‍ഷം മുമ്പൊരു ഏപ്രില്‍ 19ന്റെ പ്രഭാതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു രമണന് സ്നേഹയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. അയാളും അവളെപ്പോലെ ചിറകറ്റ മറ്റൊരു പക്ഷി. എട്ട് വര്‍ഷമായി ഈ ദാമ്പത്യം അല്ലലില്ലാതെ മുന്നേറുന്നു. അവരുടെ വീട്ടില്‍ പോലും പലര്‍ക്കുമറിയില്ല തങ്ങള്‍ക്കീ അസുഖമുണ്ടെന്ന്. ഏട്ടന്റെ അമ്മയ്ക്കും അച്ഛനുമൊന്നുമറിയല്ല, അവരൊക്കെ പ്രായമായവരല്ലേ. പഴയ ആള്ക്കാര്. എങ്ങനെയാകും ഇതിനെ ഉള്‍ക്കൊള്ളുക എന്നറിയില്ലല്ലോ. സ്നേഹ പറയുന്നു.</span><br />
<span style="font-size: x-large;">തങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതം പുഷ്പിക്കുന്നതുകാണുമ്പോഴുള്ള സന്തോഷത്തിലൂടെ സ്വയം ആഹ്ലാദിക്കുകയാണ് ഈ ദമ്പതികളെല്ലാം. സമൂഹത്തോട് ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. എയ്ഡ്സ് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എച്ച് ഐ വി ബാധിതരും മനുഷ്യരാണ്. രോഗം രോഗിക്കു മാത്രല്ല, സമൂഹത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാകില്ല. പരിഹാരവും അതല്ലല്ലോ.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<br /></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-63347255319808338002014-03-17T12:36:00.001-07:002014-03-17T12:36:36.879-07:00ആ പന്തലില്‍ വിളമ്പിയ തേങ്ങാച്ചോറ്<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif;">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-TQW08dhClhM/UydNuJ8L6JI/AAAAAAAABJk/kXRxvy1JYwY/s1600/school.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-TQW08dhClhM/UydNuJ8L6JI/AAAAAAAABJk/kXRxvy1JYwY/s1600/school.jpg" /></a></div>
<span style="font-size: x-large;">നാലാം ക്ലാസ് വരെ അന്ന് സ്കൂളില്‍ ഉപ്പ് മാവ് ലഭിക്കും. അത് ലഭിക്കാന്‍ വേണ്ടി കൂടിയായിരുന്നു അന്നൊക്കെ സ്കൂളിലെത്തിയിരുന്നത്. ഉപ്പ് മാവ് എന്ന് പേരേയുള്ളൂ. വലിയ രുചിയൊന്നും കാണില്ല. എന്നാലും ഒന്നുമില്ലാതിരിക്കുന്നതിനേക്കാ<wbr></wbr>ള്‍ ഭേദമല്ലേ. അന്ന് കുട്ടികള്‍ക്ക് ഇരട്ടപ്പേര് വീഴുന്നതുപോലും ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തിയായിരുന്നു. കോറ കരീം, പഴങ്കഞ്ഞി അഷ്റഫ്, മോറീസ് സൈതലവി, കോഴിപാത്തു, മന്തന് കുഞ്ഞാണി, കോറ ഉമ്മര്‍ക്കയുടെ മകന് എന്നും കോറ കുപ്പായമേ കാണൂ. കോറത്തുണി ദാരിദ്ര്യത്തിന്റെ അടയാളവും പോളിസ്റ്റര്‍ സമ്പന്നതയുടെ ഗമയുമാണെത്രെ. അഷ്റഫിനെന്നും പഴങ്കഞ്ഞി കിട്ടാനെ ഗതിയുള്ളൂ. സൈതലവിയുടെ ബാപ്പക്ക് പാത്രം കഴുകലായിരുന്നു ഉപജീവനം. അതൊക്കെ തന്നെയായിരുന്നു വീട്ടിലെയും അവസ്ഥ. പഴങ്കഞ്ഞി തന്നെ പതിവ്. ചിലപ്പോള്‍ കഞ്ഞിയുണ്ടാക്കിയിട്ടുണ്ടാകും. ചമ്മന്തിയോ ഉണക്കമീന്‍ ചുട്ടതോ ആകും കൂട്ടാന്‍. വെളിച്ചണ്ണയില് ഉണക്കമീന്‍ മുളകിട്ട് പൊരിച്ച് തരും ഇത്താത്ത . അതായിരുന്നു അന്നത്തെ മഹാരുചിയുടെ സൗഭാഗ്യം.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അവള് അന്ന് പഠനം മതിയാക്കിയിട്ടുണ്ട്. നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു അത്. രണ്ടര രൂപ പരീക്ഷാ ഫീസടക്കണം. അതടക്കുന്നവര്‍ക്കേ കൊല്ലപരീക്ഷ എഴുതാനാകൂ. ഫീസ് കൊടുക്കാന്‍ ഉമ്മയുടെ കൈവശമില്ല. എന്നാലിനി സ്കൂളില്‍ പോകണ്ടെന്നായി ബാപ്പ. അതോടെ അവളുടെ പഠനത്തിന്റെ അധ്യായം അടച്ചു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">രണ്ടര രൂപ അന്ന് വലിയ തുകയാണ്. കാരണം ഹൈദര്‍ ഹാജിയുടെ കന്നുകാലികള്‍ക്ക് ഇരുപത് കെട്ട് പുല്ലരിഞ്ഞ് കൊടുത്താല്‍ ഉമ്മക്ക് കിട്ടിയിരുന്നത് 50 പൈസയായിരുന്നു. രണ്ട് നാഴി നെല്ലും. അപ്പോള്‍ രണ്ടര രൂപ വലിയ തുക തന്നെ. ഈ അന്‍പത് പൈസക്കായിരുന്നു ഉമ്മ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പത്ത് പൈസക്ക് ശര്‍ക്കര, പത്ത് പൈസക്ക് മല്ലി, പത്ത് പൈസയുടെ മുളക് അങ്ങനെ. അപ്പോള്‍ രണ്ടര രൂപ ഉമ്മക്ക് സ്വപ്നം കാണാന്‍ പോലും ആകില്ലല്ലോ. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">75 പറ വിത്ത് വിതച്ച് കൊയ്യാനുള്ളത്രയും പാടമുണ്ടായിരുന്നുവെത്രെ ഹൈദര്‍ ഹാജിക്ക്. ഒരു കൊയ്ത്തുകാലം കഴിയുമ്പോള്‍ അയാളുടെ വീട്ടിലെ പത്തായങ്ങള്‍ നിറഞ്ഞ് തൂവും. മൂന്ന് അറ നിറയെ നെല്ലുണ്ടാകും. പത്ത് പറ നെല്ല് കൊയ്ത് മെതിച്ച് അളന്ന് കൊടുത്താല്‍ ഒരു പറ നെല്ലാണ് കൂലി. നൂറ് മുടി ഞാറ് പറിച്ച് നട്ടാല്‍ ഒന്നര ഇടങ്ങഴി നെല്ലും കിട്ടുമായിരുന്നുവെത്രെ. ഈ പണികള്‍ക്കെല്ലാം ഉമ്മയെ സഹായിക്കാനാണ് മൂന്നാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി മൂത്ത പെങ്ങള് വല്യാത്ത നേരത്തെ ഉമ്മയുടെ സഹായിയായത്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഇക്കാക്കയെ മദ്റസാ പഠനം കഴിഞ്ഞതോടെ ബാപ്പ പള്ളി ദര്‍സിലേക്ക് പറഞ്ഞുവിട്ടു. ദാരിദ്ര്യം തന്നെ. അന്ന് പലരെയും മക്കളെ പള്ളിദര്‍സില്‍ പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചത് ചെലവ് കഴിഞ്ഞ് കിട്ടുമല്ലോ എന്നതുകൊണ്ട് കൂടിയാണ്. ആഴ്ചയില്‍ മാത്രം അവന് വീട്ടില്‍ വന്നുപോയി. അതുകൊണ്ട് വെയിലേറ്റ് വാടാതെ രക്ഷപ്പെട്ടു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-3HbXssWX7yU/UydN0wGDk1I/AAAAAAAABJs/psyebL7Nmkk/s1600/school+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-3HbXssWX7yU/UydN0wGDk1I/AAAAAAAABJs/psyebL7Nmkk/s1600/school+3.jpg" /></a></div>
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"> വീട്ടിലെ പട്ടിണിയുടെ മുഖം കൂടുതല്‍ അനുഭവിക്കേണ്ടിയും വന്നില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നാട്ടിലെത്രയോ അഗതി മന്ദിരങ്ങളുണ്ട്. എന്റെ ഇത്തമാരെ അത്തരം സഥാപനങ്ങളില്‍ കൊണ്ടുചേര്‍ക്കാന്‍ പോലും ബാപ്പക്ക് തോന്നാത്തതിലാണ് സങ്കടം. എങ്കില്‍ അവരൊന്നും ഇന്നിങ്ങനെയാകുമായിരുന്നില്ലല്<wbr></wbr>ലോ.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഹൈദര്‍ ഹാജിയുടെ പാടത്തെ പണികള്‍ ഉമ്മക്ക് വല്ലപ്പോഴുമായി. പത്ത് പറ നെല്ല് കൊയ്ത് അളന്ന് കൊടുത്താല്‍ ഒരു പറ കൂലി എന്ന നാട്ടുനടപ്പ് തെറ്റിക്കുകയായിരുന്നു ആദ്യം. പന്ത്രണ്ട് പറക്കേ ഒരു പറ നല്‍കൂ എന്നായി ഹാജിയാര്. അതോടെ പലരും മറ്റു പല തൊഴിലും തേടിയിറങ്ങി. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ തന്നെ കൊയ്ത്തിനിറങ്ങി. പിന്നെ പിന്നെ ആ തറവാടിന്റെ സമൃദ്ധി ക്ഷയിച്ചു. ഹാജ്യാരുടെ മരണത്തോടെ ആ വെളിച്ചം കെട്ടു. ഭാഗം വെപ്പ് നടന്നു. പാടവും പറമ്പും പലരുടെയും കൈകളിലായി. ഉരല്‍പ്പുരയും നെല്ല് കുത്ത് പുരയും അപ്രത്യക്ഷമായി. കാലികള്‍ നിറഞ്ഞിരുന്ന തൊഴുത്തിന്റെ പ്രതാപം കുറഞ്ഞു. അതോടെ പുതിയ തൊഴിലും ലാവണങ്ങളും തേടാന്‍ ഉമ്മയും വല്യാത്തയും നിര്‍ബന്ധിതരായി. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നാട്ടില്‍ വ്യാപകമാകുന്നത് അതില്‍ പിന്നെയാണ്. മൈലാടിയിലും കളപ്പാട്ടുമുണ്ടയിലും പൂങ്ങോടും എല്ലാം ക്വാറികള്‍ സജീവമായി. പൊരിവെയിലിലും പെരുമഴയിലും അവിടെ മെറ്റലുടക്കുന്ന പണിയായിരുന്നു പിന്നെ ഉമ്മക്ക്. കൂലിപ്പണിയല്ല. ഒരു പെട്ടി മെറ്റലുടച്ചാല്‍ ഒരു രൂപ കൂലി. കൈകളുടെ വേഗതക്കും കഠിനാധ്വാനത്തിന്റെ വ്യാപ്തിക്കുമനുസരിച്ച് പണി എടുക്കാം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി ഇരുട്ടുമ്പോഴേ ഉമ്മയും വല്യാത്തയും തിരിച്ചെത്തിയിരുന്നുള്ളൂ. ഇടക്കിടെ അവര്‍ക്കുള്ള കഞ്ഞിയുമായി ഇത്താത്തമാര് പോകും. ചിലപ്പോള്‍ ഞാനും പോയിരുന്നു.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വലിയ ബോളറുകളുടെ ഇടയില്‍ നിന്ന് കിട്ടുന്ന ചീളുകള്‍ ഇരുമ്പ് കൈമുട്ടി ഉപയോഗിച്ച് ഇടിച്ച് മെറ്റല്‍ പരുവത്തിലാക്കണം. എളുപ്പത്തില്‍ കല്ലുടക്കുമ്പോള്‍ അറിയാതെ വിരലിലാകും ചിലപ്പോള്‍ മുട്ടി തറക്കുക. പടച്ചോനെ... അന്നു പിന്നെ ഒന്നും വേണ്ട. അത്രക്ക് കഠിനമാണ് വേദന. എത്രയോ തവണ ഉമ്മയും വല്യാത്തയും കയ്യില്‍ ഇടിച്ച് വേദനയില്‍ പുളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">എന്നാലും അവര്‍ പ്രശ്നമാക്കില്ല. വിരലില്‍ ഒരു തുണികഷ്ണം ചുറ്റും. വേദന കടിച്ച് വീണ്ടും പണി തുടുരം. അതില്‍ നിന്ന് രക്തം കിനിയുന്നുണ്ടാകും. പലപ്പോഴും രണ്ടോ മൂന്നോ വിരലിലെങ്കിലും തുണികഷ്ണം ചുറ്റിയാകും വീട്ടിലേക്ക് വരിക. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പണി കഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞുസൂക്ഷിച്ച പലഹാരമുണ്ടാകും. നാലു മണിചായക്കൊപ്പം നല്കുന്ന പലഹാരമാകും അത്. പൊറോട്ടയോ കായപ്പമോ നെയ്യപ്പമോ. ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം വാത്സല്യത്തിന്റെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. രാത്രി വീടണയുമ്പോള്‍ എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചു തരും. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">രുചി കൂടിയതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഉമ്മക്ക് വേണ്ടെന്നുപറയും. അല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയും. അതെല്ലാം ഞങ്ങള്‍ക്ക്. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മക്ക് വേണ്ട. ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നു. പിന്നെ കിട്ടിയാലും വേണ്ടന്നായി. ആ മാതൃത്വത്തിന്റെ സംതൃപ്തി ഞങ്ങള്‍ക്കായി തേഞ്ഞുരുകുന്നതിലായിരുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">മൈലാടിയിയിലെ ക്വാറി മുഴുവന്‍ തുരന്ന് തീര്‍ന്നപ്പോള്‍ ക്വാറി ഉടമകള്‍ ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നു. താളിയം കുണ്ടില്‍ അതിലൊന്നിന്റെ നടത്തിപ്പുകാരന് അമ്മായിയുടെ മകനായിരുന്നു. തൊട്ടടുത്ത് തന്നെ ചെറിയമ്മാവനും. അവര്‍ക്കൊപ്പം ചെറിയ ഇത്തമാരും മെറ്റലുടക്കുന്ന പണിക്ക് പോയി തുടങ്ങി. പിന്നീട് ഒരിക്കലും ആ വെയില് ചൂടില്‍ നിന്ന് അവര്‍ക്കൊരു മോചനമുണ്ടായിട്ടില്ല. പ്രായം തികഞ്ഞ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുകയാണ് നാട്ടു നടപ്പ്. അതിന് കൈനിറയെ പൊന്ന് വേണം. എന്റെ വീട്ടില്‍ നാല് സഹോദരിമാര്‍. അവരുടെ കൂടെ പഠിച്ചവരും താഴെ പഠിച്ചവരുമെല്ലാം സുമംഗലികളായി നാടിന്റെ അനുഗ്രഹത്തോടെ പടിയിറങ്ങിപ്പോയി. അപ്പോഴും എന്റെ വീട്ടില്‍ മാത്രം ഒരു കല്യാണപന്തലുയര്‍ന്നില്ല. ഒരു സത്കാരത്തിന്റെ ബിരിയാണി ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">എന്റെ സഹോദരിമാര്‍ പാടത്തും പറമ്പിലും പെയ്ത വെയിലേറ്റ് തളര്‍ന്നതേയുള്ളൂ. അടുത്ത വീടുകളിലും അകന്ന ബന്ധങ്ങളിലുമെല്ലാം വിവാഹങ്ങള്‍ നടന്നു. ഇത്താത്തമാരുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് തന്നെ ഞാനും അതിലെല്ലാം പങ്കെടുത്തു. അന്നൊക്കെ ഞാനും ആശ്വസിച്ചു. വൈകാതെ എന്റെ വീട്ടുമുറ്റത്തും കല്യാണ പന്തലുകള്‍ ഉയരും. ആ അന്തരീക്ഷത്തിലും നെയ്ച്ചോറിന്റെ ഗന്ധം പരക്കും. പ്രതീക്ഷിച്ചു. കാത്തിരുന്നു. പ്രാര്‍ഥിച്ചു. തപസ്സിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ പലതു കഴഞ്ഞിട്ടും ആ പന്തലുകള്‍ മാത്രം ഉയര്‍ന്നില്ല. നാട്ടുനടപ്പുകള്‍ക്കൊത്തുയരാന്‍ എന്റെ വീട്ടുകാര്‍ക്കായില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഉമ്മയുടെ നെടുവീര്‍പ്പുകളും ഇത്താത്തമാരുടെ നിശ്വാസങ്ങളും മാത്രം വീട്ടില്‍ ഉയര്‍ന്ന് പൊങ്ങി. അവരുടെ സ്വപ്നങ്ങളില്‍ കരുവാളിച്ച നിഴല്‍വീണ് പൊള്ളി. നിസ്സാഹയന്റെ നിലവിളിയോടെ ബാപ്പയും നെടുവീര്‍പ്പിട്ടു. നിത്യരോഗിയായ ബാപ്പയുടെ കയ്യില്‍ എവിടെ നിന്നാണ് പണം...? സഹായിക്കാന്‍ ബന്ധു ബലവുമില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-gugCKPk1HOY/UydOs-0SUtI/AAAAAAAABJ0/rmRpVxxz-gQ/s1600/news+11111111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-gugCKPk1HOY/UydOs-0SUtI/AAAAAAAABJ0/rmRpVxxz-gQ/s1600/news+11111111.jpg" /></a></div>
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഒടുവില്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും ആദ്യത്തെ പന്തലുയര്‍ന്നു. അടുത്ത ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരുമൊക്കെ പങ്കെടുക്കാനുമെത്തി. തേങ്ങാച്ചോറും ഇറച്ചിക്കറിയും അതിഥികള്‍ക്കു മുമ്പില്‍ വിളമ്പി.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പക്ഷേ, അതെന്റെ സഹോദരിമാരുടെ കല്യാണപന്തലായിരുന്നില്ലെന്ന് മാത്രം. ബാപ്പയുടെ ചാവടിയന്തരമുണ്ണാനെത്തിയവരെ സ്വീകരിക്കാനുയര്‍ന്ന പന്തലായിരുന്നു. നാല് പെണ്മക്കളില് ഒരുത്തിപോലും വീടിന്റെ പടികളിറങ്ങിപോകുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ കണ്ണടച്ച ബാപ്പയുടെ ചാവടിയന്തരത്തിന്റെ പന്തലായിരുന്നു അത്.</span></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-55448730464639893282014-01-17T09:43:00.003-08:002014-01-17T09:43:50.074-08:00സീതിക്കോയയുടെ ഉമ്മാ മാപ്പ് memmoreis<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPH4gV4ZJuVw_r3kzn_79MGLFQmXKEJve7wEulHviP4g7injEnd3nKR3_yEB-ffzESWScCqDOwc5kIAr-yf1J_tssKTDgXEPCQ2hGfx-3o7II-WOl4F6_-5jSSML-9fBCQb99_KJ0Vgew/s1600/karuvanthuruthy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPH4gV4ZJuVw_r3kzn_79MGLFQmXKEJve7wEulHviP4g7injEnd3nKR3_yEB-ffzESWScCqDOwc5kIAr-yf1J_tssKTDgXEPCQ2hGfx-3o7II-WOl4F6_-5jSSML-9fBCQb99_KJ0Vgew/s1600/karuvanthuruthy.jpg" height="240" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഫറോക്കിനടുത്ത കരുവന്‍തുരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു എന്റെ ദര്‍സ് പഠനകാലം. ഓടിട്ടതെങ്കിലും പുരാതനമായ മന്ന് നിലകെട്ടിടമായിരുന്നു പള്ളി. അതിനു ചുറ്റും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നു. അടുത്ത് തന്നെ തലമുറകള്‍ അന്ത്യനിദ്രകൊള്ളുന്ന പള്ളിശ്മശാനം. പകല്‍ സമയങ്ങളില്പ്പോലും പള്ളിക്കകത്ത് ഒറ്റക്കിരിക്കാന്‍ ഭയം തോന്നും. ഒരുള്‍ഭയം എപ്പോഴും ചെറിയ കുട്ടികളായ ഞങ്ങളെ ഗ്രസിച്ചു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ദര്സില് ഇരുപതോളം കുട്ടികള്‍. ഞങ്ങള്‍ നാലുപേര്‍ മാത്രമായിരുന്നു കന്നിക്കാര്. ഞാന്‍, പള്ളി മുഅദ്ദിനിന്റെ മകന് ആക്കോട്ടുകാരന്‍ അഹമ്മദ് കുട്ടി, എടക്കര ചെമ്മന്തട്ടയിലെ മൂസാന്‍, വടപുറത്തെ സീതിക്കോയ. ഞാനും അഹമ്മദ് കുട്ടിയുമായിരുന്നു പ്രായത്തില്‍ ചെറുപ്പം. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഉച്ചക്ക് കായല്‍ക്കടവത്തെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരനായിരുന്നു ആ വീട്ടുകാരന്. അദ്ദേഹം ആഴ്ചയിലെ വീട്ടില്‍ വരൂ. വീട്ടില്‍ ഭാര്യയും മൂന്ന് മക്കളും. നല്ല സ്നേഹമുള്ള മനുഷ്യര്‍. ധാരാളം സംസാരിക്കും. അവരുടെ ഉപ്പ വരുന്ന ദിവസം വീട്ടില്‍ ഒരു പെരുന്നാള്‍ തന്നെയായിരുന്നു. നല്ല തമാശകള്‍ പറയും അദ്ദേഹം. ഭാര്യയും മക്കളും കൂടെക്കൂടും. അന്ന് വളരെ വൈകിയേ പള്ളിയിലെത്തൂ. അത്രയും രുചികരമായ ഭക്ഷണം ഞാന്‍ ആദ്യമായി കഴിക്കുന്നത് അവിടെ നിന്നാണ്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പേര് പോലും ഓര്‍മയില്ലാത്ത പല വിഭവങ്ങളും കാണുന്നതും കഴിക്കുന്നതും അവിടെ നിന്ന് തന്നെ. ആ ഉമ്മയുണ്ടാക്കിയ നെയ്ച്ചോറിന്റെയും മീന്‍കറികളുടെയും വെളുത്തുള്ള അച്ചാറിന്റേയും രുചി ഇന്നും നാവിന് തുമ്പിലുണ്ട്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">രാത്രിയില്‍ പള്ളിക്കടുത്തുള്ള ഒരു വീട്ടിലായിരുന്നു അത്താഴം. അവിടെ ഒരുമ്മയും മരുമകളും മാത്രം. മകന് ഗള്‍ഫില്‍. അവര്‍ കൂടുതല്‍ ചോദിക്കുകയോ വര്‍ത്തമാനം പറയുകയോ ഇല്ല. വല്ലതും പറയുന്നതും ആ ഉമ്മ മാത്രമായിരുന്നു. ഒരു വര്‍ഷം എനിക്കാ വീട്ടിലെ മരുമകള്‍ ഭക്ഷണം വിളമ്പി തന്നിട്ടും ഒരിക്കല്‍പോലും ഞാന്‍ അവരുടെ മുഖം കണ്ടില്ലെന്നതാണ് രസകരം. ശബ്ദവും കേട്ടില്ല. കേട്ടത് ആ വളകിലുക്കം മാത്രം. പദനിസ്വനം മാത്രം. അറിഞ്ഞത് അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി മാത്രം. അവസാന ദിവസം യാത്ര ചോദിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടിലേക്കും പോയിരുന്നു. വല്ലാത്തൊരു നഷ്ടബോധം തോന്നി. അവര്‍ക്കെന്ത് പ്രായം വരുമെന്ന് കൂടി എനിക്കറിയില്ലായിരുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കായല്‍ക്കടവില്‍ കടത്തുതോണിയുണ്ടായിരുന്നു. അത്രയും വലിയ കായലും പുഴയും (ഫറോക്ക് പുഴ) ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എനിക്കതെല്ലാം അത്ഭുതമായി. കായലിനക്കരെ ചാലിയമാണ്. ബേപ്പൂര്‍ തുറമുഖം കാണാനും കടല്ക്കരയില് കാറ്റേറ്റിരിക്കാനും കടത്തുതോണി കടന്ന് ഞങ്ങള്‍ പോകാറുണ്ടായിരുന്നു. ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് യാത്ര. അതും ഹൃദ്യവും ആദ്യാനുഭവവുമായിരുന്നു. കടല്‍കാണുന്നതും കരുവന് തിരുത്തിയില്‍ വന്നശേഷമാണ്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">രണ്ടാഴ്ചയിലൊരിക്കലായിരുന്നു വീട്ടിലേക്ക് പോയിരുന്നത്.അടിവാരത്തെ അസീസ് മുസ്ലിയാര് മാളിയേക്കലിലെ ഷൗക്കത്തും അസ്ക്കറും എടക്കരയിലെ ഹമീദുമായിരുന്നു മുതിര്‍ന്ന കുട്ടികള്‍. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വൃത്തിക്കേടുകളുടെ ആദ്യ പാഠം കേള്‍ക്കുന്നതും ആ പള്ളിയുടെ അകത്തളങ്ങളില്‍ നിന്ന് തന്നെയായിരുന്നു. മുതിര്‍ന്ന കുട്ടികളായിരുന്നു വഴിപിഴപ്പിക്കാനെത്തിയിരുന്നത്. ഉസ്താദ് വീട്ടിലേക്ക് പോകുന്ന വ്യാഴാഴ്ച രാത്രികളില്‍ അവര്‍ അഴിഞ്ഞാടി. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ഞങ്ങള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ദൗത്യം അടിവാരത്തെ അസീസ് മുസ്ലിയാര് ഏറ്റെടുത്തു. പകല്‍ സമയത്ത് ഞങ്ങളെ ഹദീസ് പഠിപ്പിക്കുന്നയാള്‍ പോലും രാത്രിയില്‍ സീതിക്കോയക്കരികിലും അഹമ്മദ് കുട്ടിക്കരികിലും ഊഴം കാത്ത് നിന്നു. ആദ്യമായി ഞാനൊരു സിനിമ കാണുന്നത് പള്ളി ദര്സില് പഠിക്കുമ്പോഴായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങുക. മഞ്ചേരിയില്‍ എത്തിയാല്‍ അന്നത്തെ മാറ്റിനിയും കണ്ടേ വീട്ടിലേക്ക് തിരിക്കൂ. തട്ടാരമുണ്ടയിലെ ഷംസുദ്ദീനാണ് എന്നെ ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പിന്നീട് ഈ സിനിമ കാണല്‍ പതിവാക്കി. </span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJiBEO756vm0_ogqcW_HQneCIgY7JjcYrbWO_EOP9GIqE604owTy3zB-NGvLthZM8RS2yCBflObaPH9HJ5EFcL_u3JFYKOPNnZJHSuhrVg2i2Z85lVbKLUc1YqaDdN0yOn4zfDPvVsHw4/s1600/Childhood+Memory+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJiBEO756vm0_ogqcW_HQneCIgY7JjcYrbWO_EOP9GIqE604owTy3zB-NGvLthZM8RS2yCBflObaPH9HJ5EFcL_u3JFYKOPNnZJHSuhrVg2i2Z85lVbKLUc1YqaDdN0yOn4zfDPvVsHw4/s1600/Childhood+Memory+copy.jpg" height="244" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">മഞ്ചേരിയില്‍ കളിക്കുന്ന ഏതെങ്കിലുമൊരു സിനിമ കണ്ടേ വീട്ടിലേക്ക് മടങ്ങൂ. തിരികെ മടങ്ങുമ്പോഴും ഒരു സിനിമ പതിവാക്കി.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഇതിനിടയിലാണ് മറക്കാനാകാത്ത ആ സംഭവം. അതിന്റെ കുറ്റബോധം ഇന്നും മനസ്സില്‍ക്കിടന്ന് പൊള്ളുന്നുണ്ട്. ഒരു വ്യാഴാഴ്ച ദിവസം ഞാനും സീതിക്കോയയും പള്ളിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രാത്രി മഞ്ചേരിയില്‍ തങ്ങണം. രണ്ടോ മൂന്നോ സിനിമകള്‍ കാണണം. പാണ്ടിക്കാട് റോഡിലെ വലിയ പള്ളിയില്‍പ്പോയി ഉറങ്ങണം. അതിരാവിലെ വീട്ടിലേക്ക് മടങ്ങണം. അതായിരുന്നു പ്ലാന്‍. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">സീതിക്കോയക്ക് മലയാളം എഴുതാനറിയുമായിരുന്നില്ല. കഷ്ടപ്പെട്ട് വായിക്കുകയേയുള്ളൂ. സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായിരുന്നു അവന്. അവന്റെ വീട്ടില്‍ നിന്ന് അനിയത്തിയാണ് കത്തെഴുതുക. അതിന് ആരെക്കൊണ്ടെങ്കിലും മറുപടി എഴുതിക്കും. പലപ്പോഴും ആ ദൗത്യം ഏല്‍പ്പിച്ചിരുന്നത് എന്നെയായിരുന്നു. വിവരങ്ങളും വിശേഷങ്ങളും അവന് വേണ്ടി ഞാനായിരുന്നു എഴുതിയിരുന്നത്. വരുന്ന കത്തുകള്‍ വായിച്ച് കൊടുത്തതും ഞാനായിരുന്നു. എന്റെ ഭാഷക്കും കൈപ്പടക്കും നല്ല ആകര്‍ഷകത്വമുണ്ടെന്നായിരുന്നു അവന്റെ കണ്ടെത്തല്‍. അവന്റെ സഹോദരി അന്ന് നാലിലോ അഞ്ചിലോ ആകണം പഠിച്ചിരുന്നത്. ഈ കത്തെഴുത്തിലൂടെ അവളും എനിക്ക് പെങ്ങളായി. അവന്റെ ഉമ്മ എന്റെയും ഉമ്മയായി. പരസ്പരം കണ്ടില്ലെങ്കിലും ആ കൈപ്പട എനിക്ക് പരിചിതമായി. അവന്റെ ഉമ്മക്കെന്തോ അസുഖമുണ്ടായിരുന്നു. കത്തില്‍ അധികവും ആശുപത്രി വാസത്തെക്കുറിച്ചും മരുന്ന് മണക്കുന്ന വേദനകളെക്കുറിച്ചായിരുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന വീട്ടില്‍ നിന്നും പലപ്പോഴും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള പണം തരാറുണ്ട്. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഉമ്മയും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വണ്ടിക്കൂലി ഒപ്പിച്ച് തരും. ഈ പണമാണ് ഞങ്ങള്‍ സിനിമ കാണാനും മറ്റും ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നു. അന്ന് ഞാനും സീതിക്കോയയും വലിയ ആഹ്ലാദത്തിലായിരുന്നു. മഞ്ചേരി നഗരവും അന്നെന്തോ സമ്മേളനത്തിന്റെ തിരക്കില്‍ അലിഞ്ഞു. വലിയ പ്രകടനവും ബാന്‍ഡ് വാദ്യങ്ങളും നഗരത്തെ പുളകമണിയിച്ചു. ഈ ആഹ്ലാദങ്ങള്‍ക്കിയിലെപ്പോഴോ സീതിക്കോയ പറഞ്ഞു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഇതെന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ്.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അതുപോലെ തന്നെ സംഭവിച്ചു. ആ ദിവസത്തിന്റെ ഓര്‍മകള്‍ പിന്നീടെന്നും അവനെ വേട്ടയാടി. എന്നെയും വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്തു. അന്നത്തെ അവിവേകത്തിന് പ്രത്യുപകാരം ചെയ്യാന്‍ ഇന്നെങ്കിലും സീതിക്കോയക്ക് സാധിച്ചിരിക്കുമോ...? </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ബാഗും സാധനങ്ങളും ഒരു ഭാരമായതുകൊണ്ട് അതാദ്യം ക്ലോക്ക് റൂമില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു ഞങ്ങള്‍. പിന്നെ മൂന്ന് സിനിമ കണ്ടു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകി പള്ളിയില്‍ കിടന്നുറങ്ങി. സുബഹിക്ക് ഞങ്ങളെത്തേടി ഒരാള്‍ പള്ളിയില്‍ വന്നു. ഷൗക്കത്ത്. കൂടെ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥി. പ്രായത്തില്‍ മുതിര്‍ന്നവനെങ്കിലും ഞങ്ങളുമായി നല്ല അടുപ്പമായിരുന്നു. ഞങ്ങളുടെ പ്ലാനുകളൊക്കെ അറിയാവുന്നവന്. എനിക്കെന്തോ പരിഭ്രമം തോന്നി. സീതിക്കോയ ബാത്ത് റൂമിലേക്ക് പോയ സമയം ഷൗക്കത്ത് എന്നെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നിങ്ങള്‍ പള്ളിയില്‍ നിന്ന് പോന്ന ഉടനെ സീതിക്കോയയുടെ വീട്ടില്‍ നിന്ന് ആള് വന്നിരുന്നു. വീട്ടില്‍ നിങ്ങള്‍ എത്തിയിട്ടില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നത്. ഇനിക്കറിയായിരുന്നു നിങ്ങളിവിടെ കാണുംന്ന്... ഓന്റെ ഉമ്മ...</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഞാന്‍ തരിച്ചു നിന്നുപോയി. എന്തുപറയണമെന്നറിയാതെ. സീതിക്കോയ അപ്പോഴും കാര്യമറിഞ്ഞിട്ടില്ല. അവനോട് പറയേണ്ടന്നും ഷൗക്കത്ത് പറഞ്ഞു. അവന് അപ്പോഴും ആഹ്ലാദചിത്തനാണ്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ക്ലോക്ക് റൂമില്‍ നിന്ന് അവന്റെ സാധനമെടുത്ത് നീ വീട്ടിലേക്ക് പെയ്ക്കോ... അവനെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് ചെല്ലട്ടെ. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">എന്നാല്‍ സീതിക്കോയയും ഷൗക്കത്തും വീട്ടിലെത്തുംവരെ ബന്ധുക്കള്‍ കാത്തില്ല. അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒന്ന് കാണാന്‍ കൂടി സീതിക്കോയക്ക് ഭാഗ്യമുണ്ടായില്ല. അപ്പോഴേക്കും രണ്ടട്ടിമണ്ണ് പുതച്ചു കിടപ്പൂ വീടാക്കടമേ മമ ജന്മം എന്ന ഇടശ്ശേരിക്കവിതപോലെ പള്ളിപ്പറമ്പിലെ ആറടി മണ്ണില്‍ രണ്ടട്ടി മണ്ണ് പുതച്ച് കിടന്നിരുന്നു അവന്റെ ഉമ്മ. വീട്ടില്‍ ഒരു കള്ളവും സീതിക്കോയക്ക് പറയേണ്ടി വന്നു. അവന് എന്റെ വീട്ടില്‍ അതിഥിയായിരുന്നു ഇന്നലെ. അതുകൊണ്ടാണ്...........</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ആ നുണ. ഇന്നും അങ്ങനെയാണിരിക്കുന്നത്.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ആ വര്‍ഷം സീതിക്കോയയും അടുത്ത വര്‍ഷം ഞാനും പള്ളി ദര്‍സിനോട് വിട പറഞ്ഞു. പിന്നീട് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്<wbr></wbr>ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തോ ആവശ്യത്തിന് വടപുറത്ത് വന്ന് മടങ്ങുമ്പോള്‍ സീതിക്കോയയെക്കുറിച്ചോര്‍ത്തു. ഒന്ന് കാണണമെന്നാഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ കാണിച്ചു തന്നത് അവനെ തന്നെയായിരുന്നു. രണ്ടു പേര്‍ക്കും ആ കാഴ്ച സര്‍പ്രൈസായിരുന്നു. അവന്റെ മാറിയ മുഖം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വലിയ സന്തോഷമായി ഇരുവര്‍ക്കും. അവനൊരേ നിര്‍ബന്ധം. വീട്ടിലേക്ക് ചെല്ലണമെന്ന്. ഉപ്പയെയും പെങ്ങളെയും കാണണമെന്ന്.</span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhufSO0JzQIxjirIuh2GwfMCyDtilyGGf28n4wv7L31ctStuZrg0VnZIJ-Q65twuvLgvuBggor6qBuhDqjw0e-0RfziS_wXArtdk04IVVhUuZrxiNxTbhEPBq4DDTqhIZhxednjWQ396K0/s1600/Childhood+Memory+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhufSO0JzQIxjirIuh2GwfMCyDtilyGGf28n4wv7L31ctStuZrg0VnZIJ-Q65twuvLgvuBggor6qBuhDqjw0e-0RfziS_wXArtdk04IVVhUuZrxiNxTbhEPBq4DDTqhIZhxednjWQ396K0/s1600/Childhood+Memory+copy.jpg" height="244" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-AC2z85NLm6JjFOppZFv9ao8ozw38iWtW6epyZg9TzPbujC_yeOAU5aee_EGfHZ_vGJu5rQAI-3xauJvfhdJvwKWllXMPNT9c00HvsUxQhQhqKXR10wVz1KJrAHbhfwp4qYBRtmaPv2g/s1600/1-Childhood-Memory-childhood-sweetheart.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-AC2z85NLm6JjFOppZFv9ao8ozw38iWtW6epyZg9TzPbujC_yeOAU5aee_EGfHZ_vGJu5rQAI-3xauJvfhdJvwKWllXMPNT9c00HvsUxQhQhqKXR10wVz1KJrAHbhfwp4qYBRtmaPv2g/s1600/1-Childhood-Memory-childhood-sweetheart.jpg" height="293" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">എന്റെ മനസ്സിലുമുണ്ടായിരുന്നുവല്ലോ കുറ്റബോധത്തിന്റെ വലിയ കുരിശുമല. ഞാനന്ന് വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുന്നുണ്ട്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വീട്ടില്‍ അവന്റെ ഉപ്പയുണ്ടായിരുന്നു. സഹോദരിയും. അവര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു സീതിക്കോയ.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഉമ്മ മരിക്കുമ്പോള്‍ ഞാന്‍ ഇവന്റെ വീട്ടിലായിരുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അപ്പോഴും ആ കള്ളം തന്നെ സീതിക്കോയ ആവര്‍ത്തിച്ചു. എനിക്കാ തെറ്റ് തിരുത്താനുള്ള അവസരം കൂടി അവന് നിഷേധിച്ചു. അവന്റെ സഹോദരി. എന്റെയും കൂടി പെങ്ങളാണെന്ന് കത്തുകളില്‍ അവള് തന്നെ അംഗീകരിച്ചിരുന്നവള്‍. സുന്ദരിയായിരുന്നു. എന്നാല്‍ അവള് മറ്റൊരു ഞെട്ടലാണ് എനിക്ക് സമ്മാനിച്ചത്. ഞാന്‍ മാത്രമല്ല അവളും ഞെട്ടിയിരിക്കുന്നു എന്നെ കണ്ടപ്പോള്‍. അന്നെനിക്ക് ഇരുപത് വയസ്സ്. അവള് പത്താം ക്ലാസ്സില്‍ പഠിക്കുന്നു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു അവള്. എനിക്കവളെ അറിയാമായിരുന്നു. അത് സീതിക്കോയയുടെ അനിയത്തിയായിട്ടല്ല. ബസ് സ്റ്റാന്‍ഡില്‍ നിന്നും എന്നും കാണുന്ന സുന്ദരിക്കുട്ടിയോട് അറിയാതെ മനസ്സില്‍ തോന്നിയ ഒരിഷ്ടം. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പ്രിയ സുഹൃത്തിന്റെ സഹോദരിയോടാണല്ലോ ആദ്യാനുരാഗം തോന്നിപ്പോയത് എന്നോര്‍ത്താണ് ഞാന്‍ ഞെട്ടിയതും ലജ്ജിച്ചതും. അവളും. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അന്നു തന്നെ ആ പ്രണയത്തിന് ചരമ ഗീതമെഴുതിയാണ് ഞാന്‍ അവിടെ നിന്നും യാത്ര പറഞ്ഞത്. പിന്നീട് ഞാനൊരിക്കലും സീതിക്കോയയെ കണ്ടിട്ടില്ല. അവന്റെ പെങ്ങളെയും. എങ്കിലും അവന്റെ ഉമ്മ... ഇന്നും ആ കുടുംബത്തോട് അതെക്കുറിച്ച് തുറന്ന് പറയാനാകാത്തതിലെ പ്രയാസം, ഇടക്കിടെ എന്നെ കുത്തി നോവിക്കാറുണ്ട്.</span></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-44681128346458076832013-12-22T05:07:00.001-08:002013-12-22T05:07:32.485-08:00എച്ച് ഐ വി കസവിട്ട മംഗല്യപ്പുടവകള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-xo7TjnKQSB0/UrbjfVRbVBI/AAAAAAAABEo/-qhUUHGiXyw/s1600/333333333333333+NEW.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="194" src="http://4.bp.blogspot.com/-xo7TjnKQSB0/UrbjfVRbVBI/AAAAAAAABEo/-qhUUHGiXyw/s320/333333333333333+NEW.jpg" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ബദ്രിയ്യയില്‍ ഇപ്പോള്‍ 26 ചിത്രശലഭങ്ങള്‍. അവര്‍ ഇനിയും വരും. പൂമ്പാറ്റകളായി പറന്ന് നടന്ന് പുതിയ പൂങ്കാവനം തീര്‍ക്കും. ഈ ശലഭങ്ങളില്‍ നമുക്ക് പ്രതീക്ഷയുണ്ട്. സ്വപ്നങ്ങളുണ്ട്. അത് സാക്ഷാത്കരിക്കപ്പെടണം. ഭാവിയില്‍ അവര്‍ അനേകം ചിത്രശലഭങ്ങള്‍ക്ക് തണലൊരുക്കണം. കാളികാവിലെ ബദ്രിയ്യ അറബിക് കോളജില്‍ 26 അനാഥരായ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ആമുഖത്തില്‍ നിന്നാണീ വരികള്‍. പദ്ധതിക്ക് അധികൃതര്‍ നല്കിയ പേരാണ് ചിത്രശലഭങ്ങള്‍ എന്നത്. ജീവിതത്തിലൊരിക്കലും പിതാവിനെ കണ്ടിട്ടേയില്ലാത്തവരാണീ കുഞ്ഞുങ്ങളില്‍ ഏറെയും. ഇവര്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ അവര്‍ കടന്നു കളഞ്ഞിരിക്കുന്നു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല ചിലരെക്കുറിച്ച്. ഒരു മിഠായി പൊതിപോലും ആ കുഞ്ഞുങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിച്ചിട്ടുമില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കുഞ്ഞു പ്രായത്തില്‍ അനാഥരായ മൂന്നുവയസ്സുകാരി റസിയയും ഫാത്തിമ വാജിദയും ആറു വയസ്സുള്ള ഷംന ഷെറിനും നാലു വയസ്സുകാരികളായ നാജിയ തസ്നിയും ആനിയയും നിദയും ഒക്കെയാണ് ഇവിടെയെത്തിയ ആദ്യ പ്രതിനിധികള്‍. ഒരു വയസ്സു മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ വീടുകളില്‍ ഉമ്മമാര്‍ക്കൊപ്പം കഴിയുന്നു. ഇവരുടെ സംരക്ഷണത്തിനായി പ്രതിമാസം നിശ്ചിത തുകയാണ് സ്ഥാപനം നല്‍കിവരുന്നത്. അവരുടെ ഉമ്മമാരില്‍ അറുപത് ശതമാനത്തെയും അന്യ നാടുകളില്‍ നിന്ന് വന്നവര്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടവരോ സംരക്ഷിക്കാന്‍ ആളില്ലാത്തവരോ ആണെന്ന് സ്ഥാപന അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b><br /></b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>നിരാലംബരുടെ </b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>നിലവിളികള്‍</b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കണമെന്ന വിവാദത്തിന്റെ അലയൊലികള്‍ ഇന്നും ഒടുങ്ങിയിട്ടില്ല. ചര്‍ച്ചകള്‍ വലിയ ബഹളം കൂട്ടിയതല്ലാതെ ഒരു തീരവുമണഞ്ഞിട്ടുമില്ല. പ്രായം നിജപ്പെടുത്തിയാലും ഇല്ലെങ്കിലും ഏറനാട്ടില്‍ പഴയ പല്ലവിക്ക് വലിയ മാറ്റം സംഭവിച്ചുവോ?. ഇല്ലെന്നാണുത്തരം. അതുകൊണ്ട് മാത്രം വിവാഹ കമ്പോളത്തില്‍ വിലയിടഞ്ഞുപോയ ഹതഭാഗ്യരെ ഏറെയും പിന്നെ കൈപ്പിടിക്കാനെത്തിയത് ഊരില്ലാ വരന്മാരായിരുന്നു. പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്ന അവരെ പിന്നെ കണ്ടിട്ടേയില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കാലം മാറുന്നതിനനുസരിച്ച് ഇവിടെ കഥകളും മാറുന്നുണ്ട്. പക്ഷേ, ചില കുടുംബങ്ങളുടെ വിവാഹ ചിത്രങ്ങള്‍ മാത്രം മാറുന്നില്ല. കൊണ്ടാലും കൊണ്ടാലും അവര്‍ പഠിക്കുന്നില്ല. ഇത്തരക്കാരിലൂടെ മുറിവേറ്റ ജീവിതങ്ങള്‍ കാണാന്‍ ഏറനാട്ടിലൂടെ യാത്ര ചെയ്തു. ഓരോ കവലകളിലും നിര്‍ത്തി ഇരകളുടെ കണക്കെടുത്തു. നാട്ടുകാരോടും മഹല്ല് ഭാരവാഹികളോടും സംവദിച്ചു. പലരുടെയും ജീവിതം കണ്ടു അന്ധാളിച്ചു നിന്നു. അവരുടെ പ്രായം ഇരുപതില്‍ തുടങ്ങുന്നു. നാല്പതില് ഒടുങ്ങുന്നു. ഓരോ ഇരുനൂറ് മീറ്ററിനുള്ളിലും രണ്ടോ മൂന്നോ ഇരകള്‍ ഉണ്ടിവിടെ. അവരനുഭവിക്കുന്ന സാമൂഹികദുരന്തങ്ങങ്ങളെക്കുറിച്<wbr></wbr>ച് ഇന്നും സമൂഹത്തിന് ബോധ്യം വന്നിട്ടില്ല. അവരെക്കുറിച്ചൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. അവര്‍ക്കൊരു സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്കായി ശബ്ദിക്കാന്‍ ഒരു സംഘടനയും രംഗത്ത് വരുന്നതും കാണുന്നില്ല. അവരെന്താ രണ്ടാം തരം പൗരകളാണോ..?</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">പലരേയും നിരാശ്രയരാക്കിയതിന് പ്രതിസ്ഥാനത്ത് സമുദായത്തിന്റെയോ ബന്ധുക്കളുടെയോ ജാഗ്രതക്കുറവ് മാത്രമാണ്. പൊന്നിന് വില കൂടുകയും പെണ്ണിന് വില കുറയുകയും ചെയ്യുന്ന പുതു കാലത്തും അവസാനിക്കുന്നില്ല ഇത്തരം മണവാളന്മാരുടെ ഒഴുക്ക്. അവസാനിക്കുന്നുമില്ല അവര്‍ വഴിയാധാരമാക്കിയ ജീവിതങ്ങളുടെ നിലവിളികള്‍. ഇത്തരം വിവാഹങ്ങളില്‍ പത്ത് ശതമാനം പോലും വിജയിക്കാറില്ല. അനാഥത്വം പേറുന്ന തലമുറയും അരക്ഷിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന സ്ത്രീ സമൂഹവും മാത്രം ബാക്കിയാകുന്ന ഈ പ്രക്രിയ എന്നിട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഏറനാട്ടിലെ അനാഥശാലകളുടെ അകത്തളങ്ങളില്‍ എത്തിപ്പെട്ടവരില്‍ ഒരുപാടുണ്ട് ഇത്തരത്തിലുള്ളവരുടെ മക്കള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എടക്കര മുസ്ലിം ഓര്‍ഫനേജിലും കരുവാരകുണ്ട് ദാറുന്നജാത്തിലും മൈലാടിയിലെ മുസ്ലിം ഓര്‍ഫനേജിലെയും കഥകളും സമാനം. ഇവിടുത്തെ 14 അനാഥശാലകളില്‍ രണ്ടായിരത്തി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നു. മലയോര മേഖലയിലെ അഞ്ച് അനാഥശാലകളില്‍ മാത്രമായി 941 കുട്ടികളുണ്ട്. ഇവരില്‍ യഥാര്‍ഥ അനാഥര്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭര്ത്താക്കന്മാര് ഉപേക്ഷിക്കപ്പെട്ടവരുടെയും വിവാഹ മോചിതരുടെയും മക്കളാണ് 90 ശതമാനവും. ഇവരില്‍ അന്യ സംസ്ഥാനക്കാരും അയല്‍ ജില്ലക്കാരും ഉപേക്ഷിക്കപ്പെട്ടതിലൂടെ നിരാശ്രരായി മാറിയവരാണ് 70 ശതമാനവുമെന്ന് മൈലാടി ഓര്‍ഫനേജിലെ മാനേജര്‍ പി അബ്ദുല്ല പറയുന്നു</span></div>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-Z8b5dXtu_2I/Urbjt1_nNiI/AAAAAAAABEw/rlE3vHUrNjs/s1600/WEDDING+111111111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-Z8b5dXtu_2I/Urbjt1_nNiI/AAAAAAAABEw/rlE3vHUrNjs/s1600/WEDDING+111111111.jpg" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>ഞെട്ടിപ്പിക്കുന്ന </b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>കണക്കുകള്‍</b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയിലെ പത്രത്താളുകള്‍ പരതിയപ്പോള്‍ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാര്‍ത്തകളുടെ എണ്ണം അറുപത്. തട്ടിപ്പ് വീരന്മാര് അപഹരിച്ചെടുത്ത പൊന്നിന്റേയും പണത്തിന്റെയും ഏകദേശ കണക്ക് പത്ത് കോടിക്കടുത്ത്. വഴിയാധാരമാക്കിയ പെണ്‍കുട്ടികളുടെ എണ്ണം 190. അനാഥമായ കുഞ്ഞുങ്ങള്‍ 180. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നത് കാഞ്ഞങ്ങാട്ടു നിന്നോ കായംകുളത്തു നിന്നോ ആകട്ടെ. കേരളത്തില്‍ എവിടെ ഒരു വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് കേട്ടുവോ ഇരകളിലേറെയും ഏറനാട്ടില്‍ നിന്നായിരുന്നു. എവിടെ ഒരു വിവാഹ തട്ടിപ്പു വീരന് പിടിയിലായോ അയാള്‍ ഏറനാട്ടിലെ അഞ്ചോ ആറോ ഇരകളെയെങ്കിലും കുരുക്കി തടിതപ്പിയവനായിരുന്നു. കരുതലില്ലായ്മകൊണ്ട് മാത്രം കബളിപ്പിക്കപ്പെടുകയായിരുന്നു അവരിലേറെപ്പേരും.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ് തയ്യാറാക്കിയ പഠനം പങ്കുവെക്കുന്നത് കേരളത്തില്‍ വിധവകള്‍ അധികരിക്കുന്നുവെന്നാണ്. അറുപത് വയസ്സിലേറെ പ്രായമുള്ള സ്ത്രീകളില്‍ 59 ശതമാനം പേര് വിധവകളാണെന്ന് ഈ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഏറനാട്ടില്‍ വിധവകളേക്കാള്‍ ഭര്ത്താക്കന്മാര് ഉപേക്ഷിക്കപ്പെട്ടവരാണുള്ളത്. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഇപ്പോള്‍ മുന്നിലുള്ള ഇരകള്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുടെ ശിഷ്ട ജീവിതങ്ങളാണ്. മതം നിഷിദ്ധമാക്കിയതും നിയമം വിലക്കിയതുമായ സ്ത്രീധന വേട്ടക്കാരിലൂടെ ഇരകളായി മാറാന്‍ വിധിക്കപ്പെടുകയായിരുന്നു ഇവര്‍. കാലമെത്രയോ കഴിഞ്ഞിട്ടും പുതിയ ഇരകള്‍ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഒരേ കൂരക്കുകീഴില്‍ നിന്നുപോലും അവര്‍ പുനര്‍ജനിക്കുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വേട്ടക്കാര്‍ക്കിത് ചൂഷണങ്ങള്‍ക്കുള്ള വലിയ അവസരം. ചിലര്‍ക്കിത് തന്നെയാണ് ജീവിതോപാധിയും. പല നാടുകളില്‍ പല പേരുകളിലായി അവര്‍ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ക്കും രണ്ടാള്‍ക്കുമല്ല അവര്‍ ഇണകളാകുന്നത്. ഒരാളെയും നാലാളുകളേയുമല്ല കബളിപ്പിക്കുന്നത്. പൊന്നും പണവും മാത്രവുമല്ല അപഹരിക്കുന്നത്. രണ്ട് ഭാര്യമാരുടെ വൃക്കയും ഒരു ഭാര്യയിലെ കുഞ്ഞിനെയും വിറ്റ് പണവുമായി കടന്നു കളഞ്ഞ ഏറ്റുമാനൂരിലെ ഇബ്നു എന്ന തട്ടിപ്പ് വീരനെ കഴിഞ്ഞവര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. 36 വയസ്സിനിടെ 24 വിവാഹത്തിലൂടെ 36 മക്കളുടെ പിതാവായ മജീദും നൂറ് വിവാഹങ്ങളില്‍ പുതുമണവാളനായി പ്രത്യക്ഷപ്പെട്ട മൈസൂരിലെ സാദിഖലിയും എല്ലാം ഈ വ്യവസായത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡിനുടമകളാണ്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഏറനാട്ടിലെ 11 പോലീസ് സ്റ്റേഷന് പരിധികളില്‍ മാത്രം 2012ലെ ആറ് മാസത്തിനിടെ വിവാഹ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ അറുപത് പേരും മലയാളികളായിരുന്നു. പിടിയിലായതോ എട്ട് പേര് മാത്രവും. നീതി കാത്തു കഴിയുന്ന ഇരകള്‍ക്ക് കണക്കേയില്ല. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 300 പത്ര വാര്‍ത്തകളിലായി 370 ഇരകളെ കണ്ടെത്തിയതായി കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശശികല പറയുന്നു. അവര്‍ പി എച്ച് ഡിക്കായി തിരഞ്ഞെടുത്ത വിഷയമായിരുന്നു ഇത്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വനിതാ കമ്മീഷന് 2008ല്‍ നടത്തിയ പഠനത്തില്‍ ഇത്തരം 9721 വിവാഹങ്ങള്‍ നടന്നതായാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്ന്. 6121 വിവാഹങ്ങള്‍, അതില്‍ 90 ശതമാനവും ഏറനാട്ടില്‍ നിന്നായിരുന്നു. നിര്‍ധന കുടുംബത്തിലെ പാവപ്പെട്ട രക്ഷിതാവിന് തല്ക്കാലത്തെ ആശ്വാസമാകുന്ന ഈ മരുമക്കള്‍ അങ്കലാപ്പും അത്യാഹിതവുമായി മാറുന്നതിന് അധികകാലം വേണ്ടി വന്നിട്ടില്ല. അതാണ് ഇതുവരെയുള്ള പാഠങ്ങള്‍. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHhD-SOsfMUkuaIpTmgU6JKCE87ww6LxDvAWtlldY_u2e3S-rcJaJrDAffkZCl7RsTRXKPaYKc8xd9Q217FpBui8nXaQ0XLkq5JgkFpI39HtoR8R1Vl8piD46fLw583cdMPjTwCA3oXnU/s1600/HIV.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHhD-SOsfMUkuaIpTmgU6JKCE87ww6LxDvAWtlldY_u2e3S-rcJaJrDAffkZCl7RsTRXKPaYKc8xd9Q217FpBui8nXaQ0XLkq5JgkFpI39HtoR8R1Vl8piD46fLw583cdMPjTwCA3oXnU/s1600/HIV.jpg" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഒരു കാര്യം ഓര്‍ത്താല്‍ മതി. വിവാഹ തട്ടിപ്പുകാരെല്ലാം സമ്മേളിക്കുന്നത് മുസ്ലിം സമുദായക്കാര്‍ക്കിടയിലാണ്. ജാതിയും മതവും ഇല്ലാത്തവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനും ഇവിടെയെത്തുന്നു. പിടിയിലായ എട്ടില്‍ ഏഴുപേരും പത്തിലധികം ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. മോഷണവും പിടിച്ചുപറിയും കൊലപാതകവും വരെ ഉള്‍പ്പെടുന്നു അതില്‍. ഇവരാണ് വേറൊരു നാട്ടില്‍ പോയി പുതിയ ഇരയെ കുരുക്കുന്നത്. കാര്യങ്ങള്‍ നടന്ന് കാണുംവരെ അയാള്‍ സത്യസന്ധനാകുന്നു. പള്ളിയില്‍ നിസ്കാരത്തിന് ആദ്യമെത്തുന്നു. മഹല്ലു കമ്മിറ്റികള്‍ എത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലും അവരെ കബളിപ്പിക്കുന്നു. ഇവരെ സംരക്ഷിച്ചും ഒത്താശചെയ്തും ഇടനിലക്കാരുമുണ്ട്.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വിവാഹ വീരന്മാര് ചെയ്തുപോയ മഹാപാപത്തിന്റെ ശമ്പളം പറ്റാന്‍ വിധിക്കപ്പെട്ടത് നിരാലംബരായ പെണ്‍കുട്ടികളാണ്. എയ്ഡ്സ് അടക്കമുള്ള മഹാമാരിയുടെ രൂപത്തില്‍ പോലും അവരുടെ ജീവിതം തകര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്നിട്ടും നാട്ടുകാര്‍ ഉണര്‍ന്നിട്ടേയില്ല. നേരത്തെ മൈസൂര്‍ വിവാഹങ്ങളുടെയും അന്യ ജില്ലകളില്‍ നിന്നെത്തുന്ന തട്ടിപ്പ് സംഘങ്ങളുടെയും മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ നിര്ബന്ധിതരായവര് ഇന്ന് ബീഹാറികള്‍ക്കും ഝാര്‍ഖണ്ട് കാര്‍ക്കും ആന്ദ്ര പ്രദേശുകാര്‍ക്കുമെല്ലാം മണവാട്ടികളാകുന്ന കാഴ്ചയുമുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍. ഇതെല്ലാം അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നതിന്റെ ചെറിയൊരു ചിത്രം കിട്ടാന്‍ ഈ കണക്കുകള്‍ കേള്‍ക്കുക. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">മലപ്പുറം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 475 എച്ച് ഐ വി ബാധിതരില്‍ നാല്പത് പേരും തമിഴ്നാട്ടില്‍ നിന്ന് വന്ന് വിവാഹം കഴിച്ചവരിലൂടെ ഇരകളായവരാണ്. ഇതര ജില്ലകളില്‍ നിന്നുള്ള വിവാഹത്തിന് കഴുത്ത് നീട്ടിയതിലൂടെ 39പേര് എച്ച് ഐ വി ബാധിതരായി. ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ സ്ത്രീകളില്‍ 20പേര്, മൈസൂര്‍ വിവാഹത്തിലൂടെ എട്ട് പേര്, ഗോവയില്‍ നിന്നുള്ള പുതിയാപ്ല വഴി രണ്ട് പേര്, കാസര്‍കോടന്‍ കല്യാണത്തിലൂടെ നാലുപേര്‍, രാജസ്ഥാന് വിവാഹം വഴി മൂന്ന് പേരും ഇതേ ദുരന്തത്തിനിരയായി. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഇത് മലപ്പുറത്തെ പ്രത്യാശാ കേന്ദ്രത്തില്‍ മാത്രം എത്തിപ്പെട്ട കേസുകള്‍. കോഴിക്കോട് കേന്ദ്രത്തില്‍ ആകെയുള്ള എച്ച് ഐ വി ബാധിതര്‍ 324. ഇവരില്‍ 176 പുരുഷന്മാരും 133 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. ഏഴ് സ്ത്രീകള്‍ തമിഴ്നാട് വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതരായവരാണ്. മഹാരാഷ്ട്രക്കാരായ ഇണകളിലൂടെ നാല് പേര്, കര്‍ണാടകക്കാരിലൂടെ ആറ് പേരും ആന്ദ്ര വിവാഹത്തിലൂടെ നാല് പേരും ഇതര ജില്ലക്കാരായ ജീവിത പങ്കാളിയില്‍ നിന്ന് 13പേരും ഈ മഹാമാരിയുടെ ദുരന്തമുഖത്തേക്ക് നടന്നടുത്തു. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">കോഴിക്കോട് ജില്ലയില്‍ വിവാഹവീരന്‍മാരിലൂടെ ചതിയിലകപ്പെട്ടത് വഴി എച്ച് ഐ വി ബാധിതരായി തീര്‍ന്ന ഒട്ടേറെപ്പേരുണ്ടെന്ന് പറയുന്നു കോഴിക്കോട് പ്രത്യാശാ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പുരുഷോത്തമന്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">അറിഞ്ഞതിനും കേട്ടതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. വിവാഹ സമയത്ത് പൊന്നിന്റെയും പണത്തിന്റെയും മാറ്റു നോക്കുകയല്ല വേണ്ടത്. തറവാടിത്വവും ജാതകവുമല്ല പരിശോധിക്കേണ്ടത്. വധൂവരന്മാരുടെ സ്വഭാവ ശുദ്ധിയും മുന്‍കാല ചരിത്രവുമാണ്. മൈസൂര്‍ വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതയായി തീര്‍ന്ന നിലമ്പൂരിലെ യുവതിയുടെതാണ് ഈ വാക്കുകള്‍. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">മഹല്ല് കമ്മിറ്റികള്‍ നിക്കാഹ് സമയത്ത് മഹല്ലുകളില്‍ നിന്നുള്ള കത്തല്ല ആവശ്യപ്പെടേണ്ടത്. വരന്റെയും വധുവിന്റെയും എച്ച് ഐ വി ടെസ്റ്റിന്റെ റിസള്‍ട്ടാണെന്ന് മലപ്പുറത്തെ എയ്ഡ്സ് വിരുദ്ധ പ്രവര്‍ത്തകനായ മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വിവാഹതട്ടിപ്പിനിരയാകുമ്പോള്‍ നീതിതേടി പോകുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ മാത്രം അയല്‍ സംസ്ഥാന വിവാഹവുമായി ബന്ധപ്പെട്ട് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, കാളികാവ് പോലീസ് സ്റ്റേഷനുകളിലും ഇതിന്റെ തോത് ഉയരുന്നു. എന്നാല്‍ വരന്മാര് നല്കുന്ന വിലാസങ്ങളില്‍ ചെന്ന് അന്വേഷിക്കുമ്പോഴാണ് അങ്ങനെയൊരു വിലാസമേയില്ലെന്നറിയുക. ഇത്തരക്കാരെ കണ്ടെത്താന്‍ വനിതാ കമ്മീഷന് പോലും പല തവണ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നതാണ് വനിതാകമ്മീഷന് മുന്‍ അഗം പി കെ സൈനബയുടെ സാക്ഷ്യം.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നിലമ്പൂരുപോലുള്ള പ്രദേശങ്ങളില്‍ ആയിരം വീട് പദ്ധതികള്‍ ഒരുങ്ങിയത് പെണ്മക്കളെ നാട്ടുനടപ്പുകള്‍ക്കൊത്ത് പറഞ്ഞയക്കാന്‍ ഒരുങ്ങിയതിലൂടെ വീടും പറമ്പുംവരെ അന്യാധീനപ്പെട്ടവരെ പുനരധിവസിക്കാനായിരുന്നു. പദ്ധതി പാതിവഴിയില്‍ തകര്‍ന്നുടഞ്ഞെങ്കിലും അത്തരം ഹതഭാഗ്യരുടെ അംഗസംഖ്യ എവിടെയും കൂടുകയാണ്. എടക്കരയും നിലമ്പൂരും ഗൂഡല്ലൂരും കേന്ദ്രീകരിച്ച് ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്ന റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. എവിടെയുമുണ്ട് വേട്ടക്കാര്‍. എടക്കരയിലെ ഒരു സംഘം ഏര്‍പ്പാടാക്കിയ വിവാഹം മഹിളാ സമഖ്യയിലെ പ്രവര്‍ത്തകരാണ് മുടക്കിയത്. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">വരന്റേത് നാലാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍. ഒരു ഭാര്യയെ ഉപേക്ഷിച്ചു. മൂന്നാം ഭാര്യക്ക് ഒരുകുട്ടിയും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലുമുള്ള അവസരത്തിലാണ് പുതിയ കല്യാണത്തിനെത്തിയത്. എന്നാല്‍ കല്യാണം മുടങ്ങിയപ്പോള്‍ അഭിനന്ദിക്കാനല്ല നിങ്ങളൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തില്ലേ എന്ന് പറഞ്ഞാണ് ചിലരെത്തിയതെന്ന് കോ ഓര്‍ഡിനേറ്റര്‍ സലീന വിശദീകരിക്കുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പിന്നെങ്ങനെ ബോധവത്കരണവുമായി ഇറങ്ങുമെന്നുമാണവര്‍ ചോദിക്കുന്നത്.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>ഉപേക്ഷിക്കപ്പെട്ടവരുടെ </b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><b>തലസ്ഥാനം</b></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ എഴുപത് ശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഭര്ത്താക്കന്മാര് ഉപേക്ഷിക്കപ്പെട്ടവരുടെ അംഗസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് മഹിളാ സമഖ്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം 120 സ്ത്രീകള്‍ അന്യ സംസ്ഥാനക്കാരായ ഭര്ത്താക്കന്മാര് ഉപേക്ഷിക്കപ്പെട്ടവരുണ്ട്. ചാലിയാര്‍, വഴിക്കടവ്, എടക്കര, ചുങ്കത്തറ, കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ് ഇത്തരക്കാരെ കൂടുതലായി കണ്ടെത്തിയത്. ഇവരെല്ലാം അന്യ ജില്ലക്കാരിലെ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഒന്നോ രണ്ടോ കുട്ടികളും ഉണ്ട് അവര്‍ക്കെല്ലാം. കൂടുതല്‍ പേരും ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെയാണ് ഭര്ത്താക്കന്മാര് കടന്നുകളഞ്ഞത്. സര്‍വേക്ക് നേതൃത്വം നല്കിയ സി സലീന പറയുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">നിലമ്പൂര്‍ മൈലാടി മുസ്ലിം ഓര്‍ഫനേജിലെ കുട്ടികള്‍ ഏഴ് വര്‍ഷം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയത് വിവാഹ മോചിതരുടെയും വിധവകളുടേയും ഏറനാടന്‍ തലസ്ഥാനമാകുന്നു ചാലിയാര്‍ എന്നായിരുന്നു. സ്ഥാപനത്തിലെ അന്നത്തെ വിദ്യാര്‍ഥിനിയും ഇന്നത്തെ അധ്യാപികയുമായ മിന്‍സിയ സര്‍വേയിലെ ഒരംഗമായിരുന്നു. തൊണ്ണൂറ് ശതമാനം വീടുകളിലും ഒന്നോ രണ്ടോ പെണ്‍കുട്ടികളെ ഭര്ത്താക്കന്മാര് ഉപേക്ഷിക്കപ്പെട്ടതായാണവിടെ കണ്ടെത്തിയത്. എരഞ്ഞിമങ്ങാട്, നമ്പൂരിപ്പൊട്ടി, എളമ്പിലാക്കോട്, മണ്ണട്ടുപാടം എന്നിവിടങ്ങളിലായിരുന്നു അവരെ കൂടുതലായും കണ്ടെത്തിയിരുന്നത്. അധ്യാപിക മിന്‍സിയയും മാനേജര്‍ പി അബ്ദുല്ലയും പറയുന്നു. </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<span style="font-size: x-large;">ഈ പാഠങ്ങളെല്ലാം കണ്‍മുമ്പിലിരിക്കേയാണ് ഇതൊന്നുമറിയാതെ ഇന്നും ഇവിടെങ്ങളില്‍ അന്യ സംസ്ഥാന, അന്തര്‍ജില്ലാ വിവാഹങ്ങള്‍ കൊഴുക്കുന്നത്. അടുത്ത തലമുറയെകൂടി അരക്ഷിത ജീവിതങ്ങളിലേക്ക് ആട്ടിയോടിക്കുന്നത്. അവരുടെ മക്കളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.</span></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-17925873518525358132013-12-02T03:52:00.001-08:002013-12-02T03:52:46.334-08:00പട്ടിണിയുടെ പാഠങ്ങള്‍ memmories<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-large;">പട്ടിണിയുടെ പാഠങ്ങള്‍</span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSTGddsNdNQv9FtU5ntgHMkzrd5i1BFvQWxmQ7PbMgLRTDks7Z1URzRhiC48XDCgQc7uY9gsiuC_D5xGep0yJfPlzI5tRv0vcvY8_5SWND8vo9UNkgmR7or_3k1bhlbc1Tihk3aqUQuXg/s1600/lllastration.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSTGddsNdNQv9FtU5ntgHMkzrd5i1BFvQWxmQ7PbMgLRTDks7Z1URzRhiC48XDCgQc7uY9gsiuC_D5xGep0yJfPlzI5tRv0vcvY8_5SWND8vo9UNkgmR7or_3k1bhlbc1Tihk3aqUQuXg/s320/lllastration.jpg" width="233" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">മഴമാറി മാനം തെളിയുകയും വെയില് ചിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടിയില്‍ പുലിവെട്ടി ഇണ്ണിയുടെയും കുപ്പനത്ത് ഹസ്സന്റെയും കടയില്‍ ഓറഞ്ചും കരിമ്പും കമ്പവും മുന്തിരിയും വില്‍പ്പനക്കെത്തിയിട്ടുണ്ടാകും. ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള ഓറഞ്ചുകള്‍. തവിട്ട് നിറമുള്ള കരിമ്പ്. കറുപ്പും വെളുപ്പും കളറുകളിലുള്ള മുന്തിരി. അവ മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കും. അവയുടെ ഗന്ധമുയരുമ്പോള്‍ തന്നെ വായയില്‍ വെള്ളമൂറും. </span><br />
<span style="font-size: x-large;"> അരികിലൂടെ പോയാല്‍ കൊതിപ്പിക്കുന്ന മണമുയരും. ഓറഞ്ച് നെടുകെ പിളര്‍ന്ന് മസാല പുരട്ടിയതിന്റെ ഒരു കഷ്ണത്തിന് പത്ത് പൈസയായിരുന്നു വില. അതിനും കൊതുപൂണ്ട് നടന്നിരുന്ന എത്രയെത്രെ നാളുകള്‍. </span><br />
<span style="font-size: x-large;">ഓറഞ്ചിന്റെ ഒരു അല്ലിയൊക്കെ ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ തന്നങ്കിലായി. മധുരക്കരിമ്പിനും മുന്തിരിക്കുമൊക്കെ ഉണ്ടായിരുന്ന രുചി പിന്നീട് ജീവിതത്തില്‍ പലപ്പോഴും കഴിച്ചിട്ടുള്ള ഒരു പഴത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. സ്കൂളിനു മുമ്പില്‍ ഒരു ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ അകംപോലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വലിയ വീട്ടിലെ കുട്ടികളൊക്കെ ഇടവേള സമയത്ത് പൊറോട്ടയും ചായയും കുടിക്കാന്‍ കയറുന്നത് കാണാം. കേക്കും മാല്‍പ്പൊരിയും സുഗീനും പൊറാട്ടയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചതും വിദൂരക്കാഴ്ചമാത്രമായിരുന്നു എനിക്ക്. ഒരിക്കലെങ്കിലും അതിനകത്തൊന്ന് കയറണമെന്നും അവയൊന്ന് കഴിക്കണമെന്നതും പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം മാത്രമായി ശേഷിച്ചു.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">കളിയുടെ ലോകത്ത് തീവ്രമായ ആവേശം ഫുട്ബോളിനോടായിരുന്നു. സ്കൂളിലും വീട്ടിലും പമ്പരമേറ്, ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, സാറ്റ് കളി, തായംകളി ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നുവെങ്കിലും ഫുട്ബോള്‍ തന്നെയായിരുന്നു രാജകീയമായ കളി. </span><br />
<span style="font-size: x-large;">ആണ്ടിലൊരിക്കല്‍ നടക്കുന്ന പ്രദേശത്തിന്റെ ജനകീയോത്സവമായ എന്‍ എസ് സി ഫുട്ബോള്‍മേള ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. സ്കൂള്‍ മൈതാനത്തിന് ചുറ്റും ഓലകൊണ്ട് മറച്ചിരിക്കും. പരിയങ്ങാട് റോഡിലും നാല് അതിര്‍ത്തികളിലും ടിക്കറ്റ് വില്‍പ്പന കൗണ്ടറുകളുണ്ടാകും. വൈകുന്നേരത്തോടെ സംഘാടകര്‍ കൗണ്ടറിനു മുമ്പില്‍ ബെഞ്ചുകളിട്ട് അതിലിരിപ്പുറപ്പിക്കും. ഉച്ചഭാഷിണിയില്‍ നിന്ന് ഇമ്പമുള്ള പാട്ടുകള്‍ ഒഴുകുന്നതിനിടെ അനൗണ്‍സ്മെന്റ് മുഴങ്ങും. </span><br />
<span style="font-size: x-large;">രണ്ട് രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 പൈസ. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷനുണ്ട്. 25 പൈസ. പക്ഷേ, അത് തന്നെ എവിടെ നിന്ന്. ഒരു ദിവസം പോരല്ലോ. കയ്യില്‍ പൈസയില്ലെങ്കിലും എന്നും ടിക്കറ്റ് കൗണ്ടറിനരികില്‍ ചെന്ന് നില്ക്കും. കളി തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ചില വളണ്ടിയര്‍മാരെത്തും. പത്തു പൈസ കൊടുത്താലും ചിലപ്പോള്‍ കടത്തിവിടും. അതും ഉണ്ടാകില്ല എന്റെ കയ്യില്‍. എന്ന് കരുതി കളികാണാന്‍ ചെല്ലാതിരിക്കുകയൊന്നുമില്ല. ഒരു പ്രതീക്ഷയാണ്. കരുണയുള്ള ആരെങ്കിലുമൊക്കെ അകത്തേക്ക് കയറ്റിവിടുമെന്ന പ്രതീക്ഷ. അവസാനം അത് സംഭവിക്കുമ്പോഴേക്കും കളിയുടെ ആവേശവും ആര്‍പ്പുവിളികളുമൊക്കെ അടങ്ങിയിട്ടുണ്ടാകും. നാളെ എന്തായാലും പൈസയുമായി വന്നെങ്കിലേ കടത്തിവിടൂ എന്ന് സംഘാടകര്‍ അന്ത്യശാസനം തന്നിരിക്കും. എന്നാലും പിറ്റേ ദിവസവും ചെല്ലും വെറും കയ്യോടെ. രണ്ടോ മൂന്നോ കൗണ്ടര്‍ ഉള്ളതിനാല്‍ ഇന്ന് ചെന്നിടത്താകില്ല നാളെ എത്തുക. അവരും അവസാനം വെറുതെ കടത്തിവിടുമ്പോഴും ഇതുതന്നെ ആവര്‍ത്തിക്കും. നാളെ ഉറപ്പായും കൊണ്ട് വരണം. പക്ഷേ, ഒരിക്കലും ആ ഉറപ്പ് പാലിക്കാന്‍ എനിക്കായിരുന്നില്ല.</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-FkgDfn4Ug54/Upx0LDzHR9I/AAAAAAAABD0/0VamhFGfsqI/s1600/valapottukal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-FkgDfn4Ug54/Upx0LDzHR9I/AAAAAAAABD0/0VamhFGfsqI/s1600/valapottukal.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-FkgDfn4Ug54/Upx0LDzHR9I/AAAAAAAABD4/08qynIUA25s/s1600/valapottukal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-FkgDfn4Ug54/Upx0LDzHR9I/AAAAAAAABD4/08qynIUA25s/s1600/valapottukal.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">മുത്തന് തണ്ട് മലയാളം തമ്പുരാന് ക്ഷേത്രത്തിലെ പ്രധാന നടത്തിപ്പുകാരനായിരുന്നു എളായി കാരി. അയാള്‍ വൈകുന്നേരമായാല്‍ റോഡിലൂടെ കടന്നുപോകുന്നത് കാണാം. കറുത്തേനിയിലെ കള്ള് ഷാപ്പിലേക്കാണായാത്ര. തിരികെ വരുന്നത് നാലു കാലിലാകും. അദ്ദേഹത്തെ കബളിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു വിനോദം.</span><br />
<span style="font-size: x-large;">ഞാന്‍, അയല്‍വാസി ശിഹാബ്, ബന്ധുക്കളായ ചെറിയാപ്പ, കുഞ്ഞാപ്പു, അന്‍വര്‍, കാസിം. </span><br />
<span style="font-size: x-large;">അന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് തന്നിരുന്നത് തേക്കിലയിലായിരുന്നു. പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും പ്രചാരത്തിലായിട്ടില്ല. ശര്‍ക്കരയും മല്ലിയും മുളകും മീനുമെല്ലാം പൊതിഞ്ഞിരുന്നത് തേക്കിലയില്‍ തന്നെ. കടകളില്‍ തേക്കില ഒടിച്ചുകൊണ്ടുകൊടുത്താല്‍ ഒരു രൂപയോ ഒന്നരരൂപയോ കിട്ടുമായിരുന്നു. നടു റോഡില്‍ ഒരു തേക്കില പൊതി കണ്ടാല്‍ ആരും എടുത്തുപോകും. ആരോ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണുപോയതാണെന്നേ കരുതൂ. കാരിയേട്ടന്‍ തിരികെ വരുമ്പോള്‍ റോഡില്‍ ഒരു പൊതി വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പതുങ്ങി നില്ക്കും. അതെടുത്ത് വേച്ച് വേച്ച് പോകുന്നത് കണ്ട് പിന്നെ ഊറി ചിരിക്കും. ഞങ്ങളെ അയാള്‍ കാണാറില്ല. ആ പൊതി ചെറിയാപ്പയുടെ സംഭാവനയായിരിക്കും. </span><br />
<span style="font-size: x-large;">അതില്‍ ചത്ത ഓന്ത്, എലി, അല്ലെങ്കില്‍ മണ്ണ്, കല്ല് ഇവയേതുമാകാം. എല്ലാ ദിവസവും പൊതി എടുത്തേ കാരിയേട്ടന്‍ മടങ്ങൂ. അതെന്താണ് ചെയ്യാറെന്നറിയില്ല. പല ദിവസവും പല സ്ഥലത്താണ് പൊതി പ്രത്യക്ഷപ്പെടുക. പല വലിപ്പത്തില്‍. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാളത് എടുക്കാതെ കടന്നുപോയി. </span><br />
<span style="font-size: x-large;">എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. </span><br />
<span style="font-size: x-large;">കല്ലും മണ്ണും പൊതിഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ ചെറിയാപ്പ അടവൊന്നുമാറ്റി. അന്ന് റോഡിലിട്ടത് മലം പൊതിഞ്ഞായിരുന്നു.! അന്നത് കാരിയേട്ടന്‍ എടുത്തുകൊണ്ടുപോകുക തന്നെ ചെയ്തു. പിറ്റേന്നായിരുന്നു അതിന്റെ പുകില്. വീട്ടില്‍ വന്ന് കയറുമ്പോള്‍ ബാപ്പ നിന്ന് തിളക്കുന്നു. കാരിയേട്ടന്റെ ഭാര്യ അമ്മച്ചി പരാതിയുമായി എത്തിയിരിക്കുന്നു. ആ വിചാരണയില്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. ബാപ്പ എനിക്ക് അന്ത്യശാസനം നല്കി. ചെറിയാപ്പയേയും താക്കീത് ചെയ്തുവെന്നാണ് ഓര്മ.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">സ്കൂളില്‍ ഏഴാം തരം കഴിഞ്ഞപ്പോള്‍ ചെറിയാപ്പയെ വല്യാപ്പ (അളിയാക്ക)പള്ളി ദര്സില് അയച്ച് മോല്യേരുട്ടിയാക്കാന്‍ തീരുമാനിച്ചു. </span><br />
<span style="font-size: x-large;">അവന്റെ കുരുത്തക്കേടുകള്‍ പലപ്പോഴും വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. വീട്ടിലെ അണ്ടി പെറുക്കികൊടുത്താല്‍ (കശുവണ്ടി)വട്ടച്ചെലവിനുള്ള കൂലികൊടുക്കും അളിയാക്ക. അണ്ടി തന്നെയാണ് കൂലിയായി കൊടുക്കുക. പലപ്പോഴും ഞാനും അവനെ സഹായിച്ചിരുന്നു. എന്നാല്‍ ആ കൂലികൊണ്ട് അവന് തൃപ്തനായില്ല. അപ്പോള്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കും. അണ്ടി മോഷണം തന്നെ. അറിഞ്ഞാല്‍ കുഴപ്പമാണ്. വഴക്കുപറയും. ഇക്കാക്ക ബാപ്പു കയ്യോടെ പിടികൂടി മണ്ടക്കിട്ട് മേടും. എത്രവഴക്ക് കേട്ടാലും മണ്ടക്ക് മേട്ടം കിട്ടിയാലും ചെറിയാപ്പക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന് അണ്ടിക്കടത്തിന് പുതിയ വഴികള്‍ കണ്ടെത്തി. </span><br />
<span style="font-size: x-large;">അരയിലും മടിക്കുത്തിലും വെച്ച് കടത്തുന്ന രീതികളാണ് പലപ്പോഴും പിടിക്കപ്പെട്ടത്. അപ്പോഴാണ് വായയില്‍ കുത്തിനിറച്ചും അണ്ടിപ്പന്ത് നിര്‍മിച്ചും ന്യൂതന വിദ്യ കണ്ടു പിടിച്ചത്. ഞങ്ങളും നിശബ്ദരായി അതിനുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. അളിയാക്കയുടെയും ബാപ്പുവിന്റെയും 'ചെക്ക്പോസ്റ്റു'കള്‍ കടന്നാല്‍ പിന്നെ തടസ്സങ്ങളില്ല. അരയിലും തുണിയിലും എന്താണെന്ന് പരിശോധിക്കുന്നതിനിടയില്‍ വായയില്‍ എന്താണെന്ന് അവര്‍ നോക്കില്ല. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-D7yuxumXKqg/Upx0aptn1UI/AAAAAAAABD8/aATKAAxElVM/s1600/333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-D7yuxumXKqg/Upx0aptn1UI/AAAAAAAABD8/aATKAAxElVM/s1600/333333333333.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">ഒരു ദിവസം അതും പിടികൂടിയതില്‍ പിന്നെയാണ് അണ്ടിപ്പന്തുണ്ടാക്കിയത്. ആവശ്യമുള്ളത്ര കശുവണ്ടി ശേഖരിച്ച് പഴന്തുണിയില്‍ പൊതിയും. അതിനു മുകളില്‍ പേപ്പറും പുല്ലും പ്ലാസ്റ്റിക്കും ചേര്‍ത്ത് വരിഞ്ഞ് കെട്ടി കെട്ട് പന്ത് പരുവത്തിലാക്കുന്നത് ചെറിയാപ്പ തന്നെ. ഞങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പാറാവ് നിന്നാല്‍ മതി. പിന്നെ അളിയാക്കയെ ബോധ്യപ്പെടുത്താന്‍ മുറ്റത്ത് ആ പന്ത് തട്ടിക്കളിക്കും. തുടര്‍ന്ന് പൂച്ചപ്പൊയില്‍ റോഡിലേക്ക് കളിമാറ്റുന്നതായി ഉറക്കെ പ്രഖ്യാപിക്കും. വല്യാപ്പ കേള്‍ക്കാനാണത്. കൂടെ പന്തു തട്ടാന്‍ ഞാനും ശിഹാബും കുഞ്ഞാപ്പുവും ചിലപ്പോള്‍ കാസുമും ഉണ്ടാകും. പൂച്ചപ്പൊയില്‍ റോഡിലൂടെ തട്ടിക്കളിച്ച് കുറെ ദൂരെ കൊണ്ടുവരും. ആരും കാണുന്നില്ലെന്ന് ബോധ്യമായെങ്കിലേ പന്ത് കയ്യിലെടുക്കൂ. </span><br />
<span style="font-size: x-large;">എന്നാല്‍ ഒരു ദിവസം പന്തുവിദ്യയും അളിയാക്ക പിടികൂടി. ആ സൂത്രം പറഞ്ഞുകൊടുത്തത് ബാപ്പുവാണ്. അന്നും അദ്ദേഹം ഞങ്ങളെ ഒരാട്ടാട്ടിയത് ഇന്നും മറന്നിട്ടില്ല. എനിക്കും കുറ്റബോധം തോന്നി. കൂട്ടു നില്‍ക്കുന്നത് കളവിനാണ്. അവരുടെ വീട്ടിലെ അണ്ടിയാണെങ്കിലും കളവിന് ഒത്താശ ചെയ്യുന്നത് തെറ്റു തന്നെയല്ലേ. ഇത്തരത്തില്‍ എന്തെല്ലാം കുസൃതികളായിരുന്നു അന്ന് ഞങ്ങള്‍ ഒപ്പിച്ചിരുന്നത്. എല്ലാത്തിന്റേയും ലീഡര്‍ ചെറിയാപ്പ തന്നെ. ഞാനും കൂട്ടുപ്രതിയായിരുന്നു. അവന് പറയുന്നു. ഞങ്ങള്‍ അനുസരിക്കുന്നു.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">ആ കശുമാവുകള്‍ നിന്ന സ്ഥലം ഇന്ന് ഞങ്ങളുടെ ബാല്യകാല കൂതൂഹലങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഓടിക്കളിച്ച കളിമുറ്റത്തിന്റെയും ഇടവഴികളുടെയും മുഖം തിരിച്ചറിയാനാകാത്തത്രയും വികൃതമായിരിക്കുന്നു. എങ്കിലും ആ നാട്ടിടവഴികളില്‍ തിരഞ്ഞാല്‍ എനിക്കെന്റെ കാലടിപ്പാടുകളെ കാണാനാകും. അന്നത്തെ കുസൃതികള്‍ കുഞ്ഞുടുപ്പുകളിട്ട് ഓടിക്കളിക്കുന്നതും കൈകൊട്ടി ചിരിക്കുന്നതും കണ്ടെത്താനാകും.</span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-13734733286871434802013-11-24T06:14:00.000-08:002013-11-24T06:14:05.802-08:00കരിക്കട്ടത്തൂറിയ കുട്ടി<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-rTnN8dDMPQw/UpIJZ_cJ7dI/AAAAAAAABDM/pgAcvNxkH0I/s1600/mmo-lpschool-mukkam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="152" src="http://3.bp.blogspot.com/-rTnN8dDMPQw/UpIJZ_cJ7dI/AAAAAAAABDM/pgAcvNxkH0I/s320/mmo-lpschool-mukkam.jpg" width="320" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ സ്കൂളിന്റെ മുറ്റത്ത് ഞാനെത്തുമ്പോള്‍ സ്കൂളിന് സ്വന്തമായുണ്ടായിരുന്നത് ഒരു പൊടി പിടിച്ച ഹാള്‍ മാത്രം. ഞങ്ങള്‍ അതിനെ മണ്ണ് സ്കൂള്‍ എന്ന് വിളിച്ചു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തെ മഞ്ഞ സ്കൂളെന്നും വിളിച്ചു. രാവിലെ ക്ലാസില്‍ വന്നിരുന്നാല്‍ വസ്ത്രത്തിലും ബുക്കിലും നിറയെ മണ്ണും പൊടിയുമായി വൈകീട്ട് മടങ്ങാം. </span><br />
<span style="font-size: x-large;">ഒരു പെരുമഴ പെയ്ത് തോര്‍ന്ന ജൂണ്‍ മാസത്തില്‍ ബാപ്പയുടെ നീളന്‍ ഷീലക്കുടയില്‍ പാതിനനഞ്ഞാണ് ആശങ്കയോടെ ആ ഹാളിലേക്ക് കയറി ചെന്നത്. വര്‍ണക്കുടയില്ല. പുത്തനുടുപ്പില്ല. പുതിയ പുസ്തകങ്ങളില്ല. പ്രവേശനോത്സവവുമില്ല. നവാഗതര്‍ക്ക് മധുരവും വിളമ്പിയില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമില്ല. എന്നത്തേതും പോലൊരു ദിനം. </span><br />
<span style="font-size: x-large;">സഹോദരി സുലൈഖ അന്ന് ആറാം ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇടക്കെന്റെ വിവരങ്ങള്‍ അറിയാന്‍ എത്തിയിരുന്നതും അവളായിരുന്നു. ആദ്യ ആഴ്ചയില്‍ പാഠഭാഗങ്ങളൊന്നും പഠിപ്പിച്ചതേയില്ല. സ്ഥിരമായി ഞങ്ങള്‍ക്കൊരു അധ്യാപകനേയും കിട്ടിയില്ല. ഇടക്കെപ്പോഴോ ഏതൊക്കെയോ മാഷുമാര് വന്നു. ചില കഥകള്‍ പറഞ്ഞു തന്നു. ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചില്ല. പൊടി നിറഞ്ഞ ക്ലാസ് മുറിയില്‍ ആഴ്ചകളോളം കുട്ടികളുടെ വലിയബഹളം മാത്രം. പുറത്ത് മഴയുടെ സീല്ക്കാരവും. ഇടിവിറപ്പിച്ചില്ല. കാറ്റിന്റെ അകമ്പടിയില്ല. മിന്നലിന്റെ കടന്നാക്രമണവുമില്ല. മഴയുടെ വെള്ളിനൂലുകള്‍ ഗ്രൗണ്ടിലും റോഡിലും കുഞ്ഞു പ്രളയങ്ങള്‍ തീര്‍ക്കുന്ന കാഴ്ച കണ്ടിരുന്നു. </span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">എന്റെ തൊട്ടടുത്തിരുന്നിരുന്നത് കോട്ടേപ്പാടന്‍ ബഷീറെന്ന കുട്ട്യാപ്പുവായിരുന്നു. പരിയങ്ങാട്ടെ ഗഫൂര്‍, വെന്തോടന്‍ മുസ്തഫ, ഇമ്പിച്ചിയുടെ മകന് സുരേഷ്, മേനാട്ടുകുയ്യന്‍ ഷംസുദ്ധീന്, അങ്ങനെ കുറേ പേരുകള്‍. ഗഫൂറുമായും കുട്ട്യാപ്പുവുമായും ഞാന്‍ വേഗത്തില്‍ അടുത്തു. എന്നാല്‍ സുരേഷെന്റെ പേടി സ്വപ്നമായിരുന്നു. ആവശ്യമില്ലാതെ പിച്ചിയും മാന്തിയും പെന്‍സില്‍ തട്ടിപ്പറിച്ചുമൊക്കെ ആനന്ദം കണ്ടെത്തിയിരുന്ന വൃത്തികെട്ട സ്വഭാവമായിരുന്നു സുരേഷിന്റേത്. മാഷോട് പറയാന്‍ ധൈര്യമില്ല. പറഞ്ഞാല്‍ അവന് കൂടുതല്‍ പരാക്രമം കാണിക്കുകയേയുള്ളൂ. അതിനാല്‍ എല്ലാം നിശബ്ദം സഹിച്ചു. ഒറ്റക്കവനെ നേരിടാന്‍ ധൈര്യവും പോരായിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMsnjQhBivDNK-l64M664RXhvLnUPV2kOkKdqtRJAFparedxnsJoNS2h9AR1qgXPbzqvdtwHkNvuiq8fKgpa-9_erR3VGYwcpwPNsduIUikn_K4oO2HQ1QggM9lT1KEnFKMS7MHJ-Bi5M/s1600/mukthar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMsnjQhBivDNK-l64M664RXhvLnUPV2kOkKdqtRJAFparedxnsJoNS2h9AR1qgXPbzqvdtwHkNvuiq8fKgpa-9_erR3VGYwcpwPNsduIUikn_K4oO2HQ1QggM9lT1KEnFKMS7MHJ-Bi5M/s320/mukthar.jpg" width="252" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC1Z3FFJdfGfFXjK3WybL1Xef1f4uMs-356VQ-caHcP7WMsRu7v561U0wi5Mi7ALUDCO3X2BakR2kMvTBn4ca-iIGGPktPcLdKOs-eW_FcsTtxU_2b0p5lML8DqRI5gKTjozLJOWWASCk/s1600/mukthar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC1Z3FFJdfGfFXjK3WybL1Xef1f4uMs-356VQ-caHcP7WMsRu7v561U0wi5Mi7ALUDCO3X2BakR2kMvTBn4ca-iIGGPktPcLdKOs-eW_FcsTtxU_2b0p5lML8DqRI5gKTjozLJOWWASCk/s320/mukthar.jpg" width="252" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">കുട്ട്യാപ്പുവിന് നന്നായി കാളയുടെ ചിത്രം വരക്കാനറിയും. വലിയ കൊമ്പുള്ള കാളകളുടെ ചിത്രമാണവന്‍ വരക്കുക. സ്ലേറ്റില്‍ വരച്ച് എല്ലാവര്ക്കും കാണിച്ച് കൊടുക്കും. അവനിഷ്ടമുള്ളവരുടെ സ്ലേറ്റിലും വരച്ച് കൊടുക്കും. അല്ലാത്തവര്‍ പ്രതിഫലം നല്‍കണം. ഒരു മിഠായിയുടെ പൊട്ട്, കണ്ണിമാങ്ങ, പുളിങ്ങാക്കുരു, മഷിതണ്ട്, പെന്‍സില്‍ കഷ്ണം ഇതൊക്കെയായിരുന്നു അവനെ പ്രലോഭിപ്പിക്കാനുള്ള കൈക്കൂലികള്‍. ഒരു കൈക്കൂലിയുമില്ലാതെ എനിക്ക് വരച്ചു തന്നിരുന്നു. കാരണം അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നല്ലോ ഞാന്‍. </span><br />
<span style="font-size: x-large;">ഓര്‍മയില്‍ തെളിയുന്ന ആദ്യത്തെ അധ്യാപകന്റെ മുഖം സോമന് മാഷിന്റേതാണ്. </span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">ഇടുക്കി ജില്ലക്കാരനായ അദ്ദേഹം വര്‍ഷങ്ങളോളം ഞങ്ങളുടെ സ്കൂളിലെ കിരീടം വെക്കാത്ത രാജാവായി. ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ നയം. ഞങ്ങളുടെ പേടി സ്വപ്നവും അദ്ദേഹമായിരുന്നു. കറുത്ത താടി, മുഖത്ത് കട്ടികണ്ണട, കനത്ത ശബ്ദം, തുറിച്ചുള്ള നോട്ടം, എപ്പോഴും കയ്യില്‍ നീട്ടിപ്പിടിച്ച വടി, ഒത്തപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഭീകര ജീവിയായിരുന്നു ഞങ്ങള്‍ക്കദ്ദേഹം. തെറ്റോ കുറ്റമോ കണ്ടാല്‍ ഒരലര്ച്ചയാണ്. അതുമാത്രം മതി നിന്നനില്‍പ്പില്‍ ഏത് ഭയങ്കരനും മൂത്രമൊഴിക്കാന്‍. അങ്ങനെ മൂത്രമൊഴിച്ചവരുടെ കണക്കെടുക്കുക പ്രയാസം. മാഷ് അടുത്തേക്ക് വരുന്നത് തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. ഒന്നു കണ്ണുരുട്ടിയാല്‍ മാത്രം മതി എല്ലാ കള്ളത്തരവും പുറത്തേക്ക് വരും.</span><br />
<br />
<span style="font-size: x-large;">എന്നാല്‍ മാഷ് അടിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ആ കനത്ത ശബ്ദത്തിന്റെ ആജ്ഞ. അതായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതില്‍ എല്ലാവരെയും അടക്കി നിര്‍ത്തി. കുരുത്തക്കേട് കാണിക്കുന്നവരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി. എല്ലാവരും സ്കൂള്‍വിട്ട് പോയാലും അവരെമാത്രം പിടിച്ച് വെച്ചു. അന്ന് രാത്രി മുഴുവന്‍ ഒറ്റക്ക് ആ ക്ലാസില്‍ കഴിയാനാകും കല്‍പ്പന. എല്ലാ കുട്ടികളും സ്കൂള്‍ പരിസരം വിട്ട് പോയിട്ടുണ്ടാകും. അപ്പോള്‍ കുഴപ്പക്കാരായ കുട്ടികളെ വിചാരണ ചെയ്യുകയാകും അദ്ദേഹം. പിന്നെ ജിന്നുകളുടെയും പിശാചുക്കളുടെയും പേടിപ്പെടുത്തുന്ന കഥകൂടി പറഞ്ഞെങ്കിലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ. അപ്പോള്‍ കുട്ടികള്‍ ഭയന്ന് വിറക്കും. കൂട്ട നിലവിളി ഉയരും. അതിന് ശേഷമേ കുറെ താക്കീതുകള്‍ നല്കി പറഞ്ഞ് വിടുകയുള്ളൂ. ഇങ്ങനെ സോമന് മാഷിന് മാത്രമുള്ള ലീലാവിലാസങ്ങള്‍ ഒരുപാടുണ്ട്.</span><br />
<br />
<span style="font-size: x-large;">ഭയന്നുവിറച്ച എത്രയോ അനുഭവങ്ങള്‍ സോമന് മാഷ് പിടികൂടിയതിനെത്തുടര്‍ന്ന് എനിക്കും ഉണ്ടായിട്ടുണ്ട്. മാഷ്ക്ക് കാരണങ്ങള്‍ ഏറെയൊന്നും വേണ്ട. പിടികൂടാന്‍, ശാസിക്കാന്‍, ക്രൂശിക്കാന്‍, കണ്ണുരുട്ടി പേടിപ്പിക്കാന്‍, വടിചുഴറ്റി അലറാന്‍. പക്ഷേ, ഒരിക്കലും ഞങ്ങള്‍ക്കറിയില്ലായിരുന്നു അതെല്ലാം ഞങ്ങളെ പേടിപ്പിക്കാന്‍വേണ്ടി മാത്രം മാഷ് കാണിക്കുന്ന ചില നമ്പരുകളായിരുന്നുവെന്ന്. </span><br />
<span style="font-size: x-large;">പക്ഷേ, പിഞ്ചു മനസ്സുകളില്‍ സോമന് മാഷ് വിതക്കുന്ന ഭീതിയുടെ വിത്തുകള്‍ അപ്പോഴേക്കും വളര്‍ന്ന് വികസിച്ചിരിക്കും. നന്നായി പഠിക്കുന്ന കുട്ടികളെപ്പോലും ആ ഭയം ഗ്രസിച്ചിരിക്കും. </span><br />
<span style="font-size: x-large;">കുട്ടികള്‍ക്ക് ക്ലാസ്സിനിടക്ക് മൂത്രമൊഴിക്കാന്‍ അനുവാദം ചോദിക്കാന്‍ പോലും ഭയമായിരുന്നു. അതുകൊണ്ട് തന്നെ താഴ്ന്ന ക്ലാസ്സുകളിലെ ബെഞ്ചില്‍ പ്രഥമികകൃത്യം നിര്‍വഹിക്കുന്നവര്‍ പതിവായിരുന്നു. എല്ലാം കഴിഞ്ഞ് സമീപത്തിരിക്കുന്ന കുട്ടികളാകും അധ്യാപകരോട് പറയുക. അപ്പോള്‍ മാത്രം മിഴിച്ചുനോക്കുന്നു അധ്യാപകര്‍. ഞാനും അതിന്റെ ഇരയായതിന്റെ ഓര്‍മകളില്‍ ഇന്നും ജാള്യത വന്നുമൂടുന്നു.</span><br />
<br />
<span style="font-size: x-large;">ഒന്നാം ക്ലാസ്സില്‍ തന്നെയായിരുന്നു ഞാന്‍. </span><br />
<span style="font-size: x-large;">സോമന് മാഷിന്റെ ഭേദ്യം ചെയ്യലുകള്‍ക്ക് വിധേയമായ ഒരു ദിനത്തിന്റെ പിറ്റേന്നാണെന്നാണ് ഓര്മ. വീണ്ടും അദ്ദേഹം ക്ലാസിലെത്തിയിരിക്കുന്നു. ചിരിച്ചും കളിച്ചും ക്ലാസെടുക്കുന്നു. തലേന്നത്തെ സംഭവമെല്ലാം അദ്ദേഹം മറന്നത് പോലെ. എന്നാല്‍ എന്റെ വിറയല്‍ മാഞ്ഞിരുന്നില്ല. ഉച്ചയോടടുത്ത സമയം. എനിക്ക് ഭയങ്കരമായ വയറുവേദന. ഇടവേള കഴിഞ്ഞുള്ള ആദ്യ പീരിയഡില്‍ തുടങ്ങിയതാണ്. ആരോടും പറഞ്ഞില്ല. കടിച്ചു പിടിച്ചു. മാഷിന്റെ ക്ലാസൊന്നും ചെവിയില്‍ കയറുന്നില്ല. എനിക്ക് പുറത്തുപോയേ മതിയാകൂ. കക്കൂസില്‍ ഇരുന്നെങ്കിലേ അതടങ്ങൂ. പക്ഷേ, എന്തുചെയ്യും...?</span><br />
<span style="font-size: x-large;">വേദന സഹിക്കുന്നില്ല. കരച്ചില് വരുന്നു. സങ്കടം വരുന്നു. കണ്ണുകള്‍ നിറയുന്നു. എന്നിട്ടും തുറന്നുപറയാന്‍ നാവ് പൊങ്ങുന്നില്ല. ഒടുവില്‍....</span><br />
<span style="font-size: x-large;">മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മുഖം അപമാനഭാരത്താല്‍ താഴുകയാണ്. കളിയാക്കി ചിരിച്ച കുട്ടികളുടെയും പുലഭ്യം പറഞ്ഞ ലില്ലി ടീച്ചറുടെയും മുഖം ഞാന്‍ കണ്മുമ്പില് കാണുകയാണ്. സ്കൂള്‍ കെട്ടിടത്തിലെ ആദ്യ ഹാളില്‍ ആദ്യത്തെ ക്ലാസ് മുറിയിലെ മൂന്നാമത്തെ ബെഞ്ചിലായിരുന്നു എന്റെ.. ഗതിമുട്ടിയപ്പോള്‍ പറ്റിപ്പോയതായിരുന്നു. </span><br />
<span style="font-size: x-large;">എന്നിട്ടും ഒരു കൊലപാതകിയെപ്പോലെ എന്നെ എല്ലാവരും തുറിച്ചുനോക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലതാഴ്ത്തിയിരുന്നു. ആരാച്ചാരുടെ ഊഴവും കാത്ത് നില്ക്കുന്നവനെപ്പോലെ ക്ലാസില്‍ വിറപൂണ്ട് നിന്നു. ആകാശം ഇടിഞ്ഞു വീഴുന്ന സോമന് മാഷിന്റെ അലര്‍ച്ചക്കും വിധിതീര്‍പ്പിനുമുള്ള കാത്തിരിപ്പ്. എന്നാല്‍ മാഷ് അലറിവിളിച്ചില്ല. ചൂരല്‍ ചുഴറ്റി വിധി പ്രസ്താവിച്ചില്ല. പകരം വല്ലാത്തൊരു നോട്ടമെന്നെ നോക്കി. പക്ഷേ അതുമതിയായിരുന്നു ഞാന്‍ കൂടുതല്‍ തകര്‍ന്നുപോകാന്‍. ബെഞ്ചില്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു എന്നതിലല്ല അതിന്റെ അതിശയം ഒളിഞ്ഞിരിക്കുന്നത്. ടീച്ചര്‍മാരെയും കുട്ടികളെയും ആശ്ചര്യപ്പെടുത്തിയതും മലത്തിന്റെ നിറമായിരുന്നു. </span><br />
<span style="font-size: x-large;">അതെ കരിക്കട്ടയുടെ നിറം. </span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">സ്കൂളിലെ ഒരുകുട്ടി കരിക്കട്ട തൂറിയിരിക്കുന്നു.!</span><br />
<span style="font-size: x-large;">അധ്യാപകര്‍ക്കും മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കുമെല്ലാം പറഞ്ഞ് നടക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ഒരു കഥയായിരിക്കുന്നു. കരിക്കട്ടതൂറിയകുട്ടി. ഏറെ കാലത്തേക്ക് എനിക്കുള്ള വിളിപ്പേരായിരുന്നു അത്. തിരിച്ചറിവിനായി പലരും എന്നെ അങ്ങനെ വിളിച്ചു. സല്‍കീര്‍ത്തി ഇഴഞ്ഞ് നീങ്ങുമ്പോള്‍ ദുഷ്കീര്‍ത്തി പാഞ്ഞാണല്ലോ നീങ്ങുക. എല്ലാവരും അറിഞ്ഞു ആ കഥ. അറിയാത്തവര്‍ക്ക് കൂടി വഴിയോരത്ത് നിന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച് കൊടുത്തു.</span><br />
<span style="font-size: x-large;">ദാ ആ പോണതാ...</span><br />
<span style="font-size: x-large;">പാവം എന്റെ സഹോദരി സുലൈഖ.</span><br />
<span style="font-size: x-large;">ഞാന്‍ ക്ലാസില്‍ ഈ കൃത്യം നിര്വഹിച്ചപ്പോള് അത് വൃത്തിയാക്കേണ്ട ഗതികേടുണ്ടായത് അവള്‍ക്കായിരുന്നു. എന്നെ മാത്രമല്ല, അവളെയും വെറുതെവിട്ടില്ല പരിഹാസ കമ്മിറ്റിക്കാര്. എത്ര അപമാനം സഹിച്ചുകൊണ്ടായിരിക്കും അവളാ ക്ലാസ് മുറിയില്‍ വന്ന് ... എന്നിട്ടും അവളത് ചെയ്തു. </span><br />
<span style="font-size: x-large;">എത്രയോ സ്ഥലത്തുവെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. ഉമ്മയും സഹോദരിയും അപഹാസ്യരായി. എല്ലാം ഈ ഒരു സംഭവത്തിന്റെ പുറത്ത്. </span><br />
<span style="font-size: x-large;">പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. </span><br />
<span style="font-size: x-large;">കൂടെ പഠിച്ചിരുന്ന സമീറയും ശരീഖയും സഫിയ്യയും സുബൈദയും വിവാഹിതരായി. രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ ഉമ്മമാരായി. അതിന് ശേഷം ഞാന്‍ വീണ്ടും സമീറയെ കണ്ടു. പ്രദേശത്തെ പത്രഏജന്റായിരിക്കുമ്പോള്‍ അവളുടെ വീട്ടില്‍ പത്രമിട്ടപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നും അവള് എന്നെ ഓര്‍ത്തെടുത്തത് ഈ കരിക്കട്ട തൂറിയ കഥ പറഞ്ഞ് കൊണ്ടായിരുന്നു. </span><br />
<span style="font-size: x-large;">ഒരുകാര്യം തീര്‍ത്തുപറയട്ടെ. ഇത്രയും വലിയ അപമാന ഭാരം പേറി പതിറ്റാണ്ടുകളോളം എനിക്ക് തലതാഴ്ത്തി നടക്കേണ്ട ഗതികേട് ഉണ്ടാക്കി തന്നതിനു പിന്നില്‍ അധ്യാപകരുടെ ഇടപെടല്‍ തന്നെയായിരുന്നു. പേടിപ്പിച്ചും ഭയപ്പെടുത്തിയും അവര്‍ ഉണ്ടാക്കിയെടുത്ത അകല്‍ച്ചയുടെ വന്‍ മതിലിനോട് ഞാനെങ്ങനെ അടുക്കും...? അവരോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ എങ്ങനെ ഒരു ആറ് വയസ്സുകാരന് സാധിക്കും...? ആ നിലപാടുകളെ തൂറി തോല്പ്പിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാനാകും...?</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">വാല് കഷ്ണം</span><br />
<span style="font-size: x-large;">കരിക്കട്ട തൂറിയതിന്റെ ഗുട്ടന്‍സ് എനിക്ക് തന്നെ പിടികിട്ടാന്‍ ദിവസങ്ങളെടുത്തു. വീട്ടില്‍ നിന്നും ഞാന്‍ ചിലപ്പോഴെല്ലാം മണ്ണും ചിതലും തിന്നിരുന്നു. ഒരു രസത്തിന് കരിക്കട്ടയേയും കൂടെക്കൂട്ടി. റോഡില്‍ വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ ഗ്രീസ് തിന്നാന്‍ എന്നെ പഠിപ്പിച്ചത് കൂട്ടുകാരന് ചെറിയാപ്പയാണ്. കൂട്ടത്തില്‍ ഞാന്‍ കരിക്കട്ടയും ധാരാളമായി ഉപയോഗിച്ചു. ആരുമറിയാതെ. ആര്‍ക്കും പിടികൊടുക്കാതെ.</span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-21507040754714764902013-10-27T06:26:00.001-07:002013-10-27T06:26:29.353-07:00ആട്ടിയോടിച്ചവന് നിഷേധിച്ച കല്യാണച്ചോറ് memmories<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: x-large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-EwlgmmfwQRI/Um0UIQgxOeI/AAAAAAAABA8/14qYAwQXCNQ/s1600/child+111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="156" src="http://4.bp.blogspot.com/-EwlgmmfwQRI/Um0UIQgxOeI/AAAAAAAABA8/14qYAwQXCNQ/s320/child+111.jpg" width="320" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">ഉമ്മ എനിക്കെന്നുമൊരു നോവായിരുന്നു. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം കിനാവ് കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത നാട്ടിന്പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും നന്മയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ച സ്നേഹ ഗോപുരം. ഇല്ലായ്മയുടെ അടുപ്പ് പുകക്കാന്‍ കൊയ്ത്തുപാടത്തിന്റെ ഉച്ചച്ചൂടിലേക്ക് ഉമ്മ വീണ്ടും ഇറങ്ങിത്തിരിക്കുമ്പോള്‍ എനിക്ക് നാല്പത് ദിവസം. അതെ നാല്‍പ്പത് ദിവസം. നിറവയറുമായി ഉമ്മ അവിടെ നിന്നും കയറി വന്നതും എന്നെ ഒമ്പത് മാസം വയറ്റില്‍ ചുമന്നായിരുന്നു.</span><br />
<span style="font-size: x-large;">പാവം ഉമ്മ. പത്തുമക്കളെ പ്രസവിച്ചു. നാല് പെണ്‍കുട്ടികള്‍. ആറ് ആണ് മക്കളും. ആണ്മക്കളില് നാല് പേരും മരിച്ചു. പലഘട്ടങ്ങളിലായി വിധി ബാക്കിവെച്ചത് രണ്ടുപേരെ മാത്രം. എന്റെ ജനനത്തിന് മുമ്പ് ഉമ്മയുടെ നാല് കുഞ്ഞുങ്ങള്‍ ആ വീട്ടില്‍ നിന്നും പള്ളിപ്പറമ്പിലേക്ക് പടിയിറങ്ങിപ്പോയിരുന്നു. അവരൊക്കെ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍...</span><br />
<span style="font-size: x-large;">വിശപ്പിന്റെ ഭാഷ നന്നായി സംസാരിച്ചിരുന്നു ഞങ്ങളുടെ അടുക്കള. പലപ്പോഴും കഞ്ഞിക്കലത്തിനും കറിക്കലത്തിനും ഒന്ന് നിറഞ്ഞുതൂവാനുള്ള സൗഭാഗ്യം കൂടി ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ പാരമ്പര്യം പൈതൃകമായി കിട്ടിയിരുന്നു ആ വടക്കിണിക്ക്. ഉമ്മയും മൂത്ത സഹോദരി വല്യാത്തയും അതേറെ കുടിച്ച് വറ്റിച്ചിട്ടുണ്ട്. </span><br />
<span style="font-size: x-large;">അതുകൊണ്ടാണ് മൂന്നാം ക്ലാസ്സില്‍ പഠനത്തിന് അവധി നല്കി വല്യാത്ത ഹൈദര്‍ ഹാജിയുടെ കൊയ്ത്തുപാടത്തെ പൊരിവെയിലില്‍ ഉമ്മയോടൊപ്പം വാടിത്തളര്‍ന്നത്. ഇത്തിരി പ്രായത്തിലെ വിശപ്പിന്റെ ഭാരം ചുമക്കാന്‍ ഉമ്മക്കും ഒരു സഹായിയായി വല്യാത്ത. ജീവിത സായാഹ്നത്തിലും ഉമ്മക്ക് കൂട്ടിനുണ്ട് ആ അത്താണി. ഞങ്ങള്‍ ബാക്കി അഞ്ച് പേരെയും സുരക്ഷിതത്വത്തിന്റെ ആ കൈകള്‍ തന്നെയാണ് ഊട്ടിയത്. പ്രതിസന്ധികളുടെ കടുത്ത വേനലില്‍ ആ കനിവില്‍ നിന്നുതന്നെയായിരുന്നു പുതിയ ചില്ലകള്‍ തളിര്ത്തതും. </span><br />
<span style="font-size: x-large;">ഓര്‍മവെക്കുമ്പോഴേ ഒരു നിത്യരോഗിയായിരുന്നു ബാപ്പ. വല്ലപ്പോഴും ഒരു കൂലിപ്പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന് ഡോക്ടറുടെയും മോയീന്‍കുട്ടി ഡോക്ടറുടെയും ക്ലിനിക്കുകളില്‍ കൊണ്ടുകൊടുക്കാനെ തികഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങളെ നെഞ്ചോട് ചേര്‍ത്തത്. </span><br />
<span style="font-size: x-large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-y-yDqbWLUSQ/Um0URmGJ4iI/AAAAAAAABBE/0Ep-ReQ3K70/s1600/child++22222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-y-yDqbWLUSQ/Um0URmGJ4iI/AAAAAAAABBE/0Ep-ReQ3K70/s1600/child++22222.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">അയല്പക്കത്ത് എട്ടു വീടുകള്‍. മെയിന്‍ റോഡിനു ഇരുവശങ്ങളിലായിട്ടായിരുന്നു ഞങ്ങളുടെയും മുഹമ്മദ് ഹാജിയുടെയും വീട്. ആ വീടെപ്പോഴും ശബ്ദമുഖരിതം. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി വലിയ ആള്‍ക്കൂട്ടവും കാണും. ഹാജിയാര് കാക്കയുടെ ഭാര്യ ഞങ്ങള്‍ക്ക് മമ്മീരി താത്തയായിരുന്നു. അവരുടെ കൈകളിലായിരുന്നു ആ വീടിന്റെ ഭരണം. ആ അടുക്കളയില്‍ എപ്പോഴും തീ പുകയുന്നു. രുചികരമായ വിഭവങ്ങളുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നു. പലപ്പോഴും അവരുടെ കനിവില്‍ ഞങ്ങളും വിശപ്പിന്റെ കാളലടക്കിയിട്ടുണ്ട്. </span><br />
<span style="font-size: x-large;">തൊട്ടടുത്തുള്ള വീട് മൂത്താപ്പയുടേതായിരുന്നു. ആലുങ്ങല്‍ അലവിക്കുട്ടി. ബാപ്പയുടെ അര്‍ധ സഹോദരന്. ഈ രണ്ടു വീടുകളിലുമുള്ള കുട്ടികള്‍ എന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നു. മൂത്താപ്പയുടെ ഇളയ മകന് മുജീബ് എന്റെ മൂത്തതും ഒരു മകള്‍ എന്നേക്കള്‍ ഇളയതുമാണ്. എന്തുകൊണ്ടോ അവരുമായൊന്നും കൂട്ടുകൂടാന്‍ എനിക്കായിരുന്നില്ല. സത്യത്തില്‍ ആ വീട്ടിലെ കുട്ടികളെല്ലാം എന്റെ സഹോദരിമാരോ സഹോദരന്മാരോ ആണ്. അടുത്ത് ഇടപഴകേണ്ടവര്‍. ഒരുമിച്ച് കഴിഞ്ഞുകൂടേണ്ടവര്‍. എന്നാല്‍ അലവിക്കുട്ടി മൂത്താപ്പയുമായോ മക്കളുമായോ ഞങ്ങള്‍ക്ക് ആഴത്തിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല. ഒരാത്മബന്ധവും രൂപപ്പെട്ടിരുന്നില്ല. </span><br />
<span style="font-size: x-large;"> സാമ്പത്തിക അസമത്വത്തിന്റെയും മാനസികപൊരുത്തക്കേടിന്റെയും വലിയ മതില്‍ക്കെട്ടുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു...? </span><br />
<span style="font-size: x-large;">അടിയാളരും കീഴാളരുമെന്ന നീതി ശാസ്ത്രത്തില്‍ ഞങ്ങളെന്നും കീഴാളരായിരുന്നു. അതുകൊണ്ട് തന്നെ അലവിക്കുട്ടി മൂത്താപ്പ ഞങ്ങള്‍ക്കെന്നും പേടിസ്വപ്നമായി. ബാപ്പയും മൂത്താപ്പയും തമ്മില്‍ ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആ വഴക്ക് തീര്‍ക്കാന്‍ ആരെങ്കിലും ഇടയില്‍ നിന്നിരുന്നോ...? അറിയില്ല. അവര്‍ തമ്മിലുണ്ടായ ഒരു അടിപിടിക്ക് കാഴ്ചക്കാരനാകേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇന്നും മറന്നിട്ടില്ല. എന്തായിരുന്നു മൂത്താപ്പയെ പ്രകോപിപ്പിച്ചതെന്നറിയില്ല. ഒരു വൈകുന്നേരത്ത് മൂത്താപ്പ അങ്ങാടിയിലിട്ട് ബാപ്പയെ തല്ലി. എനിക്ക് കയ്യും കാലും വിറച്ചു. കളിയാരവങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ വന്നതായിരുന്നു ഞങ്ങള്‍ കുട്ടികള്‍. അതോടെ കളിയുടെ ആവേശം കെട്ടുപോയി. ആരൊക്കെയോ രണ്ടുപേരെയും പിടിച്ചു മാറ്റി. </span><br />
<span style="font-size: x-large;">രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല. അന്ന് ഞാന്‍ കരഞ്ഞതുപോലെ ബാപ്പ മരണപ്പെട്ടിട്ടുപോലും കരഞ്ഞിട്ടില്ല. അന്ന് മൂത്താപ്പയെ വെറുത്തത് പോലെ ജീവിതത്തിലൊരിക്കലും മറ്റാരെയും വെറുത്തിരിക്കില്ല. ഇത്രക്ക് നിസ്സാഹയനും ദുര്‍ബലനുമായിരുന്നു ബാപ്പ എന്നും അന്നാണ് മനസ്സിലായത്. </span><br />
<span style="font-size: x-large;">മൂത്താപ്പക്ക് ബാപ്പയോട് മാത്രമായിരുന്നോ വിരോധം...? അത് ഞങ്ങളോട് കൂടി ഉണ്ടായിരുന്നുവോ...? ആ വെറുപ്പിന്റെ കനലൂതിയൂതി നിലനിര്‍ത്തിയിരുന്ന് എന്തിനുവേണ്ടിയായിരുന്നു...? ഇന്നും മനസ്സിലായിട്ടില്ല. ഇന്ന് മൂത്താപ്പയില്ല. അതിനും മുമ്പേ ബാപ്പയാണ് മടങ്ങിയത്. എങ്കിലും പറയാതിരിക്കാനാകുന്നില്ല. ഒരു പുരുഷായുസ്സിനിടക്ക് മൂത്താപ്പ ഞങ്ങളോടാരോടെങ്കിലും ഒരു വാക്കു മിണ്ടിയിട്ടില്ല. ഒന്നു ചിരിക്കുകകൂടി ചെയ്തിട്ടില്ല. </span><br />
<span style="font-size: x-large;">പിന്നീട് മൂത്താപ്പ ആ വീടും പറമ്പും വിറ്റു. അവര്‍ മുത്തന് തണ്ട് പുഴയോരത്തുള്ള വീട്ടിലേക്ക് താമസം മാറി. ഞങ്ങളുടെ വീട്ടില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അപ്പുറത്തായിരുന്നു ആ വീട്. ആ തീരുമാനം ഞങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാണ് തന്നത്. </span><br />
<span style="font-size: x-large;">മൂത്താപ്പയും കുടുംബവും താമസം മാറിയ ശേഷം ആ വീട്ടിലായിരുന്നു മൂത്തമകന്റെ വിവാഹം. ഈ കല്യാണം പറയാന്‍ മൂത്തമ്മ വീട്ടില്‍ വന്നു. ബാപ്പയോട് കല്യാണം പറഞ്ഞിരുന്നോ എന്നറിയില്ല. അയല്‍ വാസികളും അമ്മായിമാരുമൊക്കെ കല്യാണത്തിന് പോകുന്നുണ്ട്.</span><br />
<span style="font-size: x-large;">കുഞ്ഞാപ്പുവും ചെറിയാപ്പയും രണ്ട് അമ്മായിമാരുടെ പേരക്കുട്ടികളാണ്. അയല്‍ക്കാരായ അവരായിരുന്നു എന്റെ കളിക്കൂട്ടുകാര്‍. </span><br />
<span style="font-size: x-large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-jkcnOaFyubY/Um0Ua335PlI/AAAAAAAABBM/n_vAAFoNqV0/s1600/child+333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-jkcnOaFyubY/Um0Ua335PlI/AAAAAAAABBM/n_vAAFoNqV0/s1600/child+333.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">മൂത്താപ്പയുടെ വീട്ടിലെ ആദ്യ കല്യാണമായിരുന്നു അതെന്നാണ് ഓര്മ. കുഞ്ഞാപ്പുവും ചെറിയാപ്പയുമൊക്കെ ആ കല്യാണത്തിന് പോകുന്നതുകൊണ്ട് എനിക്കും പോകണമായിരുന്നു. സഹോദരിമാരായ ആമിനയും സുലൈഖയും പോകാന്‍ ഒരുങ്ങിയിട്ടുണ്ട്. </span><br />
<span style="font-size: x-large;">ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു ബാപ്പ പടി കടന്നു വന്നത്. മുന്‍കോപത്താല്‍ ബാപ്പയുടെ മുമ്പില്‍ മൂത്താപ്പപോലും തോല്‍ക്കും. ബാപ്പയുടെ നിയന്ത്രണം വിട്ടു. ആദ്യം വഴക്ക് കേട്ടത് ഉമ്മക്കാണ്. ആരും പോകണ്ടെന്ന അന്ത്യശാസനവും നല്കി. </span><br />
<span style="font-size: x-large;"> ചെറിയാപ്പക്കും കുഞ്ഞാപ്പുവിനുമൊപ്പം എന്നിട്ടും ഞാന്‍ ഓടിക്കൂടി. ബാപ്പയുടെ വാക്കുകളെ ധിക്കരിച്ചതിനുള്ള ശിക്ഷ എന്നേ പറയേണ്ടൂ. ഞാനനുഭവിക്കുക തന്നെ ചെയ്തു. </span><br />
<span style="font-size: x-large;">കല്യാണ വീട്ടില്‍ തിരക്കു തുടങ്ങിയിരുന്നു. വീട്ടില്‍ നിന്നും പതിവുള്ള പത്തുമണി കഞ്ഞിപോലും കുടിച്ചിരുന്നില്ല. പന്തലില്‍ വിളമ്പുകാരുടെ ബഹളം. തേങ്ങാച്ചോറിന്റേയും ഇറച്ചിക്കറിയുടെയും കൊതിപ്പിക്കുന്ന ഗന്ധം. വിശന്നിട്ട് കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥ. </span><br />
<span style="font-size: x-large;">ചോറിന് തിക്കിതിരക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ആരൊക്കെയോ നിലയുറപ്പിച്ചിരിക്കുന്നു. കുട്ടികള്‍ അവര്‍ക്കൊരു അധികപറ്റാണ്. വലിയവര്‍ ഇരുന്നിട്ട് സ്ഥലവും സൗകര്യവുമുണ്ടെങ്കില്‍ മാത്രം പരിഗണിക്കാനുള്ളവരാണ് കുട്ടികള്‍. അവരുടേത് വിശപ്പൊന്നുമല്ലല്ലോ. മൂത്താപ്പയും അടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്നു. എന്റെ കൂടെ ചെറിയാപ്പയും കുഞ്ഞാപ്പുവും ഉണ്ടായിരുന്നു. ചെറിയാപ്പ സമര്‍ഥനാണ്. എവിടെയും നുഴഞ്ഞ് കയറും. ഇവിടെയും അവന് നുഴഞ്ഞ് കയറി. വായയില്‍ നാവുള്ളവന് വയനാട്ടിലും ചോറ് എന്നാണല്ലോ. കുഞ്ഞാപ്പു പിന്നീട് വന്ന അവന്റെ ബാപ്പയോടൊപ്പവും ഇരിപ്പുറപ്പിച്ചു. കൂടെ മുതിര്‍ന്ന ആണുങ്ങളുണ്ടെങ്കില് അവര്‍ക്കും പരിഗണനയുണ്ട്. പക്ഷേ, ഞാന്‍ മാത്രം തനിച്ചായി. എന്നെ അകത്തേക്ക് കയറ്റിവിട്ടില്ലെന്ന് മാത്രമല്ല അടുത്ത ട്രിപ്പില്‍ അകത്തേക്ക് കടക്കാന്‍ ഉത്സാഹം കാട്ടിയ എന്നെ മൂത്താപ്പ പുറത്തേക്കൊരു തള്ള്. ഞാന്‍ വീടിന്റെ ചുമരില്‍ ചെന്ന് വീണു. </span><br />
<span style="font-size: x-large;">വലിയവര്‍ ഇരുന്നിട്ട് ഇരുന്നാലൊന്നും പോരെ അനക്കൊന്നും. </span><br />
<span style="font-size: x-large;">അങ്ങനെയൊരു ആട്ടും പിന്നാലെ വന്നു. എത്രപേരത് കണ്ടു എന്നറിയില്ല. ആരൊക്കെയോ എന്നെ തുറിച്ചുനോക്കി. എന്തൊക്കെയോ പിറുപിറുത്തു. ഞാനാരാണെന്ന് തിരിച്ചറിഞ്ഞിരുന്നുവോ അവര്‍...? മൂത്താപ്പയുടെ കലിയും തീര്‍ന്നില്ലെന്ന് തോന്നുന്നു. പിന്നെയും എന്തൊക്കെയോ അയാള്‍ പുലമ്പികൊണ്ടിരുന്നു. </span><br />
<span style="font-size: x-large;">അപമാനഭാരത്താല്‍ വിശപ്പ് കെട്ടുപോയി. എനിക്ക് കരച്ചില് വന്നു. സങ്കടം നിറഞ്ഞു വിതുമ്പി. പിന്നെ അവിടെ നിന്നില്ല. ചോറ് കഴിക്കാനും തോന്നിയില്ല. ആര്‍ക്കുവേണം പട്ടിയെപ്പോലെ ആട്ടിയിറക്കിയവരുടെ കല്യാണച്ചോറ്...? ആണുങ്ങള്‍ക്ക് പിറന്നവര്‍ക്ക് പ്രാണനേക്കാള്‍ വലുത് അഭിമാനമല്ലേ. പുഴയോരത്തേക്ക് നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു. വീട്ടിലെത്തുംവരെ ആ ഓട്ടം തുടര്‍ന്നു. നിശബ്ദമായി കരഞ്ഞു. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ സംഭവം. </span><br />
<span style="font-size: x-large;">ഒരുപക്ഷേ, എന്നെ തിരിച്ചറിഞ്ഞ് കൊണ്ടാകില്ല മൂത്താപ്പയങ്ങനെ ചെയ്തത്. എന്നാലും ആ മുറിവില്‍ നിന്ന് പിന്നെയും ചോര കിനിഞ്ഞിരുന്നു. ശരീരത്തിനേല്‍ക്കുന്ന എത്ര ആഴത്തിലുള്ള മുറിവും ആറാഴ്ചകൊണ്ട് ഉണങ്ങുന്നു. പക്ഷേ, മനസ്സിനേറ്റ മുറിവുണങ്ങാന്‍ സംവത്സരങ്ങള്‍ കഴിഞ്ഞാലും സാധിച്ചെന്ന് വരില്ലല്ലോ. അതുകൊണ്ടാകും ആ പോറല്‍ ഇന്നും അവിടെയുള്ളത്. </span><br />
<span style="font-size: x-large;">വീട്ടിലെത്തുമ്പോള്‍ കഞ്ഞിക്കലം കഴുകി വൃത്തിയാക്കിവെച്ചിരുന്നു ഉമ്മ. കല്യാണത്തിന് പോയവന് പിന്നെന്തിന് കഞ്ഞി...പട്ടിണിയുടെ ആദ്യത്തെ പാഠമൊന്നുമായിരുന്നില്ല. തീണ്ടിക്കൂടായ്മയുടെ ആദ്യത്തെ ആട്ടുമായിരുന്നില്ല അത്. പിന്നെയും എത്രയോ തവണ. പക്ഷേ, ആ ആട്ട.് ഇന്നും അപകര്‍ഷതാ ബോധത്തിന്റെ പടുകുഴിയില്‍ എന്നെ തളച്ചിടുന്നു. പലയിടത്തും ഒരധികപ്പറ്റാകുമോ എന്ന ഭയംകൊണ്ട് ഒരിടത്തും വലിഞ്ഞ് കയറാന്‍ ശ്രമിക്കാറുമില്ല. അതൊരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമായി ഇന്നും എന്നോടൊപ്പമുണ്ട്. </span><br />
<span style="font-size: x-large;">സാമ്പത്തിക പിന്നാക്കാവസ്ഥയുടെ ഏറ്റവും അടിതട്ടിലായിരുന്നു ഞങ്ങളുടെ വീട്. കുടുംബത്തില്‍ ഇത്രയധികം ദാരിദ്ര്യം പൂത്ത വീട് വേറെയില്ല. അതുകൊണ്ട് പലര്‍ക്കും അവഗണിക്കാന്‍, ആട്ടിയോടിക്കാന്‍ പലപ്പോഴും കണ്ടെത്തിയ മുഖങ്ങള്‍ ഞങ്ങളുടെതായിരുന്നു. </span><br />
<span style="font-size: x-large;">മൂത്താപ്പയും മരിച്ചു. മൂത്തമ്മയും മക്കളും ഇന്നുമുണ്ട്. ആണ്‍മക്കളോടെല്ലാം ഇന്നും നല്ല സൗഹൃദമാണ്. പക്ഷേ, അവരുടെ പെണ്മക്കള്. എന്റെയും സഹോദരിമാര്‍. അവരുടെ മുഖംപോലും എനിക്കോര്‍മയില്ല. വഴിയോരത്തു നിന്നും കണ്ടുമുട്ടിയാല്‍ പൂര്വജന്മത്തില് പോലും തിരിച്ചറിയാന്‍ കഴിയാത്ത അപരിചിതര്‍ മാത്രമാകുമവര്‍. </span><br />
<span style="font-size: x-large;">തീര്‍ച്ച. എന്റെ ബന്ധങ്ങളും ബന്ധുക്കളും പലരും ഇങ്ങനെ തന്നെയാണല്ലോ. </span><br />
<span style="font-size: x-large;">ചന്ദ്രിക വാരാന്തപ്പതിപ്പ്</span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com2tag:blogger.com,1999:blog-2028689740899038372.post-1906222193028279532013-07-23T03:02:00.001-07:002013-07-23T03:02:33.855-07:00നോവ് പെയ്യുന്ന നോമ്പുകാലങ്ങള്‍ സ്മരണ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-wfh56jBZUEM/Ue5TjGtTayI/AAAAAAAAA3c/I8PbscH4rgc/s1600/ifthar+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-wfh56jBZUEM/Ue5TjGtTayI/AAAAAAAAA3c/I8PbscH4rgc/s1600/ifthar+1.jpg" /></a></div>
<br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">നോമ്പ്. പ്രാര്‍ഥനകളുടെ പകലിരവുകളിലേക്ക് ദൈവത്തിന്റെ കാരുണ്യകടാക്ഷങ്ങള്‍ പെയ്തിറങ്ങുന്ന വസന്തകാലം. ദാനധര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട പുണ്യകാലം. നോമ്പുകാലം എനിക്ക് നഷ്ട സൗഭാഗ്യങ്ങളിലേക്കും തിക്തസ്മരണകളിലേക്കുമുള്ള തിരിച്ചു നടത്തം കൂടിയാണ്.</span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">പത്തിരി മണവും കോഴിച്ചാറിന്റെ ഗന്ധവും മുറ്റി നില്ക്കുന്ന സന്ധ്യകള്‍. വത്തക്കയും ആപ്പിളും പൈനാപ്പിളും തൊലിച്ചെത്തി നിരത്തിവെച്ച സുപ്രകള്‍. ഒരുപകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചവന് മുമ്പില്‍ കാത്തിരിപ്പിനൊടുവില്‍ നിരത്തിവെച്ച കൊതിപ്പിക്കുന്ന വിഭവങ്ങള്‍. പക്ഷേ, അത്തരം രുചിഭേദങ്ങളുടെ സൗഭാഗ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍പോലും ഭാഗ്യമില്ലാതിരുന്ന ബാല്യകാലമായിരുന്നു എന്റേത്. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">നോമ്പുകാലത്തിന് പിന്നെയും കഷ്ടപ്പാടിന്റെ കൈപ്പാണ്. വറുതിയുടെ ചവര്പ്പണ്. സമൃദ്ധിയുടെ പൂക്കാലത്തെക്കുറിച്ച് ഒരിക്കലും ഉമ്മ സ്വപ്നം കണ്ടിരുന്നില്ല. വലിയ വലിയ മോഹങ്ങളും ഉണ്ടായിരുന്നില്ല അവര്‍ക്ക്. ബാപ്പ ഓര്‍മവെക്കുമ്പോഴെ ഒരു നിത്യരോഗിയായിരുന്നു. വല്ലപ്പോഴും ഒരു പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന് ഡോക്ടറുടെ ആശുപത്രിയില്‍ കൊണ്ടു കൊടുക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് ഹൈദര്‍ ഹാജിയുടെ ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങള്‍ ആറ് മക്കളെ നെഞ്ചോട് ചേര്‍ത്തത്.</span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">നോമ്പു കാലത്ത് ഉമ്മക്കോ വല്യാത്തക്കോ പണിക്ക് പോകാനാകില്ല. ബാപ്പയും നിസഹായനായിരുന്നു. പലപ്പോഴും ചക്കയും കപ്പയും ഗോതമ്പുകൊണ്ടുമായിരുന്നു നോമ്പു തുറക്കുകയും അത്താഴം കഴിക്കുകയും ചെയ്തിരുന്നത്. മറ്റാരും അതറിഞ്ഞില്ല. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">സ്കൂളില്‍ പഠിക്കുന്ന കാലത്തെ കൂട്ടുകാരുടെ വീടുകളിലൊക്കെ ഇറച്ചിയും പത്തിരിയും ഉണ്ടാകും നോമ്പുതുറക്ക്. വീട്ടിലും നേരിയ പുരോഗതിയുണ്ടായി. ഗോതമ്പിന്റെ പത്തിരിയും കിഴങ്ങോ കപ്പയോ കറിയുമായിരുന്നു അടുക്കളയിലെ വിഭവം. എന്റെ ജനനം ശഅബാന്‍ പതിനഞ്ചിനായിരുന്നു. നോമ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ്. എന്നെ ഗര്‍ഭം ധരിച്ച് ഏറെനാള്‍ ഉമ്മ ഹൈദര്‍ ഹാജിയുടെ പാടത്ത് കൊയ്ത്തിനിറങ്ങിയിരുന്നു. പൂര്‍ണ ഗര്‍ഭിണിയാകും വരെ. എനിക്ക് നാല്പത് ദിവസം പ്രായമുള്ളപ്പോള്‍ വീണ്ടും ഉമ്മ അതേ പാടത്തേക്ക് വീണ്ടും അരിവാളുമായി ഇറങ്ങി. ജേഷ്ഠന് അന്ന് പത്ത് വയസ്സ്. 250 ഗ്രാം ഇറച്ചിയുടെ വില അറുപത് പൈസ. പക്ഷേ, അതിനും ഗതിയില്ലായിരുന്നല്ലോ ഉമ്മക്ക്. </span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-BnxBiLhlez0/Ue5UCQcmKPI/AAAAAAAAA3k/De-4mmYR2_o/s1600/ifthar+22.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-BnxBiLhlez0/Ue5UCQcmKPI/AAAAAAAAA3k/De-4mmYR2_o/s1600/ifthar+22.jpg" /></a></div>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ഉമ്മാ അറുപത് പൈസണ്ടെങ്കി 250 അറച്ചി കിട്ടൂലേ... ഇനിക്കതിന്റെ ചാറ് മാത്രം മതിമ്മാ.... ചാറ് മാത്രം.... എല്ലാരോടീം പത്തിരീം അറച്ചീം ഞമ്മളോടെ മാത്രം കയ്ച്ച്ണ പൂളീം കേങ്ങും മാത്രം... ഇറച്ചി കറിക്ക് വേണ്ടി കരയുന്ന ജേഷ്ടന്റെ കാര്യം ഇപ്പോഴും ഉമ്മ ഓര്‍മപ്പെടുത്താറുണ്ട്. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">അത്രയെങ്കിലും ഒപ്പിച്ചെടുക്കാന്‍ ഉമ്മപെടുന്നപാട് അവനുണ്ടോ അറിയുന്നു...? ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്കു മുമ്പില്‍ അത്രയെങ്കിലും വിളമ്പണമെങ്കില്‍ ഉമ്മ എത്രമാത്രം പട്ടിണി തിന്നിട്ടുണ്ടാകണം...? അടുക്കളക്കലത്തിലെ ഇത്തിരി വറ്റില് ഒത്തിരി വെള്ളവും ഉപ്പും ചേര്‍ത്തു വയറിന്റെ കാളലടക്കുമ്പോഴും ആ വാക്കുകള്‍ ഉമ്മയെ എത്രയേറെ കുത്തിമുറിവേല്പ്പിച്ചിട്ടുണ്ടാകണം...? </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"> ബാപ്പയെ മിക്ക ദിവസവും ആരെങ്കിലും നോമ്പു തുറക്കാന്‍ വിളിക്കും. പള്ളി ദര്സില് പഠിക്കാന്‍ തുടങ്ങിയതോടെ മുസ്ലിയാരുകുട്ടിയായ ജേഷ്ടനെ വിളിക്കാനും ആളുണ്ടായി. പക്ഷേ, അപ്പോഴും എന്നെയും ഉമ്മയെയും സഹോദരിമാരെയും വിളിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാ വീടുകളിലും എന്നെങ്കിലുമൊരു ദിവസം നോമ്പുതുറയുണ്ടാകും. അതും ഞങ്ങളുടെ വീടിന് അപ്രാപ്യമായിരുന്നു. ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ച് നോമ്പു തുറപ്പിക്കാനുള്ള പണമുണ്ടായിരുന്നുവെങ്കില്‍ എത്രയോ ദിനങ്ങളില്‍ ഞങ്ങളുടെ പാതിവയറുകള് പുലരുമായിരുന്നുവല്ലോ.</span></span><br />
<br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ചെറിയ പെരുനാളിനെ പുതിയൊരു കുപ്പായവും വെള്ളമുണ്ടും കിട്ടിയിരുന്നുള്ളൂ. എല്ലാവര്‍ഷവും പ്രതീക്ഷിക്കാനും പാടില്ല. പെരുന്നാളിനെ വീട്ടില്‍ ഇറച്ചി വാങ്ങൂ. വാസനസോപ്പ് മേടിക്കൂ. നെയ്ച്ചോറിന്റേയോ തേങ്ങാച്ചോറിന്റേയോ ഗന്ധം അടുക്കളയില്‍ നിന്ന് ഉയരൂ. എണ്ണതേച്ചുള്ള കുളിയും ആണ്ടില്‍ രണ്ടു പെരുനാളിനെയുള്ളൂ. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">നോമ്പു തുടങ്ങുന്നതോടെ അഞ്ചച്ചവടിയിലെ ഏക തുണിക്കടയായ മൂസക്കുട്ടി ഹാജിയുടെ കടയിലും ആള്പെരുമാറ്റം കണ്ടു തുടങ്ങും. ഷോകേസുകളില്‍ പുതിയ കോളുകള്‍ മിന്നിതിളങ്ങും. രാവിലെ മദ്റസ വിട്ട് മടങ്ങുമ്പോഴും ളുഹ്ര് നിസാക്കാരത്തിനായി അങ്ങാടി പള്ളിയിലേക്ക് ഓടുമ്പോഴും അതിലേക്ക് കൊതിയോടെ ഒരു നോട്ടമുണ്ട്. പുത്തന്‍ മണക്കുന്ന ആ തുണിത്തരങ്ങളില്‍ നിന്ന് ഒന്ന് എന്നാണ് എനിക്കും സ്വന്തമാകുക...? പുതിയ കുപ്പായം വാങ്ങിതന്നില്ലെങ്കിലും തുന്നിക്കിട്ടിയില്ലെങ്കിലും പെരുന്നാള്‍ വലിയ ആഘോഷം തന്നെയായിരുന്നു. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ബാപ്പയെ പോലുള്ള പലരും മൂസക്കുട്ടി ഹാജിയുടെ തുണിക്കടയിലെ പറ്റുകാരായിരുന്നു. പഴയ പറ്റിലേക്ക് എന്തെങ്കിലും ചെറിയൊരു തുകകൊടുത്ത് അയാള്‍ക്കു മുമ്പില്‍ തലചൊറിഞ്ഞ് നില്‍ക്കണം. അയാള്‍ പറയുന്നതിനെല്ലാം മൂളികൊടുക്കണം. അവസാനം കനിഞ്ഞേക്കും. മുമ്പെങ്ങോ കൊണ്ടു വന്നുവെച്ചതില് ചെലവാകാത്ത തുണി എടുത്താണ് അവര്‍ക്ക് കാണിച്ചുകൊടുക്കുക. പുതിയതിലേക്കൊന്നും അവര്‍ക്ക് നോക്കികൂടാ.</span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><a href="http://4.bp.blogspot.com/-BhD86-IYQoo/Ue5UM8w5pCI/AAAAAAAAA3s/q5IKDzpuf0Q/s1600/3333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-BhD86-IYQoo/Ue5UM8w5pCI/AAAAAAAAA3s/q5IKDzpuf0Q/s1600/3333333.jpg" /></a></span></div>
<br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ഇതന്റെ ചക്കരപ്പൊടിക്ക് കിട്ട്ണതല്ല, മുന്തിയ സാധനാണ്. എന്നാണയാള്‍ പറയുക. അങ്ങനെ മൂസക്കുട്ടി ഹാജി നാട്ടുകാര്‍ക്ക് ചക്കരപ്പൊടിയായി. അയാളുടെ കട ചക്കരപ്പൊടിയുടെ കടയായി. മൂപ്പര് കാണിച്ച് കൊടുക്കുന്ന കുപ്പായമോ ശീലയോ ഇഷ്ടപ്പെടാതെ തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ ഉടനെ വരും മറുപടി. ...ഇജ്ജൊക്കെ അതിടാനെ ആയിട്ടുള്ളൂ.</span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ആ വിധിയെ ശിരസാവഹിക്കാനെ ബാപ്പയെ പോലുള്ളവര്‍ക്ക് ആയിരുന്നുള്ളൂ. അവിടെ നിന്ന് കൊണ്ടു തന്നിരുന്ന വിലകുറഞ്ഞ കോറകുപ്പായ ശീലയുമായി തുന്നല്‍ക്കടയില്‍ ചെന്നാല്‍ തിരക്കുമൂലം തുന്നിക്കിട്ടിയെന്നും വരില്ല. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">പതിനെട്ട് വയസ്സെത്തും വരെ വീട്ടിലെ ദാരിദ്ര്യത്തിന്റെ മുഖം വിളറി വെളുത്തു നിന്നു. നോമ്പു വിഭവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എന്നെ നോമ്പുതുറക്കാന്‍ വിളിക്കാനൊന്നും അധികമാരുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം എന്നെയും സുഹൃത്ത് ഷാജഹാന് നോമ്പ് തുറക്കാന്‍ ക്ഷണിച്ചു. അഞ്ചാം നോമ്പിനായിരുന്നു. ഞാനേറെ ആഹ്ലാദിച്ചു. വീട്ടില്‍ പറഞ്ഞിരുന്നില്ല. നേരം വെളുത്തിട്ട് പറയാമെന്ന് കരുതി. എന്നാല്‍ അന്ന് പ്രഭാതത്തിലേക്ക് വിളിച്ചുണര്‍ത്തിയത് ബാപ്പയുടെ ഖുര്‍ആന്‍ പാരായണമായിരുന്നില്ല. തുവ്വപ്പെറ്റയിലെ അയ്യൂബിന്റെ പരിഭ്രമം നിറഞ്ഞ വാക്കുകളായിരുന്നു. നിങ്ങളെ ബാപ്പ പയ്യിനെ തീറ്റിയപ്പോ... പാടത്ത് വീണു....</span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">പാതിയുറക്കത്തില്‍ നിന്ന് കണ്ണും തിരുമ്മി പുഴയോരത്തെ മൊയ്തീന്‍ക്കയുടെ വീട്ടുമുറ്റത്തേക്ക് ഓടുകയായിരുന്നു. മുറ്റത്ത് ചെറിയൊരാള്‍ക്കൂട്ടം. കാവിതേച്ച കോലായിയില്‍ നിശ്ചലനായി കിടക്കുന്ന ബാപ്പ. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു നോമ്പു കാലത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആ ഓര്മ ഇന്നും കനത്തു വിങ്ങുന്നുണ്ട് . </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"><br /></span></span>
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">രണ്ട് മരണങ്ങളാണ് തലേന്നും പിറ്റേന്നുമായി ഗ്രാമത്തില്‍ നിന്നും പടിയിറങ്ങിപ്പോയത്. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">മറ്റൊന്ന് പ്രിയ സ്നേഹിതന് ചെറിയാപ്പു. മദ്രസാ അധ്യാപകനായിരുന്ന കുട്ടി മുസ്ലിയാരുടെ മൂത്ത മകനായിരുന്നു ചെറിയാപ്പു എന്ന അബ്ദുല്‍ബാരി. </span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ആ ചെറിയ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ചെറിയാപ്പുവിന്റെ മരണം പാമ്പുകടിയേറ്റായിരുന്നു. ജീവിച്ചിരിക്കുന്നവരെയൊക്കെ കരയിപ്പിച്ച് ഇരുപതാമത്തെ വയസ്സില്‍ അവന് കണ്ണടച്ചപ്പോള്‍ കരഞ്ഞുപോയത് ഗ്രാമം ഒന്നടങ്കമായിരുന്നു.</span></span><br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;">ചെറിയാപ്പു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.</span></span><br />
<br />
<span style="color: #37404e; font-family: lucida grande, tahoma, verdana, arial, sans-serif; font-size: large;"><span style="line-height: 17.984375px;"> സുഖമുണ്ടെന്നും ഉടനെ ഞങ്ങള്‍ക്കിടയിലേക്ക് പുഞ്ചിരിയുമായി അവന് കടന്നുവരുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലേക്കാണ് അവന്റെ സ്ഥിതി വഷളായെന്ന വിവരമെത്തിയത്. ആ വിവരം കേട്ട മാത്രയില്‍ പുഴയോരത്തെ പാടത്ത് കുഴഞ്ഞു വീഴുകയായിരുന്നു ബാപ്പ. പിന്നെ ഉണര്‍ന്നതേയില്ല. എന്നാല്‍ അപ്പോഴും അതൊരു മരണമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായിരുന്നില്ല. ദാരിദ്യത്തിന്റെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി യാത്രയായ ബാപ്പയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ആരൊക്കെയോ പിരിവെടുക്കുന്ന കാഴ്ചയും എനിക്ക് കാണേണ്ടി വന്നു. ഖബറടക്കം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നോമ്പുകാരനായിരുന്നിട്ടും വിശപ്പ് കെട്ടിരുന്നു. ആദ്യമായൊരാള്‍ നോമ്പ് തുറക്കാന്‍ ക്ഷണിച്ചിട്ടും അത് സ്വീകരിക്കാനാകാത്തതിന്റെ നോവ് ഓരോ നോമ്പുകാലത്തും എന്നെ തട്ടി ഉണര്‍ത്താറുണ്ട്. ഒപ്പം നോവുപെയ്യുന്ന നോമ്പുകാലവും അതില്‍ നിന്ന് യാത്രപോയ ബാപ്പയും.</span></span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com4tag:blogger.com,1999:blog-2028689740899038372.post-5970343040508341542013-06-14T06:52:00.002-07:002013-06-14T06:52:47.746-07:00വിളംബരം ബ്ലോഗിന് വീണ്ടും അംഗീകാരം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രിയപ്പെട്ടവരെ...</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQNTUuuG3RIO71Q1NC8H9-9tQkYtEyy0OWCk44GBTWzmvquO0xTEWHpyoXkEc4Fwgwc-nXrFYQN6dePqlruu5pVer6KWVsp5Ibwk4v2Y-9uDCsQT8seHFnRDOTMniZFBgHq7W4Zqjekrw/s1600/hamza-banner-+pouravali.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQNTUuuG3RIO71Q1NC8H9-9tQkYtEyy0OWCk44GBTWzmvquO0xTEWHpyoXkEc4Fwgwc-nXrFYQN6dePqlruu5pVer6KWVsp5Ibwk4v2Y-9uDCsQT8seHFnRDOTMniZFBgHq7W4Zqjekrw/s320/hamza-banner-+pouravali.jpg" width="213" /></a></span></div>
<br />
<span style="font-size: large;">എന്റെ ബ്ലോഗെഴുത്തിന് നാല് വയസ്സാകുന്നു. പത്രങ്ങളിലും </span><br />
<span style="font-size: large;">മറ്റും എഴുതുന്ന ലേഖന പരമ്പരകളും ഫീച്ചറുകളുമെല്ലാമായിരുന്നു ഇതിലെ വിഭവങ്ങള്‍. ഇപ്പോള്‍ അതിന്റെ എണ്ണം 131 കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനും രണ്ടിരട്ടിയിലേറെ ബ്ലോഗിലിടാനുണ്ട്. 131 പോസ്റ്റുകള്‍ ഒരു വലിയ ബഹുമതിയൊന്നുമല്ല.</span><br />
<span style="font-size: large;">ഏഴ് പുസ്തകങ്ങള്‍ പുറത്ത് വന്നത് ഇതിനകത്ത് പ്രസിദ്ധീകരിച്ച മാറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണ്. സഖാവ് കുഞ്ഞാലിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍, ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍, വില്‍പ്പനക്കുണ്ട് രോഗങ്ങള്‍ എന്നിവയെല്ലാം അതില്‍ പ്രധാനം. </span><br />
<span style="font-size: large;">അതിനേക്കാള്‍, അതിനകത്ത് പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങള്‍ക്കായി പതിനൊന്ന് പുരസ്കാരങ്ങളാണ് എന്നെ തേടിയെത്തിയത്. അതില്‍ ഏഴും വളരെ പ്രധാനപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ മാധ്യമ പുരസ്കാരം 50000 രൂപ ബഹുമാന്യനായ വി എസ് അച്യുതാനന്ദനില്‍ നിന്നാണ് ഞാനും മാതൃഭൂമിയിലെ യാസര്ഫയാസും പങ്കിട്ടത്. ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായിരുന്നു അത്. </span><br />
<span style="font-size: large;">ഏറ്റവും ഒടുവിലായി ഡോ സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡും ലഭിച്ചു. വിലക്കുവാങ്ങാം മരണങ്ങള്, വിപണനം ചെയ്യാം രോഗങ്ങള്‍ എന്ന ലേഖന പരമ്പരക്കായിരുന്നു ആ പുരസ്കാരം. ചെന്നൈയിലെ സ്കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡും മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍ എന്ന ലേഖന പരമ്പരക്കാണ് ലഭിച്ചത്. അഞ്ച് അധ്യായങ്ങളിലായി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരക്ക് ഇന്ത്യയിലെ 25 പത്രങ്ങളോട് മത്സരിച്ചാണ് പ്രാദേശിക ഭാഷാവിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനായത്. </span><br />
<span style="font-size: large;">മാതൃഭൂമി ആരോഗ്യമാസികക്കായിരുന്നു രണ്ടാം സ്ഥാനം. ചെന്നൈയിലെ സ്കീസോഫ്രീനിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ പൗത്രനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങിയതും അദ്ദേഹത്തോടൊപ്പം അഞ്ച് മണിക്കൂര്‍ ചെലവഴിച്ചതും വലിയ ഭാഗ്യമായാണ് കരുതുന്നത്.</span><br />
<span style="font-size: large;">തൃശൂരില്‍ നടന്ന ചടങ്ങിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പുരസ്കാരം ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശില്‍ നിന്ന് ഏറ്റുവാങ്ങിയത്.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn9RD7wzDSyFpXj0jyyUyRpVhwzAmjZ4tyyx1zo6hCmB1jL-pg1QTuHeo8ZXYzZBr4B7odjbD_6yxIk-c_WTYPyH50_6IxDBsMV7VFUU6o8yDJG-12fp3EG2cgtaBWv0tWPTt-twWxEzk/s1600/HAMSA+ALUNGAL.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="103" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn9RD7wzDSyFpXj0jyyUyRpVhwzAmjZ4tyyx1zo6hCmB1jL-pg1QTuHeo8ZXYzZBr4B7odjbD_6yxIk-c_WTYPyH50_6IxDBsMV7VFUU6o8yDJG-12fp3EG2cgtaBWv0tWPTt-twWxEzk/s320/HAMSA+ALUNGAL.jpg" width="320" /></a></div>
<br />
<span style="font-size: large;">എന്നാല്‍ ഇടക്കാലത്ത് എന്റെ ബ്ലോഗെഴുത്ത് വളരെ കുറഞ്ഞുപോയി. എഴുത്ത് കുറഞ്ഞുപോയിട്ടല്ല. എഴുതിയവ പോസ്റ്റ് ചെയ്യാനുള്ള മടിയും മറവിയുമായിരുന്നു. പലപ്പോഴും ഇവിടെ വരാനെ കഴിഞ്ഞില്ല. എന്നിട്ടും ഇവിടെ വന്ന് പോയ വായനക്കാരുടെ കാലടിപ്പാടുകള്‍ വഴികണക്കില്‍ ഉണ്ട്. </span><br />
<span style="font-size: large;">പ്രതികരണം അറിയിക്കുന്നവരോട് ഒരു നന്ദിപോലും പ്രകാശിപ്പിക്കാത്തയാളാണ് ഞാന്‍. എനിക്കുമതറിയാം. പക്ഷേ, ആ നന്ദി വാക്കുകളിലോ ഒരു പ്രതികരണത്തിലോ ഒതുക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. എല്ലായിടത്തും വന്ന് മുഖം കാട്ടിപോരാന് ഇപ്പോള്‍ സമയം മതിയാകുന്നില്ല. ഫെയ്സ് ബുക്കിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണിത്. എന്തായാലും ഇനി ഒന്നുകൂടെ സജീവമാകണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ സഹകരിച്ചവരോടും സഹായിച്ചവരോടും നന്ദി. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid4PJODux21ohrDS6yKocm5RtQ9foVuHklBw1Ub8zBDMo1j25IXU0KcvhIGaBlfnP_VTLTIE3CfUBoLlcOSFVOkfnivQoETpYxwoQrOI74fbLIR475X5aHYvbjztnFSRp2YFvGTDnDiUw/s1600/DSCN0285.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid4PJODux21ohrDS6yKocm5RtQ9foVuHklBw1Ub8zBDMo1j25IXU0KcvhIGaBlfnP_VTLTIE3CfUBoLlcOSFVOkfnivQoETpYxwoQrOI74fbLIR475X5aHYvbjztnFSRp2YFvGTDnDiUw/s320/DSCN0285.jpg" width="320" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">വായിച്ച് പ്രതികരണമറിയിച്ചവരോടും വായിച്ച് പ്രതികരണം പറയാത്തവരോടും പ്രത്യേകമായ നന്ദി. ഈ നാലാം പിറന്നാളിന് ആഘോഷമൊന്നുമില്ല. കൂടുതല്‍ സജീവമാകാം എന്ന വാഗ്ദാനം മാത്രമെയുള്ളൂ. എന്നാലും എല്ലാവരെയും ഓര്‍ക്കുന്നു ഈ മിനിഷം. അഭിമാനത്തോടെ, ആഹ്ലാദത്തോടെ. എല്ലാവര്ക്കും എപ്പോഴും വിളംബരത്തിലേക്ക ്സ്വാഗതം. വിളംബരത്തിന്റെ പടിപ്പുര എല്ലാവര്ക്കു മുമ്പിലും എപ്പോഴും തുറന്ന് തന്നെ കിടക്കും. </span><br />
<br /></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com5tag:blogger.com,1999:blog-2028689740899038372.post-72532436710333799092013-05-31T09:24:00.000-07:002013-05-31T09:24:22.999-07:00ഓര്‍മകള്‍ തളിര്‍ക്കുന്ന കലാലയ മുറ്റങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-M80fyLMU2y0/UajOM_dxYCI/AAAAAAAAA0c/Rb2LAwh9tiU/s1600/first.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-M80fyLMU2y0/UajOM_dxYCI/AAAAAAAAA0c/Rb2LAwh9tiU/s320/first.jpg" width="319" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന് വേനലവധിയുടെ ഓര്‍മകളിലേക്ക് വേര്‍പ്പെട്ടുപോയവരുടെ പുനഃസമാഗമത്തിനായി വിദ്യാലയങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു. </span><br />
<span style="font-size: large;">ഇനി കളിചിരികള്‍ക്ക് തല്ക്കാലം ഇടവേള, പാഠ പുസ്തകങ്ങള്‍ക്കും പഠനവഴികളിലെ പുത്തന്‍ പ്രവണതകള്‍ക്കും സുസ്വാഗതം. ചര്‍ച്ചകളും സംവാദങ്ങളും ഓര്‍മപരിശോധനകളും ക്ലാസ് മുറികളില്‍ ഇനി സജീവമാകുകയാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പഠനത്തിന്റെ സ്വീകാര്യതക്കുവേണ്ടി പങ്കിട്ടെടുത്ത സൗഹൃദങ്ങളും കൂട്ടായ്മകളും സായാഹ്നങ്ങളും തിരിച്ചുവരികയാണ്. </span><br />
<span style="font-size: large;">ജൂണ്‍ ഒരോര്‍മപ്പെടുത്തലാണ്. അധ്യയനത്തിന്റെ കല്‍വിളക്കുമാത്രമല്ല അത് തെളിയിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആഹ്ലാദങ്ങളെയും ആശങ്കകളെയുമല്ല മടക്കിക്കൊണ്ടുവരുന്നത്. പുതുമഴയുടെ സീല്ക്കാരവും വിറപ്പിക്കുന്ന ഇടിയുടെ രൗദ്രഭാവത്തെയുമല്ല ഓര്‍മപ്പെടുത്തുന്നത്. നഷ്ടപ്പെടലുകളുടെ കനത്തഭാരം തൂങ്ങുന്ന നമ്മുടെ ബാല്യകാലത്തിലേക്ക് കൂടി മാടി വിളിക്കുകയാണ് ഈ പള്ളിക്കൂടയാത്രകള്‍. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-n8bN2Hok-BI/UajOWIqYttI/AAAAAAAAA0k/Y8UrWSM6pSo/s1600/school.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-n8bN2Hok-BI/UajOWIqYttI/AAAAAAAAA0k/Y8UrWSM6pSo/s1600/school.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">കാത്തിരുന്ന് കാത്തിരുന്ന് വന്നണഞ്ഞിരുന്ന ആ വേനലവധി. ആഹ്ലാദതിമര്പ്പിന്റെ ആരവങ്ങള്‍ക്കൊത്ത് അടിച്ചുപൊളിക്കുമ്പോള് ഒരു മാസം കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷാ ഫലം നമ്മെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന വിധിയായിരുന്നിട്ടും ജയ പരാജയങ്ങളില്‍ ആശങ്കപ്പെട്ടിരുന്നില്ല. നമ്മുടെ പഠനം ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. ഫസ്റ്റ് ക്ലാസും റാങ്കും എ പ്ലസും വാങ്ങാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ട്യൂഷനും വെക്കേഷനും അതു കഴിഞ്ഞും അവസാനിക്കാത്ത പഠനയാത്രയിലേക്കു പോകാതിരുന്നിട്ടും നമ്മളെ നമ്മളാക്കിമാറ്റിയ ആ ഓര്മ പാടത്തേക്കല്ലേ ഈ ജൂണ്‍ കൂട്ടിക്കൊണ്ടുപോകുന്നത്? </span><br />
<span style="font-size: large;">ആദ്യത്തെ പള്ളിക്കൂടയാത്രയെ ഓര്‍ത്തെടുക്കുമ്പോള്‍ നൂറുനാക്കായിരിക്കും എല്ലാവര്ക്കും. അന്ന് കാണിച്ച കുസൃതിയും കുശുമ്പും കാലമെത്രയേറെ കഴിഞ്ഞാലും മറന്നുപോകില്ല. എഴുപതാം വയസ്സിലും അതേപറ്റി ഓര്‍ക്കുന്നവരുടെ മനസ്സില്‍ ഒരു ജാള്യത വന്നുമൂടാതിരിക്കില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അമ്മയുടെ മടിക്കുത്തിലും അച്ഛന്റെ വിരല്‍ തുമ്പിലും പിടിച്ചുള്ള ആദ്യയാത്ര. ഇപ്പോഴും അതേപറ്റി ഓമനിക്കുന്നതും ഓര്‍മകളില്‍ താലോലിക്കുന്നതും നിറഞ്ഞ സ്നേഹത്തോടെയല്ലെ...? </span><br />
<span style="font-size: large;">ആകാശം മഴമേഘത്തുണ്ടുകളൊരുക്കിവെച്ച് കാത്തിരിക്കുന്ന ഈ ജൂണ്‍ ചിലര്‍ക്കെങ്കിലും ചിന്നിച്ചിതറി തുടങ്ങുന്ന മഴയുടെ ലാസ്യ നൃത്തം ആസ്വദിക്കാനുള്ളതല്ല. പഠനത്തിന്റെ വഴിയില്‍ വിലങ്ങുതടികളുടെ സര്‍വേകല്ലുകളുയരുമ്പോള്‍ യാത്രാമൊഴി പറയാനുള്ളതാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനി? ചിലര്‍ക്ക് പുതിയ കോഴ്സുകള്‍ തിരഞ്ഞെടുക്കണം. ഉന്നത പഠനത്തിനായി മറ്റൊരു കലാലയത്തിന്റെ വാതില്ക്കല് ചെന്നുകയറണം. പഴയ സ്കൂളിലെ പുതിയൊരു ക്ലാസ് മുറിയില്‍ തിരിച്ചെത്തുന്നവരും ധാരാളം. പിന്നീടൊരിക്കലും തിരിച്ചെത്താത്തവരെക്കുറിച്ച് ആരാലോചിക്കുന്നു? മറ്റൊരു ജന്മത്തില്‍വെച്ച് കണ്ടുമുട്ടുമ്പോള്‍ അവരെ ആരോര്‍മിക്കുന്നു? </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-UnySXkGf3aU/UajOaEsuBNI/AAAAAAAAA0s/NzLfOV3aXFw/s1600/3333333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-UnySXkGf3aU/UajOaEsuBNI/AAAAAAAAA0s/NzLfOV3aXFw/s1600/3333333333333333.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഓരോ അധ്യയന വര്‍ഷത്തിലും പുതിയ ലോകം കാണുന്ന അമ്പരപ്പോടെ തന്നെയാണ് നമ്മള് ഓരോ ക്ലാസിലേക്കും കയറി ചെന്നത്. പുതിയ കലാലയമുറ്റത്ത് ശങ്കിച്ചുനിന്നത്. പുതുതായി കിട്ടിയ സൗഹൃദങ്ങളുമായി ഇണങ്ങിചേര്‍ന്നത്. ഓരോ പുതുമഴക്കുമൊപ്പം അമ്മമാര്‍ ഇടവഴി തിരിയുന്നതുവരെ നിറഞ്ഞ കണ്ണുകളോടെ തന്നെയാണ് നമ്മെ നോക്കിനിന്നത്. രണ്ടു നാഴിക അപ്പുറത്തുള്ള സ്കൂളിലേക്ക് യാത്രയാക്കുമ്പോഴും രണ്ടു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുന്ന മകന്റെ വേര്‍പാടിനെ ധ്വനിപ്പിക്കുന്ന ദുഃഖമാണ് ആ മുഖത്ത് ഘനീഭവിച്ചുനിന്നത്. </span><br />
<span style="font-size: large;">ആ അമ്മ ഇന്ന് വൃദ്ധ സദനത്തിലെ പുരാവസ്തുവായി തീര്‍ന്നിരിക്കുന്നു. ആ മക്കളിന്ന് പുതിയ അച്ഛനും അമ്മയുമായി വളര്‍ന്നിരിക്കുന്നു. അവര്‍ വീട്ടിലെ കുട്ടികളെ ഊട്ടിയിലും ഊട്ടിയിലെ പട്ടികളെ വീട്ടിലും ഓമനിച്ചുവളര്‍ത്തുന്നു. കേരളത്തിലെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തിലെ അമിതമായ ഉത്കണ്ഠയുള്ളു. ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലഴിക്കുന്നതും മക്കളുടെ വിദ്യാഭ്യാസത്തിനാണ്. എല്‍ കെ ജി മുതല്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിലൂടെ പഴുപ്പിച്ചെടുക്കുന്ന ഈ മക്കള്‍ക്ക് നല്കിയ സ്നേഹവും ചെലവഴിച്ച പണവും തൂക്കി നോക്കിയാല്‍ വിദ്യാഭ്യാസ ചെലവിന്റെ തട്ടു തന്നെയാകും നിറഞ്ഞു തൂവുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്നേഹം എന്നത് ഒരുകെട്ട് നോട്ടും ഒരു പാട് ശാസനകളും ഓര്‍മപ്പെടുത്തലുകളുമാണവര്‍ക്ക്. അമ്മയും അച്ഛനും സഹോദരങ്ങളും അവധിക്കാലങ്ങളിലെ വിരുന്നുകാരാണ്. ബാല്യവും കൗമാരവും യൗവനവും എല്ലാം പഠനമുറിയില്‍ തളച്ചിടുമ്പോള്‍ അനുഭവങ്ങള്‍ എന്താണെന്ന് അവര്‍ അറിയുന്നില്ല. വിശപ്പും കഷ്ടപ്പാടും നിഘണ്ടുവില്കണ്ട രണ്ടു പദാവലികളാകുമ്പോള്‍ യഥാര്‍ഥ സ്വപ്നവും ജീവിത ലക്ഷ്യവും സ്വന്തമായുണ്ടാക്കിയെടുക്കുന്നതാകില്ല. രക്ഷിതാക്കളുടെ ഇച്ഛക്കൊത്തുണ്ടാകുന്ന യാന്ത്രിക സ്വപ്നമായും ലക്ഷ്യമായും അവ മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ദിശാബോധമില്ലാത്ത ഒരു തലമുറയെ തന്നെയല്ലേ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭീം സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടയെടുത്തിരുന്നില്ല. അവിചാരിതമായി മഴ തുടങ്ങി. പുസ്തകങ്ങള്‍ നനയരുതല്ലോ. എന്തു ചെയ്യും? ഷര്‍ട്ടിനുള്ളില്‍ ഭദ്രമായി തിരുകിവെച്ചു. പക്ഷെ, മഴ കനക്കുക തന്നെയാണ്. അവന് തൊട്ടടുത്തുള്ള ഒരു പഴയ വീടിന്റെ ചുമരിനോട് ചേര്‍ന്ന് മഴ നനയാതിരിക്കാന്‍ ഒതുങ്ങി നിന്നു. പെട്ടെന്ന് വൃദ്ധയായ ഒരു സ്ത്രീ വാതില്‍തുറന്നു. അവരുടെ മുഖം അവനെ കണ്ട് ദേഷ്യം കൊണ്ട് ചുവന്നു. </span><br />
<span style="font-size: large;">ഒരു മഹ്ര് എന്റെ വീട് തൊട്ട് അശുദ്ധമാക്കി. തെമ്മാടി നിന്നെ ഞാന്‍...... അവര്‍ അവനെ പുറത്തേക്ക് പിടിച്ചുതള്ളി. ഭീം കാല്‍വഴുതി ചെളിവെള്ളത്തില്‍ വീണു. പുസ്തകങ്ങള്‍ നാലുപാടും ചിതറി. മുണ്ടും ശര്‍ട്ടും ചെളിയില്‍ കുതിര്‍ന്നു. കരഞ്ഞുകൊണ്ട് നടന്നകലുമ്പോള്‍ അവന് സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഞാനും ഒരു മനുഷ്യനല്ലേ.....? (ഡോ. ബി ആര് അംബേദ്കറുടെ ആത്മകഥ)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കില്‍ വിത്തും വേരും കയ്ക്കുന്നതു തന്നെയാകണം എന്ന വലിയ പാഠം ഒരുപാട് അവസരങ്ങളില്‍ സ്വന്തം ജീവിതം അംബേദ്കര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. സ്കൂളില്‍ പോകുമ്പോള്‍ ഇരിക്കാന്‍ ഒരു ചാക്ക് കഷ്ണം കൂടി കൊണ്ടുപോയി ആ കുട്ടി. ക്ലാസ് മുറിയുടെ ഒരറ്റത്ത് ആ ചാക്ക് വിരിച്ച് അതിലിരുന്നാണവന്‍ പഠിച്ചത്. നീണ്ട യാതനകള്‍ക്കൊടുവിലാണെങ്കിലും അംബേദ്കര്‍ക്ക് ചരിത്രത്തിലിടം നേടിക്കൊടുത്തത് ആ ക്ലാസ് മുറിയിലെ അവഹേളനങ്ങളുടെ പാഠങ്ങളോട് പൊരുതാനുറച്ച ഇച്ഛാശക്തി തന്നെയായിരുന്നു. അരത്തിനോടുരുമ്മുമ്പോള്‍ ഇരുമ്പിനും തേയ്മാനം സംഭവിക്കുമെന്ന് അവന് കുഞ്ഞുനാളിലെ പഠിച്ചെടുത്തിരുന്നു. </span><br />
<span style="font-size: large;">ഇപ്പോള്‍ വിദ്യാഭ്യാസ ശതമാനകണക്ക് വാണം പോലെ ഉയര്‍ന്നപ്പോള്‍ തന്നെ നിലവാരം കുത്തനെ താഴ്ന്നിരിക്കുന്നു. തൊഴിലില്ലാ പടയുടെ ശതമാനവും ഉയരുന്നു? സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മാത്രം ഓരോ വര്‍ഷവും 800 ഡോക്ടര്‍മാര്‍ ബിരുദവുമായി പുറത്തിറങ്ങുന്നു. 2000ത്തിലെ കണക്കുപ്രകാരം മാത്രം കേരളത്തില്‍ ഉന്നത പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ കണക്ക് 14585 ആണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കൃഷി അന്യമായ നാട്ടിലേക്ക് കൃഷി എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയും വലിയൊരു വിഭാഗം പ്രതീക്ഷകളോടെ കടന്നുവരുന്നു. പതിനായിരത്തോളം ബി എഡുകാര്‍ ഓരോ വര്‍ഷവും സനദുമായി പുറത്തിറങ്ങിവരുന്നത് വര്‍ഷത്തില്‍ 100 നിയമനങ്ങള്‍ പോലും നടക്കാത്ത ഒരിടത്തേക്കാണ്. വക്കീലന്മാരുടെ അംഗസംഖ്യയില്‍ സര്‍വകാല റിക്കാര്‍ഡാണ് കേരളത്തിനുള്ളത്. ഇവരില്‍ വലിയൊരു വിഭാഗം ഉപജീവനം തേടുന്നത് എല്‍ ഐ സി ഏജന്റുമാരായിട്ടാണ്. </span><br />
<span style="font-size: large;">തൊഴിലില്ലാപ്പടയുടെ അംഗസംഖ്യ വര്‍ധിപ്പിച്ച് ബഹുമതി നേടാന്‍ വേണ്ടിയാണോ നമ്മള് ലക്ഷങ്ങള്‍ മുടക്കി മക്കളെ പഠിപ്പിക്കുന്നത്? സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നഷ്ടപ്പെടുത്തുന്നത്? </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നേടിയ വിദ്യാഭ്യാസം കൊണ്ട് ഇവരില്‍ എത്രപേര്‍ക്ക് ജീവിക്കാനാകുമെന്ന വലിയ ചോദ്യത്തിനുമുന്നില്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇത്രകാലമായിട്ടും ഉത്തരം നല്കാന് കഴിഞ്ഞിട്ടില്ല. ഈ അധ്യയനവര്‍ഷവും അതേചോദ്യം നമ്മളെ അലോസരപ്പെടുത്തുന്നുണ്ട്. ഉത്തരം കണ്ടെത്തി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഈ കഠിനധ്വാനത്തിന്റെ ഫലം എന്നാണ് മധുരിക്കുക.....?</span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-54393810226438387142013-03-12T01:17:00.001-07:002013-03-12T01:17:46.430-07:00മരുന്ന് എല്ലാ രോഗികള്‍ക്കും സൗജന്യമാക്കണം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-q4RNl49PePU/UT7kFJMyjjI/AAAAAAAAAx8/zoXXYLTVlCk/s1600/Mental-health.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="209" src="http://4.bp.blogspot.com/-q4RNl49PePU/UT7kFJMyjjI/AAAAAAAAAx8/zoXXYLTVlCk/s320/Mental-health.jpg" width="320" /></a></div>
<span style="font-size: x-large;"><b>സാധാരണ</b> ഗതിയില്‍ സമൂഹത്തില്‍ രണ്ട് ശതമാനം ആളുകള്‍ കാര്യമായ മാനസിക രോഗമുള്ളവരും അഞ്ച് ശതമാനത്തോളം ആളുകള്‍ ചികിത്സ ആവശ്യമുള്ള ലഘു മാനസിക രോഗമുള്ളവരുമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ചികിത്സക്കെത്തുന്നവരില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് ജില്ലകളില്‍ മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ അടക്കം പൂര്‍ണമായ ചികിത്സ നല്കുന്ന പദ്ധതിയാണിത്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-BT-WxPRVWo4/UT7kMx_ytDI/AAAAAAAAAyE/rnhdknt3TfI/s1600/liker+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-BT-WxPRVWo4/UT7kMx_ytDI/AAAAAAAAAyE/rnhdknt3TfI/s1600/liker+3.jpg" /></a></div>
<h2>
<span style="font-size: x-large; font-weight: normal;">2007 ജൂണിലാണ് വയനാട് ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ പതിനായിരം രോഗികള്‍ ചികിത്സ തേടി എത്തിയതായാണ് കണക്ക്. 2008ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും 2009ല്‍ കാസര്‍കോടും പദ്ധതി തുടങ്ങി. കോഴിക്കോട് 16,247 രോഗികള്‍ക്കും മലപ്പുറത്ത് 9539 പേര്‍ക്കും കാസര്‍കോട് 4575 പേര്‍ക്കും പ്രയോജനം ലഭിച്ചതായും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ ജില്ലകളില്‍ ആയിരക്കണക്കിന് ബോധവത്കരണ പരിപാടികളും ചികിത്സാ ക്യാമ്പുകളും ഡോക്യുമെന്ററി നിര്‍മാണവും എല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടന്നിട്ടും മാനസിക രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ബന്ധുക്കളെ പോലും ബോധവത്കരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വേദനാജനകമായ കാര്യം. കുറഞ്ഞ പക്ഷം അവരെയെങ്കിലും ഉത്ബുദ്ധരാക്കിയിരുന്നുവെങ്കില് കുതിരവട്ടത്തും പേരൂര്‍ക്കടയിലും റെസ്ക്യൂ ഹോമിലും ആശാഭവനുകളിലും ഇത്രയേറെ അനാഥ പ്രേതങ്ങള്‍ തിങ്ങി നിറയില്ലായിരുന്നു. മനോരോഗങ്ങളുടെ കാരണങ്ങളേയും ചികിത്സയേയും കുറിച്ച് കൂടുതല്‍ ബോധവത്കരിച്ച് തെറ്റിദ്ധാരണകള്‍ തിരുത്തുക എന്നതും മര്‍മപ്രധാനമായ കാര്യമാണ്. എന്നാലാകട്ടെ ഒട്ടും നടക്കാത്തതും നടത്തിയിട്ടും ഫലപ്രദമാകാത്തതുമായ പ്രവൃത്തിയും ഇതു തന്നെയാണ്. </span></h2>
<span style="font-size: x-large;">അതുകൊണ്ടല്ലേ ദുര്‍മന്ത്രവാദ കേന്ദ്രങ്ങളില്‍ നിന്നും തട്ടിപ്പ് ചികിത്സാലയങ്ങളില്‍ നിന്നും ഇവര്‍ക്ക് മോചനം സാധ്യമാകാത്തത്? ''എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതില്‍ വിദഗ്ധരാണ് മലയാളികള്‍. എന്നാല്‍ മനോരോഗത്തെക്കുറിച്ചുള്ള അവരുടെ അറിവ് വട്ടപ്പൂജ്യമാണ്'' കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ ഇ മുകുന്ദന് പറയുന്നു. ദുര്‍മന്ത്രവാദവും മറ്റും കഴിഞ്ഞ് ഒന്നും ഫലിക്കാതെ വരുമ്പോഴാണ് പലരും ഇവിടെ കൊണ്ടുവന്ന് തള്ളുന്നതെന്നും അദ്ദേഹം. ചില ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ പോകുന്നു. പക്ഷേ, നിരന്തരമായ ചികിത്സ മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയാണ് പലരെയും തളര്‍ത്തുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ട് വന്നിടുന്നത്. എന്തെല്ലാം ചികിത്സകള്‍ കഴിഞ്ഞാലും പ്രിയപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിനായി എല്ലാം ക്ഷമിച്ചും കൂടെ കഴിയുന്നു ചില മാതാപിതാക്കള്‍. അവരെ നമിക്കുകയാണ് വേണ്ടതെന്നും ഡോ മുകുന്ദന്.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">മനോരോഗാശുപത്രികളില്‍ രോഗശമനത്തിന് ലഭ്യമായ ചികിത്സാ സൗകര്യങ്ങളല്ല ഉള്ളതെന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ മനോരോഗ വിദഗ്ധര്‍ക്കിടയില്‍ തന്നെയുണ്ട്. ഇതിനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. </span><br />
<span style="font-size: x-large;">സ്കിസോഫ്രീനിയ, കടുത്ത ഉന്മാദം എന്നീ രോഗങ്ങള്‍ ബാധിച്ചവരാണ് ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവര്‍. ഇവരില്‍ ഉന്മാദ രോഗികളുടെ അസുഖം മൂന്നോ നാലോ ആഴ്ചകൊണ്ട് ഒ പി ചികിത്സ മാത്രം വേണ്ടി വരുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. സ്കിസോഫ്രീനിയ ബാധിച്ചവര്‍ക്ക് കുറച്ചുകൂടി ദീര്‍ഘകാലമെടുത്താലും ഈ അവസ്ഥയിലെത്തിച്ചേരാനും ഇന്ന് ചികിത്സ ലഭ്യമാണ്. എന്നാല്‍ ദീര്‍ഘകാലം ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുന്നവരില്‍ പലപ്പോഴും കാണപ്പെടുന്നത് അക്രമവാസനയല്ല, മറിച്ച് ഉള്‍വലിയല്‍, ആശയവിനിമയത്തിനും ആളുകളുമായി ഇടപഴകാനുമുള്ള വിമുഖത, അലസത എന്നീ നെഗറ്റീവ് രോഗലക്ഷണങ്ങളാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. എം ടി ഹാരിഷ് ചൂണ്ടിക്കാട്ടുന്നു.</span><br />
<span style="font-size: x-large;"> ഏകാന്തവും ആവര്‍ത്തനവിരസവുമായ ആശുപത്രി തടവറ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം. ഏറെക്കാലം ഇത്തരത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന രോഗികളില്‍ ഉള്ളകഴിവുകള് കൂടി നഷ്ടപ്പെട്ട് ജഡാവസ്ഥയില്‍ ആകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മാനസിക രോഗ കേന്ദ്രങ്ങളാകുന്നു എന്ന് പറയുന്നത്. മിക്ക ആതുരാലയങ്ങളും പ്രവര്‍ത്തിക്കുന്നതോ സങ്കീര്‍ണമായ ഘടനാ സംവിധാനത്തിലാണ്. ഡോക്ടര്‍മാര്‍ ഉയര്‍ന്ന തട്ടില്‍ പ്രവര്‍ത്തിക്കുന്നു. നഴ്സുമാരും അവര്‍ക്ക് താഴെ മറ്റു ജീവനക്കാരുമെന്ന അധികാര ശ്രേണി നിലനില്ക്കുന്നു. ഭരണപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഓഫീസ് ജീവനക്കാരുടെത് മറ്റൊരു തട്ടുമായതിനാല് അധികാര പരിധികളില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോകാനും രോഗികള്‍ക്ക് പ്രയാസങ്ങള്‍ നേരിടാനുമുള്ള സാധ്യതയും ഏറെയാണ്. തകരാറ് വ്യക്തികള്‍ക്കല്ല, സംവിധാനത്തിന് തന്നെയാണ്. തെരുവില്‍ അലഞ്ഞു തിരിയുന്നവരെ നിരീക്ഷിക്കാന്‍ കോടതി മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അയച്ചവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWUZa6HZxUqaky9BX4AKwmYyMlREjY8wXx8QPgFyBuJHaFm6f4Ph9er1z4So2BuOpbauPUAxJj4fS2Sr4yYLCF4x0-kM2SE1WMBzH4VW7JJ2ejNC4l_xGnIbwPkSUnZiShKx7iYJ24gDQ/s1600/liqr.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWUZa6HZxUqaky9BX4AKwmYyMlREjY8wXx8QPgFyBuJHaFm6f4Ph9er1z4So2BuOpbauPUAxJj4fS2Sr4yYLCF4x0-kM2SE1WMBzH4VW7JJ2ejNC4l_xGnIbwPkSUnZiShKx7iYJ24gDQ/s1600/liqr.jpg" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">കോടതിയുടെ ഉത്തരവാദിത്വത്തില്‍ ഇവിടെ എത്തുന്നവരുടെ പോലും സ്ഥിതി ഇതാണെങ്കില്‍ പിന്നെന്തു ചെയ്യും?</span><br />
<span style="font-size: x-large;"> നമുക്കാവശ്യം ഇത്തരം ആശുപത്രികളേയല്ല. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര വിദഗ്ധരും മനോരോഗാശുപത്രികള്‍ കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നത് അതിനാലാണ്. പകരം എല്ലാ ജില്ലകളിലും സാമൂഹിക മാനസികാരോഗ്യ പരിപാടി നടപ്പാക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മനോരോഗ ചികിത്സ ലഭ്യമാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഭൂരിഭാഗം രോഗികള്‍ക്കും ഇതുവഴി തന്നെ സുഖപ്പെടും. </span><br />
<span style="font-size: x-large;">കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ജില്ലാ താലൂക്ക് ആശുപത്രികളില്‍ തന്നെ സൗകര്യം ഒരുക്കണമെന്നും ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ട ചെറിയ ശതമാനം രോഗികള്‍ക്കുവേണ്ടി കേന്ദ്രങ്ങള്‍ തുറക്കണമെന്നും അവര്‍ നിര്‍ദേശം ഉന്നയിക്കുന്നു. ധാരാളം പുനരധിവാസ കേന്ദ്രങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഇവര്‍ക്കുണ്ടാകുന്നു. അതോടെ തന്നെ വലിയൊരു പ്രതിസന്ധി ലഘൂകരിക്കപ്പെടുന്നു.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">ആവശ്യമായ മരുന്നുകള്‍ തുടര്‍ച്ചയായി സൗജന്യമായി നല്കാന് സാധിച്ചാല്‍ തന്നെ ഈ മേഖലയിലെ വലിയൊരു പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഡോ. കമാല്‍ ഹുസൈന്. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില തന്നെയേ ഇവക്കും വരുന്നുള്ളൂ. എന്നാല്‍ ഇടത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പോലും തുടര്‍ച്ചയായ ചികിത്സ കനത്ത ഭാരമാകുന്നു. ഈ അവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. അദ്ദേഹം പറയുന്നു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒന്ന് വീതം ഉണ്ടായാല്‍ അതിനും പരിഹാരമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. </span><br />
<span style="font-size: x-large;">സര്‍ക്കാര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കുന്ന കാര്യങ്ങളാണിവയെല്ലാമെന്ന് ഡോ എന്‍ കെ സാദിഖ്. മാനസികാതുരാലയങ്ങളുടെ മുഖച്ഛായ മാറണമെങ്കില്‍ നിര്‍മാണ മേഖലയുടെ അടിസ്ഥാന തത്വം തന്നെ മാറണം. ഗവ ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് കൃത്യമായ പ്ലാനുകളില്ല. സൂപ്പര്‍വൈസ് ചെയ്യുന്നതിന് ആളില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കെട്ടിടങ്ങള്‍ ഒന്നിനും കൊള്ളാത്ത രീതിയിലാണ് പണികഴിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.</span><br />
<span style="font-size: x-large;">എന്തായാലും രോഗം ചങ്ങലക്ക് തന്നെയാണ്. അത് ഇനിയെങ്കിലും തിരിച്ചറിയാന്‍ തയ്യാറാകുകയാണ് അധികൃതര്‍ ആദ്യം ചെയ്യേണ്ടത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനും നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ എങ്കിലും നടപ്പാക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍? (അവസാനിച്ചു.)</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">മദ്യാസക്തിയും മനോരോഗം</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcVcU-OdTr6DchEFI8QzP8AgL_dFe__NSnZcKfy0yG1zGZPa3-Kdad4Gt3YNJe_0VvBThL0-IxQBnpbTnvxPFwtBrWgqJ1iM69QjFj34B46SYMByjrTfSVIadKS-t59uIYBXHcG3TmHVU/s1600/444444444444444.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="110" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcVcU-OdTr6DchEFI8QzP8AgL_dFe__NSnZcKfy0yG1zGZPa3-Kdad4Gt3YNJe_0VvBThL0-IxQBnpbTnvxPFwtBrWgqJ1iM69QjFj34B46SYMByjrTfSVIadKS-t59uIYBXHcG3TmHVU/s320/444444444444444.jpg" width="320" /></a></div>
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള രോഗമാണ് മദ്യാസക്തി. മദ്യപാനം അതിന് അടിമപ്പെട്ടവരില്‍ ഗുരുതരമായ ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളും ഉണ്ടാക്കുന്നു. സാമൂഹികമായ പ്രശ്നങ്ങള്‍ വേറെയും സൃഷ്ടിക്കുന്നു. പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കാണുന്നു.</span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;"> വിഷാദ രോഗം മദ്യപന്മാരില് സാധാരണമാണ്. മദ്യം നിര്‍ത്തുമ്പോഴും താത്കാലികമായി വിഷാദ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. ഇത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെക്കൂടുതലാണ്. മദ്യപിക്കുന്നവര്‍ കൂടുതല്‍ പുകവലിക്കുന്നു. മയക്കുമരുന്നും ഉപയോഗിക്കുന്നു. പങ്കാളിയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയ രോഗവും ഇവരില്‍ കൂടുതലാണ്. മദ്യപരില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാല്‍ ലൈംഗിക ശേഷി കുറക്കുന്നു എന്നതാണ് സത്യം. </span><br />
<span style="font-size: x-large;"><br /></span>
<span style="font-size: x-large;">പ്രാചീന കാലങ്ങളില്‍ കഞ്ചാവിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കഠിനമായ ചര്‍ദ്ദിക്കും വേദനക്കും അപസ്മാരത്തിനും മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവിന്റെ ദൂശ്യവശങ്ങളില് ഏറ്റവും മാരകം അതുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ തന്നെയാണ്. ആദ്യമായി ഉപയോഗിക്കുന്നവരില്‍ തീവ്രമായ ഉത്കണ്ഠ, പേടി, സ്ഥലകാലവിഭ്രാന്തി, സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ , ആത്മഹത്യാ ചിന്ത, അക്രമവാസന എന്നിവ ഉണ്ടാക്കുന്നു. ശരീരത്തേക്കാള്‍ കൂടുതല്‍ മസ്തിഷ്കത്തിന്റെ ശക്തികേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മയക്കുമരുന്നുകളും മാദക ദ്രവ്യങ്ങളും മനുഷ്യമനസ്സിന്റെ സ്വാഭാവികമായ താളത്തെയാണ് തെറ്റിക്കുന്നത്. ഈ താളഭ്രംശനം ഭ്രാന്ത് എന്ന അവസ്ഥയിലേക്ക് പിച്ചവെക്കുന്നു.</span><br />
<div>
<br /></div>
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-88503150157313024552013-01-11T04:48:00.002-08:002013-01-11T04:48:52.430-08:00മാനസികാതുരാലയങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ part 3<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-yXFs1AfQjXY/UPAJ4NvtE4I/AAAAAAAAAxM/7OINiuk91xg/s1600/sath+1111111111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-yXFs1AfQjXY/UPAJ4NvtE4I/AAAAAAAAAxM/7OINiuk91xg/s1600/sath+1111111111.jpg" /></a></div>
<span style="font-family: Meera; font-size: large;"><b>കുതിരവട്ടം</b> മാനസികാരോഗ്യ കേന്ദ്രം 1872ല്‍
സ്ഥാപിച്ചതായാണ് ചരിത്രരേഖകള്‍. മലബാറില്‍ 1850കള്‍ മുതല്‍ ബ്രിട്ടീഷ്
അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളില്‍ എല്ലാം തകര്‍ന്ന് മനോനില തെറ്റിയ
പൂക്കോട്ടൂരിലെ മാപ്പിളമാരായിരുന്നു ആദ്യത്തെ അന്തേവാസികള്‍. ചരിത്രം
വളച്ചൊടിക്കാനും ചിലരെ നിലക്കു നിര്‍ത്താനും അവര്‍ ഈ കേന്ദ്രത്തെ ഉപയോഗിച്ചു
പോന്നിരുന്നു. പില്ക്കാലത്ത് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനോരോഗികളുടെ
പ്രതീക്ഷയായി കേന്ദ്രം. എന്നാല്‍ എല്ലാവര്ക്കും പുച്ഛവും അവജ്ഞയുമാണ്. എവിടെയാണ്
വീടെന്ന് ചോദിക്കുമ്പോള്‍ കുതിരവട്ടത്തെന്ന് പറയാന്‍ മടിക്കുന്നവരും ഏത്
ആശുപത്രിയിലാ ജോലിയെന്ന് അന്വേഷിച്ചാല്‍ പറയാന്‍ അറക്കുന്നവരും ഇന്നുണ്ട്.
ഇവിടേക്ക് വരാന്‍ മടിക്കുന്ന ഡോക്ടര്‍മാര്‍ പോലുമുണ്ട്. <br />ഉയര്‍ച്ചയുടെ
പടവുകള്‍ ഓരോന്നായി താണ്ടുമ്പോഴും പരാധീനതകള്‍ മറുവശത്ത് ഈ കേന്ദ്രത്തെ ശ്വാസം
മുട്ടിക്കുന്നുണ്ട്. അസൗകര്യങ്ങളുടെ നിറവില്‍ 1500 രോഗികളെ പാര്‍പ്പിച്ച ഭൂതകാലം ഈ
ആതുരാലയത്തിന് ഓര്‍ത്തെടുക്കാനുണ്ട്. എന്നാല്‍ ഇന്ന് 592 പേരാണിവിടെയുള്ളത്.
336 പുരുഷന് മാരും 256 സ്ത്രീകളും. ഫാമിലി തെറാപ്പി വാര്‍ഡില്‍ 150 പേരുണ്ട്.
ഇവരെ പരിചരിക്കാന്‍ ബന്ധുക്കളുണ്ടാകും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും
ഇത്തരത്തിലുള്ള ഓരോ വാര്‍ഡുണ്ട്. ക്ലോസ്ഡ് വാര്‍ഡില്‍ 350 പേരാണുള്ളത്. ഇവരെ
പരിചരിക്കാന്‍ ബന്ധുക്കളില്ല. ചിലരുടെ വീടോ നാടോ എവിടെയാണെന്നറിയില്ല. ബന്ധുക്കളെ
കണ്ടെത്താത്തവര്‍, സംരക്ഷിക്കാനാളില്ലാത്തവര്‍, ഉണ്ടായിട്ടും കൊണ്ടുപോകാത്തവര്‍...</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-ANUWt1s57M8/UPAJ9OR6ZNI/AAAAAAAAAxU/MRUlg_7eKIU/s1600/3333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-ANUWt1s57M8/UPAJ9OR6ZNI/AAAAAAAAAxU/MRUlg_7eKIU/s1600/3333333333333.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-hyb_8gm0Il4/UPAKAbXqcTI/AAAAAAAAAxc/r8cC_XaGVAE/s1600/2222222222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-hyb_8gm0Il4/UPAKAbXqcTI/AAAAAAAAAxc/r8cC_XaGVAE/s1600/2222222222222222.jpg" /></a></div>
<span style="font-family: Meera; font-size: large;"><br />ഫോറന്‍സിക് വാര്‍ഡിലും 150 രോഗികള്‍ ഉണ്ട്. കുറ്റകൃത്യങ്ങളില്‍
ശിക്ഷിക്കപ്പെട്ടവര്‍, വിചാരണയില്‍ കഴിയുന്നവര്‍, റിമാന്‍ഡ് പ്രതികള്‍,
കുറ്റവിമുക്തരാക്കപ്പെട്ടിട്ടും മോചനം സാധ്യമാകാത്തവര്‍, അലഞ്ഞു തിരിഞ്ഞ്
നടക്കുന്നതിനിടെ കോടതി മുഖാന്തരം അയക്കുന്നവര്‍ ... <br />മറ്റാരും അഭയമില്ലാത്ത 256
സ്ത്രീകളില്‍ 88 പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 133 പേരും
മലയാളികളാണ്. സങ്കടകരമായ കാര്യം ഇവരില്‍ 17 പേരുടെ ബന്ധുക്കള്‍ മാത്രമേ
എന്നെങ്കിലും വന്ന് നോക്കാറുള്ളൂ എന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍
നിന്നുള്ളവരെക്കുറിച്ച് ബന്ധുക്കള്‍ക്കറിയാത്തതുകൊണ്ടാ അവരെ അറിയിക്കാന്‍
സാധിക്കാത്തതു കൊണ്ടോ ആണ്. എന്നാല്‍ മലയാളികളില്‍ പലരും എല്ലാം അറിഞ്ഞു തന്നെ മുഖം
തിരിക്കുന്നു. 336 പുരുഷന്മാരില് 273 പേരാണ് ഉടായോരില്ലാത്തവരുടെ
സെല്ലുകളിലുള്ളത്. 216 പേരും കേരളീയരാണ്. 77 പേര് ഇതര സംസ്ഥാനങ്ങളിലുള്ളവരും.
107 പേരുടെ ബന്ധുക്കള്‍ വല്ലപ്പോഴുമൊന്ന് എത്തി നോക്കാറുണ്ട്. ശേഷിക്കുന്ന 166
പേരും അനന്തമായ കാത്തിരിപ്പിലാണ്. ഇവരില്‍ 200 പേരെങ്കിലും കാര്യമായ
അസുഖമുള്ളവരേയല്ല.</span><br />
<span style="font-family: Meera; font-size: large;"><br />കേരളാ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമുള്ള സ്റ്റാഫ്
പാറ്റേണ്‍ ഇവിടെ നടപ്പായിട്ടില്ല. 600 രോഗികളുടെ ആവശ്യത്തിന് ഇന്നും 24 മണിക്കൂര്‍
പ്രവര്‍ത്തിക്കുന്ന ലാബില്ല. ഉള്ളതാകട്ടെ ഒരു ലാബ് ടെക്നീഷ്യന് മാത്രം.
അസമയത്ത് നെഞ്ചു വേദനയുണ്ടായാല്‍ ഇ സി ജി കൊടുക്കാനാളില്ല. മെഡിക്കല്‍
ഫിസിഷ്യനില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന രണ്ട് യൂനിറ്റിനെ മെഡിക്കല്‍
കോളജിലേക്ക് കരകടത്തിയതോടെ ആറ് ഡോക്ടര്‍മാരുടെ കുറവാണ് കേന്ദ്രത്തിനുണ്ടായത്.
മറ്റു ജീവനക്കാരുടെ കുറവ് വേറെയും. മൂന്ന് ഗവ ഹെല്‍ത്ത് സര്‍വീസ് യൂനിറ്റ്,
രണ്ട് മെഡിക്കല്‍ കോളജ് യൂനിറ്റ്, ഒരു ഇംഹാന്‍സ് യൂനിറ്റ് എന്നിങ്ങനെ ആറ്
യൂനിറ്റുകളിലെ ഡോക്ടര്‍മാര്‍ ചേര്‍ന്നതായിരുന്നു ഈ കേന്ദ്രം. രണ്ട് വര്‍ഷം
മുമ്പാണ് ഈ യൂനിറ്റുകളെ മാറ്റിയത്. പകരം സംവിധാനമുണ്ടാക്കിയില്ല. അപ്പോഴും നിരവധി
സൗകര്യങ്ങള്‍ നഷ്ടപ്പെട്ടു. ഇങ്ങനെ വളരുന്തോറും തളരുന്ന ഒരു പ്രസ്ഥാനമായി ഈ
സ്ഥാപനം മാറുമ്പോഴും അധികൃതര്‍ ഉറക്കമുണരുന്നേയില്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന്
പടിയിറങ്ങുന്നത് മൂന്ന് പ്രമുഖ ഡോക്ടര്‍മാരാണ്. <br />പേരൂര്‍ക്കട ആശുപത്രിയില്‍
450 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്. ഇപ്പോള്‍ അഞ്ഞൂറ്
പേരുണ്ട്. 36 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു ഈ ക്യാമ്പസ്. നാല് ഫോറന്‍സിക്
വാര്‍ഡുകളുണ്ട്. പരിതാപകരമാണ് ഇവയുടെ അവസ്ഥ. ഒമ്പതാം വാര്‍ഡിനെ നരകമെന്നാണ്
ജീവനക്കാര്‍ തന്നെ വിശേഷിപ്പിക്കുന്നത്. ഈ വാര്‍ഡുകളില്‍ 21 സിംഗിള്‍ സെല്‍
മുറികളും പത്ത് പേര്‍ക്ക് പാര്‍ക്കാവുന്ന രണ്ട് ഹാളുകളുമാണുള്ളത്. 41 പേര്‍ക്കു
മാത്രം സൗകര്യമുള്ള സ്ഥലത്ത് ഇപ്പോഴും എഴുപതോ എണ്‍പതോ പേരുണ്ട്.
അക്രമകാരികളാണെന്നറിഞ്ഞുതന്നെ പത്തോളം പേരെ ഒറ്റക്ക് പാര്‍പ്പിക്കുന്നു.
മറ്റെന്ത് ചെയ്യും? 11 സിംഗിള്‍ സെല്‍ മുറികളില്‍ ഓരോന്നിലും ഒന്നിലധികം പേരെ
പാര്‍പ്പിക്കേണ്ടി വരുന്നു. ഈ അവസ്ഥയില്‍ എങ്ങനെ സംഘട്ടനങ്ങള്‍ ഉണ്ടാകാതിരിക്കും?
ജീവനക്കാര്‍ ചോദിക്കുന്നു. വെളിച്ചമില്ലാത്ത സെല്‍ മുറികളാണ് പലതും.
കെട്ടിടത്തിന്റെ ഘടന മൂലം രോഗികളെ നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക്
സാധിക്കുന്നില്ല. ഏറെ സുരക്ഷിതവും നിരീക്ഷണ സൗകര്യവുമുള്ളതാകണം ഫോറന്‍സിക്
വാര്‍ഡുകള്‍ എന്നിരിക്കേയാണ് പഴഞ്ചന്‍ ജയിലറകള്‍ പോലുള്ള സെല്ലുകള്‍.
<br />ഫോറന്‍സിക് വാര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള
വാര്‍ഡുകള്‍ക്ക് രാത്രി സമയത്ത് ഒരു സ്റ്റാഫ് നഴ്സ് മാത്രമാണുണ്ടാകുന്നത്.
ആശുപത്രിയില്‍ നൂറ് നഴ്സുമാര്‍ വേണം. ഉള്ളത് 50 മാത്രം. നഴ്സിംഗ്
അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലായി 44 എണ്ണമാണ് ഒഴിഞ്ഞു
കിടക്കുന്നത്. <br />ഒരുപാട് സമയം ചെലവഴിച്ച് ഓരോ രോഗിയുടെയും രോഗാവസ്ഥ
വിലയിരുത്തി ചികിത്സ നല്‍കേണ്ട രോഗികളാണിവിടെയുണ്ടാകുക. എന്നാല്‍ കേരളത്തിലെ
ഫോറന്‍സിക് വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത് ആശുപത്രിയില്‍ നിന്ന് ഏറെ മാറിയോ
വിദൂരമായ കോണുകളിലോ ആണ്. അടിയന്തര ചികിത്സ ആവശ്യമുള്ള ഇവര്‍ക്ക് ഏറെ ശ്രദ്ധയും
പരിചരണവും അത്യാവശ്യമാണ്. അവരെ ശ്രദ്ധിക്കാന്‍ കഴിയാത്ത രീതിയിലാണ് ആശുപത്രി
സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ മാനസിക രോഗം ബാധിച്ചവര്‍ മറ്റുള്ളവരുടെ ജീവന് മാത്രമല്ല സ്വന്തം ജീവന്
തന്നെ അപായപ്പെടുത്താറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സുരക്ഷയും
ശുശ്രൂഷിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ അതിനുള്ള സാഹചര്യം
മാനസികാരോഗ്യ കേന്ദ്രങ്ങളിലില്ല. ആവശ്യമായ ജീവനക്കാരുടെ എണ്ണവുമില്ല. അക്രമം
തടയുകയും ചികിത്സ നല്‍കുകയും ചെയ്യുന്നത് പോലെ പ്രധാനമാണ് രോഗികളുടെ
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതും. ഈ സാഹചര്യത്തില്‍ അതും
പാലിക്കപ്പെടാനാകുന്നില്ല. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-66745fNlhSg/UPAKHYN9j1I/AAAAAAAAAxk/KbSWi6y5cMo/s1600/44444444444.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-66745fNlhSg/UPAKHYN9j1I/AAAAAAAAAxk/KbSWi6y5cMo/s1600/44444444444.jpg" /></a></div>
<span style="font-family: Meera; font-size: large;"><br />ഡോക്ടര്‍മാരേക്കാള്‍ രോഗികള്‍ക്കൊപ്പം
ചെലവഴിക്കുന്നത് മറ്റു ജീവനക്കാരാണ്. സൈക്യാട്രിസ്റ്റ് നഴ്സ് എന്ന തസ്തിക
സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. സാധാരണ ആശുപത്രികളിലെ നഴ്സിംഗ് അസിസ്റ്റന്റും
പാര്‍ട്ട് ടൈം സീപ്പറും ഒക്കെതന്നെയാണിവിടെയും ഉള്ളത്. ഇവരൊന്നും
മനോരോഗത്തെക്കുറിച്ചോ രോഗികളുടെ മനഃശാസ്ത്രത്തെക്കുറിച്ചോ ഒരു പരിശീലനവും
ലഭിച്ചവരല്ല. ശിക്ഷണ നടപടി എന്ന നിലയിലാണ് പലരേയും ഇവിടേക്ക്
മാറ്റിയിട്ടുള്ളതെന്നും ആേക്ഷപ മുണ്ട്. മനോരോഗത്തിന്റെ ബാലപാഠം അവര്‍
കേള്‍ക്കുന്നത് ഇവിടെ എത്തുമ്പോഴാണ്. കുറേക്കാലം ആശുപത്രിയുടെയും രോഗികളുടെയും
മനസ്സ് ഇവര്‍ പഠിച്ചെടുക്കുമ്പോഴേക്ക് മറ്റൊരിടത്തേക്ക് മാറിപ്പോയിട്ടുണ്ടാകും.
ഫലത്തില്‍ രോഗികള്‍ക്കിതിന്റെ ഫലം ലഭിക്കുന്നേയില്ല. കോഴിക്കോട് കേന്ദ്രത്തിലെ ഡോ.
കമാല്‍ ഹുസൈന് പറയുന്നു. <br />തമ്മില്‍ ഭേദമെന്ന് പറയാവുന്നത് തൃശൂരിലെ
ആശുപത്രിയാണ്. ഇവിടെ 12 വര്‍ഷം മുമ്പാണ് ഒരാള്‍ കൊല്ലപ്പെട്ടത്. രോഗികള്‍
അക്രമാസക്തരാകുമ്പോള്‍ ഉണ്ടാകുന്ന പതിവ് പ്രതിസന്ധി പരിഹരിക്കാനുള്ള ജീവനക്കാരുടെ
കുറവ് ഇവിടെയുമുണ്ട്. എല്ലാ മേഖലയിലും ആള്‍ക്ഷാമവും നേരിടുന്നു. എങ്കിലും വലിയ
കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകുന്നു എന്നാണ് സൈക്കോളജിസ്റ്റ് ഡോ.
സുബ്രഹ്മണ്യന് പറയുന്നത്. <br />മൂന്ന് ആശുപത്രികളിലേയും ഇരുണ്ട മുറികളില്‍
കഴിയുന്നവരില്‍ ബന്ധുക്കള്‍ തിരസ്കരിച്ചവരുടെ നിഷ്കളങ്ക മുഖങ്ങള്‍ക്ക് കൃത്യമായ
കണക്ക് തന്നെയില്ല. വ്യര്‍ഥമായ ഈ കാത്തിരിപ്പ് തീവ്രവും അസഹ്യവുമാണ്. എന്നാല്‍
ഇത്തരക്കാരെ തേടി ചിലപ്പോള്‍ ബന്ധുക്കള്‍ വരും. പക്ഷേ, രണ്ടോ മൂന്നോ
ആഴ്ചക്കുള്ളില്‍ അവരെ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും. അവര്‍ക്ക് വേണ്ടത്
ഇവരുടെ സ്വത്തുക്കള്‍ മാത്രമാണ്. അവരെക്കുറിച്ച് ............ </span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-68210280101531485052013-01-08T11:56:00.001-08:002013-01-08T12:00:39.101-08:00മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍ <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-Zrl_1uqBv80/UOx5Z6FVKvI/AAAAAAAAAwc/Vkwr_Gs7slY/s1600/333333333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-Zrl_1uqBv80/UOx5Z6FVKvI/AAAAAAAAAwc/Vkwr_Gs7slY/s1600/333333333333333333.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ കടുത്ത ആള്‍ക്ഷാമമാണ് നേരിടുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റായ ഡോ. എം ടി ഹാരിഷ് പറയുന്നു. സൈക്യാട്രിസ്റ്റ് നഴ്സുമാരുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടേയില്ലെന്ന് നിയമസഭാ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.</span><br />
<span style="font-size: large;">ശരീരമുള്ളവര്‍ക്ക് ശാരീരിക രോഗം വരുന്നത് പോലെ തന്നെയാണ് മനസ്സുള്ളവര്‍ക്ക് മാനസിക രോഗവും വരുന്നത്. എന്നാല്‍ കേരളീയരിലെ ഭൂരിഭാഗം വരുന്ന ജനവിഭാത്തിന് ഈ രോഗത്തെക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല എന്നതാണ് നേര്. </span><br />
<span style="font-size: large;">ആയുര്‍ദൈര്‍ഘ്യം, പോഷകാഹാര ലഭ്യത, രോഗപ്രതിരോധ കുത്തിവെപ്പുകള്‍, ആരോഗ്യ സാക്ഷരത എന്നിവയിലെല്ലാം കേരളം മികച്ചു നില്ക്കുന്നു. ഇതിനെ കേരളത്തിന്റെ ആരോഗ്യ മോഡല്‍ എന്നു വിളിച്ച് ഊറ്റം കൊള്ളുന്നു. എന്നാല്‍ ശാരീരികാരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന കേരളം മാനസികാരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ വളരെ പിറകില്‍ നില്ക്കുന്നു. ആരോഗ്യ സാക്ഷരതയുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നവര്‍ എന്തുകൊണ്ടാണ് മനോരോഗികളുടെ വേദനകളെ തിരിച്ചറിയാത്തത്?</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-d4hU0QzW9zc/UOx5fmsaKZI/AAAAAAAAAwk/jQg9skKbUMg/s1600/222222222222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-d4hU0QzW9zc/UOx5fmsaKZI/AAAAAAAAAwk/jQg9skKbUMg/s1600/222222222222222222.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷയം, കുഷ്ഠം, മനോരോഗങ്ങള്‍ എന്നിവക്ക് കൃത്യമായ ചികിത്സ ലഭ്യമായിരുന്നില്ല. ഇത്തരം രോഗങ്ങള്‍ ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു പതിവ്. പകര്‍ച്ചവ്യാധി എന്ന ഭീതിയായിരുന്നു കുഷ്ഠ രോഗിയേയും ക്ഷയരോഗിയേയും ആട്ടിയോടിക്കാനുണ്ടായിരുന്ന കാരണമെങ്കില്‍ മനോരോഗികള്‍ അക്രമാസക്തരാകുന്നതിനാലായിരുന്നു ചങ്ങലകളിലും ഇരുട്ടു മുറികളിലും തളച്ചിട്ടിരുന്നത്. എന്നാല്‍ 1966ന് ശേഷം ഫലപ്രദമായ മരുന്നുകള്‍ മനോരോഗങ്ങള്‍ക്കും ലഭ്യമായി. ഈ മരുന്നുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍ പുതു ജീവിതത്തിലേക്ക് നടന്നു കയറി. എന്നാല്‍ ഇന്ത്യയിലെ പഴഞ്ചന്‍ സംവിധാനങ്ങള്‍ക്ക് മാത്രം ഈ വിജയകഥളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ആയില്ല. വൈദ്യശാസ്ത്രം മറ്റു പല രംഗങ്ങളിലും പുരോഗതി കൈവരിച്ചപ്പോഴും മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് ശരിയാണ്. മനോരോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ആദ്യ കാലങ്ങളിലുണ്ടായിരുന്ന തെറ്റായ ധാരണകളെ മാറ്റിയെഴുതാന്‍ കൂടുതല്‍ സമയവും വേണ്ടിവന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമായതിനാല്‍ അവര്‍ക്കുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കുമെന്നും തെറ്റിദ്ധരിക്കപ്പെട്ടു. എഴുപതുകളുടെ തുടക്കംവരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ ഈ കാലത്ത് യു എസ,് യു കെ പ്രൊജക്ട് പുറത്തു വന്നതോടെയാണ് അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള മനോവിദഗ്ധര്‍ ഈ രോഗ നിര്‍ണയത്തില്‍ നടത്തുന്ന വന്‍ വ്യത്യാസം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മനോരോഗങ്ങളെ കൃത്യമായി നിര്‍വചിക്കാനായി. രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. രോഗനിര്‍ണയത്തിലും തരം തിരിക്കലിലുമുണ്ടായ വ്യക്തത പുതിയ ഔഷധങ്ങള്‍ കണ്ടെത്താനും പരീക്ഷണങ്ങളിലേര്‍പ്പെടാനും സഹായകവുമായി. മനോരോഗം ബാധിച്ചാല്‍ ആയുഷ്കാലം മുഴുവന്‍ ഇരുട്ടു മുറികളില്‍ തളച്ചിടപ്പെട്ട് ചികിത്സ തുടരേണ്ടവരാണെന്ന ധാരണയും തിരുത്തി എഴുതി. ഫലപ്രദമായ മരുന്നുകളുടെ വരവോടെ ദീര്‍ഘകാലമായി ഇരുട്ടു മുറികള്‍ക്കകത്ത് കഴിഞ്ഞിരുന്ന രോഗികള്‍ക്കും പുതുജീവിതം സാധ്യമായി. ദീര്‍ഘകാലം ചികിത്സ വേണ്ടി വരുന്നവര്‍ക്ക് സാമൂഹിക മാനസികാരോഗ്യ പദ്ധതികളും ആരംഭിച്ചു. </span><br />
<span style="font-size: large;">ഇതുമൂലം മനോരോഗികളില്‍ ഭൂരിഭാഗവും കുടുംബത്തോടൊപ്പം എന്തെങ്കിലും തൊഴിലിലേര്‍പ്പെട്ട് സ്വതന്ത്രരായി ജീവിക്കുന്ന അവസ്ഥ മറ്റു രാജ്യങ്ങളിലുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ മനോരോഗചികിത്സാരംഗം അവഗണിക്കപ്പെട്ടു കിടന്നു. സ്ഥിതി മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 1982ല്‍ ദേശീയ മാനസികാരോഗ്യ പരിപാടി നടപ്പാക്കിയെങ്കിലും മറ്റു കേന്ദ്ര ആരോഗ്യ പദ്ധതിക്കുണ്ടായതു പോലുള്ള ജനപിന്തുണയോ ധനസഹായമോ ഈ പദ്ധതിയെ തുണച്ചില്ല. ഈ അവജ്ഞയുടെ തുടര്‍ച്ച പിന്നെയും നീണ്ടു. അല്‍പ്പമെങ്കിലും മാറ്റമുണ്ടാകാന്‍ ഒമ്പതാം പഞ്ചവത്സര പദ്ധതി വരെ കാത്തിരിക്കേണ്ടിയും വന്നു.</span><br />
<span style="font-size: large;">മനോരോഗങ്ങളോടുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന് സാമൂഹിക അവജ്ഞയാണ്. പലപ്പോഴും രോഗം കണ്ടുപിടിക്കാന്‍ വൈകുന്നു. കണ്ടെത്തിയാലോ ശരിയായ ചികിത്സ നേരത്തെ ലഭ്യമാക്കാനും കഴിയുന്നില്ല. പലപ്പോഴും വൈകി ചികിത്സ തുടങ്ങുന്നതും ശരിയായ തുടര്‍ചികിത്സ നല്കാത്തതുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന് ചൂണ്ടിക്കാട്ടുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-jJWW92wINRY/UOx5tKslYzI/AAAAAAAAAws/LeDEeFZfIj0/s1600/333333333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-jJWW92wINRY/UOx5tKslYzI/AAAAAAAAAws/LeDEeFZfIj0/s1600/333333333333333333.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-U8F6fGhKIwo/UOx50cAEYpI/AAAAAAAAAw0/dq6LPwJGngE/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-U8F6fGhKIwo/UOx50cAEYpI/AAAAAAAAAw0/dq6LPwJGngE/s1600/1.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഹൃദയത്തിന് അസുഖം വന്നാല്‍ അത് അഭിമാനമായി കരുതുന്നവരും മനോരോഗത്തെ അറപ്പോടെയാണ് സമീപിക്കുന്നത്. സത്യത്തില്‍ മനോരോഗം ഒരിക്കലും മാറില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും ഭൂരിഭാഗം ജനങ്ങളും. എന്നാല്‍ സത്യമതല്ല. നൂറിലധികം കാറ്റഗറികളില്‍ പെടുത്താവുന്ന മാനസിക രോഗങ്ങളുണ്ടെന്നാണ് ലോകാര്യോഗ സംഘടന പറയുന്നത്. ഇവക്കെല്ലാം തന്നെ ചികിത്സയും ഫലപ്രദമാണ്. തുടര്‍ച്ചയായി മരുന്ന് കഴിക്കുകയും രോഗിക്ക് പ്രത്യേക പരിഗണനയും ഉറച്ച പിന്തുണയുമുണ്ടെങ്കില്‍ മാറും. പ്രഷറും പ്രമേഹവും പോലെതന്നെയാണ് മാനസിക രോഗങ്ങളും. എന്നാല്‍ മറവി രോഗത്തിന് പ്രചാരത്തിലുള്ള മരുന്നുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഫലപ്രദമല്ല. എങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള കഴിവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണെന്ന് ഡോ. പി എന്‍ സുരേഷ് കുമാര്‍. ഈ തിരിച്ചറിവിലേക്ക് കേരളം എന്നെത്തുന്നുവോ അന്നേ ഈ അവസ്ഥക്ക് മാറ്റം വരികയുള്ളൂ. ആ അവസ്ഥക്ക് ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മനോരോഗികളുടെ ദുരവസ്ഥക്ക് കാരണം രോഗമല്ലെന്നും ദീര്‍ഘമായ ജയില്‍ ജീവിതത്തിനു തുല്യമായ ആശുപത്രിവാസമാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ മനോരോഗ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുവഴി രോഗിയുടെ വൈകാരിക പ്രതികരണ ശേഷി നശിക്കുന്നു. അവരില്‍ ആശയവിനിമയത്തിനുള്ള കഴിവ് കുറയുന്നു എന്നും അവര്‍ കണ്ടെത്തി. മരുന്നുകള്‍ മൂലം രോഗം മാറിയവരെ ആശുപത്രികളില്‍ തളച്ചിടാതെ സമൂഹത്തിലേക്ക് അയച്ചാല്‍ അവരുടെ സ്ഥിതി വളരെയേറെ മെച്ചപ്പെടുന്നുണ്ടെന്നുമായിരുന്നു സാക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്ന ദീര്‍ഘകാല പഠനങ്ങളും ഇതു ശരിവെച്ചു.</span><br />
<span style="font-size: large;"> ആശുപത്രികളില്‍ നിന്ന് എത്രയും പെട്ടെന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക, പുതിയ രോഗികളെ പ്രവേശിപ്പിക്കാതിരിക്കുക, ഭ്രാന്താശുപത്രികള് അടച്ചു പൂട്ടുക എന്നും ഇറ്റലിയിലെ ഏതാനും മനോരോഗ വിദഗ്ധര്‍ മുദ്രാവാക്യമുയര്‍ത്തി. </span><br />
<span style="font-size: large;">യൂറോപ്യന്‍ രാജ്യങ്ങളിലും ക്രമേണ വികസിത രാജ്യങ്ങളിലും എല്ലാം തന്നെ ഈ പ്രക്രിയ ആരംഭിച്ചു. ദീര്‍ഘകാലം രോഗികളെ അടച്ചിടുന്ന ആശുപത്രികള്‍ക്കുള്ള ധനസഹായങ്ങള്‍ അവര്‍ പരിമിതപ്പെടുത്തി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് കുറച്ചു. ദീര്‍ഘകാല ചികിത്സ വേണ്ടവരെ ശുശ്രൂഷിക്കാന്‍ സാമൂഹിക, മാനസിക ആരോഗ്യ പദ്ധതികളും ആരംഭിച്ചു. ഇതിലൂടെ മനോരോഗം ബാധിച്ചവരില്‍ ഭൂരിഭാഗം മനുഷ്യരും അവര്‍ക്കിടയില്‍ തന്നെ പുതിയ ജീവിതം നയിച്ചു തുടങ്ങി. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയോ? ചികിത്സാ രീതികള്‍ ഏറെ മാറി. എന്നിട്ടും ചികിത്സാ കേന്ദ്രങ്ങളെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. അവയെക്കുറിച്ച്....</span><br />
<br /></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-58042617643274823132013-01-04T21:46:00.001-08:002013-01-04T21:46:47.046-08:00സമനിലതെറ്റുന്നത് സമൂഹത്തിന്... പരമ്പര ഒന്നാം ഭാഗം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-CXe_FJo3LIE/UOe9kaoRaaI/AAAAAAAAAvk/ueuq6sIbALY/s1600/1+mental.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-CXe_FJo3LIE/UOe9kaoRaaI/AAAAAAAAAvk/ueuq6sIbALY/s1600/1+mental.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ആന്ധ്രാ</b> പ്രദേശുകാരനായിരുന്ന വെങ്കിടേശ്വപ്പയുടെ ജീവിതം കൊണ്ട് ആര്‍ക്കുമൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. തെരുവിന് പോലും ഭാരമായിരുന്നു ആ ജീവിതം. 2012 ആഗസ്റ്റ് ആറിന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടും വരെ ബീഹാറുകാരനായിരുന്ന സത്നാം സിംഗിന്റെ ജീവിതവും അങ്ങനെ തന്നെയായിരുന്നിരിക്കണം. എന്നാല്‍ മരണാനന്തരം അവരുടെ കഥയാകെ മാറി. പ്രതികരിക്കാനും പ്രതിഷേധിക്കാനും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനും രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പാഞ്ഞെത്തി. </span><br />
<span style="font-size: large;">പേരൂര്‍ക്കട ആശുപത്രിയെ മാനസികരോഗികളുടെ ശവപ്പറമ്പാക്കി മാറ്റുന്നുവെന്ന് നിയമസഭയില്‍ ഭരണകക്ഷിയിലെ എം എല്‍ എ തന്നെ പൊട്ടിത്തെറിച്ചു. രായ്ക്കുരാമാനം ആശുപത്രി സൂപ്രണ്ടിനെ നാടുകടത്തി. കടുത്ത മാനസിക രോഗമുള്ളവര്‍ക്കായി ഏകാംഗ സെല്‍ പണികഴിപ്പിക്കാന്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് പാഞ്ഞു. സെല്ലില്‍ സി സി ക്യാമറ സ്ഥാപിക്കാന്‍ കരാറിലൊപ്പിട്ടു. </span><br />
<span style="font-size: large;">കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കിടന്ന് പിടഞ്ഞു തീര്‍ന്ന ആദ്യ രക്തസാക്ഷികളായിരുന്നില്ല സത്നാംസിംഗും വെങ്കിടേശ്വപ്പയും. മുമ്പും ഇരകളും വേട്ടക്കാരും ഉണ്ടായിട്ടുണ്ട്. ഉണ്ടായികൊണ്ടുമിരിക്കുന്നു. സത്നാം സിംഗിന്റെ കൊലപാതകത്തിന് ശേഷം അതേ മാസം കൃഷ്ണന് എന്നയാളും പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. അത് അധികമാരും അറിഞ്ഞില്ല. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-iqnjjw6PB5Q/UOe9sfty2jI/AAAAAAAAAvs/QIOTKb-1BNo/s1600/222222222222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-iqnjjw6PB5Q/UOe9sfty2jI/AAAAAAAAAvs/QIOTKb-1BNo/s1600/222222222222222222.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><b>രാമനാട്ടുകരയിലെ </b>ചന്ദ്രനും കാഞ്ഞങ്ങാട്ടെ അരവിന്ദും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രക്തസാക്ഷികളായിരുന്നു. അടുത്ത രക്തസാക്ഷികളാകാന്‍ ഒരുങ്ങിയിരിക്കുന്നവരോ നൂറുകണക്കിനുണ്ട്. 30 വര്‍ഷത്തിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് കൊലപാതകങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഇ മുകുന്ദന് പറയുന്നത്. പക്ഷേ, ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഉണ്ടാകുന്നുണ്ട്. രോഗികള്‍ തമ്മിലും ജീവനക്കാരും രോഗികളും തമ്മിലും സംഘര്‍ഷങ്ങള്‍ പതിവാണ്. തൃശൂരും തിരുവനന്തപുരത്തുമുള്ള മനസികാരോഗ്യ കേന്ദ്രങ്ങളിലെല്ലാം ഇതാവര്‍ത്തിക്കുന്നു. തല തല്ലിയുടച്ചും ചെവി കടിച്ചുപറിച്ചും അക്രമാസക്തരാകുന്നവര്‍ വരുത്തിത്തീര്‍ക്കുന്ന പരുക്കുകള്‍ അനവധി. അങ്ങനെ മരണപ്പെട്ടവരും ഉണ്ട്. ഇതൊന്നുമില്ലാതിരിക്കുകയുമില്ല ഇത്തരം സ്ഥാപനങ്ങളില്‍. പ്രത്യേകിച്ചും ജീവനക്കാരുടെ എണ്ണം മരുന്നിന് മാത്രം ഉള്ളിടത്ത്. </span><br />
<span style="font-size: large;"> രോഗികളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവ്. പേരൂര്‍ക്കടയില്‍ ദിവസവും രണ്ടോ മൂന്നോ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതായി ആശുപത്രി അധികൃതര്‍. രോഗികളുടെ അക്രമത്തില്‍ കൈ ഒടിഞ്ഞവരും കാലൊടിഞ്ഞവരും കണ്ണ് തകര്‍ന്നവരും ഉണ്ടിവിടെ. ഇവരുടെ പരുക്കിനെത്തുടര്‍ന്ന് പലപ്പോഴും ലീവ് നല്‍കേണ്ടി വരുന്നു. അപ്പോഴും ജീവനക്കാരുടെ കുറവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൂപ്രണ്ടിനെ നാട് കടത്തിയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെ തസ്തിക പറിച്ച് നട്ടും അധികൃതര്‍ ഇത്രയൊക്കെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ ഈ സ്ഥാപനത്തില്‍ പുതിയൊരു ജീവനക്കാരനെപോലും നിയമിച്ചിട്ടില്ല. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-28UBFIWhv4M/UOe90FnGwHI/AAAAAAAAAv0/rr6kJDYxC5w/s1600/5555555555555.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-28UBFIWhv4M/UOe90FnGwHI/AAAAAAAAAv0/rr6kJDYxC5w/s1600/5555555555555.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-cNDTsLpqc3o/UOe9_kaBcZI/AAAAAAAAAv8/x37ot0UjN9o/s1600/5555555555555.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-cNDTsLpqc3o/UOe9_kaBcZI/AAAAAAAAAv8/x37ot0UjN9o/s1600/5555555555555.jpg" /></a></div>
<br />
<span style="font-size: large;"><b>കോഴിക്കോട് </b>കേന്ദ്രത്തില്‍ ഇടക്കിടെ രോഗികള്‍ ആത്മഹത്യ ചെയ്യുന്നതായി ഡോ. അബ്ദുല്‍ സാദിഖിന്റെ സാക്ഷ്യം. പക്ഷേ ജീവനക്കാര്‍ക്ക് നിസ്സഹായരായിരിക്കാനേ സാധിക്കുന്നുള്ളൂ. സംവിധാനങ്ങളുടെ അപര്യാപ്തത അത്രയും സ്ഫോടനാത്മകമാണ്. വേറെന്ത് ചെയ്യും? അദ്ദേഹം ചോദിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ എപ്പോഴും എന്തും സംഭവിക്കാം. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആര്‍ക്കാണ് ആകാംക്ഷയുള്ളത്? ഇനി ഒരു ഭൂകമ്പമുണ്ടാകുമ്പോള്‍ മാത്രം പൊട്ടിത്തെറിച്ചാല്‍ മതിയാകുമല്ലോ രാഷ്ട്രീയക്കാര്‍ക്കും ഭരണക്കാര്‍ക്കും. </span><br />
<span style="font-size: large;">സംസ്ഥാനത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം മൂന്ന് ശതമാനം വരുന്നു. ഏകദേശം ഒമ്പത് ലക്ഷത്തോളം മനുഷ്യര്‍. പ്രത്യക്ഷമായും പരോക്ഷമായും അന്‍പത് ലക്ഷത്തോളം ആളുകള്‍ ഈ പ്രശ്നത്തിന്റെ ദുരിതം പേറേണ്ടി വരുന്നുണ്ടെന്നാണ് കേരളത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷന് എം കെ ജയരാജ് പറയുന്നത്. എന്നാല്‍ അദ്ദേഹമിത് സാക്ഷ്യപ്പെടുത്തുന്നത് കേരളത്തില്‍ പ്രായത്തിനൊപ്പം മനസ്സെത്താത്ത കുട്ടികളെ പഠിപ്പിക്കുന്ന നാനൂറോളം സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ്. ഇതിലെവിടെയും മനസ്സിന്റെ സമനിലത്തെറ്റി ചിത്തഭ്രമത്തിന്റെ തടവറകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ നിലവിളികളില്ല. അവരുടെ കണ്ണീരും കാത്തിരിപ്പും വേദനയും വേവലാതികളും പങ്ക് വെക്കപ്പെടുന്നില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>മാനസികാരോ</b>ഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍ നിര്‍ണയിക്കണമെന്നും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്നുമുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന അത്യാവശ്യത്തിനും അത്ര തന്നെ വയസ്സുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ഈ ആവശ്യം നിരന്തരം ഉയര്‍ത്തിയിട്ടും അധികൃതര്‍ ചൊവിക്കൊള്ളുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ അസി പ്രൊഫസറുമായ ഡോ. കെ പി ജയപ്രകാശ് ആരോപിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>തിരുവന്തപുരം</b> മാനസികാരോഗ്യ കേന്ദ്രത്തില്‍ ഈയിടെ ഉണ്ടായ രണ്ട് മരണങ്ങളും നടന്നത് ഫോറന്‍സിക് വിഭാഗത്തിലാണ്. അസൗകര്യങ്ങളുടെ നടുവിലാണ് ഈ വാര്‍ഡ്. ''രാത്രി സമയങ്ങളില്‍ ഇവിടെ ഡ്യൂട്ടിക്ക് ഒരു സ്റ്റാഫ് നഴ്സ് മാത്രമാണുണ്ടാകുക. ഫോറന്‍സിക് വാര്‍ഡിലേതടക്കമുള്ള ഡ്യൂട്ടി ഇവരൊറ്റക്ക് ചെയ്യണം. എങ്ങനെ ഒരാള്‍ക്ക് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും? പത്ത് പേര് ചേര്‍ന്നെടുക്കേണ്ട ഭാരം ഒരാളുടെ ചുമലില്‍ കയറ്റിവെച്ചാല്‍ എന്തു സംഭവിക്കും. അതാണ് ഇവിടെയും സംഭവിച്ചത്.''- അദ്ദേഹം പറയുന്നു.</span><br />
<span style="font-size: large;"><b>കോഴിക്കോട്</b> കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മാത്രം 592 രോഗികളുണ്ട്. 474 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനത്തിലാണ് ഇത്രയും രോഗികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ഇവിടെയും ഏതെങ്കിലുമൊരു രോഗി അക്രമാസക്തനായി അത്യാഹിതം സംഭവിക്കേണ്ടി വരും ഏര്‍പ്പെടുത്താന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ആലോചിക്കാനെങ്കിലും. കേരളത്തിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആതുരാലങ്ങളില്‍ മാത്രം 1450 രോഗികള്‍ ഉണ്ട്. ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് തന്നെ; 592 പേര്. രണ്ടാമത് തിരവനന്തപുരം പേരൂര്‍ക്കടയിലും. 500നുമുകളില്‍. 450 രോഗികളെ പാര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്നാണ് പറയുന്നത്. തൃശൂരിലെ പടിഞ്ഞാറേക്കോട്ടയില്‍ 350 രോഗികളാണുള്ളത്.</span><br />
<span style="font-size: large;"> ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. ഒറ്റപ്പെടലിന്റെ അസഹ്യമായ വേദനകളുടെ തുരുത്തുകളിലാണവരുടെ ശിഷ്ട കാലം. എല്ലാ അഭയവും നഷ്ടമായവരുടെ ഒടുവിലത്തെ അത്താണി. പക്ഷേ സുരക്ഷിതമാണോ ഈ ജീവിതം? അല്ല തന്നെ. ''കോഴിക്കോട് കേന്ദ്രത്തിലെ 250 പേരെ എങ്കിലും ഇവിടെ താമസിപ്പിക്കേണ്ടവരല്ല. അവര്‍ക്ക് കാര്യമായ അസുഖങ്ങളില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടത് പുനരധിവാസ കേന്ദ്രങ്ങളാണ്.'' ഡോ എന്‍ കെ അബ്ദുല്‍ സാദിഖ് പറയുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-liYwuIQi9xk/UOe-LsDHFoI/AAAAAAAAAwE/UpNxCp-LioE/s1600/333333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-liYwuIQi9xk/UOe-LsDHFoI/AAAAAAAAAwE/UpNxCp-LioE/s1600/333333333333333.jpg" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><b>ഏറ്റവും</b> കൂടുതല്‍ രോഗികള്‍ ജീവിത സായാഹ്നത്തിലേക്ക് കടന്നവരാണ്. വാര്‍ധക്യത്തിലെ അനാഥത്വത്തോട് മാത്രമല്ല ഈ മനസ്സുകള്‍ക്ക് പടവെട്ടേണ്ടത്; മറ്റു രോഗങ്ങളോട് കൂടിയാണ്. മനസ്സിന്റെ സമനില തെറ്റിയവര്‍ക്കൊപ്പം ഒരസുഖമില്ലാത്തവരും ജീവിച്ച്, മരിച്ചേ മതിയാകൂ എന്ന ക്രൂരതയെ കൂടിയാണവര്‍ അഭിമുഖീകരിക്കുന്നത്.</span><br />
<span style="font-size: large;">ആശുപത്രി അധികൃതരുടെ അവഗണനയേക്കാള്‍ അവര്‍ പറയുന്നത് ഉറ്റവരും ഉടയവരും കാണിച്ചുകൂട്ടിയ വെറുപ്പിന്റേയും അറപ്പിന്റേയും അറ്റമില്ലാത്ത പീഡനങ്ങളാണ്. എത്ര വേദനാ ജനകമാണ് അവര്‍ കാണിച്ചു കൂട്ടുന്ന അവഹേളനത്തിന്റെ ക്രൂരതകള്‍. </span><br />
<span style="font-size: large;">25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയിട്ടും ഇന്നും വീടണയാനാകാത്ത 30 പേര് കുതിരവട്ടം ആശുപത്രിയില്‍ കഴിയുന്നുണ്ടെന്ന് പറയുന്നു ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറായിരുന്ന അജിത കുമാരി. ഒരു മാസം മുമ്പ് വരെ ഇവര്‍ കോഴിക്കോടായിരുന്നു. ഈ രോഗികളുടെ ബന്ധുക്കളെയെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും ജീവിത കാലം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ പാവങ്ങള്‍. കാത്തിരുന്ന് കാത്തിരുന്ന് ആരെയും കാണാതെ മരിച്ചൊടുങ്ങുന്നു. മരണാനന്തരം ആ മൃതദേഹം ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്തവരും ഉണ്ട് മലയാളികളില്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇതിലപ്പുറമെങ്ങനെയാണ് മനുഷ്യന് തരം താഴാനാകുക? ഇവരുടെ മുഖങ്ങള്‍ തുറന്നു കാണിക്കുന്നത് മലയാളികളുടെ കപടസദാചാരത്തെയാണ്. എന്തുകൊണ്ടാണ് മലയാളികള്‍ മാത്രം മാറാത്തത്? എവിടെയാണ് കുഴപ്പം...</span><br />
<span style="font-size: large;"> അതെക്കുറിച്ച്....</span><br />
<br />
</div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-76719997245174645162013-01-01T06:29:00.000-08:002013-01-01T06:29:13.386-08:00മാനസികാരോഗ്യ കേന്ദ്രങ്ങളല്ല; മനോരോഗ കേന്ദ്രങ്ങള്‍ പരമ്പര 1<div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera; font-size: x-large;"><br /><b>സിറാജ് പത്രത്തില്‍ ഡിസംബര്‍ 25 മുതല്‍ </b></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-8o4rrOfyZBo/UOLyUmnODyI/AAAAAAAAAu8/aLFstDwbqj4/s1600/mental+2222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-8o4rrOfyZBo/UOLyUmnODyI/AAAAAAAAAu8/aLFstDwbqj4/s1600/mental+2222.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-sPa89M_Oig8/UOLybc7os6I/AAAAAAAAAvE/QcQw6FunDrI/s1600/mental+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-sPa89M_Oig8/UOLybc7os6I/AAAAAAAAAvE/QcQw6FunDrI/s1600/mental+1.jpg" /></a></div>
<span style="font-family: Meera; font-size: x-large;"><b>പ്രസിദ്ധീകരിച്ച
പരമ്പരയുടെ ആമുഖം</b><br /><b>പൂവാട്ടില്‍ </b>മമ്മദ്ക്കയുടെ വീട് ആഫ്രിക്കയിലോ
അന്റാര്‍ട്ടിക്കയിലോ അല്ല. കോഴിക്കോട് നിന്ന് തൃശൂര്‍ ദേശീയ പാതയില്‍ കേവലം 23രൂപ
മാത്രം ബസ് ചാര്‍ജ് നല്കിയാല് എപ്പോഴും എത്താവുന്ന അകലത്തിലാണ്. <br />എന്നാല്‍
മമ്മദ്ക്കയെ സംബന്ധിച്ചിടത്തോളം ആഫ്രിക്കക്കും അന്റാര്‍ട്ടിക്കക്കും ഒക്കെ എത്രയോ
അപ്പുറത്താണ് ഈ വിലാസം. കാരണം മുപ്പത്തിയഞ്ച് വര്‍ഷമായി അദ്ദേഹം മലപ്പുറം
ജില്ലയിലെ ചേളാരിക്കടുത്ത ഈ ഗ്രാമത്തെ കണ്ടിട്ട്. പ്രിയപ്പെട്ടവരെ കേട്ടിട്ട്.
അവിടെയൊരു വീടുണ്ട് അദ്ദേഹത്തിന്. നാലു മക്കളുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കും 66
കാരനായ ഈ മനുഷ്യനെ വേണ്ട. കുടുംബത്തിലുണ്ടാകുന്ന വിവാഹങ്ങളോ മരണങ്ങളോ ഒന്നും
അദ്ദേഹം അറിയാറില്ല. അറിയിക്കാറുമില്ല.<br />മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പേ സംശയ
രോഗമെന്ന മനോവിഭ്രാന്തിയെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുതിരവട്ടം
മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തിന് ഇരുപത് വര്‍ഷമായി ഒരസുഖവുമില്ല.
ബന്ധുക്കളെ കാത്തുകൊണ്ടേയിരിക്കുകയാണ്. ഉത്തരവാദപ്പെട്ടവരാരെങ്കിലും ഒരാള്‍ വന്ന്
രജിസ്റ്ററില്‍ ഒപ്പ് വെച്ചാല്‍ മതി. അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പുതിയ
ആകാശവും ഭൂമിയും സ്വന്തമാകും. പക്ഷേ ആര് വരാന്‍...? <br />അക്കൗണ്ടില്‍
മോശമല്ലാത്തൊരു സമ്പാദ്യം തന്നെയുണ്ട് മമ്മദ്ക്കക്ക്. ഈ കാലയളവില്‍ പുനരധിവാസ
കേന്ദ്രത്തിലെ പ്രസ്സില്‍ ജോലി ചെയ്ത് സ്വരുകൂട്ടിവെച്ച നിധിയാണത്. എന്നാല്‍
ഇന്നുവരെ ആരും എത്തിയിട്ടില്ല ആ നിധി ഏറ്റുവാങ്ങാന്‍. <br />സെബാസ്റ്റ്യന്‍ എന്ന
എഴുപതുകാരന്റെ വീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്താണ്. ഭാര്യ
മരിച്ചുപോയി. മക്കളില്ല. സഹോദരങ്ങളുണ്ട്. മറ്റു ബന്ധുക്കളുമുണ്ട്. സ്വന്തമായി
വീടും സ്വത്തുമുണ്ട്. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ബന്ധുക്കള്‍
തന്നെയാണ് ഇദ്ദേഹത്തെ ഇവിടെ ആശുപത്രിയിലാക്കി മുങ്ങിയത്. ഇതുവരെ ആരും
പൊങ്ങിയിട്ടില്ല. ഇദ്ദേഹത്തിനും ഇന്ന് യാതൊരു അസുഖവുമില്ലെന്ന് ഡോക്ടര്‍മാരുടെ
സാക്ഷ്യം. പക്ഷേ, ആരെങ്കിലും വരാതെ എന്ത് ചെയ്യും...? നിരവധി തവണ കത്തുകളയച്ചു.
ഫോണ്‍ ചെയ്തു. പക്ഷേ ആരും വന്നില്ല. ഇനി പള്ളി ഇടവകയുമായി ബന്ധപ്പെടാന്‍
ഒരുങ്ങുകയാണ് ആശുപത്രി അധികൃതര്‍. <br /></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-PTS_eFE_JH0/UOLyiiq5CnI/AAAAAAAAAvM/R1qsbPLw3I8/s1600/nmental+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-PTS_eFE_JH0/UOLyiiq5CnI/AAAAAAAAAvM/R1qsbPLw3I8/s1600/nmental+3.jpg" /></a></div>
<span style="font-family: Meera; font-size: x-large;"><b>കുതിരവട്ടം</b> മാനസികാരോഗ്യ
കേന്ദ്രത്തിനപ്പുറത്ത് ഒരു ലോകമുണ്ടെന്ന് ഗോപിയേട്ടന് മറന്നിട്ട് 45
വര്‍ഷമായിരിക്കുന്നു. അതിനപ്പുറത്തും മനുഷ്യരുണ്ടെന്നതും അദ്ദേഹത്തിന് അജ്ഞാതം.
നാലരപതിറ്റാണ്ടിന്റെ മഞ്ഞും മഴയും വെയിലുമേറ്റ് ഗോപിയേട്ടനുണ്ട് ഈ ആശുപത്രിയില്‍.
രോഗികളില്‍ ഏറ്റവും പ്രായം ചെന്നവരിലൊരാള്‍. ആശുപത്രിയുടെ രൂപവും ഭാവവും എത്രയോ തവണ
മാറിയത് ഗോപിയേട്ടന്റെ കണ്മുമ്പിലാണ്. അന്തേവാസികളുടെ മുഖങ്ങള്‍ മാറിയും
മറിഞ്ഞും വന്നുകൊണ്ടേയിരുന്നു. പക്ഷേ എന്നിട്ടും ഗോപിയേട്ടന് മാത്രം
മാറിയിട്ടില്ല. പ്രായം മാത്രം മാറിയതോ ഗോപിയേട്ടനറിഞ്ഞതുമില്ല. ഈ കാലത്തിനിടെ
വിളിക്കാന്‍ ആരും വന്നില്ല. വാര്‍ധക്യ സഹജമായ രോഗങ്ങളല്ലാതെ. വീട്
എവിടെയാണെന്നറിയില്ല. വീട്ടുകാരെയുമറിയില്ല. അത് കൊണ്ട് മരണം വിളിക്കും വരെ ഇവിടെ
തന്നെ...<br /><b>മമ്മദ്ക്കയുടെ</b> കാര്യത്തില്‍ വെറുക്കപ്പെടാന്‍ ബന്ധുക്കള്‍ക്ക് ഒരു
കാരണമെങ്കിലുമുണ്ട്. ഗോപിയേട്ടനെ വന്നുവിളിക്കാന്‍ ബന്ധുക്കളുണ്ടാകില്ലെന്നും
സമാധാനിക്കാം. എന്നാല്‍ എഴുപത് കടന്ന സെബാസ്റ്റ്യന്റെ കാര്യമോ...? നാല്പത്
കാരിയായ ലീലാവതിയുടെ സങ്കടങ്ങളോ...?ഇങ്ങനെ എത്രയോ സെബാസ്റ്റ്യന്മാരും മമ്മദുമാരും
ലീലാവതിമാരും ഉണ്ട് കേരളത്തിലെ മനോരാഗാതുരാലയങ്ങളില്‍. <br />എന്താണ് നമ്മുടെ
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ പറയുന്നത്...? മാനസികാരോഗ്യ
കാര്യത്തില്‍ കേരളമെവിടെ നില്ക്കുന്നു..? അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്
ഞെട്ടിക്കുന്ന വസ്തുതകളിലാണ്. ഈയിടെ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലൂടെ
യാത്രചെയ്തു. അവിടെകണ്ട കാഴ്ചകള്‍ നടുക്കുന്നതാണ്. കേട്ട വാര്‍ത്തകള്‍ കരള്‍
പിളര്ത്തുന്നതും.<br /></span><br />
<span style="font-family: Meera; font-size: x-large;">ഒരിക്കല്‍ കൈപിടിച്ച് നടത്തിയ മകനോ മകളോ ജീവിതത്തിന്റെ
പാതിയായ പങ്കാളിയോ സ്വയം സംരക്ഷിക്കാന്‍ പോലുമാകാത്ത ഈ പരുവത്തില്‍ എന്തിനിവരെ
ഉപേക്ഷിക്കുന്നു...? മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം
സ്നേഹമാണെന്നും കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത് ആദ്യം
ബന്ധുക്കളാണെന്നും അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ്
രോഗികള്‍ക്കുണ്ടാകേണ്ടത് എന്നൊക്കെ ഇനി എന്നാണ് മലയാളികളെ
പഠിപ്പിച്ചെടുക്കാനാകുക...? അവര്‍ തിരിഞ്ഞ് പോലും നോക്കാത്ത 600 രോഗികള്‍ മൂന്ന്
ആശുപത്രികളില്‍ മാത്രമുണ്ട്. യാതൊരു അസുഖമില്ലാതിരുന്നിട്ടും ഇരുട്ടറകളില്‍ ജീവിതം
ഹോമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ 400 പേരെങ്കിലും ഈ ആശുപത്രികളില്‍
നരകിക്കുന്നു. ബന്ധുക്കളാരെങ്കിലും വന്ന് കൂട്ടികൊണ്ടുപോകാന് എത്തിയാല്‍
അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രഭാതങ്ങളിലേക്ക് യാത്രപോകാം.
<br />കുടുംബങ്ങള്‍ക്കും കൂടെപ്പിറപ്പുകള്‍ക്കുമൊപ്പം ശിഷ്ടകാലം സന്തോഷകരമായ ജീവിതം
നയിക്കാം. പക്ഷേ ആരു വരുന്നു...? <br />കോടതി ഉത്തരവ് പ്രകാരം എത്തുന്ന
രോഗികള്‍ക്ക് ജയില്‍ സുരക്ഷയും പ്രത്യേക സെല്ലും ഉറപ്പ് വരുത്തണം. എന്നാല്‍ ഇവരെ
ഫോറന്‍സിക് സൈക്യാട്രി ബ്ലോക്കിലെ കുടുസുമുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നു. അതും
കൂട്ടത്തോടെ. പേരൂര്‍ക്കടയിലെ ദാരുണ സംഭവങ്ങള്‍ക്ക് ശേഷവും. അതല്ലാതെ മറ്റു
സൗകര്യങ്ങളില്ല. പിന്നെന്തു ചെയ്യും...? ഒരു ജീവനക്കാരന്
ചോദിക്കുന്നു.<br />അസൗകര്യങ്ങളുടെ നിറവിലാണ് ഫോറന്‍സിക് വാര്‍ഡുകള്‍.
വെളിച്ചമില്ലാത്ത സെല്ലുകള്‍ പരാധീനതകളുടെ ചരിത്രം വിളംബരം ചെയ്യുന്നു.
അശാസ്ത്രീയമായ കെട്ടിടങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍
നിലവിളിക്കുന്നു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ദാരിദ്ര്യം കൊണ്ട്
സമ്പന്നമാണ് എല്ലാ ആശുപത്രികളും. ഇതേക്കുറിച്ചുള്ള പരമ്പര ഉടന്‍... </span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com4tag:blogger.com,1999:blog-2028689740899038372.post-53669307050834279212012-11-20T12:00:00.000-08:002012-11-20T12:00:29.113-08:00ദേശക്കാരറിയാന്‍ തിരക്കഥ <div dir="ltr" style="text-align: left;" trbidi="on">
<span style="font-family: Meera;"><span style="font-size: large;"><b><br /><i>തിരക്കഥ </i><br />സീന്‍ ഒന്ന്</b><br />സഊദി അറേബ്യയിലെ
ജനത്തിരക്ക് കുറഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു പലചരക്ക് കട(ബഗാല).
രാവിലെ കട തുറന്നതാണ്. രണ്ട് തൊഴിലാളികള്‍. ഒരാള്‍ സാധനങ്ങള്‍
എടുത്തുകൊടുക്കുന്നു. മറ്റേയാള്‍ കൃത്യമായി അടുക്കിവെക്കുന്നു.(ഇരുവര്‍ക്കും 25നും
മുപ്പതിനും മധ്യേപ്രായം. )<br />റിസപ്ഷനില്‍ മുപ്പത് വയസ്സിനടുത്ത്
പ്രായമുള്ളസുമുഖനായ മലയാളി യുവാവ് ഇരിക്കുന്നു. പേര് സലീം. സ്ഥാപനത്തിന്റെ
ഉടമസ്ഥനാണ്. ചില്ല് വാതില്‍തുറന്ന് അറബിവേഷം ധരിച്ച ഒരാള്‍ അകത്തേക്ക്
കയറിവരുന്നു.(വിദേശിയാണ്. )<br /><b>അറബി:</b> അസ്സലാംഅലൈക്കും.<br /><b>സലീം :</b> വ അലൈക്കും സലാം(
എന്ന് പ്രതിവചിച്ച് പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം കടയിലെ ഒരു
മൂലയിലേക്ക് നീങ്ങി എന്തൊക്കെയോ സാധനങ്ങള്‍ നോക്കുന്നു.<br /><b>സലീം:</b> എടാ നജീബേ ഹറാം
പെറന്നോനാ ഒരു കണ്ണ് വേണം.<br /><b>നജീബ്:</b> ശരി സലീമിക്ക.(സാധനങ്ങള്‍
അടുക്കിവെക്കുന്നതിനിടയില്‍)<br />കടയുടെ ആകെയുള്ള ദൃശ്യം. അതിനിടയില്‍ മറ്റൊരു
അറബിവേഷക്കാരന് കൂടി സലാംചൊല്ലി കയറിവരുന്നു. അയാളും കടയുടെ മറ്റൊരുവശത്തേക്ക്
പോകുന്നു.<br />റിസപ്ഷനിലെ യുവാവ് കമ്പ്യൂട്ടറില്‍ എന്തോ കണക്ക്
പരിശോധിക്കുകയാണ്. അതിനിടയില്‍ കമ്പ്യൂട്ടറിന്റെ ഡസ്ക്ടോപ്പിലേക്ക് വരുന്നു.
അവിടെ പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. അത് അയാളുമായി വിവാഹം
പറഞ്ഞുവെച്ച പെണ്‍കുട്ടിയുടെ ചിത്രമാണ്. അയാള്‍ അതിലേക്ക് തന്നെ നോക്കി മധുരമായ
ഓര്‍മകളിലേക്ക്.... കസേരയിലേക്ക് അമര്‍ന്നിരുന്ന് കൂടുതല്‍ ഓര്‍മകളിലേക്ക്
ഊളിയിടുന്നു. അതിനിടെ റിസപ്ഷനിലെ ഫോണ്‍ ശബ്ദിക്കുന്നു. സ്വപ്നത്തില്‍ നിന്ന്
ഉണരാന്‍ കുറച്ച് സമയമെടുക്കുന്നു. <br /><b>നജീബ്:</b>ഇഞ്ഞിപ്പൊ ഫോണെടുക്കാനൊക്കെ വേറെ
ആള് വേണ്ടിവരും. സലീമിക്ക സ്വര്ഗത്തിലെത്തിയില്ലെ...? സലീമിക്കാ ഫോണ്‍...(അയാള്‍
ഞെട്ടി ഉണരുംപോലെ ഫോണെടുക്കുന്നു. അത് കണ്ട് ജീവനക്കാര്‍ ചിരിക്കുന്നു. സ്വപ്ന
സഞ്ചാരം ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമം. ജീവനക്കാരുടെ
പരിഹാസച്ചിരി കണ്ടില്ലെന്ന് നടിക്കുന്നു.)<br /><b>സലീം:</b> ഹലോ.. അലൈക്കും സലാം.
മജീദിക്കയോ...നിങ്ങളെവിടെയാ ഈ വഴിക്കൊന്നും
കാണുന്നില്ലല്ലോ..<br /><b>മജീദ്(</b>മറുതലക്കല്‍ നിന്നുള്ള ശബ്ദം. അയാള്‍ അന്‍പത് വയസ്
കഴിഞ്ഞ മധ്യവയസ്കനാണ്. തനി നാടന്‍. എങ്കിലും ഗള്‍ഫില്‍ മലയാളികളുടെ പരോപകാരി.
സംസാരം ശരിക്ക് മറ്റുള്ളവര്‍ക്ക് കേള്‍ക്കുന്നു. അല്ലെങ്കില്‍ മറുതലക്കല്‍
നിന്ന് സംസാരിക്കുന്നത് പ്രത്യേകം ചിത്രീകരിക്കുകയും വേണം) ഓരോരോ തെരക്ക് തന്നെ.
എപ്പളും കരുതും വെരണംന്ന്... അല്ല ഇയ്യ് നാട്ടില്പോണെന്ന് കേട്ടു. എന്നാ
പോണത്...?<br /><b>സലീം: </b>രണ്ടാഴ്ച കൂടിയുണ്ട്.(പറയുന്നതിനിടയില്‍ കസേരയിലേക്ക്
അമര്‍ന്നിരിക്കുന്നു. <br /><b>മജീദ്: </b>എത്രകാലത്തേക്കാ പരോള്‍...?<br /><b>സലീം:</b> (ചിരിച്ച്
കൊണ്ട്) പരോള്‍....മൂന്ന്മാസം. എത്രകാലംവേണങ്കിലും നില്ക്കാം. പക്ഷേ, തിരിച്ച്
വരുമ്പോ ഈ സ്ഥാപനം ഇവിടെ ഉണ്ടാകുമോ എന്ന്കൂടി ഉറപ്പ് വരുത്തണല്ലോ മജീദ്ക്കാ.
മൂന്ന് മാസം എന്ന് പറയുന്നത് മൂന്ന് ദിവസംപോലങ്ങ് പോകൂലെ. അതിനിടയില്‍
എന്തെല്ലാം കാര്യങ്ങള്‍. വീട്പണി. അതിലേക്കൊരു താമസക്കാരിയെയും കണ്ടെത്തണ്ടെ.
കഴിഞ്ഞതവണയോ നടന്നില്ല. ഉമ്മാന്റെ അസുഖം. പെങ്ങളുടെ പ്രസവം. മൂത്തപെങ്ങളുടെ വീട്
പണി. രണ്ടാമത്തെ അളിയന്റെ വിസ. ഇതെല്ലാംകൂടി... (ഇതിനിടയില്‍ അറബികള്‍ സാധനം വാങ്ങി
റിസപ്ഷനിലേക്ക് വരുന്നു. ഫോണ്‍ ചെവിയില്‍ വെച്ചും സംസാരം തുടര്‍ന്നും സലീം
പുഞ്ചിരിയോടെ കാശ് വാങ്ങുന്നു. സന്തോഷത്തോടെ അവരെ യാത്രയാക്കുന്നു.അപ്പോള്‍
മറ്റൊരാള്‍ കയറി വരുന്നു.)<br /><b>മജീദ്: </b>ഇതൊക്കെ പേറാന്‍ അന്റൊരാളുടെ മുതുകേയുള്ളല്ലോ
അല്ലെ... ഗള്‍ഫുകാരന്റെ അഭിമാനം കളയാന്‍ പറ്റൂലല്ലോ...ഇക്കുറി ഒക്കെശരിയാകും.
ഇന്‍ശാ അല്ലാ. കല്യാണം ഏതാണ്ട് ഒറപ്പിച്ചൂന്നാണല്ലോ കേട്ടത്.<br /><b>സലീം:</b> ങാ....
വീട്ടുകാര്‍ പോയി കണ്ടിരുന്നു. ഫോട്ടോയും അയച്ച് തന്നിട്ടുണ്ട്. കുഴപ്പമില്ല. ഇനി
നേരില്‍ കണ്ട് ബോധ്യപ്പെടണം. അത്രേയുള്ളൂ...<br /><b>മജീദ്:</b> ഞാന്‍ ഇവടെ അടുത്ത്
നിന്ന്തന്നെയാ വിളിക്ക്ണത്. കടയില്‍ തെരക്കുണ്ടോ ഇപ്പോ...?<br /><b>സലീം:</b> ഇല്ല.
<br /><b>മജീദ്:</b> എന്നാ ഞാനങ്ങട്ട് വര്വാ ഒരു കാര്യണ്ട്.<br /><b>സലീം:</b> എന്തേ
മജീദ്ക്ക.<br /><b>മജീദ്:</b> ഒക്കെ നേരിട്ട് പറയാം.<br /><b>സലീം:</b> ആയിക്കോട്ടെ( ഫോണ്‍
വെക്കുന്നു. അതിനിടയില്‍ മൂന്നാമത്തെ അറബിയും സാധനം വാങ്ങി സലാം പറഞ്ഞ് തിരിച്ച്
പോകുന്നു. വീണ്ടും സലീം കമ്പ്യൂട്ടറിലെ പെണ്‍കുട്ടിയുടെ ചിത്രത്തിലേക്ക്
മനസ്സുകൊടുക്കുന്നു. <br />വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഭാഗ്യം
ലഭിച്ച ഒരു പ്രവാസിയുടെ ആഹ്ലാദം അയാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം.
മനസ്സിനിണങ്ങിയ വിവാഹം ഒത്തുവന്നതിന്റെ സന്തോഷവും. വീണ്ടും
സ്വപ്നലോകത്തിലേക്ക്... പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന ദൃശ്യം.
കുണുങ്ങികുണുങ്ങിയുള്ള നടത്തം, അയാള്‍ സങ്കല്‍പ്പിക്കുന്നതിന്റെ ഫ്ളാഷ്
ബാക്ക്)<br />ഇപ്പോള്‍ കടയിലെ അടുക്കിവെക്കല്‍ അവസാനിപ്പിച്ച് ജീവനക്കാര്‍ വെറുതെ
നില്‍ക്കുകയാണ്. പേര് കുഞ്ഞാപ്പ.നജീബ്, അവര്‍ സലീം കേള്‍ക്കാതെ) <br /><b>നജീബ്: </b>
ഇങ്ങനെ സ്വപ്നം കാണുന്ന അസുഖം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. അതോണ്ട് ഞമ്മക്കൊരു
സമാധാനണ്ട്.<br /><b>സല്മാന്: </b>അല്ലെങ്കി എന്തേ അനക്ക് സമാധാനക്കേട്..?<br /><b>നജീബ്:</b>
അല്ലെങ്കി ഏത് സമയവും നജീബേ അതെട്ക്ക്...ഇതെട്ക്ക്.. കുഞ്ഞാപ്പാ അതിന്റെ
സ്റ്റോക്ക് തീര്‍ന്നോ.. ഇതിന്റെ സ്റ്റോക്കെടുത്തോ എന്നൊക്കെ ചോദിച്ച്
ബാക്കിയുള്ളോനെ വെറുതെ നിക്കാനയക്കൂലല്ലോ.<br /><b>സല്മാന്:</b> ഇപ്പോ എപ്പളും ആ
ഫോട്ടോയില്‍ നോക്കി സ്വപ്നം കാണ്ണതോണ്ട് അതിനൊക്കെ ഇപ്പോ എവിടെയാ
സമയമല്ലേ....(ഇരുവരും ചിരിക്കുന്നു)<br />സീന്‍ രണ്ട്<br />മജീദിക്കയും കൂടെയൊരാളും
സലീമിന്റെ കടയുടെ വാതില്‍ തുറന്ന് അകത്തേക്ക് വരുന്നു. ഇരുവരും ഒരുമിച്ച് സലാം
പറയുന്നു<br />അസ്സലാമു അലൈക്കും<br /><b>സലീം:</b> വ അലൈക്കും സലാം. (മൂവരും പരസ്പരം
ചിരിക്കുന്നു. അടുത്തെത്തി മജീദ്ക്ക ഹസ്തദാനം ചെയ്യുന്നു. കടയിലുള്ള
ജീവനക്കാരെയും അയാള്‍ പരിചയഭാവത്തില്‍ നോക്കി ചിരിക്കുന്നു. കൂടെയുള്ളയാള്‍
സലീമിന് അപരിചിതനാണ്. സംശയത്തോടെ)<br /><b>സലീം:</b> മൂപ്പരെ എനിക്ക്
മനസ്സിലായില്ല.<br /><b>മജീദ്:</b> ഞമ്മളെ പഴയ ദോസ്താണ്. ഞാന്‍ ജനിച്ചതും
വളര്‍ന്നതുമൊക്കെ കോഴിക്കോട്ടായിരുന്നല്ലോ... പത്തുകൊല്ലം മുമ്പല്ലേ
മലപ്പുറത്തേക്ക് പോന്നത്. കോഴിക്കോട്ടെ ഞമ്മളെ അയല്വാസിയാ മൂപ്പര്.
കുഞ്ഞാണീന്ന് വിളിക്കും.<br /><b>സലീം:</b> ഇരിക്കിം. നജീബേ ആ ബൂഫിയീന്ന് മൂന്ന്
ചായപറഞ്ഞാ... ഒന്ന് വിത്തൗട്ട്<br /><b>മജീദ്: </b>ചായയൊന്നും മാണ്ട. ഞങ്ങക്കും
തിരക്കുണ്ട്. (മജീദ് തോട്ടടുത്തുള്ള കസേരയിലിരിക്കുന്നു. ( കടയുടെ മറ്റൊരു
മൂലയിലേക്ക് നോക്കി നില്‍ക്കുകയാണ് അപരിചിതന്. അയാള്‍ ഇരിക്കാന്‍
കൂട്ടാക്കുന്നില്ല. ഇരിക്കുന്നില്ലെന്ന അര്‍ഥത്തില്‍ ഓരോ സാധനങ്ങള്‍ നോക്കി
നില്ക്കുന്നു. നജീബ് മജീദിക്കയുടെ അരികിലെത്തുന്നു.)<br /><b>നജീബ്</b> ചായമാണ്ടാന്ന്
പറഞ്ഞത് കാര്യത്തിലാ<br /><b>മജീദ്</b> അല്ല തമാശീല് ന്തേയ്.. നേരം വെളുത്തിട്ട്
മൂന്നെണ്ണായി ഇപ്പോതന്നെ പഹയാ അതോണ്ടാ.. <br /><b>നജീബ്</b> ചായ വെറ്തെയാണെങ്കിലും
പള്ളങ്ങളതെന്നെ അല്ലെ.. (നജീബ് തിരിച്ച് പോരുന്നു)<br /><b>സലീം:</b>എന്തോ പറയാനുണ്ടെന്ന്
പറഞ്ഞല്ലോ...<br /><b>മജീദ്: </b>പറയാം. ഞാനിവടെ കുഞ്ഞയമൂട്ടി ഹാജിനെ കാണാന്‍ വന്നതാ.
കൂട്ടത്തില്‍ നിന്നെയും. കാര്യം മൂപ്പര് തന്നെ.( അപരിചിതനെ ചൂണ്ടികാണിക്കുന്നു.
സലീമും മജീദും അയാളെനോക്കുന്നു. അയാളുടെ മുഖം അപ്പോള്‍ കാണില്ല. പിന്തിരിഞ്ഞ്
കൊണ്ട് സാധനങ്ങള്‍ ഓരോന്നായി നോക്കുകയാണയാള്‍. കൂട്ടത്തില്‍ നജീബിനോട് എന്തോ
സാധനത്തിന്റെ വില ചോദിക്കുന്നതും വിദൂര ദൃശ്യത്തില്‍ കാണാം.) ആളൊരു സാധുവാ... ഇപ്പൊ
ജോലിയൊന്നൂല്ല. ദമാമിലായിരുന്നു. അവടെ നല്ല ജോലീംണ്ടായിനു.
സൂപ്പര്‍മാര്‍ക്കറ്റില്‍. തൊഴില്‍ പ്രശ്നത്തെതുടര്‍ന്ന് ഒരുകൊല നടന്നത് കഴിഞ്ഞ
ആഴ്ച പത്രത്തിലുണ്ടായിനല്ലോ...ഇന്റൊപ്പാ ഇപ്പോ താമസം. ഒരു ജോലി വേണം. അതിലേറെ
അത്യാവശ്യം വേറൊന്നാ. മൂപ്പരുടെ മോള്‍ടെ കല്യാണം ഒറപ്പിച്ചിക്ക്ണ്. ഇവട്ത്തെ
കാര്യങ്ങളൊന്നുമറിയാതെ വീട്ട്കാര് ഒറപ്പിച്ചതാ. നീ കാര്യായിട്ട് ഒന്ന്
സഹായിക്കണം.<br />(സലീം നിശബ്ധനാകുന്നു. ഇരുവരും മുഖത്തോട് മുഖം
നോക്കുന്നു.)<br /><b>സലീം </b>എന്റെ കാര്യം ഇങ്ങക്കറിഞ്ഞൂടെ...നാട്ടില്പോകാന് തന്നെ
എത്രപേരില്‍ നിന്നാ കടം വാങ്ങിയിരിക്ക്ണത്. ജീവിതം തന്നെ ഒരഡ്ജസ്റ്റ്മെന്റല്ലേ
മജീദ്ക്ക്വാ<br /><b>മജീദ്:</b> അതൊക്കെ ശരി തന്നെ സലീമേ എന്നാലും....<br />(സലീം മേശ
വരിപ്പ് തുറന്ന് മനമില്ലാ മനസ്സോടെ നൂറിന്റെ രണ്ട് റിയാലുകള്‍ എടുത്ത്
നീട്ടുന്നു.അപ്പോള്‍ മജീദ് വിളിക്കുന്നു ) കുഞ്ഞാണ്യേ വാ...( തലയില്‍
തൊപ്പിയിട്ട് താടി നരച്ച ആ മധ്യ വയസ്ക്കന് അവിടേക്ക് വരുന്നു.) ഇത്
വാങ്ങിക്ക്വാ<br />(അയാള്‍ ദൈന്യതയോടെ കണ്ണില്‍ വെള്ളം നിറച്ച് ഭവ്യതയോടെ അത്
വാങ്ങുന്നു.)<br /><b>സലീം</b> അറിയാലോ എന്റെ നാട്ടില്‍ പോക്ക്...
അത്കൊണ്ടാട്ട്വോ..<br /><b>മജീദ് </b>അതൊന്നും സാരല്ല. അത്ര തന്നെ ഞമ്മളും
പ്രതീക്ഷിച്ചിട്ടുള്ളൂ. എന്തായാലും ഇജ്ജ് വെറും കയ്യോടെ മടക്കൂലാന്ന്
ഞമ്മക്കറിയായിനു. ധര്‍മം ചെയ്യുന്നത് കൊണ്ട് ഒരിക്കലും ധനം ചുരുങ്ങൂല്ല സലീമെ...
മാപ്പ് നല്കുന്നോന് അല്ലാഹു പ്രതാപത്തെയല്ലാതെ വര്‍ധിപ്പിക്കുകയുമില്ല എന്നല്ലേ
പ്രവാചകന് പഠിപ്പിച്ചത്. എല്ലാം നല്ലതിനാ. പടച്ചോന് രക്ഷിക്കട്ടെ.... എന്നാ
ഞങ്ങളിഞ്ഞ് നിക്ക്ണില്ല പോട്ടെ. ഇജ്ജ് പോക്ണ അന്ന് വരണ്ട്. <br /><b>സലീം</b>
എന്നാലങ്ങനെയാവട്ടെ.( കൂടെയുള്ളയാളും സലീമിന് കൈകൊടുത്ത് നന്ദിയോടെ യാത്ര
പറയുന്നു. കടയുടെ വാതില്‍ അടയുന്നു.) ഈ പിരിവ് കാരെകൊണ്ട് മനുഷ്യന് തോറ്റു.
നാട്ടിചെന്നാ ഏതായാലും രക്ഷയില്ല. ഇവടീം ഇങ്ങനെയായാലോ പടച്ചോനെ...( നജീബും
കുഞ്ഞാപ്പയും ചിരിക്കുന്നു)<br /><b><i>സീന്‍ മൂന്ന്</i></b><br />കേരളത്തിലെ എയര്‍പോര്‍ട്ടില്‍
നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന ഒരു ഗള്‍ഫ്കാരനേയും
വഹിച്ചുകൊണ്ടുപോകുന്ന കാര്‍. കാറിന്റെ മുകളിലും ഡിക്കിയിലും നിറയെ സാധനങ്ങള്‍.
പിറകിലെ സീറ്റില്‍ സലീം. അയാള്‍ മാറിയ നാടിന്റെ മുഖച്ഛായ ശ്രദ്ധിക്കുന്നു.<br /><b>സലീം</b>
മൂന്ന് കൊല്ലംകൊണ്ട് എന്ത് മാത്രം മാറി നമ്മുടെ നാട്<br />ഡ്രൈവര്‍ അതൊക്കെ
സാറിന്റെ തോന്നലാണ്. കുറച്ചൊക്കെ മാറിയിട്ടുണ്ട്. (പെട്ടെന്ന് കാര്‍
ഒരുഘട്ടറില് വീഴുന്നു)<br /><b>സലീം </b>എന്തൊക്കെ മാറിയാലും ഈ റോഡിന് മാത്രം
മാറ്റമുണ്ടാകൂലല്ലേ...<br /><b>ഡ്രൈവര്‍:</b> അത് പിന്നെങ്ങനെതന്നെ. ഇപ്പോ ഇവിടെയെവിടെയാ
റോഡ്. എല്ലാം കെടങ്ങല്ലെ...(ഇരുവരും ചിരിക്കുന്നു)<br /><b><i>സീന്‍ നാല്</i></b><br />കാര്‍
മെയിന്‍ റോഡില്‍ നിന്ന് ഒരു ചെറിയ റോഡിലേക്ക് തിരിയുന്നു. ചെറിയറോഡിന് മുന്നില്‍
ഇരുനില വീടിനു മുമ്പില്‍ കാര്‍ നിര്‍ത്തുന്നു. വീട്ട്മുറ്റത്ത്
ചെറിയൊരാള്‍ക്കൂട്ടം. രണ്ട്മൂന്ന് ബൈക്കുകള്‍. ഒരു കാര്‍. വരാന്തയില്‍ അയാളെ
സ്വീകരിക്കാന്‍ നില്ക്കുന്നവര്. ഉമ്മ അറുപതിനടുത്ത് പ്രായമുള്ള നാട്ടുപ്രമാണിയായ
വീട്ടമ്മ. രണ്ടു സഹോദരിമാര്‍ സലീന, സറീന. മുപ്പതിനടുത്ത് പ്രായം. അവരുടെ
ഭര്ത്താക്കന്മാരായ രണ്ടുപേര്‍ നാല്പതു വയസ്സുള്ള കുഞ്ഞലവി,
മുപ്പത്തിയഞ്ചുവയസ്സുള്ള സമദ്. അല്പം പരിഷ്ക്കാരവും പൊങ്ങച്ചവുമൊക്കെയുള്ളവര്.
അവരുടെ നാല് കുട്ടികള്‍. പത്തും എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികള്‍. കാര്‍
വന്ന് നില്ക്കുമ്പോള് വരാന്തയിലെ ദൃശ്യങ്ങള്‍.<br /><b>ഉമ്മ:</b> ന്റെ മോന് വന്നല്ലോ...(
ഓടി കാറിനരികിലേക്ക്. എല്ലാവരും അവരുടെ പിറകിലായി കാറിനടുത്തേക്ക്. കാറിന്റെ
പിറകിലെ ഡോര്‍ തുറന്ന് പുഞ്ചിരിയോടെ സലീം ഇറങ്ങുന്നു. ആദ്യം ഉമ്മയെ ചേര്‍ത്ത്
പിടിക്കുന്നു. പിന്നെ സഹോദരിമാരുടെ കൈകള്‍ കവരുന്നു.തോളില്‍ തട്ടി സന്തോഷം
പങ്കുവെക്കുന്നു. ഒപ്പം അളിയന്മാരെയും മരുമക്കളേയും. മുന്നിലെ ഡോര്‍ തുറന്ന്
ഡ്രൈവറും ഇറങ്ങുന്നു. അയാള്‍ ഡിക്കിയിലേയും മുകളിലേയും പെട്ടികളഴിക്കുന്നു)<br /><b>സലീം</b>
ഉമ്മാ.. സലീനാ.. സമീറാ.. അളിയാക്കാ.. ശരീഫേ... (കുറച്ച് നേരം ആഹ്ലാദവും
ആനന്ദക്കണ്ണീരും.) നീയല്ലേ സലീന പറഞ്ഞത് (ചിരിച്ച് കൊണ്ട്) ഉമ്മയാകെ
വാടിപോയെന്ന്. <br /><b>ഉമ്മ: </b>ഇനിക്കൊരു കൊഴപ്പോല്ല. ഇന്റെ മോനെ കാണാത്തീന്റെ വെശമം
മാത്രേയുള്ളൂ. <br /><b>സലീന: </b>ഉമ്മ ഇപ്പൊ തടിച്ചതാ... ഉമ്മാക്ക് സുഖല്ലാന്ന്
പറഞ്ഞാലല്ലേ ഇക്ക ഈ വഴിക്കൊക്കെ ഒന്ന് വെരൂ. അതോണ്ട് പറഞ്ഞതാ.<br /><b>സലീം</b>
തോന്നുമ്പോക്കിന് ഓടിപ്പോരാന്‍ പറ്റ്വാ.. അന്യ നാടല്ലെ. പിന്നെ ഞാന്‍ തന്നെ
നടത്ത്ണ കടയും. വിശ്വസ്ഥരായ ആരെ എങ്കിലും കിട്ടണ്ടേ...?<br /><b>അളിയന് സമദ് </b>അളിയാ
വരുന്ന വിവരത്തിന് ഒന്ന് വിളിച്ചിരുന്നെങ്കി ഞാന്‍ കാറും കൊണ്ട്
എയര്പോര്ട്ടിലെത്തില്ലായാരുന്നോ...<br /><b>അളിയന് കുഞ്ഞലവി</b> പിന്നെ ഞമ്മളും
വരൂലേയ്ന്വേ...<br /><b>ഡ്രൈവര്‍</b> ഇങ്ങളെല്ലാരും കൂടി കാറും കൊണ്ട് വന്നാ പിന്നെ
ഞമ്മളെപ്പോലത്തോല്ക്കും ജീവിക്കണ്ടേ...(സാധനങ്ങള്‍ അഴിക്കുന്നതിനിടയില്‍)<br /><b>ഉമ്മ</b>
ആരീം ബുദ്ധിമുട്ടിക്കേണ്ടാന്ന് പറഞ്ഞത് ഓന് <br />തന്നെയാ...<br /><b>സമദ് </b>പിന്നെ
ഞമ്മളെ പുന്നാര അളിയന് അക്കരെന്ന് വരുമ്പോ ഒന്ന് എയര്‍പോര്‍ട്ട്ക്ക് പോണതാപ്പോ
ബുദ്ധിമുട്ട്. അതൊക്കെയൊരു ആഘോഷല്ലെ...<br /><b>ഉമ്മ:</b> ഇന്റെ കുട്ടിനെ ഈ വഴിയില്‍ തന്നെ
നിര്‍ത്തിയിട്ടാ വര്‍ത്താനം... ഓനൊന്ന് അൗത്ത്ക്ക് വന്നോട്ടെ.<br />(സലീം
എല്ലാവരുടേയും കൈപിടിച്ച് അകത്തേക്ക് കയറിപോകുന്നതിന്റെ പിറകില്‍ നിന്നുള്ള
ദൃശ്യം. <br /><b><i>സീന്‍ അഞ്ച്</i></b><br />വീടിന്റെ സ്വീകരണ മുറിയില്‍ രണ്ടാഴ്ചകള്‍ക്ക് ശേഷം
സലീം, ഉമ്മ, അളിയന്മാരായ സമദും കുഞ്ഞലവിയും സലീമിന്റെ വിവാഹകാര്യത്തെകുറിച്ച്
സംസാരിക്കുന്നു.<br />അളിയന് സമദ്: അളിയന്റെ അത്യാവശ്യങ്ങളൊക്കെ കഴിഞ്ഞില്ലേ...നീ
വന്നവിവരം ഞാന്‍ ഓലോട് വിളിച്ച് പറഞ്ഞിരുന്നു. ഇന്ന് വരും നാളെവരുമെന്നൊക്കെ..
ഇതുവരെ പറ്റീല ഇനിയെന്തായാലും വൈകണ്ട. <br /><b>കുഞ്ഞലവി</b> നല്ലകുട്ട്യാ. കുടുംബവും.
ഞമ്മെക്കന്ത്കൊണ്ടും ചേരും. വല്യപത്രാസ് കാരൊന്നും അല്ല. ഇനി ഒരു മോളെയൊള്ളൂ
കെട്ടിക്കാന്‍. മൂപ്പരും അക്കരെയായതോണ്ട് ഞമ്മള് ഡിമാന്‍ഡൊന്നും പറഞ്ഞിട്ടൂല്ല.
എന്നാലും ഒരറുപത് പവനില്‍ കൊറയരുതെന്ന സൂചന കൊടുത്തിട്ട്ണ്ട്.<br /><b>സലീം</b>
(ദേശ്യത്തോടെ) എന്തിനാ അങ്ങനെ പറഞ്ഞത്...?നമുക്ക് ഒരു ഡിമാന്‍ഡും ഇല്ല. കുട്ടി
നന്നാവണം. കുടുംബവും അത്രേയും മതി.(ഉമ്മ എല്ലാം കേട്ട് കൊണ്ട് ചായ ഡ്രേയുമായി
അവിടേക്ക് കടന്നു വരുന്നു.)<br /><b>ഉമ്മ</b> അതിനെന്തിനാ സലീമെ ഇജ്ജ് ബേജാറാക്ണ്...?
നമ്മള് ഡിമാന്റൊന്നും പറഞ്ഞില്ല...അവരെ മോള്‍ക്ക് അവരെന്താ കൊട്ക്ക്ണതെന്ന്
വെച്ചാ ഓല് തീരുമാനിച്ചോട്ടെ. ഇവടീംണ്ടായിനല്ലോ രണ്ടെണ്ണം. ഓല്ക്ക്
ചോയ്ച്ചതൊക്കെ കൊടുത്തിട്ടല്ലേ പറഞ്ഞയച്ചത്. അപ്പോ ആരും ന്യായക്കേട്
പറയാനില്ലായിരുന്നല്ലോ...സഹായിക്കാനും ആരുംണ്ടായിനില്ല. അറുപത് തന്നെ കുറഞ്ഞ്
പോയോന്നാനിക്ക് തോന്ന്ണത്. <br />(മരുമക്കളുടെ മുഖത്ത് വല്ലായ്മ. സലീമിനും.
മൂവരും ചായ കുടിക്കുന്നു.)<br /><b>സമദ് </b>അളിയാ എന്നാ ഞമ്മള് പോകല്ലേ... ദൂരം
കുറച്ച്ണ്ട്. (ചായകുടിച്ച് കഴിഞ്ഞശേഷം)<br /><b>സലീം </b>എന്നാ പോകാം. ഉമ്മ പോയി വരട്ടെ.
സലീനാ... സറീനാ... നീട്ടി വിളിക്കുന്നു. (അകത്ത് നിന്നും അവര്‍ സമ്മതം മൂളുന്നു.
അവര്‍ മൂവരും എണീക്കുന്നു. <br />പുറത്ത് നിന്ന് കാര്‍ സ്റ്റാര്‍ട്ടാകുന്നു.
അതകന്ന് പോകുന്നു.<br /><b><i>സീന്‍ ആറ്</i></b><br />മറ്റൊരു റോഡിലൂടെ കാര്‍ ഓടുന്നു. കുറെ ദൂരം
ചെല്ലുമ്പോള്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളിയുടെ ശബ്ദം. കാര്‍ പതിയെ
നിര്‍ത്തുന്നു. നിര്‍ത്തിയ കാറില്‍ നിന്ന് സലീം പുറത്തിറങ്ങുന്നു.<br /><b>സലീം </b>
നമ്മളൊരു ചായ കുടിക്ക്വാ... നിസ്കരിച്ചശേഷം ഇനിപോകാം. ( മറ്റുള്ളവരും കാറില്‍
നിന്നിറങ്ങുന്നു. അടുത്ത് കണ്ട പള്ളിയിലേക്ക് കയറുന്നു. <br /><br /><b><i>സീന്‍
ഏഴ്</i></b><br />പള്ളിയുടെ വിദൂര ദൃശ്യം. അകത്ത് ജമാഅത്ത് നടക്കുന്നു. പള്ളിയില്‍ നിറയെ
ആളുകള്‍. സലീം മുമ്പിലെ വരിയില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു റകഅ്ത്ത്
നിസ്കാരം കഴിയുമ്പോള്‍ എല്ലാവരും സലാം വീട്ടുന്നു. നിസ്കാരത്തിന്റേയും കൂട്ട
പ്രാര്‍ഥനയുടെയും നിശബ്്ദ ദൃശ്യങ്ങളും. നിസ്കാരാനന്തരം ഇമാം എഴുന്നേറ്റ്
നിന്ന് പ്രസംഗിക്കാനാരംഭിക്കുന്നു.<br />നാല്പത് വയസ്സിനടുത്ത് പ്രായമുള്ള
തലയില്‍കെട്ടുള്ള ശുഭ്ര വസ്ത്രധാരിയായ മുസലിയാര്‍.)<br /><b>മുസലിയാര്‍ </b>അസ്സലാമു
അലെക്കും. പ്രിയമുള്ള മുഅ്മിനീങ്ങളെ. സത്യവിശ്വാസി എന്ന് പറഞ്ഞാല്‍ സ്വന്തം
ആവശ്യത്തിന് മറ്റുള്ളവന്റെ ആവശ്യത്തേക്കാള്‍ പ്രാധാന്യം നല്കുന്നവനെന്നാണര്ഥം.
വിനയവും എളിമയും ധാനധര്മങ്ങളും സത്യവിശ്വാസിയുടെ മഹത്വം ഉയര്‍ത്തുകയാണ്
ചെയ്യുന്നത്. <br />പരമകാരുണികന്റെ അടിയാറുകള്‍ ഭൂമിയില്‍ എളിമയോടെ
നടക്കുന്നവരാണെന്നാണ് ഖുര്‍ആന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. സഹജീവിയുടെ
ആവശ്യങ്ങള്‍ ചോദിച്ചറിയണമെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ട് അതില്‍
തന്റേതായ ഭാഗേദയം അര്‍പ്പിക്കാനും ഓരോ വിശ്വാസിയോടും അല്ലാഹു
കല്പ്പിച്ചിട്ടുണ്ട്. <br />ഒറ്റയാന്റെ ജീവിതവും സ്വന്തത്തിലേക്ക് ചുരുങ്ങുന്ന
പ്രവണതയും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടേയില്ല. ഇത്രയും ആമുഖമായി പറഞ്ഞത് ഒരു
പ്രധാനകാര്യം സൂചിപ്പിക്കാനാണ്. ഇവിടെ എന്റെ നാട്ടുകാരനും എനിക്ക്
വേണ്ടപ്പെട്ടയാളുമായ ഒരാള്‍ ഒരു സഹായം ആവശ്യപ്പെട്ട് വന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങള്‍ക്കറിയാമല്ലോ
ഇന്നത്തെകാലത്ത് ഒരു പെണ്‍കുട്ടിയുടെ വിവാഹമെന്നോക്കെ പറയുമ്പോഴുള്ള ചെലവ്.
എല്ലാവര്‍ക്കുമതറിയാം. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ആ സഹോദരി നമ്മുടെ കൂടി
സഹോദരിയാണ്. അവളെ വിവാഹം ചെയ്ത് അയക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. അതുകൊണ്ട്
നിങ്ങള്‍ കഴിവിന്റെ പരമാവധി അദ്ദേഹത്തെ സഹായിക്കണം. വരാന്തയില്‍ വിരിച്ച മുണ്ടില്‍
നിങ്ങള്‍ക്ക് കഴിയാവുന്ന സംഭാവന നിക്ഷേപിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
<br />((സലീം മുസ്ലിയാരുടെ പ്രസംഗം തുടരുന്നതിനിടയില്‍<br />പിറകിലേക്ക് തിരിഞ്ഞ്
നോക്കുന്നു. അപ്പോള്‍ തൊട്ടു പിന്നിലെ സ്വഫ്ഫില്‍ ഗള്‍ഫില്‍ നിന്നും മകളുടെ
വിവാഹത്തിന് സഹായം ആവശ്യപ്പെട്ട് മജീദിക്കയോടൊപ്പം വന്ന മനുഷ്യനെ കാണുന്നു.
എന്നാല്‍ അയാള്‍ സലീമിനെ കാണുന്നില്ല. )<br /><b>സലീം</b> (പിറിപിറുക്കുന്നു) <br />(പ്രസംഗം തുടര്‍ന്ന് കേള്‍ക്കുന്നു) <br /><b>മുസലിയാര്‍</b>
അന്ത്യനാളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവരും എന്റെ ഇരിപ്പിടത്തോടടുത്ത ഇരിപ്പിടം
ലഭിക്കുന്നവരും നിങ്ങളിലെ ഉത്തമ സ്വഭാവികളും ധാനശീലങ്ങള് ജീവിതത്തില്‍
പകര്ത്തുന്നവരുമായിരിക്കുമെന്ന പ്രവാചക വചനം നമ്മള് ഓര്‍ക്കണം. നാളെ
അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഇരിപ്പിടം ഉറപ്പാക്കിയവരുടെ കൂട്ടത്തില്‍ നമ്മേയും
അല്ലാഹു സുബ്ഹാനവു തഅ്ല ഉള്‍പ്പെടുത്തുമാറാകാട്ടെ. ആമീന്‍. വ ആഖിര്‍ ദഅ്വാനാ
അനില്ഹംദു ലില്ലാഹി റബ്ബില്‍ ആലിമീന്‍. അസ്സലാമു അലൈക്കും.<br /><br />(മുസലിയാരുടെ
പ്രസംഗം തീരുംവരെ എല്ലാവരും അയാളെ തന്നെ നോക്കുന്നു. മുഴുവന്‍ ആളുകളുടേയും ദൃശ്യം.
കൂട്ടത്തില്‍ രണ്ടാമത്തെ സ്വഫ്ഫിലിരിക്കുന്ന മനുഷ്യനിലേക്കുതിരിയുന്നു ഏവരുടേയും
ശ്രദ്ധ. പ്രസംഗം തീരുന്നതോടെ എഴുന്നേറ്റു പോകാന്‍ തിക്കിതിരക്കുന്നവരുടെ
കലമ്പല്‍.)<br /><b><i>സീന്‍ എട്ട്</i></b><br />പള്ളിയുടെ വരാന്തയില്‍ വിരിച്ച മുണ്ടിനരികില്
അയാള്‍ വിഷണ്ണനായി ഇരിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പത്തിന്റേയും
ഇരുപതിന്റേയും അന്‍പതിന്റേയും നോട്ടുകള്‍ മുണ്ടിലേക്ക് വീഴുന്നു. ഒന്നോ രണ്ടോ
നൂറിന്റെ നോട്ടുകളും. സലീമിന്റെ അളിയന് സമദും ഒരു പത്ത് രൂപ നോട്ടെടുത്ത്
മുണ്ടില്‍ നിക്ഷേപിക്കുന്നു.പിശുക്കനായ അലവിക്കുട്ടി അത് കാണാത്തത്പോലെ നടന്ന്
നീങ്ങുന്നു.<br />നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ മധ്യത്തില്‍ സലീമും
അളിയന്മാരും. അന്‍പതില്‍ കുറയാത്ത ആള്‍ക്കൂട്ടം പള്ളിയില്‍ നിന്ന്
പുറത്തേക്ക്.<br /> (സലീം ചിന്തയിലാകുന്നു. പിന്നെ
ദൂരക്കാഴ്ചയില്‍ ആ മനുഷ്യനെ നോക്കുന്നു. ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ പള്ളിയില്‍
നിന്ന് ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. <br />അപ്പോള്‍ മുണ്ടിലെ ചില്ലറത്തുട്ടുകളും
നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ അടുത്തു നിന്നുള്ള ദയനീയ
ചിത്രം.<br /><b><i>സീന്‍ ഒമ്പത്</i></b><br /><b>സലീമിന്റെ വീട്.</b> ഒരു കല്യാണ വീടിന്റെ ഒരുക്കങ്ങള്‍.
ചെറിയ ആള്‍ക്കൂട്ടം. <br />ഉമ്മ വരാന്തയില്‍, പ്രായമായ ഒരു സ്ത്രീയും പ്രായമായ
കാരണവരും.<br /><b>ഉമ്മ </b>ഏതായാലും അതങ്ങ് കഴിഞ്ഞു. ന്റെകുട്ടിന്റെ ആഗ്രഹംപോലെ തന്നെ
മൊഞ്ച്ള്ള ഒരുകുട്ടീനെ ഒത്തുവന്നല്ലോ... അല്‍ഹംദുലില്ലാ... ഇന്ന് നിക്കാഹ്.
രണ്ടാഴ്ച കഴിഞ്ഞ് കല്യാണം.<br /><b>അമ്മായി</b> ഞമ്മക്ക് ചോര്‍ന്ന കുടുംബല്ലാന്നാണല്ലോ
കുഞ്ഞയമു പറഞ്ഞത്. ബാപ്പ ഇപ്പളും അക്കരെത്തന്നെല്ലേ... അതോണ്ട് തട്ടിമുട്ടി
പോണ്ന്നേയുള്ളൂ എന്നും.<br /><b>ഉമ്മ </b>കുട്ടിനെപറ്റിയപ്പോ പിന്നെ കുടുംബോം സ്വത്തും
ഒന്നും നോക്കീലമ്മാ... പടച്ചോന്റെട്ത്ത് എത്രങ്ങാനും മൊതല്ണ്ട്. <br /><b>അമ്മായി </b>
പള്ളീന്നാ നിക്കാഹ്.. അതോ...? <br /><b>അളിയന് സമദ്</b> പള്ളീന്നാ... മഹറ് കെട്ടാന്‍
ഞങ്ങള്‍ പെരീല് പോണ്ണ്ട് <br /><b>ഉമ്മ</b> എന്നാ ഇഞ്ഞ് വൈകണ്ട. പത്ത് പതിനഞ്ച് മൈല്‍
ദൂരല്ലേ.. <br />കാരണവര്‍ ന്നാ ഓന്റൊപ്പം പോകാനുള്ളോരൊക്കെ വന്നോളീന്‍... ഇഞ്ഞ്
വൈകണ്ട...<br /><b>സമദ് </b>കുഞ്ഞാക്കാ, നാണ്യേ, ചെറിയാപ്യോ, ഹമീദെ സലാമേ വേഗം
വെരീം.<br />(എട്ട് പത്ത് ചെറുപ്പക്കാര്‍ പൂമുഖത്തേക്ക് വരുന്നു.) <br /><b>സലീം </b>എന്നാ
എല്ലാരോടും ..ഞങ്ങള്‍ പോയിവരട്ടെ..ഉമ്മാ അമ്മായീ... കുഞ്ഞളിയാക്കാ...സലീനാ
സറീനാ..<br /><b><i>സീന്‍ പത്ത് </i></b><br />പുറത്ത് രണ്ട് കാറുകള്‍ സ്റ്റാര്‍ട്ടാകുന്നു.
ഒന്നിനു പിറകിലായി ഒന്ന് പതിയെ കടന്നു പോകുന്നു. വീടിന്റെ വരാന്തയില്‍ ആ കാഴ്ച
നോക്കി ഉമ്മയും അമ്മായിയും സഹോദരിമാരും കാരണവരും കുട്ടികളും. കാര്‍ അകന്നകന്ന്
പോകുന്ന വിദൂരക്കാഴ്ച<br /><b><i>സീന്‍ പതിനൊന്ന്</i></b><br /><b>വധുവിന്റെ വീട്.</b> ഓടിട്ട പഴയ
വീടാണെങ്കിലും തറവാടിത്വത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ്. കുറച്ചാളുകള്‍.
നിക്കാഹ് പള്ളിയില്‍ നിന്ന് കഴിഞ്ഞ് വരനും കൂട്ടുകാരും വധുവിന് മഹര്കെട്ടാന്
വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്. പായസം തയ്യാറാക്കുന്നു. കുറച്ച്
കുട്ടികള്‍ മുറ്റത്ത് ഓടിച്ചാടി നടക്കുന്നു.അതിനരികില്‍ അതിഥികളെ കാത്ത് പത്ത്
കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. പ്രായമായ കാരണവര്‍ അതിലൊന്നിലിരിക്കുന്നു.
<br />കാരണവര്‍ വേഗം നോക്കിം സുല്ഫീ ഓലിപ്പൊങ്ങെത്തും. <br />(സുല്‍ഫി. വധുവിന്റെ ഇളയ
സഹോദരനാണ്. )<br />സുല്‍ഫി ദാ ആയിക്ക്ണ് കുഞ്ഞാക്ക. ഇഞ്ഞ് ഓലിങ്ങട്ട് വന്നാ
മതി.<br />കുറച്ച് കുട്ടികള്‍ മുറ്റത്ത് നിന്ന് റോഡിലേക്ക് നോക്കി നില്ക്കുന്നു.
അവര്‍ ഒരു കാറിനെ കണ്ടമാത്രയില്‍ ഉറക്കെ വിളിച്ച് പറയുന്നു.<br /><b>കുട്ടികള്‍</b> ദാ
കാറ് വര്ണ്ട്( അത് കേട്ട് വീട്ടിലെ ബഹളം. സ്ത്രീകളുടെയും കുട്ടികളുടേയും
ആഹ്ലാദത്തിന്റെ ആരവം. മാരുതികാര്‍ വീടിന്റെ വരാന്തയില്‍ വന്ന് നര്‍ത്തുന്നു.
രണ്ട് മൂന്ന് കാരണവന്മാര് അപ്പോഴേക്ക് കാറിനരികിലേക്ക്. അളിയന് സുല്‍ഫിയും
മുറ്റത്തിരിന്നിരുന്ന കാരണവരും ഭവ്യതയോടെ അവരെ സ്വീകരിച്ചിരിത്തുന്നു. <br /><b>കാരണവര്‍</b>
വെരീം... ഇങ്ങോട്ടിരിക്വാ.. ( വരന് സലീമും കൂട്ടുകാരും, നാലുപേര്‍ രണ്ടളിയന്മാരും
മറ്റു രണ്ടുപേരും കസേരയിലിരിക്കുന്നു. അവരെ വന്ന് പരിചയപ്പെടാന്‍ തിരക്കു
കൂട്ടുന്ന ചിലര്‍. കൂട്ടത്തില്‍ സുല്ഫിയെ കാരണവര്‍
പരിചയപ്പെടുത്തുന്നു.<br /><b>കാരണവര്‍</b> ഇത് മൂപ്പരുടെ ചെറിയ മോനാ... നിസ്കാരം
കഴിഞ്ഞപ്പൊ ഞങ്ങള്‍ ഇങ്ങട്ട് ഓടിപോന്നു. ഇങ്ങള് തമ്മില്‍
കണ്ടിട്ട്ണ്ടാവൂല<br /><b>സലീം</b> (പുഞ്ചിരിയോടെ അവന്റെ കരംകവരുന്നു.)എന്താ
പേര്<br /><b>സുല്‍ഫി</b> സുല്‍ഫി<br /><b>സലീം</b> എന്ത് ചെയ്യുന്നു...?<br /><b>സുല്‍ഫി</b> ഡിഗ്രി
ഫസ്റ്റിയറാണ്. എന്റെ നേരെ ഇളയതാ ജസ്ല<br /><b>സലീം</b> ഉപ്പാന്റെ വിശേഷം എന്തൊക്കയാ...?
വിളിച്ചിരുന്നില്ലെ... <br /><b>സുല്‍ഫി </b>വിളിച്ചിരുന്നു. നിങ്ങളുടെ നമ്പര്‍
കൊടുത്തിട്ടുണ്ട്. ഉപ്പ വിളിക്കും. ഇങ്ങള് കണ്ടിട്ടില്ലല്ലോ അല്ലേ ഉപ്പാനെ....
ജിദ്ദയില്‍ തന്നെയാണിപ്പോ... അവിടെചെല്ലുമ്പോ നേരിട്ട് കാണാം. ഞാന്‍ ഉപ്പാന്റെ
ഫോട്ടോ കൊണ്ടന്ന് തര്വാ( സുല്‍ഫി പോകുന്നു)<br /><b>സലീം </b>സുഹൃത്തുക്കളുമായും
കാരണവന്മാരുമായും സംസാരിക്കുന്നതിന്റെയും ചിരിക്കുന്നതിന്റേയും നിശബ്ദ
ദൃശ്യങ്ങള്‍. അകത്ത് നിന്ന് പുതിയാപ്ലയെ കാണാന്‍ തിരക്ക് കൂട്ടുന്ന സ്ത്രീകളുടെ
ബഹളങ്ങള്‍. അതിനിടയില്‍ ~ഒരാള്‍ പായസം വിളമ്പിയ ഡ്രേയുമായി അവര്‍ക്കിടയിലെത്തുന്നു.
എല്ലാവര്ക്കും വിതരണം ചെയ്യുന്നു. എല്ലാവരും വാങ്ങിക്കുടിക്കുന്നു. <br />ആവേശത്തോടെ
സുല്‍ഫി ഒരാല്‍ബവുമായി അവിടേക്ക് വരുന്നു. അത് സലീമിനെ
ഏല്‍പ്പിക്കുന്നു.)<br /><b>സുല്‍ഫി</b> ഇതാ ഇതിലുണ്ട് ഉപ്പാന്റെ ഫോട്ടോ...(താളുകള്‍
മറിക്കുന്നു. രണ്ടാമത്തെ താളില്‍ ഒരു ഫോട്ടോ. അത് കാണുമ്പോള്‍) ഇതാ ഇതാണ് ഉപ്പ.
<br />താടിവെച്ച് തലയില്‍ തൊപ്പിയിട്ട് നില്ക്കുന്ന ആ മനുഷ്യനെ കണ്ട് സലീം
അന്ധാളിച്ച് നില്ക്കുന്നു. അടുത്ത താളില്‍ അയാളും ഗള്‍ഫിലെ മജീദിക്കയും
കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ. <br /><b>സുല്‍ഫി</b> ഇത് ഉപ്പാന്റെ അടുത്ത
പരിചയക്കാരനാ മൂപ്പരും ഗള്‍ഫിലാ... <br />(ഗള്‍ഫിലെ കടയില്‍ സഹായമാവശ്യപ്പെട്ട് വന്ന
മനുഷ്യന്റെ ദയനീയത മുറ്റിയ മുഖവും പള്ളിയില്‍ വിഷണ്ണനായിരിക്കുന്നയാളിന്റെ ചിത്രവും
ഫ്ളാഷ്ബാക്കില്‍. <br />ഉസ്താദിന്റെ പ്രസംഗവും മജീദിക്കയുടെ സംസാരവും...ആ
ഫോട്ടോയിലേക്ക് നോക്കി സ്തംഭിച്ച് നില്ക്കുന്ന സലീം. <br /><br /><b>സ്ക്രീനില്‍ ഒരു
സന്ദേശം</b><br /><i>മതം നിഷിദ്ധമാക്കിയ ഒരു ദുരാചാരത്തെ <br />പടികടത്തുന്നതിന് പകരം
വളര്‍ത്തുന്നതിനാണ് <br />ഖുര്‍ആനിനേയും ഹദീസിനേയും പോലും <br />മനുഷ്യന് ദുരുപയോഗം
ചെയ്യുന്നത്. </i></span></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-17303003613120000022012-10-13T05:15:00.001-07:002012-10-29T01:16:28.236-07:00കൊലവിളിയുടെ താരാട്ടിന് ലാഡ്ലി മീഡിയ പുരസ്കാരം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSL_9-6zZiiiCORAEFcwbskro7vHFKSD0qLIp2-UkkyOCMcq7idawzLC4YILTjNaBVCq_g9rvEMtn8N7AnpRGkwwm_9AaTdTqzsT1dygNH55e4XIA3LcD-ie7DVO3JexIMaO6UtYvBCxM/s1600/Hamza+Alungal03+Award...tvm.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="408" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSL_9-6zZiiiCORAEFcwbskro7vHFKSD0qLIp2-UkkyOCMcq7idawzLC4YILTjNaBVCq_g9rvEMtn8N7AnpRGkwwm_9AaTdTqzsT1dygNH55e4XIA3LcD-ie7DVO3JexIMaO6UtYvBCxM/s640/Hamza+Alungal03+Award...tvm.jpg" width="640" /></a></div>
<br />
<span style="font-size: x-large;"><b style="color: red;">കൊലവിളിയുടെ താരാട്ടിന് <br />ലാഡ്ലി മീഡിയ പുരസ്കാരം</b><br /> </span><br />
<span style="font-size: large;">പ്രിയപ്പെട്ടവരെ
<br />കഴിഞ്ഞ രണ്ട് വര്‍ഷകാലത്ത് മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന
<br />സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും പ്രശ്നങ്ങള്‍ സംബന്ധിച്ച് അവബോധം
സൃഷ്ടിച്ച <br />മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് യു എന്‍ പോപ്പുലേഷന്‍ ഫണ്ടും
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റും ചേര്‍ന്ന്
ഏര്‍പ്പെടുത്തിയ ലാഡ്ലി മീഡിയ ദക്ഷിണ മേഖലാ അവാര്‍ഡ് ഞാന്‍ എഴുതി സിറാജ്
ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന കൊലവിളിയുടെ താരാട്ട് എന്ന അന്വേഷണ
പരമ്പരക്ക് ലഭിച്ചു. </span><br />
<span style="font-size: large;">2012 ജൂണ്‍ 7 മുതല്‍ 13വരെയായിട്ടായിരുന്നു പത്രത്തില്‍
പ്രസ്തുത ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വന്നത്. ഈ ലേഖന പരമ്പര വിളംബരം ബ്ലോഗിലും
പ്രസിദ്ധീകരിച്ചിരുന്നു. <a name='more'></a>അതുകൊണ്ട് തന്നെ അഭിമാനത്തോടെയാണ് ഈ കാര്യം നിങ്ങളെ
അറിയിക്കുന്നത്. ഇതുവരെ നിങ്ങള്‍ നല്കിയ പ്രോത്സാഹനവും വിമര്‍ശനവും
അഭിനന്ദനങ്ങളും എല്ലാം ഈ ബഹുമതിക്കു പിന്നിലുണ്ടെന്നതിലും എനിക്ക് സന്തോഷമുണ്ട്.
അതുകൊണ്ടാണ് ഈ ആഹ്ലാദം താങ്കളെ അറിയിക്കുന്നത്. </span><br />
<span style="font-size: large;">കേരളം, തമിഴ്നാട്,
ആന്ദ്രപ്രദേശ്, കര്‍ണാടക, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍
എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 179 എന്‍ട്രികളില്‍ നിന്നാണ് ഏഷ്യാനെറ്റ്
ന്യൂസ് ചീഫ് എഡിറ്റര്‍ ടി എന്‍ ഗോപുകുമാര്‍, വി എന്‍ മുരളി, ഡോ. ഇന്ദ്രബാബു, ജി
ആര് ഇന്ദുഗോപന് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി അവാര്‍ഡ് ജേതാക്കളെ
തിരഞ്ഞെടുത്തത്. <br />മലയാളത്തില്‍ മികച്ച പത്രവാര്ത്തക്കുള്ള അവാര്‍ഡ് ദീപികയിലെ
റെജി ജോസഫും മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം ഷൈനി ജേക്കബ് ബെഞ്ചമിന്‍(ജയ്
ഹിന്ദ് ടിവി), ദൃശ്യമാധ്യമ രംഗത്തെ റിപ്പോര്‍ട്ടിംഗിന് മലയാള മനോരമയിലെ
(കോഴിക്കോട്)എസ് മഹേഷ് കുമാറും ഏഷ്യാനെറ്റ് ന്യൂസിലെ പി പി സന്ധ്യയും
(കൊച്ചി)വെബ്സൈറ്റുകളില്‍ വന്ന റിപ്പോര്‍ട്ടിന് ഹെല്‍ത്ത് വാച്ച് മലയാളത്തിലെ
ജെസ്സി നാരായണനും അര്‍ഹരായി.</span><br />
<span style="font-size: large;"><br />തിരുവനന്തപുരത്ത് കാര്‍ത്തിക തിരുനാള്‍
തിയേറ്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി കാര്ത്തികേയന്
പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. <br />പുനര്‍വായനക്ക് വിളംബരത്തിലേക്ക് സ്വാഗതം... </span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3tag:blogger.com,1999:blog-2028689740899038372.post-34896352899701951322012-09-01T10:42:00.000-07:002012-10-29T01:17:57.554-07:00 കയ്യിട്ട് വാരാന്‍ ഇതാ 148 കോടികൂടി ആറ് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-Hix1ltOjX-E/UEJIanw3sLI/AAAAAAAAAtI/OW2cC9Em0yE/s1600/attack+22222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="430" src="http://1.bp.blogspot.com/-Hix1ltOjX-E/UEJIanw3sLI/AAAAAAAAAtI/OW2cC9Em0yE/s640/attack+22222222.jpg" width="640" /></a></div>
<span style="font-size: x-large;"><span style="font-family: Meera;"><br />
<br />
<br />
<br />
</span></span><span style="font-family: Meera; font-size: x-large;">വികസനഫണ്ടുകളും പദ്ധതികളും വഴിമാറി ഒഴുകുന്നതിന് ഉദാഹരണങ്ങള്‍ തേടുന്നവര്‍ക്ക് ആദിവാസി ക്ഷേമ പദ്ധതികളുടെ ജാതകം മാത്രം പരിശോധിച്ചാല്‍ മതി. വീടു നിര്‍മാണത്തിലെ അപാകതകളും അഴിമതികളും തന്നെ ഏറ്റവും മികച്ച ഉദാഹരണം. ദശാബ്ദങ്ങളായി നടപ്പാക്കിയ പദ്ധതികളില്‍ വേറെയും നിരവധി. ചരിത്രത്തിലാധ്യമായി സംസ്ഥനത്തിന് ഒരു ആദിവാസി മന്ത്രി ഉണ്ടായത് ഈ സര്‍ക്കാര്‍ വന്നപ്പോഴാണ്. ഒരു വനിതാ മന്ത്രി. എന്നാല്‍ അവര്‍ വന്ന വര്‍ഷം തന്നെ ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ 15 കോടി രൂപ ലാപ്സായിപ്പോയ കഥയാണ് ആദിവാസി ഗോത്രമഹാ സഭാ നേതാവ് സി കെ ജാനുവിന് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു ജനകീയാസൂത്രണ പദ്ധതികളുടെ വരവ്. പ്രത്യേക ഘടക പദ്ധതികള്‍ക്കും ആദിവാസി ഉപ പദ്ധതികള്‍ക്കും വേണ്ടിയായിരുന്നു ആ ഫണ്ടുകള്‍ നീക്കിവെച്ചിരുന്നത്. എന്നാല്‍ ആ പണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറ്റി ചെലവഴിച്ച് റിക്കാര്‍ഡിട്ടത്. ആദിവാസികള്‍ക്കായുള്ള ഫണ്ടിന്റെ ഒരു വിഹിതം മറ്റു വകുപ്പുകള്‍ക്ക് നാഷണല്‍ ഫ്ളോ ആയും നീക്കിവെച്ചിരുന്നു. ഇതും കടലില്‍ കായംകലക്കാന്‍ ഉപയോഗിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍. </span><br />
<span style="font-size: x-large;"><span style="font-family: Meera;"><a name='more'></a><br />
</span></span><span style="font-family: Meera;"><span style="font-size: x-large;">മലബാറിലെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി 13ാം ധനകാര്യകമ്മീഷന് അനുവദിച്ച 148 കോടി രൂപയുടെ ബ്രഹ്ത് പദ്ധതിയുടെ ഭാണ്ഠം ഇനിയും കെട്ട് പൊട്ടിച്ചിട്ടേയില്ല. 2006ലെ സര്‍വേക്ക് ശേഷം ഗോത്രവര്‍ഗ കാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി മലബാറില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രഖ്യാപിച്ചതാണ് ഈ ഫണ്ട്. എന്നാല്‍ ഫണ്ട് എത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇന്നും ഫയല്‍ തുറന്നിട്ടേയില്ലെന്ന് പറയുന്നതാവും ശരി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മലബാറിലെ അഞ്ച് പ്രാക്തനാ ഗോത്രവിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഊര്കൂട്ടം ശക്തിപ്പെടുത്തിയും ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും പുതിയ പദ്ധതികള്‍ തയ്യാറാക്കിയും ഇവരെ പുതിയ മനുഷ്യരാക്കി മാറ്റുന്നതിനുള്ള ഭീമന് പദ്ധതി. </span></span><br />
<span style="font-family: Meera;"><span style="font-size: x-large;"><br />
കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍, കൊറകര്‍, കാടര്‍ എന്നീ ജനവിഭാഗങ്ങളിലെ 26000 പേരെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചോലനായ്ക്കരുള്ളത്. 17000, 1600 കൊറകര്‍, കുറുമ്പര്‍ 2250, ചോലനായ്ക്കര്‍ 400, കാടാര്1700 എന്നിവര്‍ മാത്രമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വളരെ സൂക്ഷ്മമായും ആസൂത്രിതമായും നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച് രണ്ട് വര്‍ഷം കടന്ന് പോയിട്ടും അധികൃതര്‍ ആലസ്യം വെടിഞ്ഞിട്ടില്ല. കോഴിക്കോട് കിര്‍ത്താഡ്സില്‍ ഓഫീസ് സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പദ്ധതി മുട്ടിലിഴയുകയാണ്. <br />
ഫീല്‍ഡ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 24 പേരാണ് വേണ്ടത്. ഓരോ ഊരിലും ഓരോ പ്രമോട്ടര്‍മാരെ അനിമേറ്റര്‍ എന്ന പേരില്‍ നിയമിക്കണം. നടപടിയായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതിന്റെ ആദ്യ പരിപാടി ഈ മാസം കിര്‍ത്താഡ്സില്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം നഷ്ടമായി. ഇനിയുള്ളത് മൂന്ന് വര്‍ഷം. ഇപ്പോഴാണ് പ്രാഥമിക കാര്യങ്ങള്‍ പോലും ആലോചിച്ച് തുടങ്ങുന്നത്. ഫലത്തില്‍ ഇതും ??വിദഗ്ധര്‍ക്ക് കയ്യിട്ട് വാരുന്നതിനുള്ള മറ്റൊരു പരിശീലന കളരിമാത്രമാകുമെന്നാണ് ട്രൈബല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അഭിപ്രായം. വളരെ നല്ല പദ്ധതിയാണിത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ വിഭാഗങ്ങളെ മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കുന്നതിന് സാധിക്കുമായിരുന്നു. അത്രമാത്രം ഫണ്ടാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ വൈകി ഓടുന്ന പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ തലകുത്തിമറിഞ്ഞാലും സാധിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു. <br />
</span></span><br />
<span style="font-family: Meera;"><span style="font-size: x-large;">താമസയോഗ്യമായ വീട്, കുടിവെള്ളം, ശുചിത്വ പരിപാലനം, വൈദ്യുതീകരണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ആദിവാസികള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 45 ശതമാനം പട്ടികജാതിക്കാര്‍ക്ക് പ്രാഥമിക സൗകര്യം ഒരുക്കുന്നതിലും അധികൃതര്‍ പൂര്‍ണപരാജയമാണെന്നും ആ കണക്കില്‍ സമ്മതിക്കുന്നു. ഒന്നിനും ക്യത്യമായ പ്ലാനുണ്ടായിരുന്നില്ല. 2006-07 വര്‍ഷം വരെ നീക്കിവെച്ച ഫണ്ട് നഷ്ടപ്പെടുത്തി. പകുതിയോളം വഴിതിരിച്ചുവിട്ടു. ഉത്പാദനമേഖലയില്‍ പദ്ധതികളൊന്നും നടപ്പാക്കിയില്ല. ഇതെല്ലാം കൊണ്ടാണ് 2009- 10 വര്‍ഷത്തില്‍ പട്ടികജാതി- ആദിവാസി മേഖലകളിലെ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി പൂള്സ് ഫണ്ട് സമ്പ്രദായം നടപ്പാക്കിയത്. 2010 -11 വര്‍ഷത്തില്‍ ഇവരുടെ പുനരുദ്ധാരണ പ്രവൃത്തിക്കായി ടി എസ് പി 200.50 കോടി രൂപയും മാറ്റിവെച്ചു. ഇതേ വര്‍ഷം പട്ടികവര്‍ഗ വകുപ്പിന് 104 കോടി രൂപയും അനുവദിച്ചു. ഇതില്‍ 85.3 കോടി രൂപയും ചെലവഴിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നിട്ടും കോരന് കുമ്പിളില്‍ തന്നെയാണ് കഞ്ഞി. ആദിവാസി ഊരുകളില്‍ പദ്ധതികള്‍ക്ക് പഞ്ഞമേയില്ല. എന്നാല്‍ അതെവിടെയെന്ന് മഷിയിട്ട് നോക്കിയാല്‍പോലും കണ്ടെന്ന് വരില്ല. പട്ടിണിയും പരിവട്ടവും തന്നെയാണവിടുത്തെ സ്ഥിരം താമക്കാര്‍. ഈ പണമെല്ലാം ഏത് കടലിലാണ് ഒഴുക്കിയത്...? <br />
ഉത്തരം തേടുന്നവര്‍ ഊരുകളിലൂടെ യാത്രചെയ്യുക. അവഗണനയുടെ മഹാ സ്മാരകങ്ങളും കാട് കയറിയ വികസന പ്രേതഭൂമികളും അവിടെ കാണാനാകും. <br />
എ കെ ആന്റണിയുടെ കാലത്താണ് ആറളം ഫാമില്‍ നാല്‍പ്പത്തിരണ്ട് കോടിയുടെ വികസന വിസ്മയങ്ങള്‍ക്ക് ശിലപാകിയത്. ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്തു. ഒരു ഏക്കര്‍ വീതം ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. 2400 വീടുകള്‍ നിര്‍മിക്കുന്നതിനായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തി. ഫണ്ടും അല്ലലില്ലാതെ അനുവദിച്ചു. 400 വീടുകളുടെ നിര്‍മാണം തുടങ്ങിയപ്പോഴേക്ക് നിര്‍മിതി കേന്ദ്രക്ക് മടുത്തു. തുടര്‍ന്ന് നിര്‍മിതി കേന്ദ്രതന്നെ വീണ്ടും വീടുകള്‍ കരാറുകാര്‍ക്ക് നല്കി. പലതിന്റേയും നിര്‍മാണത്തില്‍ വെള്ളം ചേര്‍ത്തു. നിര്‍മാണ സമയത്ത് തന്നെ മേല്‍ക്കൂരകള്‍ മൂക്കുംകുത്തി വീണു. ആദിവാസി സംഘടനകള്‍ നിര്‍മാണത്തിലെ അഴിമതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. എന്നാല്‍ ഇതിനേയും തോല്‍പ്പിക്കുന്ന രീതിയിലായിരുന്നു മറ്റു പല കോളനികളിലും വീടുകള്‍ പൊങ്ങിയത്. അടുക്കളയില്ലാത്ത വീടുകള്‍, പ്രാഥമിക സൗകര്യങ്ങളില്ലാത്ത വീടുകള്‍, ഇത്തരത്തില്‍ എങ്ങനെയൊക്കെ വികലമാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തിതെളിഞ്ഞവരായിരുന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത്. 39,850 വീടുകളാണ് അടുക്കളയില്ലാതെ കെട്ടിപ്പൊക്കിയത്. 46,801 വീടുകളില്‍ എല്ലാ അംഗങ്ങള്‍ക്കും താമസിക്കുന്നതിനുള്ള പ്രാഥമിക സൗകര്യങ്ങളുണ്ടായിരുന്നില്ല. <br />
സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 57,481 വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്നും അവയില്‍ 13,639 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടേയില്ല എന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ കാര്യക്ഷമതയെക്കുറിച്ച് ?മതിപ്പ് തോന്നേണ്ടതല്ലേ...? സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ പലതും വളരെ വേഗത്തില്‍ നിലംപൊത്തി എന്ന് കൂടി അറിയുമ്പോള്‍ നിര്‍മാണപ്രവൃത്തി നടത്തിയവരുടെ വിശ്വാസ്യതക്കും സര്‍ട്ടിഫിക്കറ്റായി.! </span></span><br />
<span style="font-family: Meera;"><span style="font-size: x-large;"><br />
നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകളുടെ ഉത്തരവാദിത്വം ഭവന നിര്‍മാണ ബോര്‍ഡ്(149), നിര്‍മിതി കേന്ദ്രം(2284),കോസ്റ്റ്ഫോര്‍ഡ്(2414), ഹാബിറ്റാറ്റ്(1727),ഗുണഭോക്താവ് (5184), ഗുണഭോക്തൃ സമിതി (170), കരാറുകാരന്(1140), ബിനാമി കരാറുകാരന്(360), വിവിധ ഏജന്‍സികള്‍(221) ഇത്തരത്തിലാണ്. ഇന്നും ഇവ പ്രേതാലയം പോലെ ശേഷിക്കുന്നു. 57,814 വീടുകളില്‍ ഇപ്പോള്‍ താമസയോഗ്യമായ വീടുകള്‍ 18,756 മാത്രമാണെന്നതാണ് വസ്തുത. ആദിവാസി സ്നേഹത്തിന്റെ പേരില്‍ അധികൃതര്‍ തേനും പാലുമൊഴുക്കിയ വികസന പദ്ധതിയിലെ എഴുപത് ശതമാനം ഫണ്ടുകളും നീക്കിവെച്ചത് വീട് നിര്‍മാണത്തിനായിരുന്നു. അതിലെ കയ്യിട്ട് വാരലിന്റെ കഥയാണ് ഈ പറഞ്ഞത്.<br />
ഊരുകളില്‍ വൈദ്യുതിയെത്തിച്ച കഥയും ഇതുപോലെക്കെ തന്നെയാണ്. സംസ്ഥാനത്തെ 4644 ഊരുകളാണ് വൈദ്യുതീകരിച്ചിട്ടുള്ളത്. എന്നിട്ടും 1252 ഊരില്‍ ഇരുട്ട് തന്നെയാണ്. എന്നാല്‍ വൈദ്യുതീകരിച്ച 3392 ഊരുകളിലെ 36,493 വീടുകളില്‍ വൈദ്യുതിയെത്തിയിട്ടില്ല. ഇവിടെ 7671 വീടുകളിലെ വയറിംഗ് ജോലിയേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. 840 ഇടത്ത് ചെറുകിട ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനപോലുമില്ല. 237 ഊരുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നു. കത്തുന്നത് 67 എണ്ണം മാത്രം. 545 ഊരുകളില്‍ തെരുവു വിളക്കും ഉയര്‍ന്നു. തെളിയുന്നത് 354 മാത്രം. 984 കോളനികളില്‍ കറന്റ് വിതരണം സുഗമമായി നടക്കുന്നില്ല. 1428 ഇടങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. 30 ശതമാനം ജനത്തിനെ വൈദ്യുതിയുടെ പ്രയോജനം ലഭിക്കുന്നുള്ളൂ എന്ന് ചുരുക്കം. </span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-_DgdNUO_aJM/UEJI0JjDFPI/AAAAAAAAAtQ/55P-HcdhhOE/s1600/attack.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="396" src="http://3.bp.blogspot.com/-_DgdNUO_aJM/UEJI0JjDFPI/AAAAAAAAAtQ/55P-HcdhhOE/s640/attack.jpg" width="640" /></a></div>
<span style="font-family: Meera;"><span style="font-size: x-large;"><br />
ഡി പി ഇ പി യും സര്‍വശിക്ഷാ അഭിയാനും ആദിവാസികളുടെ വിദ്യാഭ്യാസകാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. അതിനും ഒഴുക്കി കോടികള്‍. എന്നാല്‍ അതും വെള്ളത്തില്‍ വരച്ച വരയായി തീരുകയായിരുന്നു. അതെക്കുറിച്ച് .....</span></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-65955316532098557992012-08-24T06:38:00.000-07:002012-10-29T01:18:55.027-07:00രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍........ അഞ്ച്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-aZkO3BxJ_fQ/UDeDdRGJqAI/AAAAAAAAAsM/J0u2yYpbJ98/s1600/adivasi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="560" src="http://2.bp.blogspot.com/-aZkO3BxJ_fQ/UDeDdRGJqAI/AAAAAAAAAsM/J0u2yYpbJ98/s640/adivasi.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-caVNEDmfii0/UDeDmHOu5rI/AAAAAAAAAsU/Z_1Cr66Bfmc/s1600/22222222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="425" src="http://3.bp.blogspot.com/-caVNEDmfii0/UDeDmHOu5rI/AAAAAAAAAsU/Z_1Cr66Bfmc/s640/22222222222222.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0WWVuwaGcqUCFf31IHW66qneH0_NcomybxNaCxhd8EnHxSPn0t1SZyj5-HPZ4Tvii41c7aezULi9GHM_oA7gyv3WJHPC4Vc4JOGvHBzRRT5O4OY3YUYbtRWQNaN1FBApD_E98P7rn4Zw/s1600/3333333333333.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="479" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0WWVuwaGcqUCFf31IHW66qneH0_NcomybxNaCxhd8EnHxSPn0t1SZyj5-HPZ4Tvii41c7aezULi9GHM_oA7gyv3WJHPC4Vc4JOGvHBzRRT5O4OY3YUYbtRWQNaN1FBApD_E98P7rn4Zw/s640/3333333333333.jpg" width="640" /></a></div>
<span style="font-family: Meera; font-size: x-large;"><br />
ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അല്ലാതെയും ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളില്‍ ഏറെയും വയനാട് ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരായിരുന്നു. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല അവര്‍. വിദഗ്ധ ചികിത്സയും ശാസ്ത്രീയ പരിചരണവും ലഭിച്ചാല്‍ ഇവര്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗവും ദുരിതവും കുഞ്ഞുങ്ങളില്‍ ഒതുങ്ങിയതുമില്ല. അരിവാള്‍കോശ രോഗവുമായി മല്ലടിച്ച് പിടഞ്ഞ് വീണവരില്‍ മുതിര്‍ന്നവരുമുണ്ടായി ഏറെ. സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന 504 പേര് ഇപ്പോഴുമുണ്ട് വയനാടന്‍ കാടുകളില്‍. ഇവരിലേറെയും കുട്ടികളാണ്. മറ്റു രോഗങ്ങളും പെയ്ത്കൊണ്ടിരിക്കുകയാണ്. <a name='more'></a><br />
മാരകമായ ഒട്ടേറെ രോഗങ്ങളുമായി മല്ലിടുന്നവര്‍ പതിനായിരങ്ങളാണ് സംസ്ഥാനത്ത്. ഇതിലും വയനാടും പാലക്കാടും തന്നെയാണ് മുമ്പില്‍. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം 16422 ആണ്. ഇത് ജനസംഖ്യയിലെ പത്ത് ശതമാനം വരുന്നു. ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നവര്‍ പോലുമുണ്ട് 3133 പേര്. 40323 ആളുകള്‍ സ്ഥിരമായി രോഗികളാണ്. വയനാട്ടില്‍ സന്ധിരോഗങ്ങളാണ് കൂടുതല്‍ പേരെ അസ്വസ്ഥരാക്കുന്നത്. (2256), രക്തസമ്മര്‍ദവും(1269),ഹൃദയസംബന്ധമായ രോഗവും(882) തൊട്ടുതാഴെയായി അലോസരപ്പെടുത്തുന്നുണ്ട്. 198 പേര് ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന് വേദന തിന്നുന്നു. ക്ഷയവും കുഷ്ഠവും ഒടിവും ചതവും ത്വക്ക് രോഗങ്ങളുമായി ദുരിതമനുഭവിക്കുന്നവരും ഉണ്ട് ആയിരങ്ങള്‍.<br />
നിലമ്പൂര്‍ ചെമ്പ്ര കോളനിയിലെ 22 കാരനായ ചെല്ലന് സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന അവസാനത്തെ ഇരയല്ല. ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ്. കണ്ണുള്ളവരെയൊക്കെ കരയിപ്പിക്കുന്നതാണ് ചെല്ലന്റെ ദയനീയ ചിത്രം. അവനുമില്ല ചികിത്സയും മരുന്നും. തൊട്ടടുത്ത കോളനികളില്‍ ചെല്ലന്റെ അനുഭവദൈന്യം പങ്കുവെക്കുന്ന വേറെ 13 കുട്ടികളേയും കാണാനായി. സംസാരശേഷിയില്ലാതെ, മറ്റാരുമായും ഇടപഴകാന്‍ ഭാഗ്യമില്ലാത്ത ചെല്ലന് 22ാം വയസ്സിലും നാണം മറക്കാന്‍ ഉടുതുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ കണ്ടത്. പത്ത് വയസ്സേ മതിക്കൂ. 22 വയസ്സുണ്ട് എന്ന് കേട്ടപ്പോള്‍ അതിശയമായിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള ആറും വിട്ടുമാറാത്ത പനിയും ജലദോഷവുമുള്ള പത്തും നിരവധി അസുഖങ്ങള്‍കൊണ്ട് പൊറുതി മുട്ടുന്ന നാല്പത് കുട്ടികളെയാണ് നിലമ്പൂരിലെ ചില കോളനികളില്‍ നിന്ന് മാത്രം കണ്ടെത്തിയത്.<br />
മലപ്പുറം ജില്ലയില്‍ മാത്രം ശാരീരിക മാനസിക വെല്ലുവിളികളോ സ്ഥിരമായ രോഗമോ അഭിമുഖീകരിക്കുന്ന 1229 വ്യക്തികള്‍ ഉണ്ട്. ഇവര്‍ 1148 കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 564 പേര്‍ക്ക് ശാരീരിക പോരായ്മകളുണ്ട്. സംസാര ശേഷിയും കേള്‍വി ശേഷിയും കാഴ്ചശക്തിയുമില്ലാത്തവരാണ് ഇവരിലേറെയും. പലരും ജന്മനാ ഇത്തരം അസുഖങ്ങളുള്ളവരല്ല. ജീവിതശൈലിയുമായി ബന്ധപ്പെട്ടാണ് പലര്‍ക്കും പല കാലങ്ങളില്‍ ഈ അസുഖങ്ങളുണ്ടായിട്ടുള്ളത്. <br />
<br />
<b>പോഷകാഹാരക്കുറവിന്റെ <br />
ബലിയാടുകള്‍</b><br />
പോഷകാഹാരക്കുറവിന്റെ ദുരന്തകഥാപാത്രങ്ങള്‍ 13960 പേരാണ് സംസ്ഥാനത്തുള്ളത്. വയനാട് തന്നെ മുമ്പില്‍. 5773 പേരിലെത്തിയിരിക്കുന്നു ആ കണക്ക്. 2204 പേരുമായി പാലക്കാടും1919 പേരുള്ള ഇടുക്കിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. താരതമേന്യ ജനസംഖ്യ കുറഞ്ഞ മലപ്പുറം ജില്ലയില്‍ പോലുമുണ്ട് 742 ഹതഭാഗ്യര്‍. ഇവരില്‍ കര്‍ഷക തൊഴിലാളികളാണ് ഒന്നാമത്. കാര്‍ഷികേതര തൊഴിലാളികളും വനമേഖലയിലെ കൂലിപ്പണിക്കാരുമാണ് തൊട്ടുതാഴെയുള്ളത്. പോഷകാഹാരക്കുറവ് മൂലവും മതിയായ ചികിത്സകിട്ടാതെയും പ്രസവസമയത്തുമെല്ലാമായി ആയിരത്തോളം കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. <br />
പോഷകാഹാരക്കുറവ് മൂലം മാത്രം വയനാട് 5773 പേര് നരകജീവിതം നയിക്കുന്നുണ്ട് എന്ന്കൂടി കേള്‍ക്കുമ്പോള്‍ ആദിവാസി ഊരിലെ പഞ്ഞത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം വേണോ...? ജനസംഖ്യയില്‍ മൂന്ന് ശതമാനമുള്ള മലപ്പുറം ജില്ലയിലും ഇതിന്റെ തോത് ഭീകരമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരാണ് ഏറെയും. ക്ഷയവും ക്യാന്‍സറും പ്രഷറും പ്രമേഹവും ത്വക്ക് രോഗങ്ങളും അവരെ വരിഞ്ഞ് മുറുക്കുന്നു. നിശബ്ദ കൊലയാളിയായ ബ്ലഡ്പ്രഷറാണ് ഏറെ പേരെയും ഭീതിപ്പെടുത്തുന്നത്. വിട്ടുമാറാത്ത പനിയും ജലദോഷവും സന്ധിരോഗങ്ങളും ആസ്തമയും തൊട്ടു താഴെയുണ്ട്. അപകടങ്ങളില്‍ പരുക്കേറ്റ് നടുവൊടിഞ്ഞ് കിടക്കുന്നവരുടെ ചിത്രങ്ങളും ദയനീയമാണ്. വലിയൊരു വിഭാഗം ജോലിക്കിടെ മരത്തില്‍ നിന്ന് വീണവരാണ്. മദ്യപിച്ചത് കൊണ്ടുണ്ടായ ദുരന്തമായിരുന്നു അധികവുമെന്ന് ആദിവാസി പ്രമോട്ടര്‍മാര്‍ പറയുന്നു. ഇത് സമ്മതിക്കാന്‍ ചിലര്‍ മടിച്ചുവെങ്കിലും തുറന്ന് പറയാന്‍ തയ്യാറായ ഇരകള്‍ നാല്പത് പേരുണ്ട്. മലപ്പുറത്ത് നിലമ്പൂര്‍ മേഖലയിലാണ് അസുഖങ്ങളുടേയും ദുരിതങ്ങളുടെയും സഹയാത്രികരില്‍ ഏറെയും.<br />
മാനസിക വെല്ലുവിളികള്‍ നേരിടുകയോ സ്ഥിരമായി രോഗങ്ങളോ ഉള്ള കുടുംബങ്ങളില്‍ ഒരാളെമാത്രമല്ല ദുരിതം പിടികൂടിയിരിക്കുന്നത്. ഒരേ കുടുംബത്തില്‍ രണ്ട് പേര്‍ക്കും തൊഴിലെടുക്കാന്‍ സാധിക്കാത്ത 189 കുടുംബങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. ഇതില്‍ 140 പേരും നിലമ്പൂരിലാണ്. കുടുംബനാഥനോ നാഥയോ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 649 കുടുംബങ്ങളുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതേ ദുരിത മനുഭവിക്കുന്ന കുടുംബങ്ങളുടെ കണക്ക് 131 ആണ്. കുടുംബനാഥനോ നാഥയോ സ്ഥിരമായി രോഗികളായ 743 കുടുംബങ്ങളുണ്ട്. എല്ലാ അംഗങ്ങളും സ്ഥിരം രോഗികളായ 157 കുടുംബങ്ങളുണ്ട്. <br />
ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളിയെത്തുടര്‍ന്ന് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വിഷമമുള്ളവരാണ് 629 പേര്. പരസഹായത്താല്‍ മാത്രം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിച്ച് പോരുന്നവരാണ് 81 പേര്. സ്ഥിരമായി രോഗം ബാധിച്ചതോടെ ദൈനംദിന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വിഷമം അനുഭവിക്കുന്നവര്‍ 726 പേരുണ്ട്. പരസഹായത്തോടെ മാത്രം നിത്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവര്‍ 89 പേരാണ്. പൂര്‍ണമായി ശേഷിയില്ലാത്തത് കൊണ്ട് ശയ്യാവലംബികളായവര്‍ 93 പേരുമുണ്ട്. ഇവരില്‍ ഏറെയും തൊഴിലുമായി ബന്ധപ്പെട്ടാണ് രോഗബാധിതരായത്. തൊഴിലെടുക്കാന്‍ പ്രാപ്തിയില്ലാത്തവരില് 492 പേര് രോഗികളാണ്. തൊഴിലില്ലാത്ത 217 പേരും രോഗവുമായി കഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തില്‍ 1388 പേരാണ് മലപ്പുറത്തെ ദുരിതബാധിതര്‍. </span><br />
<span style="font-family: Meera; font-size: x-large;"><br />
ആറു ദശാബ്ദങ്ങളായി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാറും സര്‍ക്കാര്‍ ഇതര സംഘടനകളും വിയര്‍പ്പൊഴുക്കി പദ്ധതികള്‍ നടപ്പാക്കിയിട്ടും ബാക്കിപത്രം ഇതാണ്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പാര്‍പ്പിട രംഗത്തുമെല്ലാം സമാന അവസ്ഥകാണാം.! കോടികളാണ് ഇതിനായെല്ലാം പല പദ്ധതികളിലായി വകയിരുത്തപ്പെട്ടത്. എന്നിട്ടും കോളനികളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നതാണ് വസ്തുത.<br />
ഈ കണക്കുകളെല്ലാം ആദിവാസി ജീവിതാവസ്ഥകളിലേക്കുള്ള ചില ചിത്രങ്ങള്‍ മാത്രമാണ്. പക്ഷേ,പരിഹാരത്തിനുള്ള പോംവഴികളെക്കുറിച്ച് അധികൃതര്‍ ചിന്തിച്ച് തുടങ്ങിയിട്ടുപോലുമില്ല. എല്ലാ ജില്ലാ ആസ്ഥാനത്തും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും മന്ത്രി മന്ദിരങ്ങളിലും ഇവരെകുറിച്ചുള്ള പുതിയ സ്ഥിതിവിവര കണക്കുകളെത്തിയിരിക്കുന്നു. എന്നാല്‍ പലരും അറിഞ്ഞമട്ടേയില്ല. അറിഞ്ഞവര്‍ തുറന്ന് നോക്കിയിട്ടുമില്ല. രണ്ട് കോടി രൂപ മുടക്കി തയ്യാറാക്കിയ ഒരു സ്ഥിതിവിവര കണക്കിന്റെ ദുര്‍ഗതിയാണിത്.<br />
<b><br />
ആദിവാസി ഭൂമിയില്‍ ഭൂമാഫിയ</b><br />
<br />
ഭൂ രഹിതരായ ആദിവാസികളുടെ കണക്ക് ഇന്നും നടുക്കുന്നതാണ്. പലപ്പോഴായി ആദിവാസികള്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ണിനുവേണ്ടി സമരങ്ങള്‍ നടത്തിയിരുന്നു. ചെങ്ങറയും മുത്തങ്ങയും ആറളവും ഇതില്‍ ചിലത് മാത്രം. എന്നിട്ടും എഴുപതിനായിരത്തില്പരം ആദിവാസി കുടുംബങ്ങളാണ് ഭൂ രഹിതരായിട്ടുള്ളത്. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള 20,027 കുടുംബങ്ങളാണ് ഇന്നും സംസ്ഥാനത്തുള്ളത്. ഒന്‍പത് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ 14,9777 കുടുംബങ്ങളും. കൈവശരേഖ ഉണ്ട് പല കുടുംബങ്ങള്‍ക്കും. പക്ഷേ അതിന്റെ കൈകാര്യക്കാരെല്ലാം മറ്റു പലരുമാണ്. <br />
1053 കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന 3,961 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ടുപോയത്. 16,053 കുടുംബങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് രേഖയില്ലാത്ത ഭൂമിയാണ്. ഇവിടം ഭരിക്കുന്നത് കയ്യേറ്റ മാഫിയകളാണ്. സ്വന്തമായുള്ള മണ്ണില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ രോദനങ്ങള്‍ അട്ടപ്പാടിയില്‍ നിന്നാണ് കൂടുതലായി കേള്‍ക്കുന്നത്. പാലക്കാട് ജില്ലയിലെ 640 കുടുംബങ്ങള്‍ക്കാണ് അവരുടെ 946 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കാന്‍ കയ്യേറ്റക്കാരുടെ കനിവിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. അപ്പോള്‍തന്നെ ഊഹിക്കാമല്ലോ ചൂഷകരുടെ കടന്നാക്രമണത്തിന്റെ ആഴവും പരപ്പും. ഇന്നും വയനാടന്‍ കാടുകളില്‍ നിന്ന് ഭൂമിക്കായുള്ള സമരജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങുന്നതും അതുകൊണ്ടൊക്കെ തന്നെ. വാസയോഗ്യമായ വീടുകളുടെ സ്ഥിതി ദയനീയമാണ്. നിര്‍മാണത്തിലിരിക്കുന്ന വീടുകളും ഇടക്ക് തകര്‍ന്നടിഞ്ഞ ഭവനങ്ങളും പറയുന്നത് അഴിമതിയുടെ വീരകഥകളാണ്. അതെക്കുറിച്ച് .....</span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com1tag:blogger.com,1999:blog-2028689740899038372.post-87553898006178335072012-08-09T08:54:00.000-07:002012-10-29T01:23:06.646-07:00കാട് നീളെ കള്ളവാറ്റ് മൂന്ന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-ykERsiXsMN0/UCPc71AHjCI/AAAAAAAAArI/8JGQgNfrwNw/s1600/SPRIT+11111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="426" src="http://2.bp.blogspot.com/-ykERsiXsMN0/UCPc71AHjCI/AAAAAAAAArI/8JGQgNfrwNw/s640/SPRIT+11111.jpg" width="640" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" />
<span style="font-family: Meera;">കേരളത്തിലെ നാല്പത് ശതമാനം ആദിവാസികളും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കുന്നുള്ളൂ. 2402 കുടുംബങ്ങളാണ് ഈ നിര്ഭാഗ്യവാന്മാരുടെ പ്രതിനിധികള്‍. ഇവരില്‍ 1354 കുടുംബങ്ങളും കര്‍ഷക തൊഴിലാളികളാണ്. തോട്ടം തൊഴിലാളികളിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍. 34,092 കുടുംബങ്ങള്‍ക്ക് ദിവസത്തില്‍ രണ്ടുനേരം മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂ. മൂന്ന് നേരം അന്നം ലഭിക്കുന്നവരാകട്ടെ 4023 കുടുംബങ്ങളേയുള്ളൂ. 13960 കുടുംബങ്ങള്‍ പോഷകാഹാരമില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ നൂറുശതമാനമല്ല. മൂന്ന് ജില്ലയിലെ ഭാഗികമായ ഫലം കൂടി അറിയാനുണ്ട്. വയനാട് ജില്ലയില്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം ലഭിക്കുന്നവര്‍ 805 പേരുണ്ട്. 14572 പേര്‍ക്കും രണ്ട് തവണയേ ഭക്ഷണം കഴിക്കാന്‍ കഴിയുന്നുള്ളൂ. 1,53181 മനുഷ്യര്‍ക്കിടയില്‍ യഥേഷ്ടം അന്നം ലഭിക്കുന്നവര്‍ 36400 പേരേയുള്ളൂ. <a name='more'></a></span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-K-SZP8W3ifE/UCPdBruEcDI/AAAAAAAAArQ/bvi82jzQagQ/s1600/222222222222222222222222.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="479" src="http://4.bp.blogspot.com/-K-SZP8W3ifE/UCPdBruEcDI/AAAAAAAAArQ/bvi82jzQagQ/s640/222222222222222222222222.jpg" width="640" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;">മലപ്പുറം ജില്ലയില്‍ ഒരു നേരം മാത്രം ലഭിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ കൊണ്ട് വിശപ്പടക്കുന്നവര്‍ 216 പേരുണ്ട്. കര്‍ഷകേതര തൊഴിലാളികളാണിവരില് ഒന്നാമത്(71). രണ്ടാമത് കര്‍ഷക തൊഴിലാളികളും(51). വനവിഭവങ്ങള്‍ ശേഖരിക്കുന്നവരാണ് മുഴുപട്ടിണിക്കാരില് മൂന്നാമത് (40). 1139 പേര്‍ക്കും രണ്ട് നേരമെ ആഹാരം ലഭിക്കുന്നുള്ളൂ. 2058 പേര്‍ക്കേ മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുള്ളൂവെങ്കില്‍ യഥേഷ്ടം ഭക്ഷണം ലഭിക്കുന്നവര്‍ കേവലം 243 പേരേയുള്ളൂ ജില്ലയില്‍. ഇതില്‍ എണ്‍പത് ശതമാനവും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. നിലമ്പൂരിലെ എട്ട് പഞ്ചായത്തില്‍ മാത്രം 604 പേര്‍ക്ക് രണ്ട് നേരമെ ആഹാരം ലഭിക്കുന്നുള്ളൂ. ഒരു നേരം മാത്രം ലഭിക്കുന്നവര്‍ 124 പേരുണ്ട്. 1342 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുവെങ്കില്‍ യഥേഷ്ടം ഭക്ഷണം ലഭിക്കുന്നവര്‍ കേവലം 120.</span><br style="font-family: Meera;" /><span style="font-family: Meera;">ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നവര്‍ പണിയ വിഭാഗത്തിലാണ്. കാട്ടുനായ്ക്കരും മുതുവാന്മാരുമാണ് രണ്ടാം സ്ഥാനത്ത്. ഇവരുടെ കോളനികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അകാല മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 284 പണിയരാണ് അഞ്ചു വര്‍ഷത്തിനിടെ മരിച്ചത്. ഇവരില്‍ 107 പേരുടേയും പ്രായം 44ല്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ വിധവകള്‍ ഉള്ളതും ഇവര്‍ക്കിടയില്‍ തന്നെ.</span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;"><b>പത്താം വയസ്സില്‍ ലഹരി വഴിയിലേക്ക് </b></span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;">രാവിലെ ഊരുകളില്‍ നിന്നും കാടുകളിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാനും തോട്ടങ്ങളിലേക്ക് പണിക്കുമിറങ്ങുമ്പോഴും പുരുഷന്മാര് ചായപോലെ കുടിക്കുന്നു ചാരായം. പല കുടിലുകളിലും രാവിലെ ഭക്ഷണം പാകം ചെയ്യാറില്ല. ഭക്ഷണ സാധനങ്ങള്‍ കിട്ടിയില്ലെങ്കിലും നിര്‍ബന്ധമില്ല. രാവിലെ ഉന്മേഷത്തിന് ഒരു ഗ്ലാസ് ചാരായം കിട്ടിയേ തീരൂ. ജോലിക്കായി മുതലാളിയുടെ വീട്ടിലെത്തിയാല്‍ അവരും ഉണര്‍വിനും ഉന്മേഷത്തിനുമായി നല്കുന്ന മരുന്ന് ചാരായമോ മുന്തിയ ഇനം മദ്യമോ ആണെന്ന് പെരുവമ്പാടം കോളനിയിലെ ചേന്ദന് പറയുന്നു. ചേന്ദന് ഇത്തരത്തില്‍ മദ്യം കഴിക്കുന്നയാളാണ്. പലപ്പോഴും ഭക്ഷണമില്ലാതെ മദ്യം മാത്രം കഴിക്കാറുണ്ടെന്നും ഇയാള്‍ സമ്മതിക്കുന്നു. ഒരു നേരം ഭക്ഷണം കഴിക്കുന്നവരും ദിവസത്തില്‍ മൂന്ന് നേരമെങ്കിലും മദ്യപിക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.</span><br style="font-family: Meera;" /><span style="font-family: Meera;">വയനാട് ജില്ലയിലെ മേപ്പാടി, പടിഞ്ഞാറെത്തറ, സുല്‍ത്താന്‍ ബത്തേരി തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ മുതലാളിമാര്‍ ഈ രീതി ഇന്നും പിന്തുടരുന്നു. അതെല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. സ്ഥിരമായി കൃഷിചെയ്യുന്നവര്ക്കെല്ലാം ആദിവാസികളുടെ സേവനം കൂടിയേ തീരൂ. അവരെ പ്രലോഭിപ്പിക്കാന്‍ ആദ്യം മദ്യമാണ് വിളമ്പുന്നത്. ജോലിക്ക് ആളെ തേടി വരുന്ന മുതലാളിയുടെ കയ്യില്‍ കുപ്പികാണും. ഇത് വരാന്‍ മടിക്കുന്നവരെ വീഴ്ത്താനുള്ളതാണ്. വാഹനത്തില്‍ നിന്നേ കുപ്പി കാണിച്ചാണിവരെ പ്രലോഭിപ്പിക്കുന്നതെന്ന് പടിഞ്ഞാറെത്തറയിലെ ഇടത്തരം കര്‍ഷകനായ സോളമന് പറഞ്ഞു. കുപ്പി കണ്ടില്ലെങ്കില്‍ അവര്‍ വരില്ല. കുപ്പിയുണ്ടെങ്കിലോ രണ്ട് ദിവസത്തെ പണി ഒറ്റ ദിവസം കൊണ്ട് ചെയ്യാന്‍ തയ്യാറാകുമെന്നും സോളമന്. </span><br style="font-family: Meera;" /><span style="font-family: Meera;">പത്തു മണിക്ക് കഞ്ഞിയോ ചായയോ ആണ് സാധരണ കഴിക്കുന്നത്. എങ്കില്‍ ഇവര്‍ക്ക് അപ്പോഴും വേണ്ടത് മദ്യമാണ്. ഇതിനൊപ്പം മറ്റു ഭക്ഷണം കഴിച്ചെന്നും വരാം. ഇല്ലെന്നും വരാം. ഭക്ഷണം കഴിക്കാതെയുള്ള മദ്യപാനവും അമിത അധ്വാനവും പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. ഇതാണിവരുടെ അകാല മരണത്തിന് കാരണമാകുന്നതെന്നും നിലമ്പൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ കെ രാജേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.</span><br style="font-family: Meera;" /><span style="font-family: Meera;">ചെറുപ്പക്കാരില്‍ പാന്‍പരാഗ് ഉപയോഗിക്കുന്നവരാണധികവും. ഒപ്പം മദ്യപിക്കുകയും ചെയ്യുന്നു. പത്ത് വയസ്സില്‍ തന്നെ ശീലം തുടങ്ങുന്നു. നിവേദ്യമായി കാരണവന്മാര് മദ്യം സേവിച്ച് തുടങ്ങുന്നതാണ് കുട്ടികള്‍ കാണുന്നത്. സ്ത്രീകളുപയോഗിക്കുന്നതും കാണുന്നു. പിന്നെ ഭയക്കേണ്ടതില്ലല്ലോ. ഇതൊരു തെറ്റാണെന്ന തോന്നല്‍ ഇവര്‍ക്കില്ലാതാകുന്നു. 15 വയസ്സാകുമ്പോഴേക്ക് ലഹരിയുടെ അടിമകളായി മാറുന്നു. 95 ശതമാനവും ഇവരില്‍ മദ്യപാനം ശീലമാക്കിയവരാണെന്നും മദ്യപിക്കാത്തവര്‍ അഞ്ച് ശതമാനം പോലുമുണ്ടാകില്ലെന്നുമാണ് പോത്തുകല്ലിലെ എസ് റ്റി പ്രമോട്ടറായ ശാന്തയുടെ പക്ഷം. </span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;"><b>കാട് നീളെ കള്ളവാറ്റ്</b></span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;">18 ലിറ്റര്‍ വെള്ളത്തില്‍ ഒന്നര കിലോ പഞ്ചസാരയും മൂന്ന് പാരസെറ്റാമോള്‍ ഗുളികയും രണ്ട് പാളയം കോടന് ചീഞ്ഞ പഴവും രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി അരച്ചതും ചേര്‍ത്ത് 500 മില്ലിലിറ്റര്‍ കള്ളിന്റെ മട്ടിനോടൊപ്പം കലക്കി ഒരു രാസവസ്തുവും കൂടി (ഇത് എക്സാലക്സി ഹെന്‍ട്രിന്‍ ആണ്) രാവിലെ ചേര്‍ത്ത് വെച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്ക് 19 ലിറ്റര്‍ ക്രിത്രിമ കള്ളായി മാറും. ഇത് വയനാട്ടെ ഒരു കോളനിയിലെ കള്ളവാറ്റുകാരനായ വ്യക്തിയുടെ വിശ്വസ്ഥന്റെ വാക്കുകളാണ്. ഈ കള്ളാണ് പലപ്പോഴും കോളനികളില്‍ വിതരണം ചെയ്യുന്നതെന്നും അയാള്‍.</span><br style="font-family: Meera;" /><span style="font-family: Meera;">മദ്യം പല കോളനികളിലും വാറ്റുന്നുണ്ട്. മിക്ക വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും കള്ളവാറ്റ് നിര്‍ബാധം തുടരുന്നു. ചാലിയാറിലെ വെറ്റിലക്കൊല്ലി കോളനിയില്‍ കശുമാങ്ങ വാറ്റിയാണ് സീസണില്‍ നാടന്‍ ചാരായം ഉണ്ടാക്കുന്നത്. കശുമാങ്ങ ലഭ്യമാകാത്തപ്പോള്‍ മറ്റു പലതും ഇതിനായി ഉപയോഗിക്കുന്നു.</span><br style="font-family: Meera;" /><span style="font-family: Meera;">നിലമ്പൂരിലെ വല്ലപ്പുഴ, വെണ്ണക്കോട്, കോളനിയിലും വാറ്റ് തുടരുന്നു. നല്ലംതണ്ണി, മുഖര്ജിക്കുന്ന്, എന്നിവിടങ്ങളില്‍ സ്ത്രീകള്‍ തന്നെയാണ് വാറ്റുകാര്‍. ഇവര്‍ കുടിക്കുകയും മദ്യം വില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ പുറത്ത് നിന്ന് കൊണ്ടു വന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്ന പ്രവണതയാണ് കൂടുതലെന്നും കോളനി വാസികള്‍ പറയുന്നു. ബാറില്‍ നിന്നും കൊണ്ടുവരുന്ന വിലകുറഞ്ഞ മദ്യത്തില്‍ വെള്ളം ചേര്‍ത്ത് ഒരു പെഗിന് 75 രൂപവരെ യാണിവര് വാങ്ങുന്നത്. എന്നാല്‍ ഇവര്‍ തന്നെ വാറ്റിയെടുക്കുന്നതിന് ഒരു കുപ്പിക്ക് 100 രൂപയാണ് ഈടാക്കുന്നത്. വെറ്റിലക്കൊല്ലിയില്‍ ഒരു മാസത്തിനിടെ മൂന്ന് മരണങ്ങളുണ്ടായത് വ്യാജമദ്യം കഴിച്ചിട്ടായിരുന്നുവെന്ന് പറയുന്നു കോളനിവാസിയായ മുരുകന്.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-ilPTJMK30Fw/UCPcuX2ZHJI/AAAAAAAAArA/vLE2CJCs2D4/s1600/SPRIT+11111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="http://2.bp.blogspot.com/-ilPTJMK30Fw/UCPcuX2ZHJI/AAAAAAAAArA/vLE2CJCs2D4/s320/SPRIT+11111.jpg" width="320" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;">നിലമ്പൂരിലെ അരുവാക്കോട് കോളനിയില്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും മദ്യമാഫിയകള്‍ തലപൊക്കിയിരിക്കുന്നു. അരുവാക്കോട് കുംബാരകോളനി വര്‍ഷങ്ങള്‍ക്കു മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞത് ആ പ്രദേശം ചുവന്ന തെരുവായി മാറിയതോടെയായിരുന്നു. ഏറെനാളത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആ ചീത്തപ്പേരില്‍ നിന്ന് അരുവാക്കോടിന് ശാപമോക്ഷമുണ്ടായി. അവിടെ നിന്നിതാ പുതിയ വാര്‍ത്തകള്‍. ഇവിടുത്തെ സ്ത്രീകള്‍ തന്നെ കള്ളവാറ്റിന് നേതൃത്വം നല്‍കുന്നുവെന്നതാണത്. വിവിധ ആദിവാസി കോളനികളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നുമുണ്ട്. എന്നാല്‍ ഈ കേന്ദ്രത്തെക്കുറിച്ചോ ആദിവാസി കോളനികളിലെ വാറ്റു കേന്ദ്രങ്ങളെക്കുറിച്ചോ പോലീസിലോ എക്സൈസിലോ പരാതിപ്പെട്ടാലും പ്രയോജനമില്ല. ചിലപ്പോള്‍ എക്സൈസുകാര് സ്ഥലത്തെത്താറുണ്ട്. ഒന്നും കണ്ടെത്താന്‍ കഴിയാറില്ലെന്ന് മാത്രം. അതിന് മുമ്പേ വിവരങ്ങള്‍ കേന്ദ്രങ്ങളിലെത്തിയിരിക്കും. ഇനി കോളനികളിലെ വാറ്റുകാരാരെങ്കിലും കേസില്‍ അറസ്റ്റിലായാലും സ്ഥലത്തെ പ്രധാന ദിവ്യന്മാരുണ്ട് ഇറക്കികൊണ്ടുപോകാനെന്നതും കോളനി വാസികളുടെ സാക്ഷ്യം. എന്നാല്‍ വിചിത്രമായ മരണകഥകള്‍ ഇനിയുമുണ്ട്. അതിന് പോലീസ് നല്കുന്ന വിശദീകരണങ്ങള്‍ അതിലേറെ രസകരമാണ്. പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലുമുണ്ട് ഈ വിചിത്ര വിശേഷങ്ങള്‍. അതെക്കുറിച്ച് ....</span></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com2tag:blogger.com,1999:blog-2028689740899038372.post-39965228895608942082012-07-29T05:57:00.000-07:002012-10-29T01:22:31.282-07:00ആണുങ്ങളില്ലാത്ത ഊരുകള്‍....... രണ്ട്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwKh2W8fEw8ao2zM2x6VeGyyj3ivv_gXes3dCk4_EM7uVjOj6ye-YmUOB_lIvT9KLEMFlw3rBvDhaULnsCjuksJ_rWAQBp5gkpR4HZCrkKVo0QdNGr_Jt3Lnqjl2OqZ9ufk6xNI1YkGNY/s1600/asivas+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="410" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwKh2W8fEw8ao2zM2x6VeGyyj3ivv_gXes3dCk4_EM7uVjOj6ye-YmUOB_lIvT9KLEMFlw3rBvDhaULnsCjuksJ_rWAQBp5gkpR4HZCrkKVo0QdNGr_Jt3Lnqjl2OqZ9ufk6xNI1YkGNY/s640/asivas+2.jpg" width="640" /></a></div>
<br />
<span style="font-family: Meera;"><span style="font-size: x-large;">നിലമ്പൂര്‍ ചെമ്പ്ര കാട്ടുനായ്ക്ക കോളനിയിലെ മുരളീധരന് അകാലത്തില്‍ മരിക്കുമ്പോള്‍ നാല് കുട്ടികളുടെ അമ്മയായിരുന്നു ഭാര്യ ശാന്ത. ഇവരെ ഭര്തൃസഹോദരന് അനില്‍കുമാര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞ് കൂടി പിറന്നു. മദ്യ ലഹരിയില്‍ 25 ാം വയസ്സില്‍ ചാലിയാറിന്റെ കുത്തൊഴുക്ക് കൈനീട്ടി വാങ്ങുകയായിരുന്നു ആ യുവാവിനെ. ഒരാഴ്ച കഴിഞ്ഞാണ് മൃതദേഹം വികൃതമായ നിലയില്‍ നെട്ടിക്കുളത്ത് നിന്ന് കണ്ടെടുത്തത്.</span></span><br />
<span style="font-family: Meera;"><span style="font-size: x-large;"><br />
അനില്‍കുമാര്‍ മരിക്കുമ്പോള്‍ ശാന്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പിന്നീട് പ്രസവിച്ചത് ഇരട്ട കുട്ടികളെയാണ്. ഇപ്പോള്‍ ഏഴു കുട്ടികളുടെ മാതാവായ ആ സ്ത്രീ ജീവിതത്തിനു മുമ്പില്‍ പകച്ചു നില്ക്കുന്നു.<br />
തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാണിവര്‍ പോകുന്നത്. പക്ഷേ, ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട് ഇരട്ട കുട്ടികളേയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളേയും വീട്ടിലാക്കിയാണ് പോകാറ്. ഇവരെ ശുശ്രൂഷിക്കാനോ സമയത്തിന് ഭക്ഷണം കൊടുക്കുന്നതിനോ ആരുമില്ല. വീടിന് പുറത്ത് ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ട്. തൊട്ടുതാഴെയുള്ള വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായം തളര്‍ത്തിയ മാതാപിതാക്കളുണ്ട്. മന്ദനും മാതിയും. ഇവരെ ശ്രുശൂഷിക്കാനും ആരുമില്ല. ഏഴ് മക്കളുടെ മാതാവായ ശാന്തക്ക് വിധവാപെന്ഷന് പോലും ലഭിക്കുന്നില്ല. <a name='more'></a><br />
എസ് റ്റി പ്രമോട്ടറായ സരോജിനിയുടെ ഭര്‍ത്താവ് കൃഷ്ണന് കഴിഞ്ഞ വിഷുവിന് വെട്ടേറ്റാണ് മരിച്ചത്. ശാന്തനും സാമൂഹികമായി ഇടപെടുന്നയാളുമായ കൃഷ്ണനെ കോളനിയിലെ നാഗരാജാണ് വെട്ടിയത്. ഇരുവരും മദ്യപിച്ചുണ്ടായ തര്‍ക്കം കൊലയില്‍ കലാശിച്ചു. ഇതോടെ അഞ്ച് കുട്ടികള്‍ക്കാണ് അച്ഛനില്ലാതായത്. ഇന്ന് അമ്മയുടെ തണലില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട ഈ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സരോജിനി പാടുപെടുകയാണ്. <br />
മാസങ്ങള്‍ക്കു മുമ്പാണ് ചോക്കാട് നാല്പത് സെന്റ് ഗിരിജന്‍ കോളനിയില്‍ നാല്പതു കാരിയായ യുവതി ഭര്‍ത്താവിനെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ സംശയ രോഗമായിരുന്നു കൊലയിലേക്ക് നയിച്ചത്. മദ്യ ലഹരിയില്‍ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. ഇതാണ് കൊലവിളിയിലൊടുങ്ങിയത്. യുവതി ഇന്ന് ജയിലിലാണ്. ഇതോടെ മൂന്ന് കുഞ്ഞുങ്ങളുടെ ഭാവിയിലും ഇരുള് പരന്നു.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5TruYoXZ7FN2YPIN7pu_MMlWPtKkYF-6cRg8YSr9RObwscQ7EsNXjPqec3A23-Lb0d6yUAKoLmkMmEhXN-dD1qZhfLEktnL-i13JzxwWT3diNyTJu5R_R6VPzIs1nWlGcNpWITke3_S4/s1600/adivasi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5TruYoXZ7FN2YPIN7pu_MMlWPtKkYF-6cRg8YSr9RObwscQ7EsNXjPqec3A23-Lb0d6yUAKoLmkMmEhXN-dD1qZhfLEktnL-i13JzxwWT3diNyTJu5R_R6VPzIs1nWlGcNpWITke3_S4/s320/adivasi.jpg" width="320" /></a></div>
<span style="font-family: Meera;"><span style="font-size: x-large;"><br />
വല്ലപ്പുഴ കോളനിയിലെ രാജു ഒരു വര്‍ഷം മുമ്പ് കുത്തേറ്റ് മരിച്ചു. 25 വയസ്സുണ്ടായിരുന്ന രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുന്ദരനായിരുന്നു. അവിഹിത ബന്ധമുണ്ടെന്ന സംശയം ചോദ്യം ചെയ്തത് കുടിച്ച് സമനില തെറ്റിയപ്പോഴായിരുന്നു. കുത്തേറ്റ് വീണത് രാജു. ഇന്ന് 22 വയസ്സ് മാത്രമുള്ള രാജുവിന്റെ വിധവ ശാലിനി രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് ചെറിയമ്മയുടെ വീട്ടില്‍ അഭയാര്‍ഥിയാണ്. ഇവര്‍ക്ക് പോകാന്‍ സ്വന്തമായൊരു വീട് പോലുമില്ല.<br />
ചുങ്കത്തറ പഞ്ചായത്തിലെ ശാന്തയുടെ ഭര്‍ത്താവ് ചന്ദ്രന് രണ്ട് വര്‍ഷം മുമ്പാണ് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി ആടിയത്. മരിക്കുമ്പോള്‍ 28 വയസ്സേയുണ്ടായിരുന്നുള്ളൂ. മൂന്ന് കുട്ടികളേയും കൊണ്ട് നരകിക്കുകയാണിന്ന് ശാന്ത. ഇളയ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള ചികിത്സയും ശാന്തയുടെ ചുമലിലാണ്. ആശ്വാസം പകരാന്‍പോലും മറ്റൊരാളില്ലെന്നാണ് ഇവരുടെ പരാതി.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5TruYoXZ7FN2YPIN7pu_MMlWPtKkYF-6cRg8YSr9RObwscQ7EsNXjPqec3A23-Lb0d6yUAKoLmkMmEhXN-dD1qZhfLEktnL-i13JzxwWT3diNyTJu5R_R6VPzIs1nWlGcNpWITke3_S4/s1600/adivasi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5TruYoXZ7FN2YPIN7pu_MMlWPtKkYF-6cRg8YSr9RObwscQ7EsNXjPqec3A23-Lb0d6yUAKoLmkMmEhXN-dD1qZhfLEktnL-i13JzxwWT3diNyTJu5R_R6VPzIs1nWlGcNpWITke3_S4/s320/adivasi.jpg" width="320" /></a></div>
<span style="font-family: Meera;"><span style="font-size: x-large;"><br />
നിലമ്പൂര്‍ പാടിക്കുന്ന് കോളനിയിലെ ചന്ദ്രന് തൂങ്ങിയാണ് മരിച്ചത്. ഇതോടെ അഞ്ച് കുഞ്ഞുങ്ങളേയും കൊണ്ട് 36 കാരിയായ ഗീത ഒറ്റപ്പെട്ടു. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്കുട്ടികളുമാണിവര്ക്കുള്ളത്. അയല്‍ വീടുകളില്‍ വീട്ടുജോലിക്ക് പോയാണ് ഇവര്‍ ഇപ്പോള്‍ കുട്ടികളെ പോറ്റുന്നത്. ഒരു വര്‍ഷം മുമ്പ് നിലമ്പൂരിലെ പെരുമുണ്ട കോളനിയില്‍ ഒരു യുവാവ് തൂങ്ങി മരിച്ചു. ഈ മരണവീട്ടില്‍ പോയതുമായുണ്ടായ തര്‍ക്കമാണ് വല്ലപ്പുഴ കോളനിയിലെ രാജേഷും സുമിതയും തമ്മിലെ കലഹത്തിന് വഴി മരുന്നിട്ടത്. ഒടുവില്‍ രാജേഷ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന സുമിത രണ്ട് കുഞ്ഞുങ്ങളേയും കൊണ്ടാണ് വേദന തിന്ന് കഴിയുന്നു.<br />
കഴിഞ്ഞ വിഷു ആഘോഷിക്കാന്‍ രാവിലെ ബാറിലേക്കിറങ്ങിയതായിരുന്നു മുപ്പത്കാരനായ മധു. ആഘോഷം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ചാലിയാറില്‍ കുളിക്കാനിറങ്ങി. ഒരാഴ്ച കഴിഞ്ഞാണ് വികൃതമായ നിലയില്‍ ആ ശരീരം തിരിച്ച് കിട്ടിയത്. മുതീരി കോളനിയില്‍ സ്ത്രീ മരിച്ചത് ഭര്‍ത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടവഴിയില് ബൈക്ക് തട്ടിയായിരുന്നു. അവരും മദ്യപിച്ചിരുന്നു. <br />
മറ്റൊരു വിഷുദിനത്തില്‍ നിലമ്പൂരില്‍ നിന്നും വീട്ടിലേക്ക് അരി വാങ്ങി വരികയായിരുന്ന 45 കാരന് ചാലിയാറില്‍ കാല്‍തെറ്റിയാണ് വീണത്. ജീര്‍ണിച്ച ശരീരമാണ് പിന്നെ കിട്ടിയത്. ആവശ്യത്തിലധികം മദ്യം അകത്താക്കിയിരുന്ന ഇദ്ദേഹം അത്യാവശ്യത്തിനുള്ളത് മടിയിലും സൂക്ഷിച്ചിരുന്നു. തണ്ടംകല്ല് കോളനിയിലുള്ള നാല്പതുകാരന് വാണിയമ്പുഴയിലുള്ള വനവിഭവ കേന്ദ്രത്തില്‍ ഈന്ത് കായ നല്കി തിരികെ വരുമ്പോഴായിരുന്നു പുഴയില്‍ വീണത്. രണ്ട് ദിവസം കഴിഞ്ഞു മൃതദേഹം പൊങ്ങാന്‍. <br />
ചെറിയ ചെമ്പന്‍, അമ്പുമലയിലെ ചെറിയ ചേന്ദന്, വെണ്ണക്കോട്ടെ കര്ക്കിടകന്, സുരേഷ്, പാക്കിരി ബാലന്, പണപ്പന്പൊയില് ചന്ദ്രന്, മൊടവണ്ണയിലെ കുട്ടന്, പൂളപ്പൊടി ചന്ദ്രന്, നെടുങ്കയത്തെ ഗോപാലന്, ചോലശ്ശേരിക്കുന്നന് സുകുമാരന്‍, ഇങ്ങനെ 64 ഓളം മരണങ്ങള്. ദുരൂഹതയുടെ ദുര്ഭൂതങ്ങള് നിലമ്പൂര്‍ കാടുകളിലെ ഊരുകളില്‍ ഇപ്പോഴും അലഞ്ഞ് നടക്കുന്നുണ്ട്. എന്തായിരുന്നു ഇവരുടെയെല്ലാം മരണത്തിന് പിന്നിലെ കാരണം. പരിഹരിക്കപ്പെടാനാകാത്ത പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. അത് സ്ഥിരീകരിക്കുന്നു ഈ പഞ്ചായത്തുകളിലെ എസ് റ്റി പ്രമോട്ടര്‍മാര്‍.<br />
<br />
<b>ചുവടുറപ്പിക്കുന്ന ലഹരി മാഫിയ</b><br />
ആത്മഹത്യ ചെയ്യാന്‍ പല വഴികളാണ് മനുഷ്യര്‍ സ്വീകരിക്കുന്നത്. വിഷം കഴിച്ചുള്ള മരണങ്ങളായിരുന്നു ആദ്യകാലത്ത് ഏറ്റവും കൂടുതല്‍. (35. 5 ശതമാനം). തൂങ്ങി മരണം രണ്ടാമതും (32.8 ശതമാനം). തീപ്പൊള്ളല്‍ (8.7%) മുങ്ങി മരണം(7.3%) തൊട്ടുതാഴെയും. അടുത്തകാലത്ത് ആത്മഹത്യ ചെയ്തവരില്‍ 21 ശതമാനവും ആദിവാസി മേഖലയില്‍ നിന്നുള്ളവരായിരുന്നു. നിലമ്പൂര്‍ മേഖലയിലെ ആദിവാസി മരണങ്ങളെല്ലാം മദ്യം കഴിച്ചായിരുന്നു. ഇവര്‍ക്ക് ഭക്ഷണം വേണ്ട, മദ്യം മാത്രം മതി എന്നതാണ് അവസ്ഥ. ആഢ്യന്‍പാറയിലെ ടൂറിസ്റ്റ് ഗൈഡ് ജാന്‍സി പറയുന്നു: തൂങ്ങി മരിച്ചവരും തീപ്പൊള്ളലേറ്റവരും വെള്ളത്തില്‍ ചാടിയവരും അമിതമായി മദ്യപിച്ചിരുന്നു. വെള്ളത്തില്‍ കുളിക്കാനിറങ്ങിയവരൊന്നും ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയവരായിരുന്നില്ല. ഇവരുടെ എല്ലാം പ്രായം ഇരുപത്തിയഞ്ചിനും നാല്പതിനും മധ്യേയായിരുന്നു. ഇവരുടെ മരണത്തോടെ ഭാര്യമാര്‍ വിധവകളായി. കുട്ടികള്‍ അനാഥരായി. അനാശാസ്യത്തിലേക്കും ചൂഷണങ്ങളുടെ കൈകളിലേക്കുമാണിവരില് പലരും പിന്നെ പിച്ചവെച്ചത്.<br />
അതിനവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കോളനികളിലെ ചിലര്‍ തന്നെ മുന്നോട്ട് വരുന്നു. പുറമെ നിന്ന് സഹായിക്കാന്‍ കള്ളവാറ്റുകാരുണ്ട്. പിറകില്‍ മദ്യമാഫിയകളും. അവരുടെ പിടിയിലാണ് ഇന്ന് കോളനികളുടെ ഭരണം. ഇത് നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികളുടെ മാത്രം ചിത്രമല്ല. കേരളത്തിലെ മിക്ക ആദിവാസി ഊരുകളുടേയും ചരിത്രമാണ്. സംസ്ഥാനത്ത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്നത് ആദിവാസികളാണ്. അക്രമത്തിന് ഇരയാകുന്നവരിലും അവരുണ്ട് മുമ്പില്‍. <br />
വിവിധ തരത്തിലായി 1368 പീഡനങ്ങളാണ് സംസ്ഥാനത്ത് ഇവര്‍ക്കെതിരെ നടന്നത്. 138 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. 57 സ്ത്രീകളെ തൊഴിലിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. 53 കുട്ടികള്‍ കൈയേറ്റത്തിനിരയായി. 529 പേരെ ശാരീരികമായി പീഡിപ്പിച്ചു. 529 കുടുംബങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. 66 കുടുംബങ്ങളുടെ വീട്ടു സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഫലപ്രദമായ നിയമം നോക്കുകുത്തിയായി തുടരുന്നു.</span></span><br />
<span style="font-family: Meera;"><span style="font-size: x-large;"><br />
ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഈ നിയമമനുസരിച്ച് കേരളത്തില്‍ കേസെടുത്തത് 236 സംഭവങ്ങളില്‍ മാത്രമാണ്. ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കോളനിയാണ്. ജില്ലാ കലക്ടറും പരിവാരങ്ങളും കോടതി നിര്‍ദേശപ്രകാരം ഇവിടെ സന്ദര്‍ശിച്ചിരുന്നു. പോഷകാഹാര കുറവിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണ് കോളനിവാസികളെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. അന്ന് കോടതിയുടെ കണ്ണില്‍ പൊടിയിടാനായി ചില ജാലവിദ്യകള്‍! പക്ഷേ, ഇന്ന് എന്താണ് ഈ കോളനിയുടെ അവസ്ഥ....? മദ്യമാഫിയകളും കള്ളവാറ്റുകാരും തന്നെയാണിവിടെ അധികാരം കുറിച്ചിരിക്കുന്നത്. എങ്ങനെയാണ് കോളനികളില്‍ മദ്യമാഫിയ പിടി മുറുക്കുന്നത്...? അതേക്കുറിച്ച്.....</span></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com2tag:blogger.com,1999:blog-2028689740899038372.post-22633501108975236822012-07-21T07:38:00.000-07:002012-10-29T01:22:47.902-07:00കുലം മുടിക്കുന്ന കുടിഭ്രാന്ത്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-Jitxb3ROHes/UAq-NyqT0aI/AAAAAAAAApQ/ItZ3xs8CAFM/s1600/kulam+mudikkunna.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="425" src="http://4.bp.blogspot.com/-Jitxb3ROHes/UAq-NyqT0aI/AAAAAAAAApQ/ItZ3xs8CAFM/s640/kulam+mudikkunna.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEsU0fGWkwpxS-EOsieXCd2XzQu4xqqJ1AKHwR2fY3Jc5W1O_88um9yg0fynURKeIin42f8wjyATZFlurDI2upP74K8PcAC6avHtERVjUTxzw1xtAt1c9C6CTWDaNh8NYvB-kOkboBezc/s1600/i+kulam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEsU0fGWkwpxS-EOsieXCd2XzQu4xqqJ1AKHwR2fY3Jc5W1O_88um9yg0fynURKeIin42f8wjyATZFlurDI2upP74K8PcAC6avHtERVjUTxzw1xtAt1c9C6CTWDaNh8NYvB-kOkboBezc/s640/i+kulam.jpg" width="496" /></a></div>
<span style="font-size: x-large;"><span style="font-family: Meera;">ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികില്‍ എന്നും കുളിക്കാനിറങ്ങുമായിരുന്നു ഗോപി. അതിനകത്തെ ചുഴികളും ചതിക്കുഴികളും നന്നായി മനസ്സിലാക്കിയ കാടിന്റെ ആത്മാവറിഞ്ഞ ആദിവാസി യുവാവ്. വിനോദ സഞ്ചാരികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പുഴയില്‍ ഇറങ്ങാന്‍ അധികൃതര്‍ക്ക് വഴികാട്ടിയായിരുന്ന ഗോപി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ പുഴയില്‍ കുളിക്കാനിറങ്ങി. നന്നായി മദ്യപിച്ചിരുന്നു. പുഴയുടെ ചുഴികളില്‍ നിന്ന് ഗോപി ഇന്നുവരെ പിന്നെ പൊങ്ങിയില്ല. </span><br />
<span style="font-family: Meera;">ആ മുപ്പത്തിയഞ്ചുകാരന് ഒരു കുടുംബത്തെ അനാഥമാക്കിയാണ് ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. ഭാര്യയും രണ്ട് മക്കളും ഇന്നും കണ്ണീരുമായി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു വിവരം പ്രതീക്ഷിച്ച്. മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഒരു തെളിവെങ്കിലും തരുമോ ആരെങ്കിലും...? ഗോപിയുടെ ഭാര്യ ശാന്ത ചോദിക്കുന്നു.<a name='more'></a></span><br style="font-family: Meera;" /><span style="font-family: Meera;">ഇയാളെക്കുറിച്ച് അധികൃതര്‍ മറന്നിരിക്കുന്നു. കാണാതായതിനെ തുടര്‍ന്ന് ചില തിരച്ചിലുകളൊക്കെ നടന്നു. പിന്നെ എല്ലാം ശുഭം. പക്ഷേ ഈ കുടുംബത്തിന്റെ വേദന ആര് കാണുന്നു. ഇവരുടെ കാത്തിരിപ്പിനെക്കുറിച്ച് ആരോര്‍ക്കുന്നു...? </span><br style="font-family: Meera;" /><span style="font-family: Meera;"><br />
</span></span><br />
<span style="font-size: x-large;"><span style="font-family: Meera;">ചാലിയാര്‍ പഞ്ചായത്തിലെ കൊമ്പന്‍കൊല്ലി കോളനിയില്‍ വിചിത്രമായ ഒരു കൊല നടന്നത് ഒരു വര്‍ഷം മുമ്പ്. 36 കാരനായ ഗോപാലന് ഭാര്യ മാധവിയെ ചൂലിന്റെ ഈര്‍ക്കില്‍ കൊണ്ട് കുത്തിക്കൊന്നു. കത്തിക്കുത്തും വെട്ടിക്കൊലയും കേട്ടുകേള്‍വിയുള്ള നാട്ടില്‍ ഈര്‍ക്കില്‍ കൊണ്ടുള്ള കുത്തിക്കൊലയെക്കുറിച്ച് അന്നാണ് കേട്ടത്. കൊലക്ക് കാരണം കുടുംബ വഴക്കായിരുന്നുവെങ്കിലും രണ്ട് പേരും മദ്യ ലഹരിയിലായിരുന്നു. ഇതോടെ അനാഥമായത് മൂന്ന് കുട്ടികള്‍. മൂന്നു വയസ്സുകാരന് പ്രമീഷും അഞ്ചാം ക്ലാസുകാരായ പ്രദീപും പ്രഭുവും. പ്രമീഷിന് ഇപ്പോഴുമറിയില്ല. അമ്മ മരിച്ചുപോയതാണെന്ന്. അച്ഛന് ജയിലിലാണെന്നും. ഇടക്കിടെ അമ്മയെ ചോദിക്കുമ്പോള്‍ അടുത്ത വീട്ടിലുണ്ടെന്നും ഇപ്പൊ വരുമെന്നും പറഞ്ഞാണ് ആശ്വസിപ്പിക്കാറെന്ന് അമ്മാവന് ചന്ദ്രന് പറയുന്നു. കരഞ്ഞും തളര്‍ന്നും കാത്തിരുന്ന് മടുത്ത് മയങ്ങിക്കോളും. ഇപ്പോള്‍ അതൊരു ശീലമായിരിക്കുന്നു ആ കുരുന്നിന്. അച്ഛന് ജയിലിലായതോടെ ഈ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ലാതായി. അമ്മാവന്റെ വീട്ടിലാണിവര്‍ താമസിക്കുന്നത്.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-jX97XA5BJZ0/UAq-a2trKYI/AAAAAAAAApg/TEZMNk-kcpQ/s1600/kulam+22.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-jX97XA5BJZ0/UAq-a2trKYI/AAAAAAAAApg/TEZMNk-kcpQ/s1600/kulam+22.jpg" /></a></div>
<span style="font-size: x-large;"><span style="font-family: Meera;"> </span><br style="font-family: Meera;" /><span style="font-family: Meera;">രണ്ട് മാസം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ വെറ്റിലകൊല്ലി കോളനിയിലെ മൂപ്പന് വലിയപാലനെ ഒന്നരയടി ഉയരത്തിലുള്ള കവുങ്ങില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കയത്ത് നിന്നും വനവിഭവങ്ങള്‍ക്കുള്ള പതിനായിരം രൂപയോളം വാങ്ങിയാണ് ഇദ്ദേഹം നിലമ്പൂരിലേക്ക് തിരിച്ചത്. കോളനിയിലെ നാല് പേരുമുണ്ടായിരുന്നു ഒപ്പം. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. അരയടി ഉയരത്തിലുള്ള കവുങ്ങില്‍ തൂങ്ങി മരിക്കാനാകുമോ എന്ന സംശയം പോലും ഉയര്‍ന്നുകേട്ടില്ല.</span></span><br />
<span style="font-size: x-large;"><span style="font-family: Meera;"> </span><br style="font-family: Meera;" /><span style="font-family: Meera;">രണ്ടാഴ്ചയേ കഴിഞ്ഞുള്ളൂ. ഇതേ കോളനിയില്‍ 35 വയസ്സുള്ള മാതി എന്ന യുവതിയെ അടിവസ്ത്രം മാത്രം ധരിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരും അമിതമായി മദ്യപിച്ചിരുന്നു. തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്നവര്‍ അടിവസ്ത്രം മാത്രം ധരിച്ച് ആ കൃത്യത്തിനിറങ്ങുമോ എന്ന സംശയം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഉയരാമെങ്കിലും ഇവിടെ അതിനൊന്നും പ്രസക്തിയില്ല.</span><br style="font-family: Meera;" /><span style="font-family: Meera;">ഇതെല്ലാം ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രം. ദുരൂഹ മരണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മാസങ്ങള്‍ നീളുന്ന ബ്രേക്കിംഗ് ന്യൂസാകുന്ന മലയാളക്കരയില്‍ നിന്നാണ് കേരളത്തിന്റെ വികസന മാതൃകയില്‍ ഏറെ മുന്നേറി കഴിഞ്ഞെന്ന് അവകാശപ്പെടുന്ന കാടിന്റെ മക്കളുടെ കുലം തന്നെ വേരറ്റുപോകുന്ന ഞെട്ടിക്കുന്ന കഥകളുടെ വരവ്.</span></span><br />
<span style="font-size: x-large;"><span style="font-family: Meera;"> </span><br style="font-family: Meera;" /><span style="font-family: Meera;">മുപ്പത്തിയാറ് ഗോത്ര വിഭാഗങ്ങളിലായി കേരള ജനസംഖ്യയിലെ നാല് ലക്ഷത്തിലധികം വരുന്നു(426208) ആദിവാസികള്‍. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. (1,53181), പിറകില്‍ ആലപ്പുഴയും.(3014), വയനാട് കഴിഞ്ഞാല്‍ ഇടുക്കിയും കാസര്‍കോടും പാലക്കാടും കണ്ണൂരുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. മറ്റു ജില്ലകളിലെല്ലാം ജനസംഖ്യയിലെ മൂന്ന് ശതമാനം മാത്രമേ ഇവര്‍ വരുന്നുള്ളൂ. </span><br style="font-family: Meera;" /><span style="font-family: Meera;">പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് അധികൃതര്‍ക്ക് ആശങ്കയൊന്നും ഇപ്പോഴില്ല. കാരണം കാടിന്റെ മക്കളുടെ പുനരധിവാസത്തിനായി കോടികളെത്രയാണ് ഒഴുകിയത്. ഇപ്പോഴും ഒഴുകികൊണ്ടേയിരിക്കുന്നത്. രണ്ടു വര്‍ഷമായി കെട്ട് പൊട്ടിക്കാത്ത 148 കോടിയുടെ ഒരു വമ്പന്‍ പദ്ധതിയും അണിയറയില്‍ ഒരുങ്ങിനില്‍പ്പുണ്ട്. മലബാറിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്കുള്ള 13ാം ധനകാര്യ കമ്മീഷന്റെ പാരിതോഷികമാണത്. അപ്പോള്‍ പിന്നെ ആശങ്കകളെന്തിനാണ്. </span><br style="font-family: Meera;" /><span style="font-family: Meera;">എന്നാല്‍ കേരളത്തിലെ ആദിവാസി ഊരുകള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ്. സഞ്ചരിക്കുന്നത്. അവിടെ പട്ടിണിയും ദാരിദ്ര്യവും പതിവുകാഴ്ചയാണ്. ചൂഷണവും ലൈംഗികാതിക്രമവും ദുര്‍മരണങ്ങളും തുടര്‍ക്കഥയാണ്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ പട്ടികവര്‍ഗത്തില്‍പ്പെട്ട 11664 പേരാണ് മരണപ്പെട്ടത്. ഇതില്‍ സ്വാഭാവിക മരണത്തേക്കാള്‍ നാലിരട്ടി ദുരൂഹ മരണങ്ങളായിരുന്നു. ലഹരി ഉപഭോഗവും ഇത് മൂലമുള്ള ആത്മഹത്യക്കുമാണ് പ്രാമുഖ്യം. 19301 ആദിവാസി വിധവകളുമുണ്ട് സംസ്ഥാനത്ത്. മരണത്തിന്റെ എണ്ണത്തിലും വിധവകളുടെ വണ്ണത്തിലും ജനസംഖ്യയില്‍ ഒന്നാമതുള്ള വയനാട് തന്നെയാണ് മുമ്പില്‍. അവിടെ 4645 ഊരുകളില്‍ 1,53181 മനുഷ്യര്‍ വസിക്കുന്നുണ്ട്. എന്നാല്‍ ആദിവാസികള്‍ ഏറ്റവും കൂടുതലുള്ള വയനാടും പാലക്കാടും ഇടുക്കിയിലുമെല്ലാം സര്‍ക്കാറിന്റെ ശ്രദ്ധ പതിയുന്നുണ്ടാകാം. ഇവിടെ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. എല്ലാ പദ്ധതികളും അട്ടപ്പാടിയിലും വയനാട്ടിലുമാകുമ്പോള് ജനസംഖ്യ കുറഞ്ഞ ജില്ലകളില്‍ അധികൃതരുടെ കണ്ണെത്തുന്നില്ല. അവരോടുള്ള അവഗണനക്ക് അറുതിയുമില്ല. പട്ടികവര്‍ഗ വിഭാഗത്തെക്കുറിച്ച് കില സംഘടിപ്പിച്ച സര്‍വേയുടെ പ്രോജക്ട് റിസോഴ്സ്പേഴ്സനായ വി കെ മോഹന്‍കുമാര്‍ ഇത് സമ്മതിക്കുന്നു. സര്‍വേ ഫലവും അതിന് അടിവരയിടുകയാണ്. </span><br style="font-family: Meera;" /><span style="font-family: Meera;">ഇതൊരു വലിയ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ 229 ഊരുകളില്‍ വസിക്കുന്ന 14210 മനുഷ്യര്‍ക്കിടയില്‍.</span></span><br />
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;">കിലയുടെ സര്‍വേയില്‍ ഇത്തരം സൂചനകള്‍ വായിക്കാമെങ്കിലും ഇപ്പോഴതിന്റെ തോത് ഭീകരമായ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. അവിടെ വിധവകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പുരുഷന്മാരുടെ അകാലമരണങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഏറുന്നു. ഇത് സത്യമാണെന്ന് മൗനമായി സമ്മതിക്കുന്നു ആദിവാസി പ്രമോട്ടര്‍മാരും അധികൃതരും. </span><br style="font-family: Meera;" /><span style="font-family: Meera;">അവിടം സഞ്ചരിച്ചപ്പോള്‍ ആ കഥകള്‍ സത്യമാണെന്ന് വ്യക്തമായി. വയനാട് ജില്ലയില്‍ 1725 വിധവകളുണ്ട്. 392 അവിഹിത അമ്മമാരും. പതിനേഴ് വയസ്സിനിടെ വിധവയായവരുമുണ്ട് അവരില്‍. 29 വയസ്സില്‍ താഴെയുള്ളവരാണ് ഇവരില്‍ 469 പേരും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കില്‍പ്പെട്ട എട്ട് പഞ്ചായത്തുകളില്‍ മാത്രം 8408 പേരടങ്ങുന്ന ജനസംഖ്യയില്‍ മാത്രം 536 വിധവകള്‍ ഉണ്ട്. അവരുടെ പ്രായം 25നും നാല്‍പ്പതിനും മധ്യയാണെന്ന് കൂടി ഓര്‍ക്കണം. ഇവരെ അകാലത്തില്‍ വിധവകളാക്കിയത് ഭര്ത്താക്കന്മാരുടെ മദ്യപാനവും ലഹരിയുടെ അമിത ഉപയോഗവുമാണെന്ന് ഉറപ്പിച്ച് പറയാനാകും പോത്തുകല്ല് പഞ്ചായത്തിലെ എസ് റ്റി പ്രമോട്ടര്‍ ബിന്ദുവിന്. </span></span><br />
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;">മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്ഗവിഭാഗങ്ങളുള്ളത് ചാലിയാര്‍ പഞ്ചായത്തിലാണ്. 567 കുടുംബങ്ങള്‍. ഇവിടെ മാത്രം 114 വിധവകള്‍ ഉണ്ട്. 72 പേരുടേയും പ്രായം 50ല്‍ താഴെ. 41 പേരുടേത് മുപ്പതില്‍ നില്ക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 499 മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ 309 ഉം പുരുഷന്മാരാണ്. 190 പേരെ സ്ത്രീകളുള്ളൂ. അതില്‍ 103 മരണവും ചാലിയാര്‍ പഞ്ചായത്തിലാണ്. ജില്ലയില്‍ സ്വാഭാവിക മരണം 145 ആണ്. 354 മരണങ്ങളും അസ്വാഭാവികമാണ്. രോഗത്തിന് ചികിത്സ കിട്ടാതെ(70), ലഹരി മരണങ്ങളും ആത്മഹത്യയും (68) അപകടമരണം(38) ഭക്ഷണമില്ലായ്മ മൂലമുള്ള മരണം (4) എന്നിങ്ങനെയാണ് ജില്ലയില്‍ നിന്നുള്ള കണക്ക്. ചാലിയാറിലെ 103 മരണങ്ങളില്‍ 23 എണ്ണമെ സ്വാഭാവികമുള്ളൂ. ചികിത്സയില്ലാതെ 27 മുതിര്‍ന്നവരും എട്ട് കുട്ടികളും ഇവിടെ മാത്രം മരണപ്പെട്ടു. എന്നാല്‍ ഇതിനേക്കാളുമെല്ലാം മുകളിലാണ് ആത്മഹത്യയും ലഹരിമൂലമുള്ള ദുരൂഹ മരണങ്ങളും. ചുങ്കത്തറ പഞ്ചായത്തില്‍ 401 കുടുംബങ്ങള്‍. 93 സ്ത്രീകളും വിധവകളാണ്. 37 മരണങ്ങളാണ് ഈ പഞ്ചായത്തിലുണ്ടായത്. സ്വാഭാവിക മരണങ്ങള് ഒമ്പതെണ്ണമേയുള്ളൂ. 28 ഉം ദൂരൂഹതകളുടേതാണ്. </span><br style="font-family: Meera;" /><span style="font-family: Meera;">ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ 271 കുടുംബങ്ങള്‍. 50 വിധവകള്‍. ഇതില്‍ 33 പേരും ഓടക്കയം കോളനിയിലാണ്. </span><br style="font-family: Meera;" /><span style="font-family: Meera;">മലപ്പുറത്തെ കണക്കുകള്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് മാത്രം. അതും 2008-09ലേത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയായി കഴിഞ്ഞിരിക്കുന്നു എന്നാണ് നിലമ്പൂരില്‍ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്ത്തകന് ജയപ്രകാശ് ബാബു കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പോയാല്‍ വിധവകളെ സംരക്ഷിക്കാനായി പ്രത്യേക സ്കീം തന്നെ ഒരുക്കിയില്ലെങ്കില്‍ അപകടമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യങ്ങള്‍.</span><br style="font-family: Meera;" /><span style="font-family: Meera;">ദുരൂഹ മരണങ്ങളും അകാല ചരമങ്ങളും നിലമ്പൂരിന്റെ മാത്രം പ്രത്യേകതയല്ല. വനം, ചന്ദനം, മയക്കുമരുന്ന് മാഫിയ ഇവരുടെ സാന്നിധ്യമുള്ള വനമേഖലയില്‍ നിന്നെല്ലാം ഇത്തരം രോദനങ്ങള്‍ കേള്‍ക്കുന്നു. ഈ ദുരന്തങ്ങളിലെല്ലാം വില്ലന്‍ മദ്യമോ മയക്കു മരുന്നുകളോ തന്നെ. ഇവിടെയുണ്ടാകുന്ന ഓരോ മരണത്തിനു പിന്നിലുമുണ്ട് മദ്യത്തിന്റെ ഗന്ധം. ദുരൂഹതകളുടെയും ചൂഷണങ്ങളുടേയും ദുര്‍ഗന്ധം. പക്ഷേ, എന്നിട്ടും അതേ കുറിച്ച് തുടരന്വേഷണങ്ങളില്ല. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അവ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഈ കണക്കിലൊന്നും ഇടം നേടാത്ത ദുരൂഹമരണങ്ങള്‍ 64 എണ്ണം നിലമ്പൂര്‍ കാടുകളില്‍ മാത്രം അടുത്തകാലത്തുണ്ടായി. </span><br style="font-family: Meera;" /><span style="font-family: Meera;">അതെക്കുറിച്ച് .....</span></span></div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com2tag:blogger.com,1999:blog-2028689740899038372.post-25291870047491118282012-07-06T09:47:00.000-07:002012-10-29T01:24:19.175-07:00പരമ്പര അസാന ഭാഗം അമേരിക്കന്‍ മാലിന്യം, മലയാളിയുടെ ഇഷ്ടഭോജനം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-iSWT1Kxy3jM/T_cVq4Kj6rI/AAAAAAAAAoQ/vU8uF0ZeXic/s1600/maida.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="425" src="http://1.bp.blogspot.com/-iSWT1Kxy3jM/T_cVq4Kj6rI/AAAAAAAAAoQ/vU8uF0ZeXic/s640/maida.jpg" width="640" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;"><b>മൈദയുടെ ചരിത്രം </b></span><br style="font-family: Meera;" /><span style="font-family: Meera;">യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ജീവിക്കുന്നവരുടെ പ്രധാന ഭക്ഷ്യ വിഭവം ഗോതമ്പാണ്. കഞ്ഞിവെച്ചും ചപ്പാത്തിയും റൊട്ടിയുമുണ്ടാക്കിയും മൊക്ക അവര്‍ അത് ഭക്ഷിക്കുന്നു. പൊടിച്ച ഗോതമ്പ് അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നു ആദ്യകാലത്തവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോതമ്പ്പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താല്‍ നാരിന്റെ അംശം മുഴുവന്‍ നഷ്ടപ്പെടുത്തിയാല്‍ ലഭിക്കുന്ന നല്ല മൃദുവായ പൊടിക്ക് കൂടുതല്‍ രുചിയുണ്ടാകുമെന്നും കണ്ടെത്തി.</span><br style="font-family: Meera;" /><span style="font-family: Meera;">പക്ഷേ ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇത് കണ്ട് ഞെട്ടിയ യൂറോപ്യന്മാര് ഇതേ തുടര്‍ന്ന് പഠനം നടത്തി. ഗോതമ്പിന്റെ നാരുള്ള അംശവും തരികളടങ്ങിയ ഭാഗം മാത്രമേ ആരോഗ്യത്തിന് ആവശ്യമുള്ളെന്നാണ് ആ പഠനത്തില്‍ വ്യക്തമായത്. ബാക്കിയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്നും അവര്‍ മനസ്സിലാക്കി. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും കര്‍ക്കശമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അമേരിക്കകാരും യൂറോപ്യരും ഗോതമ്പിലെ വളരെ മൃദുവായ പൊടി മാലിന്യമായി കരുതി പുഴയോരങ്ങളില്‍ തള്ളുകയായിരുന്നു.</span><br style="font-family: Meera;" /><span style="font-family: Meera;">ഇംഗ്ലണ്ടിലെ പട്ടാളക്കാര്‍ക്കും കുറച്ചുകാലം ഈ മൃദുവായ പൊടി ഉപയോഗിച്ചുള്ള(മൈദ) ഭക്ഷണം നല്‍കിയിരുന്നു. അവരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 1949ല്‍ തന്നെ മൈദയെ നിരോധിക്കുകയുണ്ടായി. <a name='more'></a>അമേരിക്കയിലും യൂറോപ്പിലും മൈദ മാലിന്യം ടണ്‍ കണക്കിനാണ് നദീ തീരങ്ങളില്‍ കുന്നുകൂടിയത്.</span><br style="font-family: Meera;" /><span style="font-family: Meera;">അലഞ്ഞു തിരിയുന്ന നാല്ക്കാലികളുടെ ദേഹത്ത് മൈദ മാലിന്യം പശപോലെ ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടപ്പോഴാണ് മൈദ ഉപയോഗിച്ച് പശ ഉണ്ടാക്കാമെന്ന ബുദ്ധി സായിപ്പിന്റെ മനസ്സിലുദിച്ചത്. മൂന്നാംലോക രാജ്യങ്ങളിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റി അയക്കുന്ന കൂട്ടത്തിലാണ് ഈ മൈദ മാലിന്യത്തേയും കയറ്റി അയക്കുന്നത്. പശയുണ്ടാക്കാനെന്ന വ്യാജേനെ ഇന്ത്യയിലുമെത്തി ഈ അമേരിക്കന്‍ മാവ്. ഇളം തവിട്ട് നിറത്തിലുണ്ടായിരുന്ന ഈ വസ്തു കേരളത്തില്‍ സിനിമാപോസ്റ്ററുകളും രാഷ്ട്രീയക്കാരുടെ ചുവരെഴുത്തുകളും ഒട്ടിക്കാനുള്ള പശയുണ്ടാക്കാനാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-J4BaFVSHuAs/T_cV1ilnYWI/AAAAAAAAAoY/x9cVL_bXmGA/s1600/maida+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-J4BaFVSHuAs/T_cV1ilnYWI/AAAAAAAAAoY/x9cVL_bXmGA/s1600/maida+2.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-npWgzjk2AyI/T_cV7phQYNI/AAAAAAAAAog/6b3FTKJGp0I/s1600/maida+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-npWgzjk2AyI/T_cV7phQYNI/AAAAAAAAAog/6b3FTKJGp0I/s1600/maida+3.jpg" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;">ദാരിദ്ര്യത്തിന്റേയും വറുതിയുടേയും നാളുകളായിരുന്നു പിന്നീട് കേരളത്തില്‍ ഇതിനിടയിലാണ് ആരൊക്കെയോ മൈദയെ ഭക്ഷണമായി ഉപയോഗിച്ച് തുടങ്ങിയത്. </span><br style="font-family: Meera;" /><span style="font-family: Meera;">ഇത് വൈകാതെ സായിപ്പും മനസ്സിലാക്കി. അവരുടെ കുരുട്ടു ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വ്യവസായ താത്പര്യവും ലാഭക്കൊതിയും ഭാവനയും വളര്‍ന്നു. മൈദ ഉപയോഗിച്ച് എന്തെല്ലാം ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നവര് ഗവേഷണം നടത്തി. പലയിടത്തും ഇതുയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങളുണ്ടാക്കാനുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചു.</span><br style="font-family: Meera;" /><span style="font-family: Meera;">ഒടുവില്‍ ആ ബുദ്ധി വിജയിച്ചു. 50ല്‍ പലഹാരങ്ങളും പെറോട്ട, പൂരി, ചപ്പാത്തി, നാന്, റൊട്ടി, കേക്ക്, ബ്രഡ് തുടങ്ങിയ ഒട്ടനവധി ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കാനാകുമെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് അവരുടെ മാലിന്യങ്ങള്‍ വലിയ വിലക്ക് വിപണനം ചെയ്യാന്‍ ഇന്ത്യന്‍ വിപണിയും തുറന്ന് കിട്ടി. ആ മാലിന്യം ഇന്ത്യക്കാരുടെ വയറ്റില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് അവര്‍ക്ക് തുറന്ന് കിട്ടിയത്.</span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;"><b>മൈദയുടെ പരാക്രമങ്ങള്‍</b></span><br style="font-family: Meera;" /><span style="font-family: Meera;">പൊറോട്ടയെ അണിയിച്ചൊരുക്കുന്ന മൈദയില്ലെങ്കില് മലയാളി തന്നെയില്ല എന്നതാണ് അവസ്ഥ. ഗോതമ്പിന്റെ ഉമിയും തവിടും നാരുള്ള അംശവും ഒഴിവാക്കി ഒന്നിനും കൊള്ളാത്ത പൊടിയില്‍ നിന്ന് റവയുമെടുത്ത് ശേഷം വരുന്ന വേസ്റ്റാണ് മൈദയായി മാറുന്നത്. അലോക്സന് എന്ന കെമിക്കലും ബെന്‍സോയില്‍ പെറോക്സൈഡ് ബ്ലീച്ചിംഗ് കെമിക്കലും കൂടി ചേര്‍ത്താല്‍ ഇത് മൃദുവായി മാറുന്നു.</span><br style="font-family: Meera;" /><span style="font-family: Meera;">ഇന്ത്യക്കാരുടെ വെളുത്ത ഭക്ഷണത്തോടുള്ള ആര്‍ത്തി കണ്ട് അമേരിക്കന്‍ വാണിജ്യബുദ്ധി പ്രവര്‍ത്തിച്ചതിന്റെ പരിണിതഫലം കൂടിയാണ് മൈദയെ ഇത്ര ജനകീയമാക്കി മാറ്റിയത്. എന്നാല്‍ ഇന്ന് വിദേശ സാങ്കേതിക കൗശലം ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെയാണിത് നിര്‍മിക്കുന്നത്.</span><br style="font-family: Meera;" /><span style="font-family: Meera;">പോസ്റ്റര്‍ ഒട്ടിക്കുക എന്നത് മാത്രമാണ് മൈദകൊണ്ടുള്ള ഏക ഉപകാരം. എന്നാല്‍ മൈദ ശരീരത്തിലെ ജലാംശം ഊറ്റിയെടുക്കുന്നു. ഗോതമ്പ് ദഹിക്കാന്‍ മൂന്ന് മണിക്കൂര്‍ മതിയെങ്കില്‍ മൈദക്ക് 16 മണിക്കൂര്‍ വേണം. പെറോട്ടയെ ദഹിപ്പിക്കാനുള്ള കഴിവ് ശരീരത്തിനില്ല. കുഴഞ്ഞ് വീണ് മരിക്കുന്നവരില്‍ ഭൂരിഭാഗവും പെറോട്ട തീറ്റക്കാരാണെന്ന് പറയുന്നു ചേര്‍ത്തലയിലെ മോഹനന് വൈദ്യര്.</span><br style="font-family: Meera;" /><span style="font-family: Meera;"><br />
</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-2wlNhpurFiw/T_cWJF8u0WI/AAAAAAAAAoo/wn7TNedoBBM/s1600/minral+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-2wlNhpurFiw/T_cWJF8u0WI/AAAAAAAAAoo/wn7TNedoBBM/s1600/minral+1.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-hjM0tcQia5Q/T_cWUlDEH1I/AAAAAAAAAow/HKQ8OEq7qTs/s1600/minaral+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-hjM0tcQia5Q/T_cWUlDEH1I/AAAAAAAAAow/HKQ8OEq7qTs/s1600/minaral+2.jpg" /></a></div>
<span style="font-size: x-large;"><span style="font-family: Meera;">ബയോ കെമിസ്ട്രി ലാബുകളില്‍ ഇന്‍സുലിന്‍ ടെസ്റ്റ് ചെയ്യാനായി വെള്ള എലികളിലും ഗിനിപന്നികളിലും പ്രമേഹമുണ്ടാക്കാന്‍ കുത്തിവെക്കുന്ന മരുന്നാണ് മൈദ ഉണ്ടാക്കാനുപയോഗിക്കുന്ന അലോക്സിന്‍ എന്ന രാസവസ്തു. ഇത് അപകടമാണ്. മൈദ പ്രമേഹത്തെ ഉണ്ടാക്കുന്നു. പ്രമേഹമുണ്ടായി കഴിഞ്ഞാല്‍ രക്തസമ്മര്‍ദവും കിഡ്നി പ്രശ്നങ്ങളും ലിവറിനുള്ള അസുഖങ്ങളും താനെ വന്നുകൊള്ളും. അടുത്ത തലമുറയിലേക്കും ഇത് പടരുകയും ചെയ്യുന്നു. </span><br style="font-family: Meera;" /><span style="font-family: Meera;">കടകളില്‍ നിന്നും വാങ്ങുന്ന ഗോതമ്പു പൊടി, അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ എല്ലാ ധാന്യങ്ങളിലും വെളുപ്പ് നിറമുണ്ടാക്കാനും മൃദുത്വം കൂട്ടാനും അലോക്സിന്‍ ചേര്‍ക്കുന്നുണ്ട്. രുചികൂട്ടുന്നതിനായി കൂടിയാണിത്. ഇത് തിരിച്ചറിയാന്‍ ലാബ് ടെസ്റ്റ് ചെയ്യണമെന്നില്ല. നിങ്ങള്‍ വീട്ടില്‍ നിന്നും പൊടിക്കുന്ന അരിയും കടയില്‍ നിന്ന് വാങ്ങുന്ന അരിപ്പൊടിയും തമ്മിലെ മൃദൃത്വം പരിശോധിച്ചാല്‍ മാത്രം മതിയാകും. രാമനാട്ടുകര ഗുഡ് ലൈഫ് ഹോസ്പിറ്റലിലെ ഡോ. അഷ്റഫ് പറയുന്നു. </span><br style="font-family: Meera;" /><span style="font-family: Meera;">നാടന്‍ അരി ഒരു കലത്തിലിട്ട് ഒരു മാസം സൂക്ഷിച്ചാല്‍ കട്ടകുത്തുന്നു. അല്ലെങ്കില്‍ പുഴു വന്നിട്ടുണ്ടാകും. കടയിലെ അരിപ്പൊടി ആറുമാസം കഴിഞ്ഞാലും കേട് വരുന്നില്ല. അപ്പോള്‍ പുഴുക്കള്‍ക്കുപോലും വേണ്ടാത്തതും പൂപ്പലിനുപോലും വളരാന്‍ സാധിക്കാത്തതുമായ വിഷം നിറഞ്ഞ അരിയാണ് നമ്മള് വിലകൊടുത്ത് വാങ്ങുന്നത്. ഡോ അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. മൈദ ആഹാരം കഴിച്ചാല്‍ ദഹനം വളരെ പ്രയാസമേറിയതാണ്. മൈദയുമായി അഹോരാത്രം കഷ്ടപ്പെടേണ്ടി വരുന്നു വൃക്കകള്‍ക്ക്. മൈദയിലെ പശ കുടലില്‍ പലഭാഗത്തും ഒട്ടിപ്പിടിക്കുന്നതും പ്രശ്നങ്ങള്‍ക്കിടയാക്കും. മൈദ ഏത് രൂപം മാറി വന്നാലും ആരോഗ്യത്തിന് ഹാനികരമാണ്. ആഹാരകാര്യത്തിലുള്ള നമ്മുടെ സമീപനം മാറ്റിയാല്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്ന് ഗാന്ധിജി പറഞ്ഞ് വെച്ചിരുന്നു. അത് എത്ര ശരിയാണെന്ന് പറഞ്ഞ് തരുന്നു പുതിയ സാഹചര്യങ്ങള്‍. ഇരു വൃക്കകളും തകര്‍ന്ന ഈ ഹതഭാഗ്യനെ സഹായിക്കൂ. എന്ന തലക്കെട്ടില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം മൂന്ന് മാസത്തിനിടെ വന്ന വാര്‍ത്തകള്‍ 42 എണ്ണമാണ്. എല്ലാം വിരല്‍ ചൂണ്ടുന്ന ദുരന്തങ്ങളില്‍ മൈദയുണ്ട് പ്രതിപ്പട്ടികയില്‍. വൃക്കരോഗികളെ സഹായിക്കാനുള്ള സമിതിയല്ലല്ലോ നമുക്കാവശ്യം. വൃക്കോഗികള് ഉണ്ടാകാതിരിക്കാനുള്ള സമിതിയല്ലേ. അതുമാത്രം ഉണ്ടാകുന്നില്ല എന്നതാണ് സത്യം. </span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;"><b>മിനറല്‍ ഓയല്‍ എന്ന ഭീകരന്</b></span><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;">ബേക്കറി പലഹാരങ്ങളിലെ 100 ശതമാനവും മൈദയില്‍ വേവിച്ചെടുക്കുന്നവയാണ്. ഇതില്‍ ക്രിത്രിമ നിറങ്ങളും മിനറല്‍ ഓയിലും ടേസ്റ്റ് മേക്കേഴ്സും അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്. ഭക്ഷ്യ എണ്ണകള്‍ക്ക് വിലകൂടുമ്പോള്‍ കുറഞ്ഞവിലക്ക് ലഭ്യമാകുന്നവയെ തേടി പോകാന്‍ പ്രേരിപ്പിക്കുന്നത് സ്വാഭാവികമാണ്. ബേക്കറി പലഹാരങ്ങള്‍ പലതും എണ്ണയില്‍ വറുത്തെടുക്കുന്നതാണ്. എന്നാല്‍ സാധനങ്ങളുടെ വിലകൂട്ടുവാനും സാധ്യമല്ല. അപ്പോഴാണ് മിനറല്‍ ഓയില്‍(ലികിഡ് പാരഫിന്‍)എന്ന എണ്ണ ഉപയോഗിക്കുന്നത്. പെട്രോളിയത്തില്‍ നിന്നും ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവ എടുത്ത് കഴിഞ്ഞാല്‍ ശേഷിക്കുന്ന വസ്തുവില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് മണമില്ലാത്ത മണ്ണെണ്ണ. ഇതാണ് മിനറല്‍ ഓയല്‍. ഇതിന് വിലയും കുറവാണ്. ഇതില്‍ ഏത് വസ്തുക്കളും പൊരിച്ചെടുക്കാം. വെളിച്ചെണ്ണക്കു പകരമായോ ഭക്ഷ്യ എണ്ണകള്‍ക്കു പകരമായോ ഉപയോഗിക്കാം. </span><br style="font-family: Meera;" /><span style="font-family: Meera;">മുമ്പ് എണ്ണകളില്‍ പൊരിച്ചെടുക്കുന്ന പലഹാരങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ കാറാറുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഉണ്ടാകുന്നില്ല. ജിലേബിയും നാല് ദിവസം കഴിഞ്ഞാല്‍ ചീത്തയായിരുന്നു. ഫങ്കസ് ബാധയാണിതിന് കാരണം. ഇന്ന് ബേക്കറികളിലിരിക്കുന്ന ഒരു വസ്തുവിനും മാസങ്ങളോളമിരുന്നാലും കേട് വരുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിക്കുക. ഉത്തരം ഒന്നേയുള്ളൂ. ഇവയിലെല്ലാം ഭക്ഷ്യ വസ്തുക്കളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനും ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുമായി പ്രസര്േറ്റര് എന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. രുചി വര്‍ധിപ്പിക്കാനും ആഹാരത്തോട് ആര്‍ത്തി തോന്നിപ്പിക്കാനും അജിനോമോട്ടോയും ഉപയോഗിക്കുന്നു.</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-LSyj_mgWZGA/T_cWdgoncsI/AAAAAAAAAo4/zdG_nyk3fSw/s1600/ajino+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-LSyj_mgWZGA/T_cWdgoncsI/AAAAAAAAAo4/zdG_nyk3fSw/s1600/ajino+1.jpg" /></a></div>
<span style="font-size: x-large;"><br style="font-family: Meera;" /><span style="font-family: Meera;"><b>അജിനോമോട്ടോ</b></span><br style="font-family: Meera;" /><span style="font-family: Meera;">ചൈനീസ് സാള്‍ട്ട് എന്ന പേര് വിളിക്കുന്ന അജിനോമോട്ടോ ഭക്ഷ്യ വസ്തുക്കളുടെ രുചികൂട്ടാനും ഭക്ഷണത്തോട് അമിതമായ ആര്‍ത്തി ഉണ്ടാക്കുന്നതിനുമാണ് ചേര്‍ക്കുന്നത്. ആധുനിക ചൈനക്കാര്‍ ഈ ആവശ്യത്തിനായി ഉപയോഗിച്ച് വന്നിരുന്ന ഉത്പന്നത്തിന്റെ ഉപയോഗം ചൈനയിലെ കുട്ടികളില്‍ വൃക്കരോഗങ്ങള്‍ പിടി പെടുന്നതായാണ് കണ്ടെത്തിയത്. ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ മെഡിക്കല്‍ സംഘം കുട്ടികളിലെ വൃക്ക തകരാറാക്കിയത് അജിനോമോട്ടോയാണെന്ന് കൃത്യമായി മനസ്സിലാക്കി. തുടര്‍ന്ന് ചൈനയില്‍ ഇതിന്റെ ഉപയോഗം നിരോധിച്ചു. പക്ഷേ, ഇന്ത്യയിലേക്കടക്കം അത് കയറ്റുമതി ചെയ്യുന്നുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്ച്ചോറ്, ചില്ലി ചിക്കന്‍, ജിഞ്ചര്‍ ചില്ലി, ഗോപി മഞ്ചുരി, ഹോട്ടല്‍ വിഭവങ്ങള്‍, ചായ, കാപ്പിബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം അജിനോ മോട്ടോ ചേര്‍ക്കുന്നുണ്ട്. സര്‍ക്കാറിനെയും ബേക്കറിക്കാരനേയും ഹോട്ടലുകാരനേയും നമുക്ക് പഴിക്കാം. എന്നാല്‍ സ്വയം സൂക്ഷിക്കുകയും ബോധവാനാകുകയും ചെയ്താല്‍ പല അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാം.</span><br style="font-family: Meera;" /><b><br style="font-family: Meera;" /><span style="font-family: Meera;">പരിഹാരം എന്ത്...?</span><br style="font-family: Meera;" /><span style="font-family: Meera;">പരാതി നല്‍കേണ്ടതെവിടെ</span></b><br style="font-family: Meera;" /><br style="font-family: Meera;" /><span style="font-family: Meera;">ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ന്നതായി കണ്ടെത്തുകയോ സംശയം തോന്നുകയോ ചെയ്താല്‍ പരിഹാരം കാണാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുണ്ട്. തിരുവനന്തപുരം തൈക്കാടാണ് കമ്മീഷണറുടെ കാര്യാലയം. എല്ലാ ജില്ലകളിലും ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരും താലൂക്കുകളില്‍ സേഫ്റ്റി ഓഫീസര്‍മാരുമുണ്ട്. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി റീജണല്‍ വിജിലന്‍സ് സ്ക്വാഡുമുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ന്നതായി തോന്നിയാല്‍ ഇവയിലെവിടെയെങ്കിലുമാണ് പരാതി പെടേണ്ടത്. എന്നാല്‍ ഇത്രയും സൗകര്യങ്ങളൊരുക്കി അധികൃതര്‍ ജാഗരൂകരാകുമ്പോഴും ഇവിടെ എത്തുന്ന പരാതികളുടെ എണ്ണം വളരെക്കുറവാണ്. ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാകണമെങ്കിലോ പരാതിക്കാരന് വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പും വേണ്ടി വരുന്നു. എന്നാല്‍ മൂന്ന് മേഖലകളിലായി ഉണ്ടെന്ന് പറയുന്ന റീജണല്‍ വിജിലന്‍സ് സ്ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് മില്‍മയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഇങ്ങനെ ഒരു സംവിധാനമുള്ളതിനെക്കുറിച്ച് പൊതുജനത്തിന് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.</span><br style="font-family: Meera;" /><span style="font-family: Meera;">മായം കലര്‍ത്തലിന്റെ പരിധിയില്‍ വരുന്ന പതിനായിരത്തിലധികം കേസുകളാണ് വര്‍ഷങ്ങളായി ഇത്തരത്തില്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നതെന്ന് കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ ഡി ശിവകുമാര്‍ പറയുന്നു. 25 പരാതികള്‍ മാത്രമേ ശരാശരി ജില്ലാ ഓഫീസില്‍ ലഭിക്കാറുള്ളൂ എന്നും അദ്ദേഹം . പലപ്പോഴും വ്യക്തി വൈരാഗ്യം തീര്‍ക്കാനായാണ് പലരും പരാതിയുമായെത്താറുള്ളത്. ഇതില്‍ സത്യവും ഉണ്ടാകും. അല്ലാതെ മായം കലര്‍ത്തിയെന്ന പരാതിയുമായി പൊതുജനങ്ങള്‍ വരുന്നത് അപൂര്‍വമാണ്. ഇതിന് മറ്റൊരു കാരണം ഭക്ഷ്യ വസ്തുക്കളിലെ മിക്ക മായങ്ങളും പൊതുജനങ്ങള്‍ക്ക് തിരിച്ചറിയാനാകില്ല. അതിന് ലാബില്‍ തന്നെ ടെസ്റ്റ് ചെയ്യണം. അതില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം. എന്നാല്‍ മലപ്പുറം ജില്ലയില്‍ വര്‍ഷം തോറും നാല്പത് പരാതികള്‍ വരെ എത്താറുണ്ടെന്ന് ഫുഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍ കെ സുഗുണന് പറഞ്ഞു. എന്നാല്‍ പത്തനം തിട്ടയിലെ ജില്ലാ ഫുഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ഇതേക്കുറിച്ചൊന്നും വിവരമില്ലെന്നാണവര് പ്രതികരിച്ചത്. എന്നാല്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന തിരിച്ചറിവ് അധികൃതര്‍ക്ക് തന്നെ ഉണ്ടായിരിക്കുന്നു. അതിന്റെ ഫലമായി നിലവിലെ നിയമങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. സമഗ്രമായ ഭക്ഷ്യ സുരക്ഷാ നിയമം 2006 എന്നത് കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രാബല്യത്തില്‍ വന്നത്. </span><br style="font-family: Meera;" /><span style="font-family: Meera;">ഈ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തന്നെ പഠിച്ച് തുടങ്ങുന്നതേയുള്ളൂ. അതനുസരിച്ചുള്ള ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നതേയുള്ളൂ. ഈ നിയമപ്രകാരം ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എന്നതാണ് വസ്തുത. ഈ നിയമം പ്രാവര്‍ത്തികമായാല്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ശാസ്ത്രീയമായ ഗുണനിലവാരത്തിനുള്ള മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താനാകുമത്രെ. ഭക്ഷ്യോത്പാദനത്തേയും ശേഖരണത്തേയും വിതരണത്തേയും വില്‍പ്പനയേയും വ്യവസായത്തേയും നിയന്ത്രിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷിതമായ ഭക്ഷണ ലഭ്യതയും കുറ്റക്കാര്‍ക്കെതിരെ തടവും പിഴയും അടക്കമുള്ള ശിക്ഷ ഉറപ്പ് വരുത്താനും കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നു. നിലവിലെ നിയമത്തിലെ വകുപ്പുകള്‍ക്ക് കാഠിന്യം പോരാഞ്ഞിട്ടല്ലല്ലോ ഇവിടെ ഇങ്ങനെയൊരവസ്ഥ ഉണ്ടായത്. അപ്പോള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും പുതിയ നിയമത്തിനെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.</span></span> </div>
HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.com3